എടിഎമ്മിനുള്ളിൽ പാമ്പ് ; ഭയന്ന് നിലവിളിച്ച് യുവാവ്; ആൾക്കാർ ഓടിക്കൂടിയെങ്കിലും പാമ്പിനെ കൊന്നാൽ കേസ് വരുമെന്ന ഭയം കൊണ്ട് എല്ലാവരും കാഴ്ചകാരായി; ഒടുവിൽ…

പത്തനാപുരം:എ ടി എം കൗണ്ടറിനുള്ളില്‍ പാമ്പ്; പത്തനാപുരം നടുക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എ ടി എമ്മിനുള്ളിലാണ് പണം പിൻവലിക്കാൻ എത്തിയ ആൾ ഉഗ്രവിഷമുള്ള ശംഖ് വരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്.ചേകം സ്വദേശി രഞ്ചിത്താണ് പാമ്പിന്‍റെ മുന്നിൽ അകപ്പെട്ടത്.ഇയാള്‍ വരുന്നതിന് മുമ്പായി സ്ത്രീകളടക്കം പണം പിൻവലിക്കുന്നതിനായി എ റ്റി എം കൗണ്ടറിനുള്ളില്‍ കയറിയിരുന്നു. പാമ്പിനെ കണ്ട് പരിഭ്രാന്തനായി നിലവിളിച്ച് രഞ്ചിത്ത് പുറത്ത് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.സംഭവം അറിഞ്ഞതോടെ കൂടുതൽ പേർ എടിഎമ്മിന് മുമ്പിൽ തടിച്ച് കൂടി. എന്നാൽ പാമ്പിനെ പിടിക്കാനോ കൊല്ലാനോ നിയമം അനുവദിക്കാത്തതിനാൽ ആരും പാമ്പിനു മേൽ കൈ വയ്ക്കാൻ തയാറായില്ല. ഒടുവിൽ വനം വകുപ്പിനെ നാട്ടുകർ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി പാമ്പിനെ വലയിലാക്കുകയായിരുന്നു.പത്തനാപുരം സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ നടുക്കുന്ന് എടിഎമ്മിലായിരുന്നു സംഭവം.ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.

Read More

ഒറ്റ ക്ലിക്ക്;  പബ്ലിക് ലൈബ്രറിയിലെ പുസ്തകം വീട്ടിലിരുന്ന് തിരഞ്ഞെടുക്കാം

കൊല്ലം: പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഇനി വീട്ടിലിരുന്ന് തിരഞ്ഞെടുക്കാം. ലൈബ്രറി അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസറാണ് ഇക്കാര്യം അറിയിച്ചത്.ഓണ്‍ലൈന്‍ സംവിധാനം അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് ക്രമീകരിച്ചാണ് പുസ്തകങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുക. തിരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളും പരിഗണനയിലാണ്. ഡിജിറ്റല്‍ കബോര്‍ഡ്, ബാര്‍ക്കോഡ്, ഡിജിറ്റല്‍ കാറ്റലോഗിങ്, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും. ലൈബ്രറേറിയന്റെ ഒഴിവ് ഉടന്‍ നികത്തും. ലൈബ്രറി പരിസരം മോടിപിടിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗപ്പെടുത്തും.’ കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് ധനസമാഹരണം നടത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. സോളാര്‍ പാനലിംഗ് ഉള്‍പ്പെടെയുള്ള അധുനികവത്കരണത്തിനായി നഗരസഭയ്ക്ക് പദ്ധതി രേഖ സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ പ്രതാപ് ആര്‍. നായര്‍, പ്രഫ. പി.ഒ.ജെ. ലബ്ബ, എന്‍ ശിവരാമന്‍ നായര്‍, കെ. ഭാസ്‌കരന്‍,…

Read More

ആർ. ശങ്കറിന്‍റെ രാഷ്ട്രീയ-സമുദായ പ്രവർത്തനം സമൂഹ നന്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന്  എൻ.പീതാംബരക്കുറുപ്പ്

പരവൂർ: ആർ. ശങ്കർ പ്രഗത്ഭനായ ഭരണാധികാരിയും ദീർഘവീക്ഷണമുള്ള ജനകിയ നേതാവുമായിരുന്നു വെന്ന് മുൻ എം.പി.എൻ . പീതാംബരക്കുറുപ്പ് അഭിപ്രായപ്പെട്ടു. ആർ.ശങ്കറിന്‍റെ ചരമ വാർഷികം ദിനാചരണത്തിന്റെ ഭാഗമായി പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം. ആർ. ശങ്കറിന്റെ രഷ്ട്രീയ പ്രവർത്തനവും സമുദായ പ്രവർത്തനവും സമൂഹനന്മയ്ക്ക് വേണ്ടിയായിരുന്നുവെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂ ഡി.എഫ് ചെയർമാൻ പരവൂർ രമണൻ , ബിജു പാരിപ്പള്ളി ,പരവൂർ സജീബ് , വി.പ്രകാശ് ,എൻ.രഘു , നെല്ലേറ്റിൽ ബാബു ,ശിവപ്രകാശ് ,ജയശങ്കർ,എസ്.സുനിൽകുമാർ,രഞജിത് പരവൂർ എന്നിവർ പ്രസംഗിച്ചു

Read More

കളഞ്ഞ് കിട്ടിയ പണം ഉടമയെ കണ്ടെത്തി നല്‍കി  പോലീസുകാര്‍ മാതൃകയായി

പത്തനാപുരം : വാഹന പരിശോധനയ്ക്കിടെ കളഞ്ഞ് കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നല്‍കി പോലീസുകാർ മാതൃകയായി.പത്തനാപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് റൂറല്‍ പോലീസിലെ വാഹന പരിശോധനാ സംഘത്തിന് മുപ്പത്തിരണ്ടായിരത്തോളം രൂപ ലഭിക്കുന്നത്. സിവില്‍ പോലീസ് ഓഫീസറായ വിജയകൃഷ്ണനാണ് പണം റോഡില്‍ കിടന്ന് ലഭിച്ചത്. ഉടന്‍ തന്നെ കണ്‍ട്രോള്‍ റും എസ്.ഐ സലീം റാവുത്തറിന്‍റെ നേതൃത്ത്വത്തില്‍ സമീപത്തുളള ബാങ്കുകളിലും പോലീസ് സ്റ്റേഷനിലും അറിയിപ്പ് നല്‍കി. തുടര്‍ന്ന് പുന്നല സ്വദേശി സിറാജിന്‍റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. വ്യാപാരിയായ സിറാജ് ബാങ്കിലേക്ക് പോകവെയാണ് പണം നഷ്ടപ്പെട്ടത്. ഉടമയെ കണ്ടെത്തി പണം തിരികെ നല്‍കാനായതിന്‍റെ സന്തോഷത്തിലാണ് എസ്.ഐ സലീം റാവുത്തറും സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകൃഷ്ണനും ശ്യാംകുമാറും.

Read More

പാരിപ്പള്ളി സംസ്കാരയുടെ പ്രഫഷണൽ‌  നാടകമത്സരം നാളെമുതൽ

ചാത്തന്നൂർ : പാരിപ്പള്ളി സംസ്കാരയുടെ സംസ്ഥാന പ്രഫഷണൽ‌ നാടകമത്സരം നാളെ മുതൽ 17-വരെ പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. വി.ജയപ്രകാശ് അധ്യക്ഷത വഹിക്കും. കെ.പ്രവീൺകുമാർ, കെ.രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിക്കും. മലയാള നാടകവേദിയിൽ നാല് പതിറ്റാണ്ട് പിന്നിട്ട പാലാ തങ്കം, അഹമ്മദ് മുസ്ലിം, കാഞ്ഞിപ്പുഴ ശശി, വക്കം മാധവൻ എന്നിവർക്ക് സംവിധായകൻ വക്കം ഷക്കീർ ചടങ്ങിൽ ഗുരുദക്ഷിണ നൽകി ആദരിക്കും. തുടർന്ന് കണ്ണൂർ നാടകസംഘത്തിന്‍റെ നാടകം-കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും. 11ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി, 12ന് തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, 13ന് ചങ്ങനാശേരി അണിയറയുടെ നേരറിവ്, 14ന് വള്ളുവനാട് നാദത്തിന്‍റെ കാരി, 15ന് തിരുവനന്തപുരം ദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ, 16ന് ഓച്ചിറ സരിഗയുടെ നളിനാക്ഷന്‍റെ വിശേഷങ്ങൾ, 17ന് തിരുവനന്തപുരം ആരാധനയുടെ ആരാത്രി എന്നീ നാടകങ്ങൾ മത്സരത്തിനായി അവതരിപ്പിക്കും.…

Read More

വീട് കുത്തിച്ചുറന്ന്  സ്വർണ കവർച്ച;  സഹോദരങ്ങളായ മോഷ്ടാക്കൾ  പോലീസ് പിടിയിൽ

കുണ്ടറ: പേരയം കുന്പളത്ത് വീടിന്‍റെ വാതിൽ തകർത്ത് 22 പവന്‍റെ സ്വർണാഭരണങ്ങൾ കവർന്ന സഹോദരങ്ങളായ മോഷ്ടാക്കളെ കുണ്ടറ പോലീസ് അറസ്റ്റു ചെയ്തു. കുന്പളത്തെ മേരി വിലാസം ക്ലീറ്റസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കുന്പളം പാവോട്ടുമൂല സൈജു ഭവനിൽ സൈജു(28), സൈജുവിന്‍റെ ഇളയ സഹോദരൻ അനീഷ്(23) എന്നിവറാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് വൈകുന്നേരം ആറിനും രാത്രി എട്ടിനും മധ്യേയായിരുന്നു മോഷണം. കുന്പളം പള്ളിപ്പെരുന്നാളിന് പങ്കെടുക്കാനായി ക്ലീറ്റസും കുടുംബവും വീടുപൂട്ടി പോയിരിക്കുകയായിരുന്നു. വീടിനു പിന്നിലെ ഗ്രില്ലിൽ പിടിച്ചു കയറി രണ്ടാം നിലയിലെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ പ്രതികൾ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണനാണയങ്ങളും സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്. പണയമെടുക്കുന്ന സ്ഥാപനങ്ങളും സ്വർണക്കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വന്തം വീടിനു സമീപം കുഴിച്ചിട്ടിരുന്നു. ഒരു നാണയം കുണ്ടറയിലെ പണയമെടുപ്പ് സ്ഥാപനത്തിൽ പണയം വച്ചു. ഇതാണ് പ്രതികളെ പിടികൂടാൻ പോലീസിനെ…

Read More

ചായക്കട ഉടമയെ രാത്രിയിൽ വിളിച്ചുണർത്തി അടിച്ച് പരിക്കേൽപ്പിച്ചു; രണ്ടു പല്ലുകൾ കൊഴിഞ്ഞുപോയി; ഗുരുതര പരിക്കേറ്റ വിജയൻ ആശുപത്രിയിൽ

കുളത്തൂപ്പുഴ : ചായക്കടക്കുള്ളിൽ കിടന്നുറങ്ങിയ ഉടമയെ വിളിച്ചുണർത്തി ആക്രമിച്ചുപരിക്കേൾപ്പിച്ചു. കുളത്തൂപ്പുഴ .കല്ലുവെട്ടാംകുഴി ലക്ഷ്മിവിലാസത്തിൽ വിജയൻപിളള(55)യാണ് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രിയിൽ വിജയൻപിളള നടത്തുന്ന അമ്പലക്കടവിലെ ചായക്കടയിൽ കടന്നുകയറിയ അക്രമികൾ ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.മുഖത്ത് മാരകമായി മുറിവേൽപ്പിച്ചശേഷം രണ്ടുപല്ലുകൾ അടിച്ചുതകർത്തു. ഗുരുതരമായി മുറിവേറ്റ ഇയാൾ രക്ഷക്കായി കുളത്തൂപ്പുഴ പോലീസിനെ സമീപിച്ചെങ്കിലും ആശുപത്രിയിൽ പോകാൻ നിർദേേശിച്ചു മടക്കുകയായിരുന്നു. പിന്നീട് പാതയോരത്ത് അവശനായികണ്ട വിജയൻപിളളയെ നാട്ടുകാർ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കേസ്ഭയന്ന് ചികിത്സ നിക്ഷേധിക്കുകയയാരുന്നു. ഇതോടെ നാട്ടുകാർ വിജയൻപിളളയെ കുളത്തൂപ്പുഴ പോലീസിൽ എത്തിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും അനൂകൂല നടപടിഉണ്ടായില്ല.രക്തംവാർന്ന് സ്റ്റേഷൻ പടിക്കൽ അവശനായി വീണ ഇയാളെ സഹായിക്കാൻ പോലീസ് തയാറാകാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിക്ഷേധിച്ചു . ഇതോടെ സ്ഥലത്തില്ലായിരുന്ന കുളത്തൂപ്പുഴ സി.ഐ ഫോണിലൂടെ നിർദ്ദേശം നൽകിയതിനെതുട‌ർന്ന് പോലീസ് ജീപ്പിൽ ഇയാളെ കയറ്റികുളത്തൂപ്പുഴയിലെ മറ്റൊരു…

Read More

പൂതക്കുളത്ത് കൊടുംവളവിൽ  സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

ചാത്തന്നൂർ: പുതക്കുളം വേപ്പിൻ മൂട്ടിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക് . പരവൂരിൽ നിന്നും വർക്കലയിലേയ്ക്ക് പോവുകയായിരുന്ന ബസും പൂതക്കുളത്തനിന്നും പരവൂരിലേയ്ക്കുള്ള ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അയിരുർ സ്വദേശി ജ്യോതി (34) പൂതക്കുളം സ്വദേശി ബിന്ദു (38) മകൾ സൂര്യ (10) വേപ്പിൻ മൂട് സ്വദേശി ആര്യാസ ജീഷ് (22) പൂതക്കുളം സ്വദേശി പ്രിയങ്ക സുരേഷ് (24) വെട്ടു വിള സ്വദേശി കുറവമ്മ (53) മകൾ നാഗേശ്വരി (22) കലയേക്കാട് സ്വദേശികളായ രാജി.(23) സഹോദരി ലീന (17) ബസ്സ് ഡ്രൈവർ ശ്യാം തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.ഇ ടി യു ടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.കൊടുംവളവും വീതി കുറഞ്ഞ റോഡുമാണ് ഈ ഭാഗത്ത്.ഇവിടെ…

Read More

അക്രമിസംഘങ്ങളേറ്റുമുട്ടി; പ്രതിയെ വെട്ടാൻ ശ്രമിച്ചത്  തടഞ്ഞ എഎസ്ഐക്ക് പരിക്ക്

കൊല്ലം :അക്രമിസംഘങ്ങളിൽപ്പെട്ടവരെ പിടികൂടാനെത്തിയ കൺട്രോൾ റൂം എഎസ്ഐ അബ്ദുൽകലാമിന് പരിക്ക്. ഇന്നലെ രാത്രിയിൽ കിളികൊല്ലൂർ കുറ്റിച്ചിറ ജംഗ്ഷനിലെ റോഡിലായിരുന്നു സംഭവം. കഴിഞ്ഞ ഒാണത്തിന്‍റെ തുടർച്ചയായി ഇരുവിഭാഗങ്ങൾ തമ്മിലേറ്റുമുട്ടുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് സാനി എന്നയുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന ജോജോ ഓടിരക്ഷപെട്ടു. സാനിയേയും ജോജോയേയും സംഘം വളഞ്ഞുവച്ച് മർദിച്ചശേഷം പോലീസിലറിയിക്കുകയായിരുന്നു.പോലീസെത്തി സാനിയെ ജീപ്പിൽ കയറ്റുന്നതിനിടയിൽ സംഘത്തിൽപ്പെട്ടവർ ഇയാളെ വെട്ടാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടയിലാണ് അബ്ദുൽകലാമിന് വെട്ടേറ്റത്. പ്രതികൾ ഓടിരക്ഷപെട്ടു. കണ്ടാലറിയാവുന്ന 20ഓളംപേർക്കെതിരെ പോലീസ് കേസെടുത്തു. അബ്ദുൽകലാം കൊല്ലം ജില്ലാആശുപത്രിയിൽ ചികിത്സതേടി.

Read More

സംസ്ഥാന ഖജനാവിൽ കയ്യിട്ടു നോക്കിയാൽ ചില്ലിക്കാശില്ലാത്ത അവസ്ഥയെന്ന്  മന്ത്രികെ.രാജു

ചാത്തന്നൂർ: സംസ്ഥാന ഖജനാവിൽ കയ്യിട്ടു നോക്കിയാൽ പോലും ചില്ലിക്കാശില്ലാത്ത അവസ്ഥയാണെന്ന് മന്ത്രി കെ.രാജു. ചാത്തന്നൂരിൽ പ്രവാസി ഫെഡറേഷൻ ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം റദ്ദാക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കിഫ് ബി എന്ന സാമ്പത്തിക സ്രോതസ് മുഖേന വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. കി ഫ്ബി യിൽ നിക്ഷേപം നടത്തുന്നതിലധികവും പ്രവാസികളാണെന്നും മന്ത്രി പറഞ്ഞു. നേതൃക്യാമ്പിൽ സി പി ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.അനിരുദ്ധൻ, സി പി ഐ മണ്ഡലം സെക്രട്ടറി എൻ.സദാനന്ദൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം എസ്.സുഭാഷ്, ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ, തമ്പി വേട്ടുതറ, പി.സി.വിനോദ് ,ആർ.ദിലീപ് കുമാർ, രാജു ഡി. പുതക്കുളം, സജീവ് ആദിച്ചനല്ലൂർ, വി.സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി.പി.സുനീർ ഭാവി പരിപാടികൾ അവതരിപ്പിച്ചു.റഷീദ് മൈനാഗപ്പള്ളി നോർക്ക ക്ഷേമപദ്ധതികൾ വിശദീകരിച്ചു.തുടർന്ന്…

Read More