പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കോവിഡ്- 19 രോഗികളെ പ്ലാസ്മ ചികിത്സയിലൂടെ രക്ഷപ്പെടുത്തുന്നതിന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ പ്ലാസ്മ ബാങ്ക് സ്ഥാപിക്കാൻ നീക്കം. സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കായിരിക്കും പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം കായംകുളം സ്വദേശിയായ നിരവധി മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗിക്ക് പ്ലാസ്മ തൊറാപ്പി ചികിത്സ ആരംഭിച്ചു. ഇതിന് മുമ്പ് സംസ്ഥാനത്ത് മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലാണ് പ്ലാസ്മ ചികിത്സയിലൂടെ കോ വിഡ് രോഗിയെ രക്ഷപ്പെടുത്തിയത്. ഡൽഹിയിൽ പ്ലാസ്മ ബാങ്ക് ആരംഭിക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ പ്ലാസ്മ ചികിത്സയ്ക്കാവശ്യമായ പ്ലാസ്മ തൊറാപ്പി ആർഇഎസ്ഐഎസ് യന്ത്രോപകരണങ്ങൾ രണ്ടാഴ്ചകം എത്തും. ഇത് സ്ഥാപിച്ചാലുടൻ പ്ലാസ്മ ബാങ്ക് സ്ഥാപിക്കുന്നതിനായി കേന്ദ്ര ഡ്രഗ്സ് കൺട്രോൾ ബോർഡിനും മറ്റ് ആധികാരിക സ്ഥാപനങ്ങൾക്കും ലൈസൻസിന് വേണ്ടി അപേക്ഷ നല്‍കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഹബീബ് നസീം പറഞ്ഞു. ഇതിനുള്ള നടപടികൾ…
Read MoreCategory: Kollam
ജീവിതത്തിന് ഫുൾസ്റ്റോപ്പ് നൽകി രോഗം കവർന്ന കൃതികയ്ക്ക് ഫുൾ എ പ്ലസ്; നാടിനും സ്കൂളിനും അഭിമാനമായവളുടെ വേർപാട് താങ്ങാനാവാതെ നാട്ടുകാർ
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: കരൾ രോഗബാധയെ തുടർന്ന് മരിച്ച വിദ്യാർഥിനിയ്ക്ക് എസ് എസ് എൽ സി പരീക്ഷയ്ക്ക് മികവുറ്റ വിജയം. എസ് എസ് എൽ സി പരീക്ഷാ ഫലം കാത്തിരിക്കെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചവറ കുളങ്ങര ഭാഗം ശാന്താലയം വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെയും പഞ്ചായത്ത് ജീവനക്കാരി ബിന്ദുകുമാരിയുടെയും മകൾ കൃതിക വി.പിള്ള (15 )യാണ് വിധിയ്ക്ക് കീഴടങ്ങിയത്. ചവറ കൊറ്റംകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. പഠനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഈ വിദ്യാർഥിനി സ്്കൂളിന്റെ അഭിമാനമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ ആ പ്രതീക്ഷയ്ക്ക് കൃതിക വി.പിള്ള മങ്ങലേൽപ്പിച്ചില്ല. ഏവരും പ്രതീക്ഷിച്ചപ്പോലെ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി സ്കൂളിന്റേയും നാടിന്റേയും അഭിമാനമായി മാറി. എന്നാൽ ഈ വിജയത്തിൽ ആഹ്ലാദം പങ്ക് വെയ്ക്കുവാനും സർട്ടിഫിക്കേറ്റ് വാങ്ങാനും കൃതിക…
Read Moreകോവിഡ് രോഗിയുടെ നില ഗുരുതരം; കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 55 പേർ ക്വാറന്റൈനിൽ
കൊല്ലം : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയായ വൃദ്ധനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 55 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷിക്കുന്നതിനായി അടിയന്തിര ചികിത്സ ലഭ്യമാക്കി വരുന്നു. ജീവൻരക്ഷാ മരുന്നായ ടോസിലിസുമാബ് എത്തിക്കുകയും പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള അടിയന്തിര ചികിത്സ ലഭ്യമാക്കി. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ23ന് മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സക്ക് എത്തിയ ഇയാൾ ആരോഗ്യനില വഷളായതിനെ തുടർന്ന് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്റർ സഹായത്തോടെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങി പലവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇതിനിടയിൽ ന്യൂമോണിയ സംശയിച്ച് കോവിഡ് പരിശോധന നടത്തുകയും അതിൽ ഫലം പോസിറ്റീവ് ആകുകയും ചെയ്തു.കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് ഐസിയു ആംബുലൻസിൽ രോഗിയെ പാരിപ്പള്ളി…
Read Moreആര്‍പിഎല്‍ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് കമ്പനി നിരീക്ഷണ കേന്ദ്രം ഒരുക്കുന്നില്ലെന്ന് പരാതി
തെന്മല: ആര് പി എല്‍ കമ്പനിയുടെ ഭാഗമായിയിട്ടുള്ളവരുടെ മക്കളും ബന്ധുക്കളും അടക്കം അന്യ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണ കേന്ദ്രം ഒരുക്കാന്‍ കമ്പനി തയാറാകുന്നില്ലന്ന് പരാതി. വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ളവര്‍ ആര് പി എല്‍ തൊഴിലാളി ക്വാര്‍ട്ടേഴ്സില്‍ എത്തുമ്പോള്‍ ഇവിടെ പലപ്പോഴും നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. ഇത് പലപ്പോഴും തൊഴിലാളികള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തിങ്ങി ഞെരുങ്ങിയ ലയങ്ങളില്‍ ശൗചാലയം അടക്കം പുറത്ത് ആയതുകൊണ്ട് തന്നെ പലപ്പോഴും ലയങ്ങളില്‍ ഉള്ളവര്‍ നിരീക്ഷണത്തിനായി എത്തുന്നവരെ തടയുകയാണ്. ഇത്തരത്തില്‍ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ ആരോഗുവകുപ്പിനെയോ പോലീസിനെയോ അറിയിച്ചു തലയൂരുകയാണ് ആര് പി എല്‍ മാനേജ്മെന്റ് ചെയ്യുന്നത്. അതുമല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മറ്റും. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണം…
Read Moreകടുത്ത അവഗണനയും അക്രമവും വർധിക്കുന്നതായി ആംബുലൻ ഡ്രൈവർമാർ; കോവിഡ് നിരീക്ഷണത്തിനായി ആളുകളെ ഏരൂരിൽ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമർദനം
അഞ്ചല്‍: കേരളത്തിന് പുറത്ത് നിന്നും എത്തിയ മലയാളികളെ കോവിഡ് നിരീക്ഷണത്തിനായി എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം. അഞ്ചല്‍ ഏരൂരിലാണ് സംഭവം. ഉടുപ്പിയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ പുനലൂരില്‍ എത്തിയ ഏരൂര്‍ മണലിപ്പച്ച സ്വദേശി, ഇയാളുടെ സുഹൃത്ത് കുളത്തുപ്പുഴ സ്വദേശി എന്നിവരെ മണലിപ്പച്ചയിലെ വീട്ടില്‍ എത്തിക്കാന്‍ വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെയാണ് നാട്ടുകാരില്‍ ചിലര്‍ ആക്രമണം അഴിച്ചുവിട്ടത്. കുളത്തുപ്പുഴ സ്വദേശിയെ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണികുട്ടനെ മര്‍ദിച്ചത്ത്. നാട്ടുകാരും പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരും പിന്നീട് സ്ഥലത്ത് എത്തി. ഉണ്ണിക്കുട്ടന്റെ പരാതിയില്‍ മണലിപ്പച്ച സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമിച്ചതിന് പുറമേ പകര്‍ച്ചവ്യാധി പടര്ത്തല് നിരോധന നിയമ പ്രകാരവും കേസെടുത്തതായി ഏരൂര്‍ പോലീസ് പറഞ്ഞു. അതേസമയം കോവിഡുമായി ബന്ധപ്പെട്ട സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ പലപ്പോഴും ആക്രമിക്കുകയും,…
Read Moreതെന്മല ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ചെന്നായ മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ ചത്തു; ഒരാഴ്ചക്കിടെ പരിക്കേൽപ്പിച്ചത് അഞ്ചുപേരെ
തെന്മല : ഒരാഴ്ച തെന്മല ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ചെന്നായ ഒടുവില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ചത്തു. ഒരാഴ്ചക്കിടെ അഞ്ചുപേരെയാണ് ചെന്നായ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രിയിലും ജനവാസ മേഖലയില്‍ എത്തിയ ചെന്നായ രണ്ടുപേരെ ആക്രമിച്ചു. ഇതോടെ തടിച്ച് കൂടിയ ജനം വനപാലകരെ വിവരം അറിയിച്ചു. തെന്മല റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘം അക്രമകാരിയായ ചെന്നായെ വെടിവച്ച് വീഴ്ത്താന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. എന്നാല്‍ കാട്ടിനുള്ളില്‍ വച്ച് മുള്ളന്‍പന്നിയുടെ ആക്രമണത്തിനിരയായ ചെന്നായ പിന്നീട് ചത്തു. വനം വകുപ്പ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചെന്നായയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. ചെന്നായയുടെ മുഖത്തും ശരീരത്തും നാല് മുള്ളുകള്‍ തറച്ചു കയറിയിരുന്നുവെന്നും മുള്ള് തറച്ചതാണ് ചെന്നായ ചാകാന്‍ കാരണമായതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതേസമയം തന്നെ ഗ്രാമത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ചെന്നായ ചത്ത ആശ്വാസത്തിലാണ് നാട്ടുകാര്‍.…
Read Moreകള്ളനെ പിടിച്ചപ്പോൾ കൂടെ കൊറോണയും; പുനലൂരിൽ ക്വാറന്റൈനിൽ പോകേണ്ട പോലീസുകാർ ഇപ്പോഴും ഡ്യൂട്ടിയിൽ
പുനലൂർ: പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച സംഭവുമായി ബന്ധപ്പെട്ട് പുനലൂർ ഇപ്പോൾ സമൂഹ വ്യാപന ഭീതിയിൽ ആണ്. ഇതെ തുടർന്ന് പുനലൂരിലെ ചെമ്മന്തൂർ, മൂസാവരി, നെടുംകയം, ചാലക്കോട്, ടൗൺ എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇവിടെ വാഹന ഗതാഗതം നിയന്ത്രിക്കുകയും കടകൾ അടയ്ക്കുകയും ചെയ്തു. ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുമായി സമ്പർക്കം ഉണ്ടായ 29 പോലീസുകാരിൽ 15 പേർ മാത്രം ആണ് നിലവിൽ ക്വാറന്റൈനിൽ പോയിട്ടുള്ളത്. പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നവരിൽ 50 ശതമാനം പേർ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ 50 ശതമാനം പേർ വിശ്രമത്തിലായിരിക്കണം എന്നാണ് സർക്കാർ നയം. മുഖ്യമന്ത്രിയും ഡിജിപിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്ത കാലയളവിൽ എല്ലാ പോലീസുകാരും ഡ്യൂട്ടിയിലായിരുന്നു. സർക്കാർ നിർദേശം നടപ്പാക്കാത്തതിന്റെ…
Read Moreഅഞ്ചലില്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പ്രവാസി പുറത്തിറങ്ങി; കേസെടുക്കുമെന്ന് പോലീസ്; പുറത്തിറങ്ങേണ്ടിവന്നതിനെക്കുറിച്ച് യുവാവിന്റെ വിശദീകരണം ഇങ്ങനെ…
കൊല്ലം : അഞ്ചലില്‍ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവാസി പുറത്തിറങ്ങി. ഏരൂര്‍ അയിലറ സ്വദേശിയാണ് ഇന്നലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കുവൈറ്റില്‍ നിന്നും എത്തിയ ഇയാള്‍ അഞ്ചലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തുന്നത്. എന്നാല്‍ ഇന്നലെ നിരീക്ഷണ കേന്ദ്രത്തിലുള്ളവര്‍ ദിവസവും 700 രൂപ വീതം അടയ്ക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കഴിയാതെ വന്നതോടെയാണ് താന്‍ പുറത്തേക്ക് ഇറങ്ങിയതെന്ന് പ്രവാസി പറയുന്നു. തുക അടയ്ക്കാന്‍ തയാറായില്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറണം എന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു. അഞ്ചല്‍ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിയ ഇയാളെ പിന്നീട് അധികൃതര്‍ എത്തി സ്വന്തം വീട്ടിലേക്ക് നിരീക്ഷണത്തിനായി മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഏരൂര്‍ പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയതിനു പ്രവാസിക്കെതിരെ കേസെടുക്കുമെന്ന് അഞ്ചല്‍ പോലീസും പറഞ്ഞു. സുരക്ഷാ…
Read Moreകോവിഡ് 19 പേടി; നഴ്സുമാർക്ക് സർക്കാർ ജോലിയും വേണ്ട; അപേക്ഷ സമർപ്പിച്ചവരിൽ എത്തിയത് വെറും ഇരുപത്പേർ മാത്രം
ചാത്തന്നൂർ: കോവിഡ് ഭീതിയാണെന്ന് സംശയിക്കുന്ന തരത്തിൽ ബിരുദധാരികളായ നഴ്സുമാരും സർക്കാർ ആശുപത്രികളിലെ ജോലിയോട് വിമുഖത കാട്ടുന്നു. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ബുധനാഴ്ചയിലെ അനുഭവം അതാണ്. കോവിഡ് ചികിത്സയ്ക്കായി ഇവിടെ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണ്. 750 കിടക്കകൾ ഒരുക്കി കൊണ്ടിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കായി ട്രൂ നാറ്റ് ലാബ് സജ്ജീകരിച്ച് പ്രവർത്തനം തുടങ്ങി. ആർടിപിസിആർ ടെസ്റ്റ് നടത്താനും മറ്റും വൈറോളജി ലാബ് ഒരുക്കി കൊണ്ടിരിക്കയാണ്. ഇന്നലെ 168 കോവിഡ് രോഗികളാണ് ഈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ ജീവനക്കാരുടെ കുറവും നിലവിലുള്ള ജീവനക്കാരുടെ അമിതഭാരവും കോവിഡ് ചികിത്സാ കേന്ദ്രത്തെ കാര്യമായി ബാധിക്കാനിടയുണ്ട്. ഇത് പരിഹരിക്കുന്നതിനായി ജനറൽ നഴ്സു (ജിഎൻഎം) മാരെ താത്ക്കാലികമായി നിയമിക്കാൻ നടപടി ഉണ്ടായി. ഇരുന്നൂറോളം ബിരുദധാരികളായ നഴ്സുമാരാണ് അപേക്ഷ നല്‍കിയത്. ബുധനാഴ്ച നടത്തിയ അഭിമുഖത്തിന് പങ്കെടുത്തത് ഇരുപത്…
Read Moreഭാര്യയേയും കാമുകനേയും ആക്രമിക്കാൻ ക്വട്ടേഷൻ; എട്ടുപേർ പിടിയിൽ
കരുനാഗപ്പള്ളി: ഭാര്യയേയും കാമുകനേയും ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ എട്ട് പേർ ഓച്ചിറ പോലീസിന്റെ പിടിയിലായി. തഴവ സ്വദേശിയായ കൽപ്പണിക്കാരനേയും കാമുകിയേയും ആക്രമിക്കാനാണ് ഭർത്താവ് ക്വട്ടേഷൻ നൽകിയത്. കേസിലെ പ്രതികളായ തഴവ സ്വദേശി വിഷ്ണു കുമാർ, വടക്കൻ മൈനാഗപ്പള്ളി സ്വദേശി ഷാനു, തഴവ സ്വദേശി അനുരാജ്, വടക്കൻ മൈനാഗപ്പള്ളി സ്വദേശി അനന്തു, തഴവ സ്വദേശി അനന്തു, തഴവ സ്വദേശി പ്രദീപ്, തഴവ സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Read More