തിരുവനന്തപുരം: പോലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇടക്കാല റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മറ്റ് സംസ്ഥാനങ്ങളിൽ ഡ്യൂട്ടിക്ക് പോയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവർ മടങ്ങിയെത്തിയാൽ മാത്രമെ മൊഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കുന്നത്. കൂടാതെ പോസ്റ്റൽ വോട്ടുകൾ എണ്ണിയാൽ മാത്രമെ എത്ര വോട്ടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടുവെന്നും ആരെല്ലാമാണ് ക്രമക്കേട് നടത്തിയതെന്ന് കൂടുതൽ വ്യക്തത വരികയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ നിഗമനം. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ആരോപണ വിധേയനായ പത്മനാഭസ്വാമിക്ഷേത്രത്തിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കമാൻഡോ വിശാഖിനെതിരെ അന്വേഷണം തുടരുകയാണ്. പോസ്റ്റൽ ബാലറ്റ് ശേഖരണവുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ പരിശോധന നടത്താൻ ഉൾപ്പെടെ…
Read MoreCategory: Kollam
ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോപ്ലാസ്റ്റി വിജയകരം; ജലാധരന് ലഭിച്ചത് പുതുജീവന്‍
കൊല്ലം: മരണത്തെ മുഖാമുഖം കണ്ട ജലാധരന് (60) ജീവിതത്തിലേക്ക് നടന്നു കയറി. ജില്ലാ ആശുപത്രിയില്‍ കടുത്ത നെഞ്ചുവേദനയുമായി എത്തിയ തെക്കേവിള സ്വദേശി ജലാധരനാണ് ആന്‍ജിയോപ്ലാസ്റ്റിയിലൂടെ പുതുജീവന്‍ കിട്ടിയത്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി സൗകര്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 ന് ആയിരുന്നു ഇദ്ദേഹം അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുന്നത്. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ഹൃദയാഘാതമാണെന്ന് കണ്ടതോടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. ഹൃദയത്തിലെ ഇടത് ധമനി 100 ശതമാനവും അടഞ്ഞ് ഹൃദയത്തിന്റെ പമ്പിംഗ് നിലച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. ഹൃദയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തെ രക്തധമനിയുടെ തുടക്കം മുതല്‍ രക്തം കട്ടപിടിച്ച് അടഞ്ഞ് കിടക്കുകയായിരുന്നു. ഇന്ട്രാകൊറോണറി മൈക്രോ കത്തീറ്റര്‍ ആസ്പിറേഷന്‍ വഴി കട്ടപിടിച്ച രക്തം നീക്കംചെയ്തു. തുടര്‍ന്ന് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ഹൃദയധമനികളിലേക്ക് നേരിട്ട് നല്‍കുകയും ചെയ്തു. കൂടാതെ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി…
Read Moreഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയി പണം തട്ടിയ സംഭവം; മോഷണ സംഘത്തിലെ രണ്ട് പേര്‍കൂടി പോലീസ് പിടിയില്‍
പത്തനാപുരം : ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയി മര്‍ദിച്ച ശേഷം പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ട് പേര് കൂടി പോലീസിന്റെ പിടിയിലായി. പത്തനാപുരം മഞ്ചള്ളൂര്‍ ആദംകോട് മേലേമണ്ണില്‍ വടക്കേക്കര വീട്ടില്‍ ഹരി (21),പാതിരിക്കല്‍ കാനച്ചിറ ഗോകുലത്തില്‍ രാഹുല്‍ (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സംഘത്തിലെ പ്രധാനിയായ പിടവൂർ സ്വദേശി ബിനുവിനെപോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്ത് പേരെയാണ് ഓട്ടോറിക്ഷയില്‍ നിര്‍ബന്ധിച്ച് കയറ്റികൊണ്ട് പോയി വിജനമായ പ്രദേശത്ത് എത്തിച്ച് മര്‍ദിച്ച ശേഷം പണവും വിലപ്പെട്ട സാധനങ്ങളും തട്ടിയെടുത്തത്. ബാർ ഹോട്ടലുകളുടേയും ബിവറേജ് ഔട്ട് ലെറ്റുകളുടെയും സമീപം നില ഉറപ്പിക്കുന്ന സംഘം മദ്യപിച്ച് അബോധാവസ്ഥയിലാകുന്നവരെ ബന്ധുക്കളാണെന്ന വ്യാജേന എത്തി ഓട്ടോയിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ച് പണവും വിലപ്പെട്ട സാധനങ്ങളും അപഹരിക്കുകയാണ് പതിവ്. കവര്‍ച്ചയ്ക്ക് ഇരയായവരില്‍ അധികവും വയോധികരാണ്. മാനഹാനി കാരണം…
Read Moreകവിത എഴുതാൻ പ്രത്യേകിച്ച് സ്ഥലം ആവശ്യമില്ലെങ്കിലും കവിത ഉണ്ടാവുന്നത് അസ്വസ്ഥത നിറഞ്ഞ മനസിലെന്ന് കൂ രീപ്പുഴ
കൊല്ലം :കവിത എഴുതാൻ പ്രത്യേകിച്ച് സ്ഥലം ആവശ്യമില്ലെന്നും അസ്വസ്ഥത നിറഞ്ഞ മനസിലാണ് കവിത ഉണ്ടാവുന്നതെന്നും കവി കുരീപ്പുഴ ശ്രീകുമാർ . പെരിങ്ങാലം മാർത്തോമ ധ്യാനതീരത്ത് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാഗസിൻ ക്യാമ്പംഗങ്ങളായ അവനി, ദിയ എന്നീ കുട്ടികൾക്ക് നൽകി ക്യാന്പിന്റെ ഉദ്ഘാടന കർമ്മം നിർച്ചഹിച്ച് പ്രസംഗിക്കുകയായിരുന്നു ശ്രീകുമാർ. സിനിമാപാട്ട് എഴുതാൻ ഏകാഗ്രത ആവശ്യമാണ്. എന്നാൽ കവിത ഏത് ആൾകൂട്ടത്തിലും എഴുതാൻ കഴിയുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള നാടൻ പാട്ടും കുരീപ്പുഴ കുട്ടികൾക്ക് വേണ്ടി ആലപിച്ചു. ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു.ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി ആമുഖ പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സെബാസ്റ്റ്യൻ പള്ളിത്തോട് സ്വാഗതം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണ സമിതി അംഗം എബി പാപ്പച്ചൻ,…
Read Moreഅഴിമതി ചൂണ്ടികാണിക്കുന്നവരെ അപഹസിക്കുന്നത് ജനാധിപത്യവിരുദ്ധ മെന്ന് എംപി പ്രേമചന്ദ്രൻ
കൊല്ലം :കശുവണ്ടി മേഖലയിലെ സാന്പത്തിക തിരിമറിയെയും അഴിമതിയെയും സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നവരെ അപഹസിക്കുന്ന മന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കാഷ്യൂ ബോർഡിന്റെ രൂപീകരണം കൊണ്ട് എന്ത് ഫലമാണുണ്ടായതെന്ന് മന്ത്രി വിശദീകരിക്കണം. കശുവണ്ടി സംഭരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് സ്വകാര്യ പങ്കാളിത്തതോടു കൂടി കാഷ്വു ബോർഡ് രൂപീകരിച്ചത്. എന്തുകൊണ്ട് കാഷ്വു ബോർഡ് തോട്ടണ്ടി സംഭരണത്തിന് ഇടനിലക്കാരെ ഒഴിവാക്കിയില്ല ഗുണനിലവാരമില്ലാത്ത തോട്ടണ്ടി സംഭരിച്ച് കോർപ്പറേഷനു നൽകി പരിപ്പാക്കി വിറ്റതിലൂടെ കോർപ്പറേഷനുണ്ടായ ഭീമമായ നഷ്ടത്തിന്റെ ഉത്തരവാദിത്വം കോർപ്പറേഷനാണോ കാഷ്വു ബോർഡിനാണോ എന്ന് വെളിപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കാഷ്വു ബോർഡിന്റെ രൂപീകരണം മുതൽ നാളിതുവരെ ഭരണപരമായ ചിലവുകൾക്ക് എന്തു തുക ചെലവിട്ടു . കാപ്പക്സിനും കോർപ്പറേഷനും നേരിട്ട് തോട്ടണ്ടി സംഭരിക്കുവാനുളള നിയമവ്യവസ്കൾ നിലനിൽക്കുന്പോൾ അവർക്ക് വേണ്ടി മാത്രം തോട്ടണ്ടി വാങ്ങി നൽകുവാൻ ഒരു ബോർഡിന്റെ ആവശ്യമെന്താണ് .…
Read Moreവർധിച്ചു വരുന്ന വാഹനാപകടം; എം സി റോഡില്‍ അടൂര്‍ മുതല്‍ കഴക്കൂട്ടം വരെ പ്രത്യേക പോലീസ് പരിശോധന
കൊട്ടാരക്കര : എം .സി റോഡില്‍ അടൂര്‍ മുതല്‍ കഴക്കൂട്ടം വരെ ഓരോ പത്ത് കിലോ മീറ്ററിലും അടുത്ത മാസം മുതല്‍ 24 മണിക്കൂര്‍ വാഹന പരിശോധന ആരംഭിക്കും . എം. സി റോഡിൽ അടൂർ മുതൽ കഴക്കൂട്ടം വരെയുള്ള 80 കിലോ മീറ്റര്‍ ദൂര പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകട മരണങ്ങൾ കണക്കിലെടുത്താണ് പോലീസ് പ്രത്യേക വാഹന പരിശോധന ആരംഭിക്കുന്നത് . ഓരോ പത്ത് കിലോ മീറ്ററിനുള്ളിലും പരിശോധനയ്ക്കായി ഒരു വാഹനം ഉണ്ടാകും. ഓരോ .വാഹനത്തിലും മൂന്ന് ഉദ്യോഗസ്ഥരും ആധുനിക പരിശോധനാ ഉപകരണങ്ങളും ഉണ്ടാകും .ഇവര്‍ക്കായുള്ള പരിശീലന ക്ലാസ്സ് കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ ആരംഭിച്ചു . കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ .ജി സൈമണ്‍ ക്ലാസ് ഉത്ഘാടനം ചെയ്തു .സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായി ട്രാഫിക് മാനേജ്മന്റ് ആന്റ് റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ…
Read Moreജലക്ഷാമം; തിരഞ്ഞെടുപ്പ് കഴിഞ്ഞ് വേണ്ടത്ര കുടിവെള്ളം ലഭ്യമാക്കിയില്ല; കുടിവെള്ള ടാങ്കർ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുടിവെള്ള ടാങ്കർ തടഞ്ഞ് പ്രതിഷേധിച്ചു. കല്ലുവാതുക്കലിൽ ദേശീയപാതയിലാണ് നാട്ടുകാർ പഞ്ചായത്തിന്റെ രണ്ട് ടാങ്കർ തടഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വേണ്ടത്ര കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.പഞ്ചായത്ത് അധികൃതരെത്തി അനുകൂല തീരുമാനം കൈക്കൊള്ളുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു.വിവരമറിഞ്ഞ് പാരിപ്പള്ളി പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ഇതിനിടെ അതു വഴി കടന്നു പോയ പ്രേമചന്ദ്രൻ എംപി വാഹനം നിർത്തി സമരക്കാരുമായി പ്രസംഗിച്ചു. എംപിയുടെയും സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രതിനിധികളുടെയും നിർദേശപ്രകാരം സമരക്കാർ പഞ്ചായത്ത് ഒാഫീസിലെത്തി നടത്തിയ ചർച്ചയിൽ ലഭ്യമായ വാഹനങ്ങളുപയോഗിച്ച് എല്ലാ വാർഡിലും കുടിവെള്ളമെത്തിക്കാമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
Read Moreരഞ്ജിത് ജോണ്സണ് വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം: പേരൂർ രഞ്ജിത്ത് ജോണ്സണ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2018 ഓഗസ്റ്റ് 15 നാണ് പേരൂർ സ്വദേശി രഞ്ജിത്തിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിൻറെ അമ്മ ട്രീസ അഞ്ച് ദിവസങ്ങൾക്ക് ശേഷം കിളികൊല്ലൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് കോടതി വിധി. ജീവപര്യന്തത്തിനു പുറമേ കുറ്റക്കാർ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. നേരത്തെ, പ്രാഥമിക അന്വേഷണത്തിൽ രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായിരുന്നു. ഒന്നാം പ്രതി മനോജിൻറെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിൻറെ വൈരാഗ്യം തീർക്കാൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വീട്ടിൽ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ രഞ്ജിത്തിനെ കാറിൽ തട്ടിക്കൊണ്ട് പോയി പരവൂർ, നെടുങ്ങോലം എന്നിവിടങ്ങളിൽ എത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം തിരുനെൽവേലിക്ക്…
Read Moreസ്കൂള്‍ വാഹന ജീവനക്കാര്‍ക്ക് റോഡ് സുരക്ഷാ ക്ലാസ് 25ന് ; ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് ആര് ടി ഒ
കൊല്ലം :സ്കൂള്‍ കുട്ടികളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലേയും ജീവനക്കാര്‍ നിര്‍ബന്ധമായും റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്ന് ആര് ടി ഒ അറിയിച്ചു. 25ന് രാവിലെ ഒമ്പതിന് ടി എം വര്‍ഗീസ് ഹാളില്‍ നടത്തുന്ന അര്‍ധദിന ക്ലാസില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കാണ് വാഹനങ്ങളില്‍ തുടരാവുന്നത്. മുമ്പ് പരിശീലനം നേടിയവരും ക്ലാസിലെത്തണം. സ്കൂളിലെ മുഴുവന്‍ വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്കൊപ്പം പകരക്കാരായി നിലനിര്‍ത്തിയിട്ടുള്ളവരും പങ്കെടുത്ത് സാക്ഷ്യപത്രം വാങ്ങണം. ലൈസന്‍സ് എടുത്ത് 10 വര്‍ഷം പ്രായോഗിക പരിചയമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടാത്തവരായിരിക്കണം ഡ്രൈവര്‍മാര്‍. ഇവരുടെ പട്ടിക സ്കൂളില്‍ നിന്ന് ആര് ടി ഓഫീസില്‍ സമര്‍പ്പിക്കണം. പരിശീലനത്തിന് എത്തുന്നവര്‍ ലൈസന്‍സിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയും കൊണ്ടുവരണം. ഓരോ വാഹനത്തിലും ഡോര്‍ അറ്റന്‍ഡര്‍മാര്‍/ആയമാര്‍ നിര്‍ബന്ധമാണ്. പരിശീലനം നേടിയവരെ മാത്രമാണ് നിയോഗിക്കേണ്ടത്. ഇവരുടെ സ്റ്റാമ്പ് വലുപ്പത്തിലുള്ള ഫോട്ടോയും പരിശീലന വേളയില്‍…
Read Moreഅച്ചന്‍കോവില്‍-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്ത് വാഹനങ്ങൾക്ക് ഭീഷണിയായി തടികൾ; ഗതാഗതം സുരക്ഷിതമാക്കാൻ തടികൾ മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ
പത്തനാപുരം : അച്ചന്‍കോവില്‍ ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്ത് മുറിച്ചിട്ടിരിക്കുന്ന തടികള്‍ അപകടഭീഷണിയാകുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള തടികളാണ് റോഡ് വശങ്ങളില് കൂട്ടിയിട്ടിരിക്കുന്നത്.ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് അപകടഭീഷണിയുണ്ടാക്കുന്ന തരത്തില്‍ റോഡിലേക്ക് തടികള്‍ മുറിച്ചിട്ടിരിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തടി റോഡില്‍ നിന്നും മാറ്റാത്തതിനാല്‍ ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്.റോഡിലെ വളവുകള്‍ ഉള്ള ഭാഗത്താണ് തടികള്‍ കിടക്കുന്നത്.എന്നാല്‍ ഇറക്കിയിട്ടിരിക്കുന്ന തടികളിലധികവും നശിച്ചുകൊണ്ടിരിക്കുകയാണ്.ഇത് വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്നുണ്ട്.മരങ്ങള്‍ ലേലം ചെയ്ത് നല്‍കുകയോ,റോഡരികില്‍ നിന്നും എടുത്തുമാറ്റുകയോ ചെയ്യണമെന്ന യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. തടികള്‍ കൂട്ടിയിട്ടിരിക്കുന്നതിന് സമീപത്ത് തന്നെയാണ് വനംവകുപ്പിന്റെഅച്ചന്കോവില് ടിംബര്‍ ഡിപ്പോ സ്ഥിതി ചെയ്യുന്നത്. പാതയോരങ്ങളിലെ തടികള്‍ അവിടേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.പക്ഷേ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക് എത്തുന്ന തീര്ത്ഥാടനവാഹനങ്ങളും മണലാര്‍ കുഭാവുരുട്ടി ടൂറിസം മേഖലയിലേക്ക് എത്തുന്ന സഞ്ചാരികളും ആശ്രയിക്കുന്ന പാതയാണിത്. തടി കയറ്റിയ വലിയ വാഹനങ്ങളും ബസുകളും ഏറെ ബുദ്ധിമുട്ടിയാണ്…
Read More