ചവറ: വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ഉടൻ ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ചവറ നിയോജക മണ്ഡലത്തിൽ ബേബിജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യമില്ലാത്ത നിർധനരായ കുടുംബത്തിലെ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകുന്നതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എംപി. വിദ്യാഭ്യാസത്തിൽ വിഭാഗീയത ഉണ്ടാക്കാൻ പാടില്ല. പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകും. നൻമയെ തകർക്കുന്ന ഒരു നടപടിയും ആരിൽ നിന്നും ഉണ്ടാകരുത്. ഏകപക്ഷീയമായി ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയതിൽ പോരായ്മ ഉണ്ടായി. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടു വേണമായിരുന്നു ക്ലാസുകൾ തുടങ്ങാൻ. പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബേബി ജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തിലെ നിർധനരായ വിദ്യാർഥികൾക്കാണ് ആദ്യഘട്ട ടെലിവിഷൻ വിതരണം നടന്നത്. ചവറ മണ്ഡലത്തിലെ മറ്റ് മേഖലകളിൽ വരും ദിവസം അർഹതപ്പെട്ട വിദ്യാർഥികൾക്ക് ടെലിവിഷൻ…
Read MoreCategory: Kollam
കുളത്തുപ്പുഴയിൽ നിന്ന് പാക് നിര്‍മിത വെടിയുണ്ട ലഭിച്ചിട്ട് നാല് മാസം; അന്വേഷണം എങ്ങുമെത്തിയില്ല
കൊല്ലം: തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നും പാകിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ ലഭിച്ചിട്ട് നാലുമാസമായിട്ടും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയില്ല. 12 പാക് നിര്‍മ്മിത വെടിയുണ്ടയും, 2 ചൈനീസ് നിര്‍മിതമായ വെടിയുണ്ടകളുമടക്കം 14 വെടിയുണ്ടകളാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് പ്രധാന പാതയോരത്ത് നിന്നും കണ്ടെടുക്കുന്നത്. ആദ്യം നിസാരവല്‍ക്കരിച്ച കേസില്‍ വെടിയുണ്ടകള്‍ പാകിസ്ഥാന് നിര്‍മിതമാണ് എന്ന് കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ ഗതി മാറി. കേസില്‍ ചില നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചതായി പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് തലവന്‍ എഡിജിപി ടോമിന് തച്ചങ്കരിയും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ അനൂപ് ജോണ്‍ കുരുവിളയും അടക്കമുള്ളവര്‍ സ്ഥലത്ത് നേരിട്ടെത്തി അന്വേഷണത്തിന് നേതൃത്വം നല്കി. കൊച്ചിയില്‍ നിന്നും എന്‍ഐഎ സംഘവും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. അന്ന് സ്ഥലത്ത് എത്തിയ എഡിജിപി ടോമിന് തച്ചങ്കരി…
Read Moreതലയിൽ ഹെൽമറ്റ്ധരിപ്പിച്ച് സൂരക്ഷിതനാക്കി… തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാർ; എല്ലാം ചൂണ്ടിക്കാണിച്ച് വനപാലകരോട് സഹകരിച്ച് പ്രതി സൂരജ്; നിർണായ വെളിപ്പെടുത്തൽ നടത്തിയെന്ന് ഉദ്യോഗസ്ഥർ
അഞ്ചല്‍: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജിനെ അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. രാവിലെ ഒന്‍പതരയോടെയാണ് കനത്ത കാവലില്‍ സൂരജിനെ ഏറത്തുള്ള വീട്ടില്‍ എത്തിച്ചത്. വീട്ടില്‍ എത്തിച്ച് തെളിവെടുപ്പിനായി ഇറങ്ങുന്നതിനിടെ തടിച്ചുകൂടിയ നാട്ടുകാര്‍ സൂരജിനെ അസഭ്യം പറഞ്ഞ് പ്രകോപനപരമായി സംസാരിച്ചത് അല്‍പ്പസമയം നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയായിരുന്നു. പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലം ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച രീതി എന്നിവ സൂരജ് വനപാലപകര്ക്ക് കാട്ടികൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര് കൊലപാതകത്തിന് ശേഷം ഒളിപ്പിച്ച സ്ഥലവും സൂരജ് അന്വേഷണ സംഘത്തിന് കാണിച്ച് നല്കി. വിശദമായ തെളിവെടുപ്പിന് ശേഷം പതിനൊന്നരയോടെയാണ് സൂരജിനെ തിരികെ കൊണ്ടുപോയത്. ഉത്രയുടെ വീട്ടില്‍ നിന്നും തിരികെ ഇറക്കുമ്പോള്‍ ഹെല്‍മറ്റ് അടക്കം നല്കി കനത്ത സുരക്ഷ ഒരുക്കിയാണ് വനപാലകര്‍ സൂരജിനെ വാഹനത്തില്‍…
Read Moreപട്ടാഴി പൂക്കുന്നിമല മേഖലയിൽ ക്വാറി ഖനനത്തിന് നീക്കം; ശക്തമായ പ്രതിഷേധവുമായി നൂറുകണക്കിന് വീട്ടുകാർ
പട്ടാഴി: പൂക്കുന്നിമല ഉൾപ്പെട്ട പ്രദേശങ്ങളിൽ ക്വാറി ഖനനത്തിന് നീക്കം. പ്രതിഷേധം ശക്തമാകുന്നു. പട്ടാഴി പഞ്ചായത്തിലെ അഞ്ചാം വാർഡായ പന്ത്രണ്ടുമുറി വാർഡിലാണ് ക്വാറി മാഫിയ പിടിമുറുക്കുന്നത്. ക്വാറിയോടു ചേർന്നുള്ള ജനവാസ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. നാല് പഞ്ചായത്തുകൾക്ക് കുടിവെളളം നൽകുന്ന വാട്ടർ ടാങ്കും ഇവിടെയാണ് സ്ഥാപിച്ചിട്ടുളളത്. കുളപ്പാറ ഉൾപ്പെട്ട ഭാഗത്തെ മഹാദേവർ ക്ഷേത്രവും ഇവിടെയുണ്ട്. എന്നാൽ ഇതൊന്നും കണക്കാക്കാതെ ഖനനത്തിന് അനുമതി വാങ്ങിയ നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. രാഷ്ട്രീയക്കാരുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും മൗനാനുവാദത്തോടെയാണ് മാഫിയ പ്രവർത്തിയ്ക്കുന്നത്. ഇവർക്കെതിരെ രാഷ്ട്രീയ പാർട്ടികൾ പോലും രംഗത്തു വരുന്നുമില്ല. ഇത് ഈ വിഷയത്തിൽ ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. ആകെയുളളത് ഒരു ജനകീയ സമരസമിതി മാത്രമാണ്. സമരസമിതി മാത്രമാണ് ഈ വിഷയത്തിൽ പ്രതികരിയ്ക്കുന്നത്. ക്വാറി മാഫിയയ്ക്കെതിരെ കേസു കൊടുക്കാനും സമരങ്ങൾ സംഘടിപ്പിയ്ക്കാനും സമരസമിതി മുന്നിലുണ്ട്. കഴിഞ്ഞ ദിവസം പാറ ഖനനത്തിനായി നടത്തിയ നിർമ്മാണ…
Read Moreമുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന് കോവിഡ്! കൊല്ലം നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ; സമ്പര്‍ക്കപ്പട്ടിക വിപുലമാണ്…
എസ്.ആർ.സുധീർകുമാർ കൊല്ലം: മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊല്ലം നഗരത്തിൽ പോലീസും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊല്ലം കോർപ്പറേഷനിലെ മുണ്ടയ്ക്കൽ, ഉദയമാർത്താണ്ഡപുരം, കന്റോൺമെന്റ് ഡിവിഷനുകൾ ജില്ലാ കളക്ടർ കണ്ടെയിൻമെന്റ് സോണുകളായി പ്ര്യഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഭൂരിഭാഗം സ്ഥലത്തും വ്യാപാരികൾ സ്വമേധയാ സ്ഥാപനങ്ങൾ അടച്ചു. എസ്എൻ കോളജ് ജംഗ്ഷനിലെ കടകൾ കഴിഞ്ഞ ദിവസം തന്നെ അടയ്ക്കുകയുണ്ടായി. മുണ്ടയ്ക്കൽ സ്വദേശിയായ യുവാവ് ബൈക്കിൽ സുഹൃത്തിനൊപ്പമാണ് മലപ്പുറത്ത് നിന്ന് കൊല്ലത്ത് എത്തിയത്. എസ്എൻ കോളജ് ജംഗ്ഷന് സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തു. സമീപത്തെ കടകളിലും എതിർവശത്തെ ചായക്കടയിലും നിരവധി തവണ പോയിട്ടുണ്ട്. കപ്പലണ്ടി മുക്കിലെ ഹോട്ടലിൽ പാർസൽ വാങ്ങിക്കുന്നതിനും പലവട്ടം പോയി. ജില്ലാ ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സന്പർക്കപ്പട്ടിക വിപുലമാണ്. എല്ലാവരെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ തുടരുകയാണ്.…
Read Moreഇവിടെ ആർക്കും പഠനം മുടങ്ങില്ല; പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി സൗകര്യമൊരുക്കി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
ആദിച്ചനല്ലൂർ: ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന കുട്ടികളെ കണ്ടെത്തി സൗകര്യം ഒരുക്കി ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്. വീട്ടിലും പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്തിന്റേയും സഹകരണ ബാങ്കിന്റേയും വ്യക്തികളുടെയും സഹായത്തോടെയാണ് ടിവി വാങ്ങി നൽകിയത്. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളിലെയും കുട്ടികളെ വ്യക്തിപരമായി സർവേ നടത്തി ഓരോ കുട്ടിക്കും ഉള്ള സൗകര്യങ്ങളെ അധ്യാപകരുടെയും പ്രഥമാധ്യാപകരുടേയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടേയും സന്നദ്ധ പ്രവർത്തകരുടേയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തി. സൗകര്യമില്ലാത്ത കുട്ടികളെ വാർഡ് അടിസ്ഥാനത്തിൽ തരം തിരിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൂടുകയും ഓരോ വാർഡു തലത്തിലും സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ സ്ഥലങ്ങളിൽ ടിവി വാങ്ങി നൽകുകയായിരുന്നു. ഇതിന് വിവിധ ഏജൻസികളുടേയും ബാങ്കുകളുടേയും സഹകരണം പഞ്ചായത്ത് ഉറപ്പാക്കി. കൈരളി ഗ്രന്ഥശാല വടക്കേ മൈലക്കാട്, പ്രതിഭാ ലൈബ്രറി കൊട്ടിയം ,…
Read Moreമദ്രസയിൽ പഠിക്കാനെത്തിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
അഞ്ചല്‍ : മദ്രസയിൽ പഠനത്തിനായി എത്തിയ എട്ടുവയസുകരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസ അധ്യാപകനായ തിരുവനന്തപുരം പളളിക്കൽ കാട്ടു പുതുശേരി വാഴവിള വീട്ടിൽ നാസറുദീ (49) ആണ് പിടിയിലായത്. മാതാപിതാക്കള്‍ കൊല്ലം ശിശുക്ഷേമ സമിതിയില്‍ പരാതി നല്കി. അധികൃതർ കുട്ടിയെ കൺസിലിംഗ് നടത്തി ശേഷം പരാതി അഞ്ചൽ പോലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreകൊട്ടാരക്കരയിൽ മധ്യവയസ്കയായ സ്ത്രീയ്ക്കു നേരേ യുവാവിന്റെ ലൈംഗിക അതിക്രമം; പ്രതിയെ കുടുക്കി പോലീസ്
കൊട്ടാരക്കര: മധ്യവയസ്കയായ സ്ത്രീക്കു നേരെ പട്ടാപ്പകൽ ലൈംഗികാതിക്രമം കാട്ടിയയാളെ കൊട്ടാരക്കര പോലീസ് പിടികൂടി. കോട്ടാത്തല സ്വദേശി രാജേഷ് കുമാർ (44) ആണ് പിടിയിലായത്. വ്യാപാരം നടത്തി വരുന്ന സ്ത്രീക്കു നേരെയാണ് കടയിൽ കടന്നു കയറി അതിക്രമം കാട്ടിയത്. എസ്ഐ രാജീവ്.മനോജ് കുമാർ, ഹോയ്മിൻ, സുധർമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.
Read Moreഎന്റെ വീടിനു മുന്നിലെത്തുമ്പോൾ മാത്രമെന്തടാ നിന്റെ പശു ചാണകമിടുന്നത്; ചവറയിലൽ പശു ചാണകമിട്ടതിന് ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ചവറ സൗത്ത്: പശു റോഡില്‍ ചാണകമിട്ടതിനെ തുടര്‍ന്ന് പശുവിന്റെ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ചവറ തെക്കുംഭാഗം രമ്യാലയത്തില്‍ രാധാകൃഷണപിളളക്കാണ് (53) വെട്ടേറ്റത്. പോലീസ് പറയുന്നത്: ദിവസവും രാധാകൃഷ്ണപിളള പശുവിനെ മേപ്പളളിമുക്കിന് സമീപത്തെ കായല്‍ പുറമ്പോക്കില്‍ ആണ് പുല്ല് തിന്നാനായി കെട്ടുന്നത്. മിക്ക ദിവസങ്ങളിലും ഇത് വഴി പോകുന്ന സമയത്ത് സമീപവാസിയായ ഫ്രാന്‍സിസിന്റെ വീടിന് മുന്നിലെ റോഡില്‍ ചാണകമിടും. വ്യാഴാഴ്ചയും പതിവ് പോലെ പശു ചാണകമിട്ടതിന് ഫ്രാന്‍സിസ് ചോദ്യം ചെയ്തു.തുടര്‍ന്ന് രാധാകൃഷ്ണപിളളയും ഫ്രാന്‍സിസും വാക്കേറ്റം ഉണ്ടാവുകയും വീട്ടിനുളളില്‍ നിന്ന് വെട്ടു കത്തി കൊണ്ട് ഫ്രാന്‍സിസ് രാധാകൃഷ്ണപിളളയെ വെട്ടുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ രാധാകഷ്ണപിളളയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു
Read Moreചികിത്സയിലിരിക്കെ കാണാതായ യുവാവ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണത്തിലെ ദുരൂഹത കാട്ടി പരാതി നൽകാനൊരുങ്ങി കുടുംബം
ശ്രീകാര്യം : മർദനമേറ്റ് ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ള പരിക്കുകൾ മുൻപ് ഉണ്ടായ അടിപിടിയിൽ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നതായി ശ്രീകാര്യം പോലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം ഷൈജുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ വർക്കലയിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു. വർക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ഷൈജു സത്യദേവൻ (42) നെയാണ് തിങ്കളാഴ്ച രാവിലെയോടെ ശ്രീകാര്യം ജംഗ്ഷന് സമീപത്തെ സ്വകാര്യ ബാങ്ക് കെട്ടിടത്തിന്റെ പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അജ്ഞാതരുടെ ആക്രമണത്തിൽ ഞായറാഴ്ച ഗുരുതര പരിക്കുകളോടെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസ് ഷൈജുവിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.അവിടെ നിന്നാണ് ചികിത്സയിലിരിക്കെ കാണാണാതാകുകയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. സംഭവത്തിൽ…
Read More