കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാനായി കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തി! അച്ഛനെയും മകനെയും പോലീസ് മർദിച്ചതായി പരാതി

നാഗ്പുർ: മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി നാഗ്പുരിലെ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. നാഗ്പുർ വാഡിയിലുള്ള ആശുപത്രിയിൽ രാത്രി 8.10 ഓടെ ഐസിയു സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലെ എസിയിൽനിന്നാണ് തീപിടർന്നത്. തീ കൂടുതൽ സ്ഥലത്തേക്ക് പടരാതെ നിയന്ത്രിക്കാനും അണയ്ക്കാനും സാധിച്ചത് വൻദുരന്തം ഒഴിവാക്കി. ആശുപത്രിയിൽനിന്ന് 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം മുംബൈയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തത്തിൽ പത്ത് ജീവൻ പൊലിഞ്ഞിരുന്നു.

Read More

സ്ഥാനാർഥിക്കെതിരെ പെട്രോൾ ബോംബ് ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു; പോലീസിനെതിരെ മന്ത്രി രംഗത്ത്

കൊല്ലം : ഇഎംസിസി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജുവർഗീസിനെതിരെ ആക്രമണം നടന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. വോട്ടെടുപ്പ് ദിവസം രാവിലെ കുരീപ്പള്ളി ഭാഗത്തുവച്ച് ഷിജുവർഗീസ് സഞ്ചരിച്ചിരുന്ന കാറിനുനേരെ പെട്രോൾബോംബ് ആക്രമണമുണ്ടായതായാണ് ഷിജു വർഗീസ് പോലീസിന് പരാതി നൽകിയത്. കാറിന്‍റെ പിൻഭാഗത്ത് പെട്രോൾ ബോംബ് വീണെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ടവർ പരിധിയിലെ ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. സംഭവദിവസം രാവിലെ ഷിജുവർഗീസ് തന്നെയാണ് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അതേ സേമയം ഈസംഭവം ആസൂത്രിമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഷിജുവർഗീസ് ആസൂത്രണം ചെയ്ത കഥപോലീസ് വിശ്വസിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞു പോലീസിനെ…

Read More

പവിത്രയ്ക്ക് രാഷ്ട്രീയം അത്ര പിടിപാടുള്ള വിഷയമല്ല! അച്ഛന് വേണ്ടി വോട്ട് ചോദിക്കാൻ കൊച്ചു പവിത്രയും

കൊട്ടാരക്കര: പവിത്രയ്ക്ക് രാഷ്ട്രീയം അത്ര പിടിപാടുള്ള വിഷയമല്ല. പക്ഷേ അച്ഛൻ ജയിക്കണം അതിന് അച്ഛനോടൊപ്പവും ഒറ്റയ്ക്കും പവിത്ര പ്രചാരണ രംഗത്ത് ഇപ്പോൾ സജീവ സാന്നിധ്യമാണ്. ആദ്യം കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം കണ്ട് അവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടഭ്യർഥിക്കുകയായിരുന്നു ചെയ്തിരുന്നത്. അച്ഛൻ വയക്കൽ സോമന്‍റെ സ്വീകരണ പര്യടനം ആരംഭിച്ചതോടെ പ്രചാരണ വാഹനത്തിൽ കൊച്ചു പവിത്രയും അച്ഛനോടൊപ്പം കൂടി. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് യാത്ര. സ്വീകരണ കേന്ദ്രത്തിലെത്തിയാൽ വാഹനത്തിൽ നിന്നിറങ്ങി ഓരോരുത്തരോടും അച്ഛനു വേണ്ടി വോട്ടഭ്യർഥിക്കും. സമപ്രായക്കാരോട് അവരുടെ വീട്ടിലെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കും. അതിരാവിലെ തുടങ്ങുന്ന സ്വീകരണ പര്യടനം അവസാനിക്കുന്നത് രാത്രിയിലാകും. ഈ സമയമത്രയും പവിത്ര അച്ഛനൊപ്പമുണ്ടാകും. വാളകം മാർത്തോമ്മാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പവിത്ര നല്ലൊരു നർത്തകി കുടിയാണ്. അമ്മ വീണയും പ്രചരണ രംഗത്ത് സജീവമാണ്.

Read More

ഏതുനിമിഷവും നിലം പൊത്തിയെക്കാം! അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ മാവ്; അന്ന്‌ ബൈക്ക് യാത്രികന്‍ കഷ്ട്ടിച്ചു രക്ഷപെടുകയായിരുന്നു

അഞ്ചല്‍: മലയോര ഹൈവേയില്‍ കുളത്തുപ്പുഴ ടൗണിനോട് ചേര്‍ന്ന്‍ അഞ്ചല്‍ കുളത്തുപ്പുഴ പാതയോരത്ത് ഉണങ്ങി നില്‍ക്കുന്ന കൂറ്റന്‍ മാവ് മരം അപകട ഭീഷണി ഉയര്‍ത്തുന്നു. ബാങ്ക് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍ഭാഗത്താണ് മാവ് ഉണങ്ങി ഏതുനിമിഷവും നിലം പൊത്തിയെക്കാം എന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. മരാമത്ത് വിഭാഗം വസ്തുവിലാണ് മാവ് മരം ഉണങ്ങി നില്‍ക്കുന്നത്. ബാങ്ക് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം മലയോര ഹൈവേയിലൂടെ നിരവധി വാഹനങ്ങളും കടന്നു പോകുന്നത് ഈ മരത്തിന് അരികിലൂടെയാണ്. മാവിന്‍റെ ചില്ലകള്‍ ഏറിയ ഭാഗവും പാതയിലേക്ക് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വലിയ അപകട ഭീഷണിയാണിപ്പോള്‍. ഉണങ്ങുകകൂടി ചെയ്തോപ്പോള്‍ മരച്ചില്ലകള്‍ പാതയിലേക്ക് വീഴുന്നത് നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസവും മരച്ചില്ല പാതയിലേക്ക് ഓടിഞ്ഞുവീനു. ഈ സമയം ഇതുവഴി എത്തിയ ബൈക്ക് യാത്രികന്‍ കഷ്ട്ടിച്ചു രക്ഷപെടുകയായിരുന്നു. പിന്നീട് സമീപത്തെ വ്യാപാര സ്ഥാപന ഉടമ എത്തിയാണ്…

Read More

നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടി! വോട്ടഭ്യർഥിച്ച്‌ രമേശ് പിഷാരടിയുടെ റോഡ് ഷോ

കുണ്ടറ: കുണ്ടറ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിന് വോട്ട് അഭ്യർഥിക്കാൻ സിനിമാതാരം രമേശ് പിഷാരടി എത്തി. പേരയത്ത് നിന്നും പി.സി വിഷ്ണുനാഥിനൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചാണ് വോട്ട് അഭ്യർഥിച്ചത്. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ മുളവന, കുണ്ടറ പള്ളിമുക്ക്, ആശുപത്രിമുക്ക് വഴി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുന്നിൽ സമാപിച്ചു. പി.സി.വിഷ്ണുനാഥ് പേരയം പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. രാവിലെ എട്ടിന് കേരളപുരം സെന്‍റ് വിൻസെന്‍റ് ദേവാലയത്തിൽ എത്തി വിശ്വസികളോട് വോട്ട് അഭ്യർഥിച്ചു. 10 ന് കാഞ്ഞിരകോട് ക്രിസ്തുരാജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച സ്വീകരണ പരിപാടി രാത്രി ഒന്പതിന് പേരയം സെറ്റിൽമെന്‍റ് കോളനിയിൽ സമാപിച്ചു. പേരയം മണ്ഡലത്തിലെ സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം കെപിസിസി നിർവാഹക സമിതി അംഗം പ്രഫ.ഈ.മേരിദാസൻ നിർവഹിച്ചു. പേരയം മണ്ഡലം യുഡിഎഫ് ചെയർമാൻ ജെ.എൽ.മോഹനൻ അധ്യക്ഷത വഹിച്ചു. കൺവീനർ ലിജു വർഗീസ്,…

Read More

ഒരു സീറ്റ് പോലും ഉറപ്പില്ലാത്തവർപെൻഷൻ പ്രഖ്യാപിച്ചത് 3500രൂപയെന്ന പരിഹാസവുമായി മുല്ലക്കര രത്നാകരൻ

പന്മന : ഒരു സീറ്റ് പോലും ഉറപ്പില്ലാത്തവർ പെൻഷൻ പ്രഖ്യാപിച്ചത് 3500 രൂപയാണെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ.ചവറയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ.സുജിത് വിജയൻ പിള്ളയുടെ പ്രചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് മുതലാളിത്വത്തിന്‍റെ പ്രസ്ഥാനങ്ങളായി യുഡിഎഫും എൻഡിഎയും മാറി . കോവിഡ്, പ്രളയകാലത്ത് ജനങ്ങളെ സർക്കാർ കൈവിട്ടില്ല. സർക്കാരിനൊപ്പം ജനം നിന്നതുകൊണ്ടാണ് ക്ലേശങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞത്. ജനങ്ങളുടെ സഹകരണത്തോടെ സർക്കാർ കോവിഡ് കാലത്തും പരിരക്ഷ നൽകി. ബിരിയാണി ചലഞ്ചിലൂടെ ഒരു വിഭാഗം യുവാക്കൾ സർക്കാരിനെ സഹായിച്ചു. പിണറായി സർക്കാർ ജനഹിതം മനസിലാക്കി പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു. എന്നാൽ യുഡിഎഫും അവരുടെ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു. അത് സമരവും പ്രതിഷേധ യാത്രകളും മുഖ്യമന്ത്രിയെക്കാൾ കൂടുതൽ പത്ര സമ്മേളനങ്ങൾ നടത്തിയുമാണെന്നു മാത്രമെന്ന് മുല്ലക്കര രത്നാക്കരൻ പറഞ്ഞു.

Read More

സംസ്ഥാനം ഭരിക്കുന്നത് കള്ളക്കടത്തും അഴിമതിയും നടത്തുന്ന സർക്കാർ; പ്രതിഷേധിക്കാൻ നട്ടല്ലില്ലാത്ത പ്രതിപക്ഷവും;  ഗുരുതര ആരോപണവുമായി പുനലൂർ സ്ഥാനാർഥി മുരളി

പുനലൂർ: കേരളത്തിലെ നയതന്ത്രജ്ഞരെ പോലും വിലക്കെടുത്തു കൊണ്ട് കള്ളക്കടത്തും അഴിമതിയും നടത്തി വരുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പുനലൂരിലെ എൻഡിഎ സ്ഥാനാർഥി ആയൂർ മുരളി പത്രസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന തുകയും ചേർത്തു കേളത്തിൽ നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട പദ്ധതിയടക്കം രാജ്യത്തെ എല്ലാ പദ്ധതികളുടെയും പേര് മാറ്റിയാണ് സംസ്ഥന സർക്കാർ വികസനങ്ങൾ നടത്തുന്നത്. ഇത് മനസിലാക്കിയിട്ടും പ്രതിരോധിക്കാൻ കഴിയാതെ പ്രതിപക്ഷം വട്ടം തിരിയുകയാണ്. നട്ടെല്ല് ഇല്ലാത്ത പ്രതിപക്ഷം ഇതിനെതിരെ എങ്ങനെ പ്രതിരോധിക്കും. ഈ പ്രതിപക്ഷമാണ് തുടർ ഭരണത്തെ പ്രതിപക്ഷം തടയുമെന്ന് പറയുന്നത്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ആർക്കൊക്കെ എവിടെയെല്ലാം സീറ്റുനൽകണമെന്ന് അറിയാതെ വട്ടം തിരിയുകയായിരുന്നു. പുനലൂർ മണ്ഡലത്തിൽ എൻഡിഎ നിർണായക ശക്തിയാണ്. സംസ്ഥാനത്ത് എൻഡിഎക്ക് 20 ശതമാനം വോട്ടു ഉണ്ടെന്നാണ് പറയുന്നത്. 30 ശതമാനം വോട്ടു ലഭിച്ചാൽ എൻഡിഎ വിജയിക്കും. കഴിഞ്ഞ നിയമസഭ…

Read More

ഗാര്‍ഹിക അതിക്രമം;സ്ത്രീകളും കുട്ടികളും ഇനി പോലീസ് സ്റ്റേഷൻ തേടി വരേണ്ടതില്ല; പരാതികള്‍ വിളിച്ചറിയിക്കാം

കൊട്ടാരക്കര: പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വനിതാസെല്ലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി വീട്ടിനുള്ളില്‍ ഇരുന്ന് തന്നെ അവരുടെ പരാതികള്‍ വിളിച്ച് അിറയിക്കാം. പരിഹാരവും ഉടനെ ഉണ്ടാകും. 9497931113 ആണ് വിളിക്കേണ്ടുന്ന നമ്പർ. 2020 മുതല്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുന്നതിനായി വനിതാസെല്ലില്‍ ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്ട് റസല്യൂഷന്‍ സെന്‍റര്‍ പ്രവര്‍ത്തിച്ച് വരുന്നു. രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം ആറു വരെ ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ വിളിച്ചറിയിക്കാം. കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ആത്മഹത്യാ പ്രവണത തടയുന്നതിനും അവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കുന്നതിനുമായി കേരളാ പോലീസ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ചിരി. സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സേവനവും കൗണ്‍സിലിംഗും സൗജന്യമായി ലഭിക്കും. വിളിക്കേണ്ട നമ്പര്‍ 9497900200.

Read More

കാട്ടു മൃഗങ്ങള്‍ക്കും സ്വാഭാവിക വനത്തിനും ദോഷകരമായ  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു വനം വകുപ്പ് ഉദ്യോഗസ്ഥർ

കുളത്തൂപ്പുഴ: ലോക വന ദിനാചരണത്തിന്‍റെ ഭാഗമായി തെന്മല വനം ഡിവിഷന്‍ കല്ലുവരമ്പ് സെക്ഷന്‍റെ നേതൃത്വത്തില്‍ വനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. വനമേഖലയില്‍ കാട്ടു മൃഗങ്ങള്‍ക്കും സ്വാഭാവിക വനത്തിനും ദോഷകരമായി മാറാവുന്ന നിലയില്‍ വഴിയാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ആള്‍ താമസമില്ലാത്ത വന മേഖലയില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് വ്യാപാരശാലകളിലെയും വീടുകളിലെയും മാലിന്യം വാഹനങ്ങളിലും മറ്റുമായി എത്തിച്ചു നിക്ഷേപിക്കുന്നതു പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റ് അജൈവ മാലിന്യങ്ങളും വനമേഖലയില്‍ നിന്നും ശേഖരിച്ച് സംസ്കരിക്കുകയായിരുന്നു. വന മേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനു നീരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും സെക്ഷന്‍ ഫോറസ്റ്റര്‍ സജീവ് പറഞ്ഞു.

Read More

ഷോക്കേറ്റ് മയിൽ ചത്തു;  തീറ്റതേടി മയിലുകൾ നാട്ടിലേക്ക് ഇറങ്ങുന്നു; അപകടവും പതിവാകുന്നു

  പത്തനാപുരം: വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്ത് വീണു. ഇന്നലെ രാവിലെയാണ് സംഭവം. ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന ആൺ മയിലാണ് ചേകം മഹാദേവർ ക്ഷേത്രത്തിന് സമീപം ഷോക്കേറ്റ്ചത്ത് വീണത്. ചേകത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാലാമത്തെ മയിലിനാണ് വൈദ്യുതാഘാതമേൽക്കുന്നത്. വൈദ്യുതാഘാതമേറ്റ നാല് മയിലുകളിൽ ഒന്നിനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേർന്ന് രക്ഷപെടുത്തിയിരുന്നു. മുൻപ് വനമേഖലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ തീറ്റ തേടി കിഴക്കൻ മേഖലകളിൽ ജനവാസ മേഖലയിൽ കൂട്ടമായി എത്തുന്നത് പതിവായിരിക്കയാണ്. ചേകം, പിറവന്തൂർ, പുന്നല, കടശേരി, കറവൂർ, കമുകും ചേരി, കിഴക്കേ ഭാഗം മേഖലകളിൽ വീട്ടുമുറ്റങ്ങളിൽ മയിലുകൾ കൂട്ടമായി എത്തുന്നുണ്ട്. മിണ്ടാപ്രാണികൾക്ക് വൈദ്യുതലൈനുകൾ അപകട ഭീഷിണിയാണ്. ഇന്നലെ ചത്ത് വീണ മയിലിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു.

Read More