പരവൂർ : മാരകായുധങ്ങളുമായി എത്തിയ നാലംഗസംഘം യുവാവിനെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പരവൂർ പൂതക്കുളം കലയ്ക്കോട് പട്ടന്പിൽ വീട്ടിൽ കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ഇടതുകൈയിൽ വാളുകൊണ്ടുളള വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെത്തിയ സംഘം വീടിന്റെ കതകിന് മുട്ടി വിളിച്ച് തുറന്നപ്പോഴായിരുന്നു ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കൃഷ്ണകുമാർ പരവൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ, ഡിജിപി എന്നിവർക്കും പരാതി നൽകി.
Read MoreCategory: Kollam
സംസ്ഥാനത്ത് പോളിംഗിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ ചൊക്ലിയിൽ മാറോളിൽ സ്വദേശി വിജയ (62) ആണ് മരിച്ചത്. രാമവിലാസം സ്കൂളിൽ വോട്ടു ചെയ്യാൻ നിൽക്കവെയാണ് വീണത്. പത്തനംതിട്ടയിൽ റാന്നി വടശേരിക്കരയിൽ ചാക്കോ മത്തായി (66) ആണ് മരിച്ചത്. പേഴുംപാറ ഡിപിഎം സ്കൂളിലെ 178-ാം നന്പർ ബൂത്തിലായിരുന്നു സംഭവം. കൊല്ലം കിളിക്കല്ലരൂരിലെ മണി(63)യുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്. പോളിംഗ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreലോകസഭാ തെരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികൾ വിജയപ്രതീക്ഷയിൽ
കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും മുന്നണികളും വിജയപ്രതീക്ഷയിൽ. കൊല്ലത്ത് ജനമനസുകൾ കീഴടക്കി ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ബഹുദൂരം മുന്നിലെന്ന് നേതാക്കളും പ്രവർത്തകരുംഅവകാശപ്പെടുന്നു. ഏറ്റവും ജനകീയനായ എംപി എന്ന് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖർ വിശേഷിപ്പിച്ച എൻ.കെ. പ്രേമചന്ദ്രന് മണ്ഡലത്തിലുടനീളം വൻവരവേൽപ്പാണ് ജനങ്ങൾ നൽകിയത്. കശുവണ്ടി, തോട്ടം, മത്സ്യ, കയർ, കാർഷിക മേകലകളിലെ തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരുമുൾപ്പെടെ എല്ലാ മേഖലകളിലുമുള്ളവർ പ്രേമചന്ദ്രനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ കാണാൻ കഴിഞ്ഞത്. കൊല്ലം ബൈപ്പാസ് പൂർത്തീകരണം, പുനലൂർ-ചെങ്കോട്ട ഗേജ്മാറ്റം പൂർത്തിയാക്കി ട്രെയിൻ സർവീസ് തുടങ്ങിയത്, കൊല്ലം റെയിൽവേ സ്റ്റേഷന് രണ്ടാം പ്രവേശനകവാടം, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിന് അംഗീകാരം, ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ വികസനം, കേന്ദ്രീയ വിദ്യാലയത്തിനു ബഹുനില കെട്ടിടസമപുച്ചയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസനനേട്ടങ്ങളുമായാണ് ഇക്കുറി പ്രേമചന്ദ്രൻ…
Read Moreലക്ഷക്കണക്കിന് വരുന്ന ലോട്ടറി തൊഴിലാളികളെ എൽഡിഎഫ് സർക്കാർ വഞ്ചിക്കുകയാണെന്ന് ഐഎൻടിയുസി
കൊല്ലം : കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ലോട്ടറി വിൽക്കുന്ന ചെറുകിട തൊഴിലാളികളെയും നാട്ടുകാരെയും എൽഡിഎഫ് സർക്കാർ വഞ്ചിക്കുകയാണെന്ന് ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ആരോപിച്ചു. ലോട്ടറിയുടെ സമ്മാനത്തുക ചുരുക്കിയും ഒരുകോടി രണ്ട് ലക്ഷം ടിക്കറ്റുകൾ പ്രതിദിനം അച്ചടിച്ചുമാണ് സർക്കാർ തൊഴിലാളികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിന് ജിഎസ്ടി വഴിയും ലാഭം വഴിയും പ്രതിദിനം കോടിക്കണക്കിന് രൂപയാണ് ലഭിക്കുന്നത്. ജി എസ് ടി ഏർപ്പെടുത്തിയപ്പോൾ തൊഴിലാളികളുടെ ലാഭവിഹിതം കുത്തനെ കുറഞ്ഞു. ചെറുകിട കച്ചവടക്കാർക്ക് നിത്യവും ടിക്കറ്റ് വിൽക്കാൻ ആവാതെ കൈയിൽ അധികം വരുന്ന സാഹചര്യമാണുള്ളത്. കൊല്ലത്തുനിന്നും പാർലമെൻറിലേക്ക് മത്സരിക്കുന്ന എൻ കെ പ്രേമചന്ദ്രൻ, മാവേലിക്കര മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന ഷാനിമോൾ ഉസ്മാൻ എന്നിവരെ വിജയിപ്പിക്കാൻ ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്…
Read Moreമലയോര മേഖലയെ സമാധാനത്തോടെ ബൂത്തുകളിൽ എത്തിക്കാൻ കേന്ദ്രസേനയെത്തി
പത്തനാപുരം: മലയോര മേഖലയെ സമാധാനത്തോടെ ബൂത്തുകളിൽ എത്തിക്കുന്നതിനായി മൂന്നു കമ്പനി കേന്ദ്രസേന പത്തനാപുരത്ത് എത്തി.96 അംഗങ്ങളടങ്ങിയ മൂന്ന് ബറ്റാലിയന് സേനയും തിരുവനന്തപുരത്ത് നിന്നും കേരള പൊലീസിന്റെ സ്പെഷ്യൽ ആംമ്ട് പോലീസുമാണ് മലയോര നാട്ടിൽ എത്തിയത്. പത്തനാപുരം ,പുനലൂർ, കുന്നിക്കോട് തുടങ്ങിയ മേഖലകളിൽ റൂട്ട് മാർച്ചും നടത്തി. അടിക്കടി രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ തിരഞ്ഞെടുപ്പു കമ്മിഷനും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകിയിരുന്നു. പുനലൂർ ഡിവൈഎസ്പി സതീഷ് കുമാറിൻറെ നേതൃത്വത്തിലാണു വിവിധയിടങ്ങളിലായി സേനയെ വിന്യസിക്കുക. അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പൊലീസ് നിർദേശം. തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ കേന്ദ്രസേനയുടെ സേവനം ലഭിച്ചത് പൊലീസിനും ആശ്വാസം പകർന്നിട്ടുണ്ട്.
Read Moreമഴ പെയ്താൽ ചോർന്നൊലിക്കുന്ന വിട്ടിൽ നിന്ന് അന്തിയുറങ്ങാൻ അയൽപക്കത്തെ വീടിനെ ആശ്രയിച്ച ഒമ്പതുകാരിക്ക് പീഡനം: അയൽവാസി പിടിയിൽ
അഞ്ചൽ:കടക്കലില്‍ ഒന്‍പതുകാരിയെ അയല്‍വാസി പീഡിപ്പിച്ച സംഭവത്തില്‍ കടക്കല്‍ സ്വദേശി ചെല്ലപ്പനെ പോലീസ് അറസ്റ്റ്ചെയ്തു. ടാര്‍പ്പ കെട്ടിയ വീട്ടിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും ഉൾപ്പടെയുള്ള കുടുംബം താമസിച്ചിരുന്നത്. മഴ പെയ്താല്‍ ചോര്‍ന്നോലിക്കും എന്ന ഭയത്താല്‍ ചെല്ലപ്പന്റെ വീട്ടിലായിരുന്നു രാത്രിയില്‍ ഇവര്‍ ഉറങ്ങിയിരുന്നത്. ഈ സമയത്താണ് കുട്ടിയെ ചെല്ലപ്പന് പീഡിപ്പിച്ചത്. പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് പലതവണ പീഡിപ്പിച്ചു. കുട്ടി ഈ വിവരം മാതാവിനോടും അയല്‍വാസികളോടും പറഞ്ഞു. ഇവര്‍ ഈ വിവരം സമീപത്തെ ആംഗന്‍വാടിയില്‍ അറിയിക്കുകയായിരുന്നു. ആംഗന്‍വാടി വര്‍ക്കര്‍ സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ചു. അതേസമയം ചൈല്‍ഡ് ലൈന്‍ യഥാസമയം വിവരം കടക്കല്‍ പോലീസിനെ അറിയിച്ചെങ്കിലും ആദ്യം കേസെടുക്കാനോ പ്രതിയെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചതോടെയാണ് പെണ്‍കുട്ടിയുടെ മൊഴി എടുത്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.
Read Moreതെരഞ്ഞെടുപ്പ്: വ്യാജമദ്യം തടയാൻ കർശന നടപടികളുമായി എക്സൈസ് സംഘം
കൊട്ടാരക്കര: തെരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്ന് സൂചനകൾ. ഇതേ തുടർന്ന് പോലീസും എക്സൈസും പരിശോധനകൾ കർക്കശമാക്കി.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യശാലകൾ അടച്ചിടുന്നതിനാൽ മദ്യലഭ്യത കുറയും. ഈ അവസരം മുതലെടുത്ത് വ്യാജമദ്യം രംഗത്തിറക്കാനാണ് അണിയറ നീക്കം. രഹസ്യാന്വേഷണ വിഭാഗത്തിന് ഇതിന്റെ സൂചനകൾ ലഭിച്ചതോടെയാണ് പരിശോധനകൾ കർക്കശമാക്കിയിട്ടുള്ളത്. മുൻ കാലങ്ങളിൽ ഈ രംഗത്ത് പ്രവർത്തിച്ചിട്ടുള്ളവരും കേസിൽപ്പെട്ടവരും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരുമെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പു ദിവസം പ്രവർത്തകർക്ക് ആവേശം പകരാനും വോട്ടു സ്വാധീനിക്കാനും രാഷ്ട്രീയ പാർട്ടികൾ മദ്യം ഉപയോഗപ്പെടുത്തുമെന്നും സൂചനകളുണ്ട്. ഇതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നും മദ്യമെത്തിക്കുമെന്നാണ് സംശയിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ച് വൻതോതിൽ വ്യാജവാറ്റും നടന്നു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നുള്ള പരിശോധനയിലാണ് പട്ടാഴിയിൽ വ്യാജവാറ്റു കേന്ദ്രം കണ്ടെത്താനായതും കോടയും ചാരായവും പിടികൂടാൻ കഴിഞ്ഞതും. വനമേഖലകളിൽ വാറ്റു സംഘങ്ങൾ തമ്പടിച്ചിട്ടുള്ളതായും സംശയിക്കപ്പെടുന്നു. എക്സൈസ്, എക്സൈസ് ഇന്റലിജൻസ്, പോലീസ്, പോലീസ് രഹസ്യാന്വേഷണ…
Read Moreകോർപ്പറേറ്റുകൾ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെന്ന് മുല്ലക്കര
ശൂരനാട്:കോർപ്പറേറ്റുകൾ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ ബി ജെ പിയ്ക്കും, കോൺഗ്രസിനും ആർജവമില്ലെന്ന് സി പി ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം എൽ എ പറഞ്ഞു.പോരുവഴി കിഴക്ക് മേഖലാതിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊതുയോഗം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയതയും, വർഗ്ഗീയതയും വളർന്നാൽ രാജ്യം ഇല്ലാതാകും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ തെറ്റുകൊണ്ട് നമ്മുടെ രാജ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അസഹിഷ്ണുത കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ടവന്റെ വിഷമങ്ങൾ മനസിലാക്കാൻ കഴിയാത്ത സർക്കാരാണ് ബി ജെ പി സർക്കാർ. നീരവ് മോദിയ്ക്ക് കോടിക്കണക്കിന് രൂപാ കിട്ടുന്നതിനും, വിജയ് മല്യയ്ക്ക് കോടികളുമയി നാടുവിടുന്നതിനും മോഡി വഴിയൊരുക്കുമ്പോൾ പാവപ്പെട്ട ആയിരക്കണക്കിന് കർഷകർ ഇവിടെ ആത്മഹത്യ ചെയ്യുന്നത് കാണുന്നില്ലെന്നും മുല്ലക്കര ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബി ബിനീഷ് അധ്യക്ഷനായിരുന്നു. ജിഷാകുമാരി ,കെ ശിവശങ്കരൻ നായർ ,പ്രൊഫ എസ് അജയൻ, കെ…
Read Moreമദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാന്റ് ചെയ്തു
കൊട്ടാരക്കര: മദ്യലഹരിയിലെത്തിയ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കത്തിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായ ( 42 ) യെയാണ് ഭർത്താവായ രാജൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.17ന് രാത്രി 7.30 തോടെ ആയിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാജൻ ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് മായയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ 90 ശതമാനവും പൊള്ളലേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. മക്കൾ: മീരാ രാജ്. രാഹുൽ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Read Moreയുവാവിനെ എസ് ഐ ക്രൂരമായി മർദിച്ച സംഭവം;പുനരന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : പൂർവവൈരാഗ്യത്തെതുടർന്ന് പുത്തൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സഹോദരിയിൽ നിന്നും പരാതി എഴുതി വാങ്ങി സഹോദരനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ച സംഭവം ക്രമസമാധാന ചുമതലയില്ലാത്ത ഉയർന്ന പോലീസുദ്യോഗസ്ഥനെ കൊണ്ട ് പുനരന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ നിർദേശം നൽകിയത്. കുറ്റക്കാരനായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികൾ ഡി ജി പി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊട്ടാരക്കര കോട്ടാത്തല സ്വദേശി എസ്. സുധനെയാണ് കള്ളകേസ് രജിസ്റ്റർ ചെയ്ത് ജയിലിലാക്കിയത്. ഇയാളുടെ സഹോദരൻ എസ് ലാലുവിനെയും കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടച്ചു. പുത്തൂർ എസ്ഐ പ്രവീണിനെതിരെയാണ് പരാതി. കമ്മീഷൻ കൊട്ടാരക്കര ഡി വൈ എസ് പി യെ കൊണ്ട ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ തൃപ്തികരമായ റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ട് കമ്മീഷൻ…
Read More