വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ  വ്യാപക നാശം;  നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം

പത്തനാപുരം: വേനല്‍ മഴയും കാറ്റും തുടരുന്നു;നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.പിറവന്തൂര്‍ പഞ്ചായത്തിലെ കിഴക്കുംഭാഗം,ചേകം പ്രദേശങ്ങളിലാണ് ഇന്നലെ കാറ്റ് താണ്ഡവമാടിയത്.വൈകുന്നേരം അഞ്ചരയോടെ പെയ്ത മഴയ്ക്കൊപ്പം അഞ്ച് മിനിട്ടോളം നീണ്ടുനിന്ന കാറ്റാണ് വലിയ നാശം വരുത്തിവച്ചത്. റബര്‍,ആഞ്ഞിലി,മാവ് തുടങ്ങിയ മരങ്ങളും,വാഴ,ചീനി,ചേന എന്നീ കാര്‍ഷിക വിളകളുമാണ് നശിച്ചത്.ചേകം ഈട്ടിവിള തെക്കേതില്‍ രാജേഷിന്റെ വീട് മാവ് കടപുഴകി വീണ് തകര്‍ന്നു.കൈപ്പുഴ തെക്കേതില്‍ തങ്കപ്പന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.ഈട്ടിവിള വീട്ടില്‍ രാജന്‍,ഉദിയന്‍പുഴ വീട്ടില്‍ ഭാസ്കരന്‍ എന്നിവരുടെ വീടിനുമുകളിലും മരം വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൈപ്പുഴ വീട്ടില്‍ രവീന്ദ്രന്റെ വീട്ടുവളപ്പില്‍ നിന്ന കൂറ്റന്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു.ആവണീശ്വരം നെടുവന്നൂരില്‍ നിന്നും അഗ്നിശമന സേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഈട്ടിവിള തെക്കേതില്‍ രാജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിക്അപ് വാനിന് മുകളിലേക്ക് മരം വീണ് വാഹനത്തിനും കേടുപാട് സംഭവിച്ചു.

Read More

ബാര്‍ ജീവനക്കാരുടെ മര്‍ദനത്തില്‍ യുവാവിന് ഗുരുതര പരിക്ക്; രണ്ടു പേര്‍ അറസ്റ്റിൽ

പത്തനാപുരം : കുന്നിക്കോട്ടെ സ്വകാര്യ ബാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദനത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബാർ ജീവനക്കാരായ രണ്ടു പേരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. മേലില രഞ്ജിത് ഭവനിൽ രഞ്ജിത്തിന്(27) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്നിക്കോട്ടെ സ്വകാര്യ ബാറിലെ ജീവനക്കാരായ അശോകൻ, പ്രദീപ്കുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാനെത്തിയ യുവാവ് മദ്യ ലഹരിയിൽ ഒച്ചവച്ചതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. ശരീരത്തിൽ മുറിവുകളുമായി രക്തം വാർന്നു കിടന്ന യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്

Read More

കോടികൾ ചെലവഴിച്ചത് മാത്രം മിച്ചം;  പ്രയോജനമില്ലാതെ ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോ

ശാസ്താംകോട്ട: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ശാസ്താംകോട്ട കെഎസ്ആർടിസി ബസ് ഡിപ്പോ ആർക്കും പ്രയോജനമില്ലാതെ കിടക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഡിപ്പോ എന്ന നിലയിലാണ് കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന്‍റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ 2005 ൽഡിപ്പോ ആരംഭിച്ചത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊതു ചന്തയുടെ ഭാഗമായ ലക്ഷങ്ങൾ വിലമതിക്കുന്ന 50 സെന്‍റ് വസ്തു ഇതിന് വേണ്ടി വിട്ടു നൽകുകയും ശാസ്താംകോട്ടയിലെ വ്യാപാരി വ്യവസായികൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിർമ്മിച്ചു നൽകുകയും ചെയ്തു.അന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്പാണ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്.ഏതാനും ദീർഘദൂര സർവീസുകൾ അടക്കം ഇവിടെ നിന്ന് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിപ്പോയുടെ പ്രവർത്തനവും മെല്ലെ നിലച്ചു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ ഗാരേജ് ഇല്ലാതെ ഡിപ്പോ പ്രവർത്തനം നടത്താൻ സാധിക്കില്ലന്ന പുതിയ നിലപാടുമായി കെ എസ് ആർ…

Read More

കശുവണ്ടി വ്യവസായത്തെ തകർക്കാൻ നീക്കമെന്ന്  സംയുക്തസമര സമിതി

കൊല്ലം :കേരളത്തിലെ കശുവണ്ടി വ്യവസായത്തെ പൂർണമായും തകർക്കാൻ നീക്കം നടക്കുന്നതായി കേരളകശുവണ്ടി വ്യവസായ സംയുക്തസമിതി ആരോപിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽ നഷ്ടമായിരിക്കുന്ന കശുവണ്ടി മേഖലയിൽ അന്യ രാജ്യങ്ങളിൽ നിന്നും സംസ്കരിച്ച മുന്തിയ ഇനം കശുവണ്ടിപ്പരിപ്പ് കാലിത്തീറ്റ എന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ട നികുതി വെട്ടിപ്പ് നടത്തി അന്യ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്ത് റോഡ് മാർഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പരമ്പരാഗതമായി സംസ്കരിക്കുന്ന കശുവണ്ടിപ്പരിപ്പ് ബ്ലീച്ച് ചെയ്തു പരമ്പരാഗത രീതിയിൽ സംസ്കരിക്കുന്ന പരിപ്പിന്‍റെ നിലവാരത്തിൽ എത്തിക്കുന്നു. സൾഫർ കത്തുമ്പോൾ ഉണ്ടാകുന്ന സൾഫർ ഡൈ ഓക്സൈഡിൽ ഉണ്ടാകുന്ന പൊടി കുടലിനും ശരീരത്തിനും ഹാനികരമാണ്. ബ്ലീച്ചിംഗിലൂടെ പരമ്പരാഗതരീതിയിൽ പരിപ്പിന് ലഭിക്കുന്ന നിറത്തേക്കാൾ വെള്ളനിറം ലഭിക്കുന്നതിനാൽ സംശയത്തിന് ഇട നൽകാതെ അന്താരാഷ്ട്ര ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ കഴിയുന്നു. ഈ അനധികൃത ഇറക്കുമതി മൂലം പരമ്പരാഗത മേഖലയിലെ കശുവണ്ടി…

Read More

മദ്യവിൽപനശാല വീണ്ടും ബസ് സ്റ്റാന്‍റുകൾക്ക്  സമീപം; പ്രതിഷേധവുമായി സംഘടനകൾ

കൊട്ടാരക്കര: ടൗണിൽ നിന്നും മാറ്റി സ്ഥാപിച്ചിരുന്ന സർക്കാർ മദ്യ വിൽപനശാല വീണ്ടും ജനത്തിരക്കേറിയ ബസ്റ്റാന്റുകൾക്കു സമീപം തുറന്നു പ്രവർത്തനമാരംഭിച്ചതിനെതിരെ പ്രതിഷേധവുമായി സംഘടനകൾ. ബി.ജെ.പി.-യുവമോർച്ച പ്രവർത്തകർ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം കുറിച്ചപ്പോൾ മഹിളാ കോൺ: ഈ വിഷയത്തിൽ നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കൊട്ടാരക്കര പുലമണിൽ കെ.എസ്.ആർ.റ്റി.സി.ബസ് സ്റ്റാന്റിനെയും സ്വകാര്യ ബസ് സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ റോഡരുകിലാണ് വർഷങ്ങളായി സർക്കാർ മദ്യവിൽപനശാല പ്രവർത്തിച്ചു വന്നിരുന്നത്. അന്നു മുതൽ പ്രതിഷേധവും ആരംഭിച്ചിരുന്നു. ബസ് സ്റ്റാന്റുകൾ തൊട്ടടുത്തായതിനാൽ ഈ ഇടുങ്ങിയ റോഡ് എപ്പോഴും ജനനിബിഡമാണ്. തിരക്കുള്ള ദിവസങ്ങളിൽ മദ്യശാലയിൽ നിന്നുള്ള ക്യൂ റോഡും കഴിഞ്ഞ് ബസ് സ്റ്റാന്റുവരെയും നീളാറുണ്ട്.ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു.പരസ്യമായ മദ്യപാനവും സംഘർഷങ്ങളും കയ്യാങ്കളികളും ഇവിടെ പതിവായി നടന്നിരുന്നു. ഇതു മൂലം സ്ത്രീകളും കുട്ടികളും ഭയന്നാണ് ഇതുവഴി യാത്ര ചെയതിരുന്നത്.ഇവിടെ നിന്നും മദ്യവിൽപനശാല മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ വർഷങ്ങളോളം പ്രതിഷേധമുയർത്തിയിട്ടും ബിവറേജസ്…

Read More

ഇടതു പക്ഷത്തിനു വോട്ട് ചെയ്തെന്ന് ഫേസ്ബുക്കിൽ കുറിച്ച യുവാവിന് മർദനം

ശാസ്താംകോട്ട :ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിക്ക് ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്തു എന്ന് ഫേസ്ബുക്കിൽ കുറിച്ച യുവാവിനെ രാത്രിയിൽ ഒരുസംഘം വീട്ടിൽ കയറി മർദ്ദിക്കുകയും പോർച്ചിൽ കിടന്ന കാർ നശിപ്പിക്കുകയും ചെയ്തതായി പരാതി.ശാസ്താംകോട്ട മനക്കര പടിഞ്ഞാറേ പൊയ്കയിൽ പ്രത്യുഷ് മുരളിക്കാണ് മർദ്ദനം ഏറ്റത് .കഴിഞ്ഞദിവസം രാത്രി യായിരുന്നു സംഭവം നടന്നത് . കോൺഗ്രസ് അനുഭാവിയായിരുന്ന പ്രത്യുഷ് തെരെഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബൂത്ത് ഓഫീസിൽ സജീവമായിരുന്നു . ഇതിൽ വിറളി പൂണ്ട ചില ർ വൈകുന്നേരം ശാസ്താംകോട്ട ടൗണിൽ വെച്ച് പ്രത്യുഷമായി വെക്കേറ്റം ഉണ്ടാകുകയും രാത്രിയിൽ വീട്ടിൽ കയറി മർദിക്കുകയും ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പോർച്ചിൽ കിടന്ന ഹോണ്ട സിറ്റി കാറിന്റെ ഗ്ലാസുകൾ പൊട്ടിക്കുകയും കല്ലും കമ്പി പാരയും ഉപയോഗിച്ച് കാർ നശിപ്പിക്കുകയം ചെയ്തു. തലക്ക് പരിക്കേറ്റ പ്രത്യുഷിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

Read More

മാവേലിക്കര മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ഒത്തുകളിയെന്ന് ആർ..ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: മാവേലിക്കരയിൽ ബിജെപി യും കോൺഗ്രസും തമ്മിൽ ഒത്തുകളിയെന്ന് കേരളകോൺ ( ബി ) ചെയർമാൻ ആർ..ബാലകൃഷ്ണപിള്ള. ഇത് രഹസ്യമാണോ പണമാണോ പരസ്യമാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. പല ബൂത്തുകളിലും ബിജെപിക്ക് ആളില്ലാത്ത അവസ്ഥയാണ്. വോട്ടിങ്ങ് മെഷീനെ പറ്റിയുള്ള ആരോപണം സത്യമാണെന്ന് തെളിഞ്ഞെന്നും പിളള പറഞ്ഞു. കൊട്ടാരക്കര ഡയറ്റിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ മൊത്തത്തിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടും. ആളുകൾക്ക് വോട്ട് ചെയ്യാൻ അറിയാം. എൽ ഡി എഫിന് അനുകൂലമായിരിക്കും എന്നതാണ് വിശ്വാസം. മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിൽ ബിജെപി കോൺഗ്രസ് ഒത്തു കളി നടക്കുന്നു. പല പോളിംഗ് ബൂത്തിലും ബിജെപി ഏജന്‍റ് പോലും ഇല്ല . ഈ ഒത്തുകളി രഹസ്യമാണോ, പരസ്യമാണോ പണമാണോ എന്ന് ഇനി വ്യക്തമാകേണ്ടതുണ്ട്. സംസ്ഥാന വ്യാപകമായി എൽ ഡി എഫിന് അനുകൂലമാണ്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് വ്യാപകമായി പരാതി ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.…

Read More

വോട്ടെടുപ്പിൽ കൊല്ലത്ത് വൻ ആവേശം; ക്രമാനുഗത ഉയർച്ചയിൽ പോളിംഗ് ഗ്രാഫ്

എസ്.ആർ.സുധീർകുമാർ കൊല്ലം: പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗിൽ കൊല്ലത്ത് മുന്പെങ്ങുമില്ലാത്ത ആവേശം. രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും 6.30മുതൽ തന്നെ ജില്ലയിലെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് ദൃശ്യമായത്. രാവിലെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയവരിൽ കൂടുതലും സ്ത്രീകളെക്കാൾ പുരുഷന്മാരായിരുന്നു.വോട്ടിംഗിലെ ഈ ആവേശം പോളിംഗ് സമാപിക്കുന്ന വൈകുന്നേരം ആറുവരെ മിക്ക ബൂത്തുകളിലും ദൃശ്യമായിരുന്നു. ചില ബൂത്തുകളിൽ വൈകുന്നേരം ആറിന് ശേഷം ടോക്കൺ വിതരണം ചെയ്ത് ആൾക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. നിർദിഷ്ട സമയത്തിന് ശേഷവും 160 ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ഉണ്ടായിരുന്നു.രാവിലെ മുതൽ തന്നെ ബൂത്തുകളിലേയ്ക്ക് വോട്ടർമാർ പതിവിന് വിപരീതമായി ഒഴുകി എത്തിയത് സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും അത്ഭുതപ്പെടുത്തി.കാലാവസ്ഥയിലെ മാറ്റം ആയിരിക്കും ആദ്യമണിക്കൂറിലെ പോളിംഗിലെ തിരക്ക് വർധിക്കാൻ കാരണമെന്ന് മുന്നണികൾ വിലയിരുത്തിയെങ്കിലും ഈ നിഗമനം ശരിയല്ലെന്ന് അവർക്ക് തന്നെ ബോധ്യമായി. വേനൽ കടുത്തിട്ടും വോട്ട് ചെയ്യാൻ എത്തുന്നവരുടെ…

Read More

കൊല്ലം ജില്ലയിൽ പോളിംഗ് സമാധാനപരം; .കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തിയാൾ കുഴഞ്ഞുവീണ് മരിച്ചു. 

കൊല്ലം: ജില്ലയിൽ പോളിംഗ് പൊതുവേ സമാധാനപരമായി തുടരുകയാണ്. പല ബൂത്തുകളിലും രാവിലെ മുതൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിരതന്നെയാണ്.സ്ത്രീ വോട്ടറന്മാരാണ് രാവിലെ ട്ടുചെയ്യാനെത്തിയവരിലേറെയും. വാശിയേറിയ തെരഞ്ഞെടുപ്പാണെങ്കിലും അനിഷ്ടസംഭവമൊന്നുംതന്നെയില്ല . പട്ടത്താനത്ത് വോട്ട് നഷ്ടപ്പെട്ട സ്ത്രീക്ക് ടെൻഡർ വോട്ട് കൊടുത്തത് ഒഴിച്ചാൽ പ്രശ്നം ഒന്നുംതന്നെയില്ല. ജില്ലയിലെ പ്രമുഖരെല്ലാംതന്നെ രാവിലെ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. പലരും കുടുംബസമേതമാണ് എത്തിയത്. കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ രാവിലെ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിശേഷം മണ്ഡലത്തിലേക്ക് പോയി. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വോട്ടു രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലെ കലഞ്ഞൂര്‍ ഗവ എല്‍ പി എസിലെ 167ാാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്.രാവിലെ 7.15ഓടെ ബൂത്തിലെത്തിയെങ്കിലും വി വി പാറ്റ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പുതിയതെത്തിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്.8.30ന് വോട്ട് ചെയ്ത അദ്ദേഹം കൊല്ലം മണ്ഡലത്തിലേക്ക് പോയി. സ്ഥാനാർഥി ഡോ.…

Read More

കനത്ത മഴയിലും പത്തനാപുരം മേഖലയിൽ മിക്കബൂത്തുകളിലും നീണ്ടനിര

പത്തനാപുരം:രസം കൊല്ലിയായി എത്തിയായ മഴയിലും ആവേശംകെടാതെ കിഴക്കന്‍ മേഖലയിലെ പോളിംഗ്.രാവിലെ തന്നെ മിക്കബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു.പോളിംഗ് മെഷീന്‍റെ ഭാഗമായ വി വി പാറ്റ് പണിമുടക്കിയതാണ് പലരേയും വലച്ചത്.പല ബൂത്തുകളിലും പോളിംഗ് ആരംഭിച്ചത് എട്ട് മണിക്കാണ്. പത്തനാപുരം മഞ്ചള്ളൂരിലെ എന്‍ എസ് എസ് കരയോഗമന്ദിരത്തിലെ 26ാാം നമ്പര്‍ ബൂത്ത്,കുണ്ടയം എല്‍പിഎസ്,കുണ്ടയം ഗ്രന്ഥശാല, പിറവന്തൂര്‍ പഞ്ചായത്തിലെ ചേകം എല്‍പിഎസ്,തലവൂര്‍ പഞ്ചായത്തിലെ പിടവൂര്‍ എല്‍പിഎസ്,വിളക്കുടി പഞ്ചായത്തിലെ 117,121ബൂത്തുകളിലും വിവി പാറ്റ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. .റിട്ടേണിംഗ് ഓഫീസർമാരും പ്രീസൈഡിംഗ് ഓഫീസറുമാരും എത്തിയാണ് തകരാർ പരിഹരിച്ചത്.

Read More