പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ എല്ലായിടത്തും തിരക്ക്. വാഹനത്തിരക്കിൽ വീഥികൾ വീർപ്പുമുട്ടിയപ്പോൾ, പൊതുനിരത്തുകളിലും സ്ഥാപനങ്ങളിലും ആളുകളുടെ തിരക്കുമുണ്ടായി. നിരത്തിലിറങ്ങിയ ബസുകൾ യാത്രക്കാരുടെ തിരക്കും ഉണ്ടായിരുന്നു. രാവിലെയും വൈകുന്നേരവും സകല നിയന്ത്രണങ്ങളും മറികടന്ന് യാത്രക്കാരെ നിർത്തിയുള്ള യാത്രയും ബസുകളിൽ അനുവദിച്ചു. ലോക്ഡൗണിൽ ഇളവുകൾ കണ്ടുതുടങ്ങിയതോടെയാണ് നിരത്തുകളിലേക്ക് ആളുകൾ ഒഴുകിയത്. ദിവസങ്ങൾക്കുശേഷം സർക്കാർ ഓഫീസുകളും കോടതികളും സജീവമായി തുടങ്ങിയതോടെയാണ് തിരക്ക് വർധിച്ചത്. ബാങ്കുകളിലും എടിഎം കൗണ്ടറുകൾക്കു മുന്‍പിലും വൻ തിരക്ക് അനുഭവപ്പെട്ടു. സ്വകാര്യ വാഹനങ്ങളാണ് നിരത്തുകളേറെയും കൈയടക്കിയത്. ഇതോടെ ഗതാഗതക്കുരുക്കുമായി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ കഐസ്ആർടിസി ബസുകളിലും തിരക്കുണ്ടായി. കഐസ്ആർടിസി ഇന്നലെ മുതൽ കൂടുതൽ ഓർഡിനറി, ഫാസ്റ്റ്് പാസഞ്ചർ സർവീസുകൾ നടത്തി. കൊല്ലം, തിരുവല്ല, പുനലൂർ, ചെങ്ങന്നൂർ, റാന്നി ഭാഗങ്ങളിലേക്കാണ് കഐസ്ആർടിസി സർവീസുകൾ അധികമായി നടത്തിയത്. രാഷ്ട്രീയ യോഗങ്ങളിലും സമരങ്ങളിലും ആൾക്കൂട്ടം രാഷ്ട്രീയകക്ഷികളും സംഘടനകളും…
Read MoreCategory: Kollam
വർഷങ്ങൾക്കു മുമ്പ് നടന്ന പീഡനത്തിന് ഭാര്യയുടെ പരാതി; ഭർത്താവ് കുടുങ്ങി; കുളത്തിപ്പുഴയില് നടന്ന സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കുളത്തൂപ്പുഴ: പ്ലസ് ടു വിദ്യാര്‍ഥിനിയായിരിക്കെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്. സംഭവത്തില്‍ പോലീസ് പിടിയിലായ യുവാവ് റിമാന്‍ഡില്‍. കുളത്തൂപ്പുഴ സ്വദേശി സുമേഷ് (23)നെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഒരു വര്‍ഷം മുമ്പ് നടന്ന പീഡനത്തെ തുടര്‍ന്ന് പതിനേഴുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പെണ്‍കുട്ടിയും കുടുംബവും പ്രദേശത്തു നിന്നും താമസം മാറുകയും ചെയ്തു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ സുമേഷ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും കുടുംബമായി മുംബെെയില്‍ കഴിഞ്ഞു വരികയുമായിരുന്നു. ഇതിനിടെ കഴിഞ്ഞ കുറെ നാളുകളായി ഭാര്യയേയും കുട്ടിയേയും സംരക്ഷിക്കാതെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയ പെണ്‍കുട്ടി രണ്ടു മാസം മുമ്പ് പോലീസില്‍ പഴയ പീഡനം സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതി നാട്ടിലെത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
Read Moreആതിരയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു! ഷാനവാസിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലായിരിന്നു കുഞ്ഞ്
കൊല്ലം: അഞ്ചലിൽ ഒപ്പം താമസിച്ച് വന്ന കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ ആതിരയുടെയും പൊളളലേറ്റ് പോലീസ് കസ്റ്റഡിയിൽ ചികിൽസയിൽ കഴിഞ്ഞ് വരുന്ന ഷാനവാസിന്റേയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ജില്ലാശിശുക്ഷേമ സമിതി ഏറ്റെടുത്തു. ആതിരയെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാനവാസിന് ആതിരയിലുള്ള പെൺകുഞ്ഞിനെയാണ് ജില്ലാശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ഷാനവാസിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലായിരിന്നു കുഞ്ഞ്. അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ജില്ലാ ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്. പൊള്ളലേറ്റ് ചികിൽസയിൽ കഴിയുന്ന ഷാനവാസിന് ആദ്യ വിവാഹത്തിൽ എട്ട് വയസുള്ള മകനും നാല് വയസുള്ള മകളും ഉണ്ട്. മകൻ ഷാനവാസിന്റെ പിതാവിന്റെ സംരക്ഷിണത്തിലും മകൾ ഷാനവാസിന്റെ ആദ്യ ഭാര്യയുടെ മാതാവിന്റെ സംരക്ഷണത്തിലുമാണ്. കൊല്ലം ജില്ലാശിശുക്ഷേമ സമതി വൈസ് ചെയർമാൻ ഷൈൻ ദേവ്, അഞ്ചൽ എസ്ഐ അലക്സാണ്ടർ എന്നിരുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ ഏറ്റെടുത്തത്. ഷാനവാസിനെ അഞ്ചൽ പോലീസ് അറസ്റ്റ്…
Read Moreതുഴഞ്ഞ് പോയത് മരണത്തിന്റെ അഗാധതയിലേക്ക്! വിനോദത്തിനായി കൂട്ടുകാർ ഒത്തുചേർന്നത് മരണത്തിന്റെ വഴിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഹെൻറി ജോൺ കല്ലട കുണ്ടറ: പടിഞ്ഞാറെ കല്ലടയിലെ വിളന്തറ വലിയപാടം ചെമ്പിൽ കായലിലെ ആദിക്കാട്ട് ഏലായിൽ വിനോദത്തിനായി കൂട്ടുകാർ ഒത്തുചേർന്നത് മരണത്തിന്റെ വഴിയിൽ. സമീപവാസിയുടെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന കൊച്ചു തടി വെള്ളത്തിലാണ് അഞ്ച് സുഹൃത്തുക്കളും തുഴഞ്ഞു പോയത് മരണത്തിന്റെ അഗാധതയിലേക്ക്. നാട്ടുകാർ മറിപ്പൻ വെള്ളമെന്ന് പേരിട്ടിരിക്കുന്ന കൊച്ചു വള്ളത്തിൽ രണ്ടുപേർക്ക് കഷ്ടിച്ചേ ഇരിക്കാൻ കഴിയുകയുള്ളൂ. അതിൽ കയറിയാണ് അഞ്ചു പേർ യാത്ര ചെയ്തത്. ലോക്ക് ഡൗൺ സമയമായതിനാൽ മടുപ്പ് ഒഴിവാക്കാൻ വിനോദത്തിനു വേണ്ടി മാത്രമായിരുന്നു യാത്ര. വള്ളത്തിൽ കയറും മുമ്പ് സമീപത്തുള്ള വീട്ടിലെ മേശപ്പുറത്ത് അഞ്ചുപേരുടെയും മൊബൈൽഫോണുകൾ കരുതലോടെ ചേർത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. വള്ളത്തിൽ ഉച്ചയോടെയാണ് കായലിലേക്ക് തുഴഞ്ഞു നീങ്ങിയത്. വൈകുന്നേരത്തോടെയുള്ള മടക്കയാത്രയിലായിരുന്നു അപകടം. പണ്ട് ഒരിപ്പു കൃഷിചെയ്തിരുന്ന ആദിക്കാട്ട് ഏലയിൽ ചെളിയെടുത്ത് ആഴം വരുത്തിയ ഭാഗത്തായിരുന്നു വള്ളം മ റിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ…
Read Moreലക്ഷ്യം നല്ലതാ… പക്ഷേ..! മൽസ്യഫെഡിന്റെ അന്തിപ്പച്ച വണ്ടിയിൽ കാലപ്പഴക്കമുള്ള തമിഴ്നാട് മീനെന്ന് ആരോപണം; മീൻ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്; ബന്ധപ്പെട്ടവരുടെ വിശദീകരണം ഇങ്ങനെ…
കൊട്ടാരക്കര: മൽസ്യഫെഡിന്റെ അന്തിപ്പച്ച മീൻ വിൽപന വണ്ടിയിൽ കാലപ്പഴക്കമുള്ള തമിഴ്നാട് മീൻ കയറ്റി വിൽപന നടത്തി വരുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം കണ്ടയ്നർ ലോറിയിൽ നിന്നും അന്തിപ്പച്ച വണ്ടിയിലേക്ക് മീൻ കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കെയാണ് പ്രത്യേക താൽപര്യമെടുത്ത് അന്തിപ്പച്ച എന്ന പേരിൽ വാഹനത്തിൽ മൽസ്യവിൽപന ആരംഭിക്കുന്നത്. നല്ല മൽസ്യം കേടു കൂടാതെ ന്യായ വിലയ്ക്ക് ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കൊല്ലം കടപ്പുപുറങ്ങളിൽ നിന്നും രാവിലെ പിടിക്കുന്ന മൽസ്യം ഉച്ചകഴിയുമ്പോൾ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു. വൻ ജനപ്രീതി നേടിയ സംരംഭമായിരുന്നു ഇത്. നല്ല മീൻ ലഭിക്കുമെന്നതിനാൽ ആളുകൾ വരി നിന്നാണ് മൽസ്യം വാങ്ങിയിരുന്നത്. മൽസ്യഫെഡിനും നല്ല വരുമാനം ലഭിച്ചിരുന്നു. കൊട്ടാരക്കരയിൽ നഗരസഭാ ഓഫീസിനു സമീപമായിരുന്നു…
Read Moreകെഎസ്ആർടിസി: ശമ്പളം ജി – സ്പാർക്കിലെ അപാകതകൾ പരിഹരിച്ചിട്ട് നല്കിയാൽ മതി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ജി- സ്പാർക്ക് സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിച്ച ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കിയാൽ മതിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ജനറൽ മാനേജർക്ക് (എഫ് ആൻഡ് എ) കർശന നിർദ്ദേശം നല്കി. ജൂൺ മാസത്തെ ശമ്പളം വൈകാൻ ഇത് കാരണമായേക്കും. ഡസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (ഡി ഒ എസ്) ഉപയോഗിച്ചായിരുന്നു ഇതുവരെ ശമ്പള വിതരണം. മേയ് മാസത്തെ ശമ്പളം മുതലാണ് ജി-സ്പാർക്ക് മുഖേനയാക്കിയത്. ഡിഒഎസും ജി- സ്പാർക്കും തമ്മിൽ ഒത്തുനോക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ വ്യത്യാസം ഉണ്ടായി. 26,054 ജീവനക്കാരുടെ ശമ്പളത്തിൽ ജി-സ്പാർക്കിലും ഡി.ഒ.എസിലും കൃത്യമായി വന്നത് 25,375 ജീവനക്കാരുടെ ശമ്പളമാണ്. ജി-സ്പാർക്കിലൂടെ 341 ജീവനക്കാരുടെ ശമ്പളം പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞില്ല.ജൂൺ മാസത്തെ ശമ്പളം മുതൽ ശമ്പളം കൃത്യമായിരിക്കണമെന്നാണ് കർശന നിർദ്ദേശം. ജി -സ്പാർക്കിൽ തയാറാക്കുന്ന ശമ്പളബിൽ ഡി ഒ എസിലും…
Read Moreപണം പോയ വഴി നിശ്ചയമില്ല! സ്വത്തുക്കൾ പലതും നിക്ഷേപകർ കൈവശപ്പെടുത്തി; നഷ്ടപ്പെട്ടവയില്‍ മൂന്ന് ആഡംബര കാറുകളും 20 സെന്റ് സ്ഥലവും; ഫിനാൻസ് ഉടമയുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: തറയിൽ ഫിനാൻസുമായി ബന്ധപ്പെട്ട പണമിടപാടുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടമ സജി സാം വെളിപ്പെടുത്തുന്നില്ല. ഇന്നലെ രാവിലെ പത്തനംതിട്ട ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങിയ സജി സാമിൽ നിന്നും പ്രാഥമിക വിവരങ്ങളാണ് പോലീസ് തേടിയത്. ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുമെങ്കിലും കസ്റ്റഡി അപേക്ഷയും പോലീസ് നൽകും. നിക്ഷേപകർ പണം ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകാൻ കഴിയാതെ മാസങ്ങളായി സജി ബുദ്ധിമുട്ടിലായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ജൂണ്‍ നാലുമുതൽ സജി ഫോണും സ്വിച്ച് ഓഫാക്കി. സ്ഥാപനങ്ങളും വീടും അടച്ചതോടെ ഇയാൾ മുങ്ങിയെന്ന നിഗമനത്തിലായി നിക്ഷേപകർ. ഇതോടെയാണ് പോലീസിൽ പരാതികളെത്തിയത്. പരാതികൾ ഇപ്പോഴും അടൂർ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി എത്തുന്നുണ്ട്. 47 പരാതികളാണ് ഇന്നലെ വരെ ലഭിച്ചതെന്ന് പോലീസ് പറയുന്നു. 70 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം. സാന്പത്തിക ഞെരുക്കത്തിലായ സജി സാമിന്റെ സ്വത്തുക്കൾ പലതും നിക്ഷേപകർ ഇതിനോടകം…
Read Moreതങ്കലിപികളാൽ എഴുതിയ ചരിത്ര നേട്ടം ! ഡോ.ഷീലാ പ്രിൻസിന് ദുബായ് രാജാവിന്റെ ഗോൾഡൻ വിസ അംഗീകാരം
സ്വന്തം ലേഖകൻ കൊല്ലം: ചവറ സ്വദേശി ഡോ. ഷീലാ പ്രിൻസിന് ദുബായ് രാജാവിന്റെ ഗോൾഡൻ വിസ അംഗീകാരം. ഈ വർഷം ഈ ആദരവ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയും ആദ്യ മലയാളിയുമാണ്. ഈ നേട്ടം കൊല്ലത്തിനെയും ചവറയെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം പകരുന്ന ഒന്നാണ്. തങ്കലിപികളാൽ എഴുതിയ ചരിത്ര നേട്ടം എന്നുതന്നെ വിശേഷിപ്പിക്കാം. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തിരുവനന്തപുരം പേരൂർക്കട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും സേവനം അനുഷ്ഠിച്ചു. അതിനുശേഷമാണ് ദുബായ് സർക്കാരിന്റെ റഷീദ ആശുപത്രിയിൽ സേവനം തുടങ്ങിയത്. ഇപ്പോൾ അവിടെതന്നെ സുലേഖ ആശുപത്രിയിൽ ലാപ്പറോസ്കോപ്പിക് സർജനാണ്. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിവിധ ഫെലോഷിപ്പുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ എഡിൻബറോ റോയൽ കോളജ് ഒഫ് സർജൻസിലും അമേരിക്കൻ സൊസൈറ്റി…
Read Moreകൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു;അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യം
കൊല്ലം : ബൈപ്പാസിൽ പ്രതിഷേധങ്ങൾക്കിടെ ടോൾ പിരിവ് തുടങ്ങി. ടോൾ പിരിവ് തടയാനെത്തിയ ഡിവൈഎഫ്ഐ , എഐവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇന്ന് രാവിലെഎട്ടിനാണ് ടോൾ പിരിവ് തുടങ്ങാനിരുന്നത്. ഉടൻതന്നെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ, എഐ വൈഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആറുവരിപാതയാക്കിയശേഷം ടോൾ പിരിവ് നടത്തിയാൽ മതിയെന്നും സമീപപഞ്ചായത്തുകളിലുള്ളവർക്കും യാത്ര സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം തുടങ്ങിയത്. പോലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയശേഷം 9.30ഓടെ ടോൾ പിരിവ് തുടങ്ങി. ജൂൺ ഒന്നിന് ടോൾ പിരിവ് തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെതുടർന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ജില്ലാഭരണകൂടവും ടോൾ കന്പനിയായ എ.കെ ഗ്രൂപ്പും ചർച്ചനടത്തിയതിനുശേഷമാണ് ഇന്ന് പിരിവ് തുടങ്ങിയത്. ബൈപ്പാസിലെ ടോൾ പ്ലാസയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്രാപാസ് അനുവദിച്ചു. മാത്രമല്ല. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം…
Read Moreപത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച രണ്ടു പേർ മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റിന്റെ അളവിൽ കുറവ് വന്നതായി ആശുപത്രി അധികൃതരും
പത്തനാപുരം: പത്തനാപുരം പട്ടാഴിയിൽ സ്പിരിറ്റ് കഴിച്ച രണ്ടു പേർ മരിച്ചു. പട്ടാഴി വിളക്കുടി സ്വദേശി പ്രസാദ്, സ്വകാര്യ ആശുപത്രിയിലെ സി എഫ് എൽ ടി സി യിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സ്പിരിറ്റ് കഴിച്ച രാജീവ്, ഗോപി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരുടെ കാഴ്ചക്ക് തകരാർ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് നാലു പേരും സ്പിരിറ്റ് കഴിച്ചത്. പ്രസാദ് പുലർച്ചെയും മുരുകാനന്ദൻ പത്തിനു ശേഷവുമാണ് മരിച്ചത്. മുരുകാനന്ദൻ ജോലി ചെയ്യുന്ന പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെ സി എഫ് എൽ ടി സി യിലെ സർജിക്കൽ സ്പിരിറ്റ് മോഷ്ടിച്ച് നാലു പേരും കഴിച്ചതായാണ് വിവരം. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റിന്റെ അളവിൽ കുറവ് വന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. പോലീസും എക്സൈസ് സംഘവും ആശുപത്രിയിലെത്തി രാജീവ്, ഗോപി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. സ്പിരിറ്റ് കഴിച്ചതായി ഇരുവരും മൊഴി…
Read More