പത്ത് തവണ അണലിയെക്കുറിച്ചും, അഞ്ച് തവണ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചും സൂരജ് ഇന്റര്‍നെറ്റില്‍ പരതി! മൂര്‍ഖന്‍റെ വിഷം എടുക്കുന്ന രീതി നാലുതവണ കണ്ടു; പ്രോസിക്യൂഷന്‍ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

കൊല്ലം: സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഉത്ര വധക്കേസെന്നും സാഹചര്യങ്ങള്‍ ഒരു ചങ്ങലപോലെ പ്രതിയുടെ കുറ്റകൃത്യത്തെ കാട്ടുന്നതായും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ആറാം അഡീഷണല്‍ സെഷന്‍സ് ജ!ഡ്ജി എം മനോജ് മുമ്പാകെ ബോധിപ്പിച്ച് പ്രോസിക്യൂഷന്‍ ഭാഗം വാദം പൂര്‍ത്തിയാക്കി. ഉത്രയെ അണലി കടിക്കുന്നതിന് മുമ്പ് പത്ത് തവണ അണലിയെക്കുറിച്ചും, മൂര്‍ഖന്‍ കടിക്കുന്നതിന് മുമ്പ് അഞ്ച് തവണ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചും പ്രതി സൂരജ് ഇന്‍റര്‍നെറ്റില്‍ പരതി. ഉത്രയെ അണലി കടിച്ച അന്ന് രാത്രി 10.30ന് അണലിയെ കുറിച്ച് നെറ്റില്‍ തിരഞ്ഞു. അണലി കടിയേറ്റ് ആശുപത്രിയില്‍ കിടന്നതിന് പിറ്റേദിവസമായ 2020 മാര്‍ച്ച് നാല് മുതല്‍ മൂര്‍ഖനെ തിരഞ്ഞു. മാര്‍ച്ച് 10ന് മൂര്‍ഖന്‍റെ വിഷം എടുക്കുന്ന രീതി സൂരജ് നെറ്റില്‍ നാല് തവണ കണ്ടിരുന്നു. കൈകൊണ്ട് പാമ്പിന്‍റെ തലയില്‍ ബലമായി അമര്‍ത്തി വിഷമെടുക്കുന്ന രീതി തന്നെയാണ് സൂരജ് അവലംബിച്ചതെന്ന് അഞ്ചല്‍…

Read More

മനുഷ്യരുടെ സാന്നിധ്യം അധികമായി ഇല്ലാത്ത വന മേഖലയില്‍ കണ്ടുവരുന്ന ഒരിനം കായ് ഫലം! വനമേഖലയിൽ കായ്ക്കുന്നു മധുരം കിനിയും മൂട്ടിക്ക

പി. സനില്‍കുമാര്‍ ആര്യങ്കാവ് : മനുഷ്യരുടെ സാന്നിധ്യം അധികമായി ഇല്ലാത്ത വന മേഖലയില്‍ കണ്ടുവരുന്ന ഒരിനം കായ് ഫലമാണ് മൂട്ടിക്കാ അഥവാ മൂട്ടിപ്പഴം. മൂട്ടിപ്പുളി, മൂട്ടില്‍ക്കായ്പ്പൻ, കുന്തപ്പഴം എന്നിങ്ങനെയും ഇതിനെ അറിയപ്പെടുന്നുണ്ട്. വനത്തിനുള്ളില്‍ മൂട്ടി എന്ന മരത്തില്‍ കായ്ക്ക ുന്നതുകൊണ്ടും തറനിരപ്പില്‍ നിന്നും അല്‍പം മാത്രം ഉയരത്തിലും ചിലപ്പോള്‍ മരത്തിന്‍റെ മൂട് ഭാഗത്തും കിളര്‍ത്തു നില്‍ക്കുന്നതുകൊണ്ടുമാണ് ഇവയ്ക്കു മൂട്ടിപ്പഴം എന്ന പേര് വീണത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. അപൂർവമായി ശിഖരങ്ങളിലും കായ് ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്‍റെ മൂട് ഭാഗത്താണ് ഫലങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. പശ്ചിമഘട്ടത്തിലെ തനത് തരത്തില്‍ ഉള്‍പ്പെടുന്ന അപൂര്‍വയിനം മരമാണ് മൂട്ടി. പണ്ട് കാലങ്ങളില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഇവ കായിച്ചു വന്നിരുന്നതെങ്കിലും ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങളെ തുടര്‍ന്ന് ജൂണിലും ജൂലൈയിലും മൂട്ടിപ്പഴം കായ്ക്കാറുണ്ട്. വനത്തില്‍ വന വിഭവം തേടി പോകുന്നവരാണ് മൂട്ടിക്കായ് കൂടുതലായി നാട്ടില്‍…

Read More

മൂർഖൻ സാധാരണ ഗതിയിൽ മനുഷ്യരെ ആവശ്യമില്ലാതെ കൊത്താറില്ല! സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു, പ്രോസിക്യൂഷൻ വാദം ഇങ്ങനെ…

കൊല്ലം: ഉത്രവധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെ ആരംഭിച്ചു. ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ സ്വത്ത് നിലനിർത്തണമെന്നുമുള്ള ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയും അത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രോസിക്യൂഷൻ കേസെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയെ ആമുഖമായി അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു. ഭർത്താവിന്‍റേത് ആത്മാർഥ സ്നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചത്. ആദ്യം അണലിയെകൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയാറാക്കി. അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പെന്ന ആയുധവുമാണ്. രണ്ടു തവണ നിരാലംബയായ ഒരു സ്ത്രീയിൽ ഏൽപ്പിച്ച സഹിക്കാനാവാത്ത…

Read More

ബസുടമ ഉല്ലസിന്‍റെ മരണം ; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പുറത്ത് വരുന്ന സൂചന ഇങ്ങനെ

അഞ്ചല്‍ : കത്തിക്കരിഞ്ഞ നിലയില്‍ ബസുടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സ്വകാര്യ ബസുടമയും അഞ്ചല്‍ അഗസ്ത്യകോട് സ്വദേശിയുമായ ഉല്ലാസിന്‍റെ മരണ കാരണം തീപ്പൊള്ളലേറ്റതാണന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. പിടിവലിയോ, മറ്റെന്തങ്കിലും അനിഷ്ട സംഭവങ്ങളോ നടന്നതായി പ്രാഥമിക പോസ്റ്റ്മോർട്ട റിപ്പോർട്ടിലില്ല എന്നാണ് അഞ്ചൽ പോലീസ് നൽകുന്ന വിവരം. വ്യാഴാഴ്ച്ച പുലർച്ചെ 1.30 ഓടെ ബൈപ്പാസ് ഭാഗത്ത് തീ പടരുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 8.30 ന് അഞ്ചൽ ചന്തമുക്കിലെ ഒരു പെട്രോൾ പമ്പിൽ നിന്നും ഇല്ലാസ് കുപ്പിയിൽ പെട്രോൾ വാങ്ങി കൊണ്ട് പോകുന്ന സിസി ടി വി ദൃശ്യവും പോലീസ് കണ്ടെടുത്തുണ്ട്. ഉല്ലാസിന്‍റെ ഫോൺ പരിശോധിച്ചതിൽ നിന്നും ടെലിഫോൺ ടവറും സംഭവസ്ഥലം തന്നെയാണ് കാണിക്കുന്നത്. ഇതില്‍ നിന്നെല്ലാം ഉല്ലാസ് ആത്മഹത്യ ചെയ്തതാകാം എന്ന പ്രാഥമിക…

Read More

കുരങ്ങ്, ചീങ്കണ്ണി, മുതല, അനക്കോണ്ട.. ഒടുവിൽ രാജവെമ്പാല! നിരവധി ആക്രമണങ്ങളെ അതിജീവിച്ച ഹർഷാദ്…

സുനിൽ കോട്ടൂർ കാട്ടാക്കട: രാജവെന്പാലയുടെ കടിയേറ്റിട്ടും മറ്റുള്ളവരുടെ രക്ഷയെപ്പറ്റിയാണ് ഹർഷാദ് ചിന്തിച്ചത്. കഴിഞ്ഞ ദിവസം മൃഗശാലയിലെ രാജവെന്പാലയുടെ കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെയാണ് ഹർഷാദിനെ രാജവെമ്പാല കടിച്ചത്. കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവർക്ക് അപകടം വരാതിരിക്കാൻ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് കടിയേറ്റതായി സഹപ്രവർത്തകരോട് പറയുന്നതും പിന്നാലെ കുഴഞ്ഞ് വീഴുകയും ചെയ്തത്. സഹപ്രവർത്തകർ എത്തിയപ്പോൾ മരണാസന്നനായിരുന്നു. സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്‍റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിച്ചു. രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിന്‍റെ മരണം കുടംബത്തെ അനാഥത്വത്തിലാക്കിയിരിക്കുകയാണ്. സദാ സന്തോഷം കളിയാടിയിരുന്ന കാട്ടാക്കട മാർക്കറ്റിന് സമീപമുള്ള വാടകവീട് ഇന്നലെ ശോകമൂകമായിരുന്നു. ഹർഷാദിന്‍റെ പിതാവ് അബ്ദുൾ സലാം തെരുവ് സർക്കസുകാരനാണ്. ഒരു കാലത്ത് വന്യമൃഗങ്ങളെ മെരുക്കി കാണികളുടെ കൈയടിവാങ്ങിയിരുന്ന അദേഹത്തെ കണ്ടാണ് ഹർഷാദും സിംഹത്തെയടക്കം മെരുക്കാൻ ശീലിച്ചത്. പതിനേഴ് വർഷമായി മൃഗശാലയിൽ ജോലി ചെയ്യുകയായിരുന്നു.…

Read More

ഉപയോഗ ശൂന്യമെന്ന് കണ്ടെത്തിയ കെഎസ്ആർടിസി ബസുകൾ ഭൂരിപക്ഷവും സർവീസിന് യോഗ്യം! വിദഗ്ധസമിതിയുടെ വിലയിരുത്തല്‍ ഇങ്ങനെ…

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി ഉപയോഗയോഗ്യമല്ലെന്ന് പ്രാഥമിക വിലയിരുത്തൽ നടത്തി മാറ്റിയിട്ട ബസുകളിൽ ഭൂരിപക്ഷവും സർവീസിന് യോഗ്യമെന്ന് പരിശോധന നടത്തിയ വിദഗ്ദ സമിതി. ഈ ബസുകൾ സംരക്ഷിക്കണമെന്ന് ജനറൽ മാനേജർ (ടെക്നിക്കൽ) ഉത്തരവ് നൽകി. 6380 ബസുകളിൽ 1736 ബസുകളാണ് കണ്ടം ചെയ്യാനായി 11 കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കാലപ്പഴക്കവും സർവീസിന് യോഗ്യമല്ലെന്നുമുള്ള നിലപാടിലാണ് ഈ ബസുകൾ മാറ്റിയിട്ടത്. ഇതിൽ ഭൂരിപക്ഷവും സർവീസിന് ഉപയോഗിക്കാവുന്നവയാണെന്നാണ് വിദഗ്ദ സമിതിയുടെ വിലയിരുത്തൽ. കണ്ടം ചെയ്യാൻ ശിപാർശ ചെയ്തിട്ടില്ലാത്ത ബസുകളിൽ ടയർ, ബാറ്ററി തുടങ്ങിയ ഒരു വിധ പാർട്സുകളും മാറ്റരുത്. എപ്പോഴും സർവീസ് നടത്താൻ തക്ക നിലയിലായിരിക്കണം. കേടുപാടുകൾ പരിഹരിച്ച് , കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. പാർക്ക് ചെയ്തിരിക്കുന്ന ബസുകൾക്ക് സമീപം മറ്റ് വാഹനങ്ങൾ എത്താൻ സൗകര്യവും ഒരുക്കണം. അഗ്നിശമന ഉപകരണങ്ങൾ കരുതുകയും പെട്ടെന്ന് വെള്ളം എടുക്കാൻ കഴിയുംവിധം ജല സ്രോതസിന്‍റെ…

Read More

കൊല്ലം കാർക്കിതെന്തുപറ്റി;  വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം;  ഭർതൃഗൃഹത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊല്ലം: ഭർതൃഗൃഹത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു.കാവനാട് കന്നിമേൽ ചേരിയിൽ പുളിഞ്ചിക്കൽ വീട്ടിൽ കണ്ണന്‍റെ ഭാര്യ അനുജ (23)യാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. അനുജയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസ് ഭർതൃമാതാവിനെതിരേ കേസെടുത്തു. ഗാർഹിക പീഡനത്തിനാണ് കേസെടുത്തത്. ഭർതൃമാതാവ് അനുജയെ മാനസികമായി പീഡിപ്പിച്ചുവന്നിരുന്നതായാണ് ബന്ധുക്കൾ പോലീസിന് മൊഴിനൽകിയിട്ടുള്ളത്. കഴിഞ്ഞദിവസം അനുജയും കണ്ണനും തമ്മിൽ വീട്ടിൽ വഴക്കിട്ടിരുന്നു. തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച അനുജ ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട അനുജയെ വാതിൽചവിട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു . കഴിഞ്ഞഡിസംബറിലായിരുന്നു കണ്ണന്‍റെയും അനുജയുടെ വിവാഹം .ശക്തികുളങ്ങര സിഐ എൻ. ആർ. ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Read More

ബസുടമയുടെ മരണത്തില്‍ ദുരൂഹത! ഉല്ലാസ് ഇങ്ങനെ ചെയ്യാന്‍ ഇടയില്ലെന്ന നിലപാടില്‍ ബന്ധുക്കളും സുഹൃത്തുക്കളും

അഞ്ചല്‍ : കത്തികരിഞ്ഞ നിലയില്‍ ബസുടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഞ്ചൽ അഗസ്ത്യക്കോട് തുഷാര ഭവനിൽ ഉല്ലാസ് (45) എന്നയാളുടെ മരണത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്. ഉല്ലാസ് ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. ഉല്ലാസിന്‍റെ ഉടമസ്ഥതയിലുള്ള ഫാമില്‍ കഴിഞ്ഞ ദിവസം വഴക്ക് നടന്നതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും ആത്മഹത്യ ചെയ്യാന്‍ തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടയിട്ടില്ലെന്ന്‍ സഹോദരന്‍ ഉന്മേഷ് പറയുന്നു. ഉല്ലാസിന്‍റെ മരണത്തിലെ ദുരൂഹത അകറ്റണം എന്ന ആവശ്യവുമായി ബസ് ഉടമകളുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അഞ്ചല്‍ പോലീസ്. റൂറല്‍ പോലീസ് മേധാവി കെ.ബി രവി നേരിട്ടെത്തി സ്ഥലത്ത് പരിശോധന നടത്തി. കൊല്ലത്ത് നിന്ന് ഫോറന്‍സിക്ക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാ വശവും അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന…

Read More

ഉത്ര കേസ്: 87 സാക്ഷികളും 286 രേഖകളും 40 തൊണ്ടിമുതലുകളും;  അന്തിമവാദം നാളെ മുതല്‍

കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചുകൊന്നുവെന്ന കേസിൽ അന്തിമവാദം നാളെ മുതല്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെ ആരംഭിക്കും. അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരമാണ് ഇന്നലെ പൂര്‍ത്തിയായത്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടിമുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളായി വിസ്തരിച്ചവരെ പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചിരുന്നു. വാദത്തിന്‍റെ വേളയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരില്‍ പരിശോധിക്കണമെന്നതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേള്‍ക്കുന്നത്. പ്രതി ഉത്രയുടെ ഭർത്താവായ സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടപടികളില്‍ പങ്കെടുപ്പിക്കുന്നത്. നാളെ സ്പെഷ്യല്‍ പബ്ലിക്…

Read More

പാമ്പുകടിയേറ്റ രണ്ടര വയസുകാരിയുടെ മരണം! വിദഗ്ധ ചികിൽസ വൈകിയതു മൂലമെന്ന്..; പൊതു വിലയിരുത്തൽ ഇങ്ങനെ…

കൊട്ടാരക്കര: പാമ്പുകടിയേറ്റ രണ്ടര വയസുകാരിയുടെ മരണം വിദഗ്ധ ചികിത്സ അടിയന്തിരമായി ലഭിക്കാഞ്ഞതുമൂലമാണെന്ന് പരക്കെ ആക്ഷേപം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും പ്രഥമ ശുശ്രൂഷക്കു ശേഷം തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു കുട്ടി മരിച്ചത്. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് – ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് വിദഗ്ധ ചികിൽസ ലഭ്യമാകും മുൻപേ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. വിദഗ്ധ ചികിൽസ താലൂക്കാശുപത്രിയിൽ നിന്നും ലഭ്യമായിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ. കൊട്ടാരക്കര താലൂക്കാശുപത്രി ഫസ്റ്റ് റഫറൽ യൂണിറ്റാണെങ്കിലും ഇവിടെ വിഷ ചികിൽസാ വിഭാഗമില്ല. പാമ്പുകടിയേറ്റാൽ നൽകുന്ന പ്രതിരോധ മരുന്നായ ആന്‍റിവെനം മാത്രമാണ് ഇവിടെയുള്ളത്. ഇത് നൽകിയതിനു ശേഷം സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനാണ് നിർദേശം ലഭിക്കുക. ഇത്തരം ആശുപത്രികളിലെത്തിച്ചേരാനുണ്ടാകുന്ന സമയദൈർഘ്യമാണ് മരണത്തിനിടയാക്കുന്നത്. നീലാംബരിയുടെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളതും ഇതു തന്നെയാണ്. വിഷചികിൽസാ വിഭാഗമുണ്ടായാൽ…

Read More