കൊട്ടാരക്കര: മാലിന്യകൂമ്പാരങ്ങൾക്ക് നടുവിൽ തെരുവ് നായ്ക്കളോടൊപ്പം കഴിഞ്ഞുവന്ന അനാഥന് കരുതലിന്റെ തണലൊരുക്കി കലയപുരം ആശ്രയ സങ്കേതം . ഏകദേശം 65 വയസ് തോന്നിക്കുന്ന സംസാരശേഷിയില്ലാത്ത വൃദ്ധനെയാണ് ആശ്രയ ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുണ്ടറ റെയിൽവേ സ്റ്റേഷനരികെയുള്ള മാലിന്യകൂമ്പാരത്തിൽ തെരുവ് നായ്ക്കളോടൊപ്പമായിരുന്നു താമസം. അഴുക്കു പിടിച്ച വസ്ത്രവും ധരിച്ച് ദുർഗന്ധവും വമിക്കുന്ന ശരീരവുമായി കഴിഞ്ഞുവന്ന ഇയാൾ ഭക്ഷണത്തിനായി ഹോട്ടലുകൾക്ക് മുന്നിൽ കൈനീട്ടിനിൽക്കും . ആരുടെയെങ്കിലും മനസലിഞ്ഞാൽ മാത്രം വിശപ്പുമാറ്റം അല്ലാത്തപക്ഷം പട്ടിണിമാത്രം കൂട്ടിനുണ്ടാകും. ചില സമയങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവും നേരിടേണ്ടി വന്നിട്ടുണ്ട് .കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിനുമുന്നിൽ വിശന്ന വയറുമായി കൈനീട്ടി നിൽക്കുന്ന ഈ വൃദ്ധനെ കാണാനിടയായ കുണ്ടറ സ്വദേശികളായ റാബുജിയും സുഹൃത്ത് ബോബുലാൽ ബെന്നിയും ചേർന്ന് വൃദ്ധനെ കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ചതിന് ശേഷം വയറുനിറയെ ഭക്ഷണം വാങ്ങി നൽകി. പിന്നീട് കുണ്ടറ പോലീസ് സ്റ്റേഷനിൽ…
Read MoreCategory: Kollam
ഇന്ന് കാര്‍ഗില്‍ ദിനം; ധീരജവാൻ സജീവിന്റെ ഓർമകളുമായി മാതാവ് കുട്ടിയമ്മ
പത്തനാപുരം : വീണ്ടുമൊരു കാർഗിൽ ദിനം കൂടി കടന്നു വരുമ്പോള്‍ ഈ അമ്മയ്ക്ക് നൊമ്പരപ്പെടുത്തുന്ന ഓർമദിനം കൂടിയാണ്.കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച വീരചക്ര സജീവ് ഗോപാലപിള്ളയുടെ അമ്മ നെടുവന്നൂര്‍ പൊന്നെടുത്താംപാറ വീട്ടില്‍ കുട്ടിയമ്മയാണ് മകന്റെ ധീരസ്മരണയ്ക്ക് മുന്നില്‍ വികാരാധീനയാകുന്നത്. 1999 മേയ് 20ാം തീയതിയാണ് ജന്മനാടിനു വേണ്ടി ജീവൻവെടിഞ്ഞത്. ഇന്ത്യൻ ആർമിയിലെ ആർട്ട്ലറി ഫോർഫീൽഡ് റജ്മെന്റിലെ ( പീരങ്കിപട) ഗണ്ണറായിരുന്നു സജീവ്.കാർഗിലിലെ ‘ ഗ്രസ്’ എന്ന സ്ഥലത്ത് ഷെല്ല് പൊട്ടിത്തെറിച്ചായിരുന്നു മരണം.ജന്മദിനത്തിൽ അമ്മയിൽ നിന്ന് ഫോണിലൂടെ ആശംസകളും ലഭിച്ചിട്ടാണ് സജീവ് യുദ്ധത്തിനായി പോകുന്നത്.എന്നാൽ പിറ്റേന്ന് പുലർച്ചെ സജീവിന്റെ മരണവാർത്തയാണ് ഗ്രാമത്തെ തേടിയെത്തിയത്. അഞ്ച് വർഷത്തെ സർവ്വീസാണ് സജീവിനുണ്ടായിരുന്നത്.കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലി നൽകുമ്പോൾ 25 വയസ്സായിരുന്നു.കുട്ടിയമ്മയുടെ നാല് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു സജീവ്.1998 സെപ്റ്റംബറിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗർ കുന്നുകളിലേക്ക് നുഴഞ്ഞുകയറ്റം ഉണ്ടാകുന്നത്.എന്നാൽ സൈന്യത്തിന് ഈ…
Read Moreചികിത്സാ പിഴവ് തന്നെ..! കാലാവധി കഴിഞ്ഞ മരുന്ന് കുത്തി വച്ചതുമൂലം പ്രസവാനന്തര ചികിത്സയ്ക്കിടെ കറവപശുചത്തസംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചതായി മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ
കൊല്ലം :അഞ്ചലിൽകാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച് കറവപശു ചത്ത സംഭവം മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ തെളിവെടുപ്പ് നടത്തി. ക്ഷീരകർഷകനായ അഞ്ചൽ പനയഞ്ചേരി മംഗലത്ത് വീട്ടിൽ തുളസിധരന്റെ വീട്ടിലെത്തിയാണ് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുഷമയുടെ നേതൃത്യത്തിൽ തെളിവെടുപ്പ് നടത്തിയത്. തുളസിധരന്റെ കറവപ്പശുവിന്റെ പ്രസവ ചികിത്സയുടെ ഭാഗമായി ഡോക്ടർ കാലപ്പഴക്കംചെന്ന മരുന്ന് കുവച്ചാണ് പരാതി. മരുന്ന് കുത്തിവെച്ച അഞ്ചാം ദിവസം പശു ചത്തു. എന്നാൽ ചത്ത പശുവിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും അഞ്ചൽ മൃഗാശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ല . ഇതിനെത്തുടർന്ന് തുളസീധരൻ മന്ത്രി കെ .രാജുവിന് പരാതി നൽകി. തുടർന്ന് മന്ത്രി മൃഗസംരക്ഷണ ഡയറക്ടർക്ക് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ് നൽകുകയായിരുന്നു. തുടർന്നാണ് മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സുഷമ യുടെ നേതൃത്വത്തിൽ തുളസിധരന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. പശു ചത്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണ…
Read Moreപുലർച്ചെ കിണറ്റിൽവീണ വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയ അയൽവാസികളും കിണറ്റിൽ കുടുങ്ങി; ഒടുവിൽ മൂവരേയും രക്ഷിക്കാൻ ഫയർഫോഴ്സും
ചവറ :കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയ അയൽവാസികളായ യുവതിയും വിദ്യാർഥിയും കുടുങ്ങി. പുതുക്കാട് മൊട്ടയ്ക്കൽ കിഴക്കതിൽ ലിജിയ (40) ആണ് പുലർച്ചയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളായ രേഖയും ജോണിയും യുവതിയെ രക്ഷിക്കാനായികിണറ്റിലിറങ്ങിയെങ്കിലും മൂവരും കുടുങ്ങുകയായിരുന്നു. ഇവർ കിണറ്റിലെ മോട്ടോറിന്റെ കന്പിയിൽ പിടിച്ചുകിടന്നു. കിണറിന് 20 അടിയിലേറെ താഴ്ചയുണ്ട്. മറ്റുള്ളവർ വിവരമറിയിച്ചതിനെതുടർന്ന് ചവറയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി രക്ഷാപ്രവർത്തനം നടത്തി.ഫയർമാൻമാരായ മണിക്കുട്ടൻ ,ശ്രീക്കുട്ടൻ എന്നിവർ കിണറ്റിലിറങ്ങി മൂവരെയും കരയ്ക്കെത്തിച്ചു. ഉടൻ തന്നെ ഇവരെ കൊല്ലം ജില്ലാആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read Moreകോടികളുടെ സമ്പാദ്യം എങ്ങനെയെന്ന് കണ്ടെത്തണം..! ജയലാൽ എംഎൽഎയ്ക്കെതിരേയുള്ള പാർട്ടി നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ
കൊല്ലം : ജയലാൽ എംഎൽഎ കോടികൾ മുടക്കി സ്വകാര്യ ആശുപത്രി വിലയ്ക്ക് വാങ്ങുന്ന അഴിമതി പാർട്ടി നടപടിയിലൂടെ ഒതുക്കി തീർക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള സൂത്രപ്പണിയാണെന്ന് യുഡിഎഫ് ചെയർമാൻ കെ.സി. രാജനും, കണ്‍വീനർ അഡ്വ: ഫിലിപ്പ്.കെ. തോമസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എംഎൽഎ ആയ ജയലാൽചുരുങ്ങിയ കാലയളവ് കൊണ്ട് കോടികളുടെ സന്പാദ്യം ഉണ്ടാക്കിയ വഴികണ്ടെ ത്തുകയാണ് അനിവാര്യം. ജനപ്രതിനിധിയായ ജയലാലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ഉൾപ്പെട്ട അഴിമതിയാണിത്. ജയലാലിന്റെ അശുപത്രി കച്ചവടവും പാരിപ്പളളി മെഡിക്കൽ കോളേജിന്റെ പ്രവർത്തനവും അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുളള ആരോപണം ഗുരുതരമാണ്. ആശുപത്രി കച്ചവടത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിലെ തക്കോൽ സ്ഥാനത്തു നിന്നും രാജിവച്ച ഡോക്ടറെ അതിനേക്കാൾ ഉയർന്ന പദവിയിൽ നിയമിക്കാനുളള നീക്കവും ദുരൂഹമാണ്. പാരിപ്പളളി മെഡിക്കൽ കോളേജിലെ സർക്കാർ ജീവനക്കാർ ഉൾപ്പെട്ടുവരുന്ന ആശുപത്രി കച്ചവടത്തിലെ അഴിമതി പുറത്തു…
Read Moreകുളത്തൂപ്പുഴയിൽ ലക്ഷങ്ങള്‍ മുടക്കിയ സൗരോര്‍ജവേലികള്‍ വൈദ്യുതിയില്ലാതെ നശിക്കുന്നു; കാട്ടാനയടക്കമുള്ളവ ജനവാസ മേഖലയിലേക്ക്
കുളത്തൂപ്പുഴ: ജനവാസ മേഖലകളിലേക്ക് കാട്ടുമൃഗങ്ങള്‍ കടന്നുവരാതിരിക്കാനായി വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സൗരോര്‍ജ്ജ വേലികള്‍ വൈദ്യുതിയും അറ്റകുറ്റ പണികളും സംരക്ഷണവുമില്ലാതെ നശിക്കുന്നു.മഴക്കാലമെത്തിയതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും വൈദ്യുതി വേലി മറി കടന്നെത്തുന്നത് പതിവാകുന്നു. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നും കാടിറങ്ങിയ കാട്ടാനക്കൂട്ടങ്ങള്‍ പുഴകടന്ന് കുളത്തൂപ്പുഴ ടൗണിനു സമീപം വരെയെത്തുകയും വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്യുന്നത് പതിവായതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ മരുതിമൂട് സ്വദേശിയായ മധ്യവയസ്കനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയും പകല്‍ സമയത്ത് പോലും ആദിവാസി കോളനിയിലേക്കടക്കമുള്ള വനപാതകളില്‍ കാട്ടാനയെ ഭയന്ന് വഴിനടക്കാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്തതോടെയാണ് കിഴക്കന്‍ മലയോര മേഖലയിലെ ജനവാസ പ്രദേശങ്ങള്‍ക്ക് ചുറ്റും ലക്ഷങ്ങള്‍ മുടക്കി സൗരോര്‍ജ്ജ വേലി നിര്‍മ്മിച്ചത്. കാട്ടാനയേയും കാട്ടുപോത്തിനേയും ജനവാസ മേഖലയിൽ നിന്നും തുരത്താനായാണ് വനം വകുപ്പ് പദ്ധതി നടപ്പിലാക്കിയത്. സോളാർ…
Read Moreകൊല്ലത്ത് എച്ച് വ ൺ എന്‍ വൺ പടരുന്നു: 50പേർ സംശയത്തിന്റെ നിഴലിൽ; അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു
കൊല്ലം :എച്ച് വൺ എന്‍ വൺ പനി പടരുന്നത് തടയാനുള്ള മുന്‍കരുതലുമായി ആരോഗ്യവകുപ്പ് .ചുമ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികള്‍ കഫ് കോര്‍ണറില്‍ ലഭ്യമാക്കിയിട്ടുള്ള മാസ്കുകള്‍ ധരിച്ച് തിരികെ പോകുമ്പോള്‍ നിശ്ചിത വേസ്റ്റ് ബക്കറ്റില്‍ നിക്ഷേപിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസതടസം, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ഇവ എച്ച്1 എന്‍1 ലക്ഷണമാകാം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.പരിശോധനക്കായി തൊണ്ടയിലെ സ്രവം എടുക്കുന്നതിനുള്ള സംവിധാനം ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, കരുനാഗപ്പള്ളി-കുണ്ടറ-കൊട്ടാരക്കര- പുനലൂര്‍-ശാസ്താംകോട്ട-നീണ്ടകര-കടയ്ക്കല്‍ താലൂക്ക് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് തുടക്കത്തില്‍ തന്നെ മരുന്ന് കഴിക്കണം. ഒസെറ്റാല്മിവിര് ഗുളികയാണ് കഴിക്കേണ്ടത്.സ്വയംചികിത്സ ഒഴിവാക്കണം. ചുമ, തുമ്മല്‍ എന്നിവ ഉള്ളപ്പോള്‍ മാസ്ക് ധരിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം. രോഗമുള്ള കുട്ടികളെ സ്കൂളില്‍…
Read Moreപരവൂരിൽ വീടിന്റെ കതക് കുത്തിപൊളിച്ച് 48 പവൻ സ്വർണവും 50000 രൂപയും കവർന്നു
പരവൂർ: വീടിന്റെ മുൻവശത്തെ കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണവും 50000 രൂപയും കവർന്നു. പരവൂർ ദയാബ്ജി ജംഗ്ഷനിൽ അനിതാഭവനിൽ മോഹൻ ലാലിന്റെ വീട്ടിലായിരുന്നു മോഷണം. രണ്ട് ദിവസമായി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ മോഹൻലാൽ ചികിത്സയിലായിരുന്നു. ഭാര്യയും ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതിനാൽ വീട് അടച്ചിട്ടനിലയിലായിരുന്നു. ഇന്ന് രാവിലെ മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പരാതി നൽകിയതിനെതുടർന്ന് പരവൂർ പോലീസെത്തി മേൽനടപടി സ്വീകരിച്ചുവരുന്നു. കഴിഞ്ഞദിവസം പകൽസമയത്ത് ഒരു വീട്ടിൽ മോഷണ ശ്രമം നടന്നിരുന്നു.
Read Moreകൗമാരക്കാർ വർത്തമാന കാലത്ത് ജാഗ്രത പുലർത്തിവേണം ജീവിക്കേണ്ടതെന്ന് പി സതീദേവി
ശാസ്താംകോട്ട : കൗമാര പ്രായക്കാർ ഈ കാലഘട്ടത്തിൽ കൂടുതൽ ജാഗ്രത പുലർത്തി വേണം ജീവിക്കേണ്ടതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി അഭിപ്രായപ്പെട്ടു.ജീവിതത്തിലെ നിർണായക സമയത്തിലൂടെയാണ് അത്തരക്കാർ ഇപ്പോൾ കടന്നു പോകുന്നത്. ഓരോ ദിവസവും കൗമാരക്കാർ അനുഭവപ്പെടുന്ന പ്രതികൂലമായ സംഭവങ്ങളാണ് മാധ്യമങ്ങളിലൂടെ നാമറിയുന്നത്. സ്വന്തം വീടുകളിൽ പോലും സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കുന്നത്തൂരിൽ വേട്ടയാടപ്പെടുന്ന കൗമാരക്കാർ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ജില്ലാ വൈസ് പ്രസിഡന്റ് കെ ശോഭന അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി അംബിക, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ജില്ലാ സെക്രട്ടറി എം ലീലാമ്മ, പ്രസിഡന്റ് പ്രസന്ന ഏണെസ്റ്റ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സിപിഎം ഏരിയാ സെക്രട്ടറി…
Read Moreദേശീയ പാതനിലവാരത്തിലേക്ക് ഉയർത്താൻ മുണ്ടയ്ക്കൽ പാവനാശം റോഡ് നവീകരണത്തിന് 2.15 കോടി അനുവദിച്ചതായി നൗഷാദ് എംഎൽഎ
കൊല്ലം: മുണ്ടയ്ക്കൽ പാപനാശം റോഡ് ദേശീയപാതനിലവാരത്തിൽ പുതുക്കിപ്പണിയാൻ 2.15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടന്നുവരികയാണെന്നും എം. നൗഷാദ് എംഎൽഎ അറിയിച്ചു. നഗരത്തിലെ സുപ്രധാനമായ തീരദേശ റോഡുകളിലൊന്നാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള പാപനാശം റോഡ്. മത്സ്യബന്ധന തുറമുഖ വകുപ്പാണ് റോഡ് പുതുക്കി പണിയാൻ 2.15 കോടി രൂപ അനുവദിച്ചതെന്നും നൗഷാദ് പ്രസ്താവനയിൽ പറഞ്ഞു. റോഡ് പുതുക്കിപ്പണിയാൻ ആദ്യം 81.50 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ കർക്കിടകവാവിന് പാപനാശനം കടപ്പുറത്തു ബലിതർപ്പണം ചെയ്യാൻ എത്തുന്ന ആയിരങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ദേശീയപാത നിലവാരത്തിൽ പുതുക്കിയപ്പണിയണമെന്ന തന്റെഅഭ്യർത്ഥനയെ തുടർന്നാണ് തുക വർദ്ധിപ്പിച്ച് 2.15 കോടി രൂപയാക്കി ഉയർത്തിയത്. കർക്കിടകവാവിന് മുമ്പ് പണി പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ടെൻഡർ ചെയ്തത്. രണ്ടു തവണ ടെൻഡർ ചെയ്തെങ്കിലും രണ്ടുതവണയും അടങ്കൽത്തുകയെക്കാൾ കൂടിയ…
Read More