കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന ക്യാമ്പിലെ കുട്ടികളുടെ  ഭക്ഷ്യവിഷബാധ; ആരോഗ്യനില തൃപ്തികരമെന്ന് ഡിഎംഒ; കാവൽ ജംഗ്ഷനിലെ ഹോട്ടല്‍ പൂട്ടിച്ചു

കൊല്ലം : കേന്ദ്രീയ വിദ്യാലയത്തില്‍ തുടരുന്ന സ്‌കൗട്ട്‌സ് – ഗൈഡ്‌സ് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ബാധിച്ച ഭക്ഷ്യവിഷബാധ അപകടകരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥലം സന്ദര്‍ശിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയവരുടെ നില തൃപ്തികരമാണ്. പുതുതായി രോഗലക്ഷണം കണ്ടെത്തിയവരുടെ സ്ഥിതിയും ഗുരുതരമല്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയ തങ്കശ്ശേരി കാവല്‍ ജംക്ഷനിലുള്ള ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ചേര്‍ത്ത് ആഹാരം തയാറാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പകര്‍ച്ച പനി പ്രതിരോധത്തിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായും ഡി.എം.ഒ. അറിയിച്ചു. പുനലൂര്‍, ശക്തികുളങ്ങര, ചവറ, കുമ്മിള്‍ എന്നിവടങ്ങളിലായി അഞ്ചു പേര്‍ക്ക് ഡെങ്കി പനിയും ചവറയില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1 പനിയും റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആവശ്യമായ മരുന്നുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.

Read More

ചീഞ്ഞളിഞ്ഞ ഓലത്താൾ, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീൻ..! കൊല്ലത്തെ മീൻകച്ചവടം കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ; റെയ്ഡിൽ 100 കിലോയിലേറെ അഴുകിയ മീൻ പിടികൂടി

കൊല്ലം: കൊല്ലത്തു വിൽപ്പനയ്ക്കെത്തിച്ച പഴകിയ മീൻ പിടികൂടി. മീൻ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിൽ 100 കിലോയിലേറെ അഴുകിയ മീനാണു പിടികൂടിയത്. വലിയകട, രാമൻകുളങ്ങര, ഇരവിപുരം മാർക്കറ്റുകളിലും ആണ്ടാമുക്കം കെഎസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ഒരാൾക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താൾ മീൻ, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീൻ, ചാള എന്നിവ ഉൾപ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയിൽ പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവുമാണ് പരിശോധന നടത്തിയത്. രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Read More

അങ്ങനെ പിടിക്കേണ്ട..! അഷ്ടമുടി കായലിലെ അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി

കൊല്ലം : അഷ്ടമുടി കായലിന്‍റെ വിവിധ ഭാഗങ്ങളില്‍ തൂപ്പും പടലും നിക്ഷേപിച്ചുള്ള മത്സ്യബന്ധനം, ഏറ്റംകെട്ട്, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ചെറിയ കണ്ണി വലിപ്പമുള്ള വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം തുടങ്ങിയ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ഇന്‍ലാന്റ് ആക്ട് പ്രകാരം ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി അഷ്ടമുടി കായലിലെ പെരുമണ്‍, പടപ്പക്കര, കുതിരമുനമ്പ്, സാമ്പ്രാണിക്കോടി, മണലില്‍ക്ഷേത്രത്തിന് വടക്കുഭാഗം എന്നിവിടങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിരുന്ന നിരവധി തൂപ്പും പടലും നീക്കം ചെയ്തു. അനധികൃതമായി താഴ്ത്തി വച്ചിരുന്ന ചീനവലയില്‍ നിന്ന് ആറ് സെറ്റ് ബള്‍ബുകളും നീണ്ടകരയില്‍ ഏറ്റം കെട്ടിയ വലയും പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികള്‍ അനധികൃത മത്സ്യബന്ധന രീതികള്‍ അവലംബിക്കാതെ ഫിഷറീസ് വകുപ്പുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഗീതാകുമാരി അറിയിച്ചു. ഇത്തരം മത്സ്യബന്ധന രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെ 0474-2792850 ഫോണ്‍ നമ്പരില്‍ അറിയിക്കണം.

Read More

 തെറ്റായ ജീവിതശൈലിയിലൂടെ  ആരോഗ്യ രംഗത്തെ നേട്ടം അട്ടിമറിക്കപ്പെടുന്നുവെന്ന് എം എൽ എ ആർ രാമചന്ദ്രൻ 

കരുനാഗപ്പള്ളി :തെറ്റായ ജീവിതശൈലി വഴി ആരോഗ്യ രംഗത്തെ നേട്ടങ്ങൾ മലയാളിഅട്ടിമറിക്കുകയാണെന്നു് ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു.വയറിളക്കരോഗ നിയന്ത്രണ പാനീയചികിത്സാ വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു എം എൽ എ.ഉയർന്ന വിദ്യാഭ്യാസ നിലവാരം ഉള്ളവർ പോലും മാലിന്യങ്ങൾ വലിച്ചെറിയുന്ന കാര്യത്തിലും പരിസര ശുചീകരണത്തിന്‍റെ കാര്യത്തിലും മോശപ്പെട്ട നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹത്തിന്‍റെ കൂട്ടായ പരിശ്രമത്തിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയണമെന്നും എം എൽ എ പറഞ്ഞു.ജില്ലാ ആരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യം, കരുനാഗപ്പള്ളി നഗരസഭ, മൈനാഗപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കരുനാഗപ്പള്ളിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള അധ്യക്ഷനായി.ഡോ മണികണ്ഠൻ ആരോഗ്യ സന്ദേശം നൽകി. ഡോ ബൈജു, നഗരസഭാ കൗൺസിലർമാരായ എൻ സി ശ്രീകുമാർ ,സി വിജയൻ പിള്ള, വസന്തകുമാരി, എൻ രമാദേവി,…

Read More

പുറം മോടി മാത്രം..!  ഉദ്ഘാടനം കഴിഞ്ഞിട്ടും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചില്ല;  എന്തുകൊണ്ടെന്ന കാരണം കേട്ട്  ഞെട്ടി രോഗികൾ

ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം. കുന്നത്തൂർ താലൂക്കിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമായാണ് ഡയാലിസിസ് യൂണിറ്റ് തുറന്നത്. സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നതിന് ആയിരക്കണക്കിനു രൂപ ചിലവിടുന്ന രോഗികൾക്ക് സഹായകരമായ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തനം ആരംഭിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലായെന്ന് രോഗികൾ ആരോപിക്കുന്നു. ആവശ്യമായ ഉപകരണങ്ങൾ എത്തുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്തതാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്നാണ് ആക്ഷേപം. ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തനത്തിന് പുതിയ ജനറേറ്റർ ആവശ്യമാണ് നിലവിൽ ആശുപത്രിയിലുള്ള ജനറേറ്റർ കൊണ്ട് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആയിരക്കണക്കിന് രോഗികൾ ദിവസേനെ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിൽ ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫ് ഇല്ലാത്തതിനാൽ മരുന്നിനും മറ്റ് പരിശോധനകൾക്കുമായി മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട സ്ഥിതിയുമുണ്ട്. പുതിയ ജനറേറ്റർ വാങ്ങുന്നതിനും ഡയാലിസിസ് യൂണിറ്റിന്റെ തുടർ പ്രവർത്തനത്തിനുമായി…

Read More

ആറുമണിക്ക് എത്തുമെന്ന് പറഞ്ഞ മകളെ ആറുദിവസമായിട്ടും കാണാനില്ല;  ഷെണ്ണൂരിൽ നിന്നും പത്തനാപുരത്തേക്ക്   ട്രെയിന്‍ കയറിയ  വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല

പത്തനാപുരം: ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായതായിട്ട് ആറ് ദിവസം പിന്നിടുന്നു. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.പാമ്പാടി നെഹ്റു കോളേജിലെ മൂന്നാംവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയായ പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്‍റെ മകന്‍ സിറില്‍ സാബുവിനെയാണ് (22) കാണാതായത്. ഇക്കഴിഞ്ഞ 18 നാണ് സംഭവം. നെഹ്റു കോളേജിലെ പരീക്ഷ കഴിഞ്ഞ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിനാണ് ഏറനാട് എക്സ്പ്രസില്‍ വിദ്യാര്‍ത്ഥി കയറിയത്. ഈ സമയം മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ആറിന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്ക് ശേഷം സിറിലിനെ മൊബൈലില്‍ വീണ്ടും ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകിയും എത്താതിരുന്നതോടെ പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പത്തനാപുരം പോലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂര്‍…

Read More

ആശുപത്രി കച്ചവടം; ജയലാൽ എംഎൽഎയ്ക്കെതിരെ സിപിഐയിൽ നടപടി

കൊല്ലം: ജി.എസ്. ജയലാല്‍ എംഎല്‍എ പ്രസിഡന്‍റായ സഹകരണ സംഘത്തിന്‍റെ പേരിൽ ആശുപത്രി വാങ്ങിയ സംഭവത്തിൽ അദ്ദേഹത്തിനെതിരെ സിപിഐയിൽ നടപടി. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ജയലാലിനെ ഒഴിവാക്കും. സിപിഐ സംസ്ഥാന നിർവാഹകസമിതിയുടേതാണ് തീരുമാനം. ചാത്തന്നൂര്‍ എംഎല്‍ എ കൂടിയായ ജയലാല്‍ പ്രസിഡന്‍റായി രൂപവത്കരിച്ച സാന്ത്വനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ 5.25 കോടി രൂപ മുടക്കി ആശുപത്രി വാങ്ങിയതാണ് വിവാദത്തിനിടയാക്കിയത്‌.

Read More

കൊല്ലത്ത് കാണാതായ മത്സ്യതൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു; ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

കൊല്ലം: നീണ്ടകരയിൽനിന്ന് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനുപോയി വള്ളംമറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികൾക്കായി രാവിലെ മുതൽ വീണ്ടും തെരച്ചിൽ തുടങ്ങി. ജോൺബോസ് കോ, ലൂർഥ് രാജ് എന്നിവരെയാണ് കാണാതായത്. കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ കണ്ടെത്തിയിരുന്നു. തമിഴ്നാട് കൊല്ലംകോട് നീരോടിതോണി തുറയിൽ സഹായരാജിന്‍റെ മൃതദേഹമാണ് കടലിൽ ഒഴുകിനടക്കുന്നനിലയിൽ മത്സ്യതൊഴിലാളികൾ കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ ബോട്ടുകൾ കൂടാതെ മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റൽ പോലീസിന്‍റെ ബോട്ടുകളും തെരച്ചിലിന് പോയിട്ടുണ്ട്. വിഴിഞ്ഞത്തു നിന്നുള്ള കപ്പലും തെരച്ചിൽ നടത്തിവരികയാണെന്ന് കോസ്റ്റൽ സിഐ പറഞ്ഞു.

Read More

ശാസ്താംകോട്ട തടാകത്തിലേക്കുള്ള  ഓട നിർമാണം;  കുടിവെള്ളം  മുട്ടിക്കുമെന്ന പരാതിയുമായി നാട്ടുകാർ

ശാസ്താംകോട്ട: അമിത ജലചൂഷണവും മണ്ണൊലിപ്പും മലിനീകരണവും മൂലം അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഒരു വശത്ത് നടക്കുമ്പോൾ തടാകത്തിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെ മലിനജലവും മാലിന്യവും തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്നതിനുള്ള ഓടകൾ നിർമ്മിക്കുന്ന തിരക്കിലാണ് അധികൃതർ. ശാസ്താംകോട്ട, ഭരണിക്കാവ് അടക്കമുള്ള പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് ഈ ഓട നിർമ്മാണം എന്നതാണ് ഏറെ രസകരം. ഇത് കൂടാതെ തടാകത്തിന്‍റെ തീരപ്രദേശങ്ങളിലെ താമസക്കാരുടെ വീടുകളിൽ നിന്നും കോളേജ്, ആശുപത്രികൾ ,മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉള്ള മലിനജലവും മാലിന്യങ്ങളും ഒഴുകി എത്തുന്നതും തടാകത്തിലാണ്. തടാകത്തിൽ നിന്നും വിവിധ കുടിവെള്ള പദ്ധതിക്കുള്ള ജലം ശുദ്ധീകരിച്ച ശേഷം അധികമായി വരുന്ന മലിനജലം അധികൃതർ വീണ്ടും ഒഴുക്കുന്നതും തടാകത്തിലേക്ക് തന്നെയാണ്.ഇത് കൂടാതെയാണ് തടാകതീരത്ത് നടക്കുന്ന കുന്ന് ഇടിപ്പും മണ്ണെടുക്കലും മറ്റും. ഈ വിധത്തിൽ ടൺ കണക്കിന് മണ്ണാണ് തടാകത്തിലേക്ക് ഒഴുകി എത്തുന്നത്. സ്വാഭാവിക നീരുറവകൾ…

Read More

കരുനാഗപ്പള്ളി താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ബ്ളേഡ് മാഫിയ സംഘം പിടിമുറുക്കുന്നു

ചവറ: കരുനാഗപ്പള്ളി താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ കോടികൾ കൊള്ള പലിശയ്ക്ക് നൽകാൻ ബ്ളേഡ്മാഫിയ രംഗത്ത്.താലൂക്കിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചണ് ഈ സംഘങ്ങളുടെ ഇടപാടെന്നാണ് വിവരം. പത്ത് മുതൽ പതിനഞ്ചു ശതമാനം വരെ പലിശക്കാണ് ഇവർ പണം കടം നൽകുന്നത്. തമിഴ്നാട്, തെങ്കാശി, മധുര, കന്യാകുമാരി, എന്നിവിടങ്ങളിൽ നിന്നുള്ള തമിഴ് സംഘങ്ങളാണ് പിന്നിൽ . കച്ചവട മേഖലയിൽ വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപരികൾ പലരും പാപ്പരായി സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് മിക്കവരും പണം കടം വാങ്ങി കച്ചവടത്തിനിറങ്ങുന്നത്. ഇത്തരം കച്ചവടക്കാരാണ് താലൂക്കിൽ തമിഴ്നാട് ബ്ലേഡ് മാഫിയയുടെ വലയിൽ കുടുങ്ങുന്നത്. മലയാളികളും അന്യസംസ്ഥാനക്കാരും ബ്ലേഡ് സംഘത്തിലുണ്ട്.കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഏജന്‍റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ ഇവർ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിനനുസരിച്ച് കമ്മീഷൻ കിട്ടുന്നതിനാൽ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ…

Read More