യാതൊരു നിയന്ത്രണവുമില്ല; ഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിലെ വാഹന പാർക്കിംഗ് യാത്രക്കാരെ വലയ്ക്കുന്നു

കൊല്ലം: റോഡ് വശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ബാഹുല്യം ഇരവിപുരം പോലീസ് സ്റ്റേഷനു മുന്പിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്നവയും സ്റ്റേഷനിൽ വരുന്നവരുടേയും വാഹനങ്ങളാണ് ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത്. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നത് കാരണം ഇവിടെ എല്ലാ സമയത്തും യാത്രാദുരിതമാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകുന്നേരവും വലിയ തോതിൽ ഗതാഗത തടസം ഉണ്ടാകാറുണ്ട്. പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ലെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ ഈ സ്റ്റേഷനിലെ ജീപ്പ് ഇവിടെ നിർത്തിയിട്ട് ഡോറുകൾ തുറന്നിട്ട് പോലീസുകാർ പോയ സംഭവം ആക്ഷേപത്തിന് ഇട നൽകിയിരുന്നു. ഡോറുകൾ തുറന്ന ജീപ്പിൽ ഡ്രൈവറോ പോലീസുകാരോ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ഇതിനാൽ ഇതുവഴി വന്ന മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടി. ഇത് ഇവിടത്തെ സ്ഥിരം കാഴ്ചയാണെന്നാണ് പരിസരവാസികളും നാട്ടുകാരും പറയുന്നത്.

Read More

പുനലൂരിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞു;  പരിഷ്കാരം നടപ്പാക്കണമെന്ന് ആവശ്യം  ശക്തമാകുന്നു

പുനലൂർ: പുനലൂർ പട്ടണത്തിലെ ട്രാഫിക് നിയന്ത്രണം ഇല്ലാതായതോടെ ഗതാഗതം ദുസഹമാകുന്നു. മുമ്പ് പലപ്പോഴായി നടപ്പാക്കിയ പരിഷ്കാരങ്ങൾ നിലച്ചതോടെ തോന്നുംവിധമാണ് വാഹനങ്ങളുടെ പാർക്കിങും മറ്റുകാര്യങ്ങളും. പട്ടണത്തിൽ ആറുമാസം മുമ്പ് ഓടയുടേയും നടപ്പാതയുടേയും നിർമാണം ആരംഭിച്ചതോടെയാണ് നേരുത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ താളംതെറ്റിയത്. ടൗണിന്‍റെ പലഭാഗത്തുമായി ഒരേസമയം നിർമാണം നടന്നതോടെ സ്ഥലപരിമിതിയും മറ്റും കണക്കിലെടുത്ത് കാണുന്നിടത്തൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യുകയായിരുന്നു. എന്നാൽ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും സുഗമമായ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയാറാകുന്നില്ല. ഇതുകാരണം ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും പട്ടണത്തിലെ ഗതാഗതം കുത്തഴിഞ്ഞ നിലയിലാണ്. ശബരിമല സീസൺ കൂടിയായതോടെ നേരത്തെ ഉള്ളതിനെക്കാൾ കൂടുതൽ വാഹനങ്ങൾ പട്ടണത്തിലെത്തുന്നുണ്ട്. കൃത്യമായ പാർക്കിങ് ഇല്ലാത്തതിനാൽ ഈ വാഹനങ്ങളും തോന്നുംപടി നിർത്തിയിടുന്നു. വാഹനങ്ങളിൽ ചരക്ക് കയറ്റിറക്കിന് തിരക്കുള്ള സമയത്ത് നേരത്തെ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ എപ്പോഴും വലിയവാഹനങ്ങൾ പാതയോരത്ത് മണിക്കൂറുകൾ നിർത്തിയിട്ട് ചരക്ക്…

Read More

കൈവശ ഭൂമി ഇനി സാംനഗര്‍ നിവാസികള്‍ക്ക് സ്വന്തം; ജനുവരിയോടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കൊല്ലം: കൈവശ ഭൂമിയുടെ പട്ടയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈമാറുമ്പോള്‍ മറിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച നിമിഷമായിരുന്നു അത്. മറിയാമ്മയുടേതുള്‍പ്പെടെ 556 കുടുംങ്ങളുടെ സ്വപ്നമാണ് തിങ്കള്‍കരിക്കം വില്ലേജിലെ സാംനഗറില്‍ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ സഫലമായത്. പരപ്പാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. അടുത്ത മാസത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതത്വത്തിലുള്ള സര്‍ക്കാര്‍ ഇതുവരെ 75000 പേര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കി. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വിതരണം ചെയ്യുന്നതിന് മുപ്പതിനായിരം പട്ടയങ്ങള്‍കൂടി തയാറാക്കിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ അനേകം പേര്‍ അവശേഷിക്കുന്ന സാഹചര്യത്തില്‍ പട്ടയ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. മന്ത്രി ജെ.…

Read More

ബിജെപിയെ തുരത്തി മതനിരപേക്ഷ ജനാധിപത്യത്തിനു കളമൊരുക്കാൻ ഇടതുസംഘടനകൾ കോൺഗ്രസിനൊപ്പം   നില്ക്കണമെന്ന് ബിന്ദുകൃഷ്ണ

കരുനാഗപ്പള്ളി: ബിജെപിയെ തുരത്തി മതനിരപേക്ഷ ജനാധിപത്യത്തിനു കളമൊരുക്കാൻ ഇടതുസംഘ ടനകൾ അടക്കമുള്ളവർ വിരോധം മാറ്റിവ ച്ച് കോൺഗ്രസിനൊപ്പം നില്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ.കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ ജി ല്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. സർക്കാർഖജനാവ് ധൂർത്തടിക്കുന്നതല്ലാതെ പുതിയ ഒരു പദ്ധതിയും നടപ്പാക്കാൻ കേരള സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു .യുഡിഎഫ് ജില്ലാ ചെയർമാൻ കെ .സി .രാജൻ അധ്യ ക്ഷനായി. കെ ജി രവി , കെ .സുരേഷ്ബാ ബു ടി .തങ്കച്ചൻ , കെ സി വരദരാ ജൻപിള്ള , എൻ അജയകുമാർ , തൊടിയൂർ രാമചന്ദ്രൻ , ജി സ്റ്റീഫൻ പുത്തേഴത്ത് , ആർ രാജശേ ഖരൻ , ചെട്ടിയത്ത് രാമകൃഷ്ണ പിള്ള , ഡിഅശോകൻ എന്നിവർ പ്രസംഗിച്ചു . പ്രതിനിധി സമ്മേളനം അസോ സിയേഷൻ സംസ്ഥാന…

Read More

സ്ത്രീയെ വലിച്ചു കീറി ഡൽഹിക്കും തിരുവനന്തപുരത്തേക്കും ഇട്ടുകൊടുക്കണം; വിവാദ പരാമർശം നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊല്ലം: നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കൊല്ലം ചവറയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ സ്ത്രീകളെ അവഹേളിച്ച് സംസാരിച്ച കേസിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 12നായിരുന്നു വിവാദ പ്രസംഗം. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകിയിരുന്നു.

Read More

കെഎസ്ആർടിസി  മുന്നറിയിപ്പില്ലാതെ സർവീസ് മുടക്കുന്നു; മലയോരവാസികൾയാത്രാദുരിതത്തിൽ ; സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനെന്ന ആക്ഷേപവുമായി യാത്രക്കാർ

പത്തനാപുരം: മലയോര മേഖലകളിലേക്കുളള സ്റ്റേ ബസുകൾ നിർത്തലാക്കിയും സർവീസുകൾ വെട്ടി കുറച്ചും കെഎസ്ആർടിസി യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി ആക്ഷേപം.പത്തനാപുരം ഡിപ്പോയിൽ നിന്നും പട്ടാഴി, പുന്നല, കടശ്ശേരി ,മാങ്കോട് , വെള്ളംതെറ്റി,മുള്ളുമല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസ് സർവ്വീസുകളാണ് മുന്നറിയിപ്പില്ലാതെ അധികൃതർ മുടക്കുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളും തോട്ടം മേഖലയിലെ തൊഴിലാളികളുമാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.അമിത ചാർജ് നൽകി സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.ബസ് ഇല്ലാത്തത് മൂലം കാട്ടുമൃഗശല്യമുള്ള വിജനമായ പാതയിലൂടെ കാൽ നടയായി വിദ്യാർത്ഥികളെ സ്കൂളുകളിൽ അയ്ക്കാൻ രക്ഷിതാക്കളും ഭയക്കുന്നു. പത്തനാപുരത്ത് നിന്നും കൊട്ടാരക്കര,പുനലൂർ അടൂർ ഭാഗങ്ങളിലേക്ക് പുലർച്ചെ ഉണ്ടായിരുന്ന സർവീസുകൾ നിർത്തലാക്കിയത് കാർഷിക വിളകളുമായി ചന്തകളിൽ പോകേണ്ട കർഷകരെയും ഏറെ ബുദ്ധിമുട്ടിലാക്കിയട്ടുണ്ട് . കൂടാതെ രാത്രി 9 ന് ശേഷം പത്തനാപുരത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് സർവീസ് ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാരെ വലയ്ക്കുന്നു .സർവീസുകൾ നിർത്തലാക്കി സ്വകാര്യ…

Read More

പിറവന്തൂർ കാട്ടാന ഭീതിയിൽ; മ്യഗങ്ങളുടെ ശല്യത്തിൽ കൃഷികൾ നടത്താനാകാത്ത സാഹചര്യം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന  ആവശ്യവുമായി കർഷകർ

പത്തനാപുരം:കാട്ടാനകളെ ഭയന്ന് കിഴക്കൻമേഖലയിലെ കർഷകർ. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി,അമ്പനാർ,ചെരിപ്പിട്ടകാവ്, മുള്ളുമല, കടമ്പുപാറ, തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് പതിവാകുന്നത്.വാഴ, മരചീനി,തെങ്ങ്, കമുക്, റബർ തുടങ്ങിയ കാർഷിക വിളകളാണ് അധികവും നശിപ്പിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. അതിർത്തികളിൽ കിടങ്ങുകളും വൈദ്യുത വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനുവുമില്ല.ആന, പന്നി,കുരങ്ങ് ഉൾപ്പെടെ വന്യ മ്യഗങ്ങളുടെ ശല്യത്തിൽ കൃഷികൾ നടത്താനാകാത്ത സാഹചര്യമാണ് . നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വേണ്ടുന്ന നഷ്ട പരിഹാരം ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു.മൃഗങ്ങളെ ഭയന്ന് വീടിന് വെളിയിൽ ഇറങ്ങാനോ റോഡുകളിലൂടെ യാത്ര ചെയ്യാനോ ആകാത്ത സാഹചര്യമാണ്. വന്യ മൃഗശല്യം ഒഴിവാക്കുന്നതിന് അധികൃതഭാഗത്ത് നിന്ന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Read More

പരവൂർ നഗരം ഇനി കാമറ നിരീക്ഷണത്തിൽ; നഗരസഭ പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നഗരം കാമറ നിരീക്ഷണത്തിലാക്കിയത്

പരവൂർ :നഗരം ഇനി കാമറാ നിരീക്ഷണത്തിൽ.പരവൂർ ജംഗ്ഷൻ, മാർക്കററ് കോംപ്ലക്സ് , ബസ് സ്റ്റാൻഡ് കോംപ്ലക്സ് , റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ച് നിരീക്ഷണ വലയത്തിലാക്കിയിരിക്കുന്നത്. ഇവിടങ്ങളിലായി 19 കാമറകളാണ് പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച് നഗരസഭ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്.നഗരത്തിൽ വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങളുമൊക്കെ യും തുടങ്ങി രാത്രി കാലങ്ങളിലെ മോഷണശ്രമങ്ങൾ, പൊതുനിരത്തിലെ മാലിന്യം തള്ളൽ എന്നിവയ്ക്കെല്ലാം തന്നെ കാമറാ നിരീക്ഷണത്തിലൂടെ ഒരു പരിധി വരെ അറുതി വരുത്താൻ സാധിക്കുമെന്നുള്ളതാണ് വിലയിരുത്തൽ. നൂറ് മീറ്റർ ചുറ്റളവിൽ ഉള്ള സംഭവങ്ങൾ വ്യക്തമായും ലഭിക്കത്തക്ക തരത്തിലുള്ള ഹൈഡെഫനിഷൻ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലും നഗരസഭ സെക്രട്ടറിയുടെ ഓഫീസ് ക്യാമ്പിനിലും ഒരേ സമയം ലഭ്യമാകത്തക്ക തരത്തിലാണ് മോണിറ്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. നഗരസഭയിൽ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Read More

ഇലക്ട്രോണിക്സ് സാധനങ്ങൾ  നന്നാക്കാനെത്തിയയാൾ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിക്കെതിരേ കേസെടുത്ത് പോലീസ്;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

വൈക്കം: ഇലക്‌‌ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന യുവാവ് തന്‍റെ വാടക വീട്ടിലും കുറ്റിക്കാട്ടിലും യുവതിയെ പീഡിപ്പിച്ചതായി പരാതി. തലയോലപ്പറന്പ് പള്ളിക്കവലയിൽ വാടകയ്ക്കു താമസിക്കുന്ന യുവാവ് ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്‌‌ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കുന്നതിനായി ഒരു സ്വകാര്യ സ്ഥാപനം നിയോഗിച്ച ജീവനക്കാരനായിരുന്നു. ഫ്രിഡ്ജ് നന്നാക്കാൻ ഒരു ദിവസം വീട്ടിലെത്തിയപ്പോഴാണ് വൈക്കം സ്വദേശിനിയായ 19കാരിയെ പരിചയപ്പെട്ടത്. യുവതിയുടെ പിതാവിന്‍റെ ഫോണിലൂടെ പരിചയം പുതുക്കിയ യുവാവ് കഴിഞ്ഞ മാസം ഒരുദിവസം യുവതിയുടെ വീടിനടുത്തെത്തി യുവതിയെ സമീപത്തുള്ള കാടുപിടിച്ച പ്രദേശത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് യുവാവിനെതിരെ പീഡനത്തിനു കേസെടുത്തു. നവംബർ 30നു വൈക്കത്തഷ്‌‌ടമി ദിനത്തിൽ യുവതിയെ തലയോലപ്പറന്പ് പള്ളിക്കവലയിലെ വാടക വീട്ടിലെത്തിച്ചും യുവാവ് പീഡിപ്പിച്ചതായി പരാതിയുണ്ട്. ആദ്യ സംഭവം വൈക്കത്തായതിനാലാണ് വൈക്കം പോലീസ് കേസ് ഏറ്റെടുത്തത്. സംഭവമായി ബന്ധപ്പെട്ട് കൊല്ലം ശാസ്താംകോട്ട സുരേഷ് ഭവനിൽ അമലി (21)…

Read More

അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതാണ് ഭിന്നശേഷിക്കാര്‍ നേരിടുന്ന വെല്ലുവിളിയെന്ന്  മന്ത്രി കെ.രാജു. 

പത്തനാപുരം: തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്തതാണ് ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മന്ത്രി കെ.രാജു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ഓള്‍ കേരള വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍റെ രണ്ടാമത് സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഏറെ കരുതല്‍ നല്‍കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാര്‍. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നിരവധി ക്ഷേമപദ്ധതികളും സഹായങ്ങളും നിലവിലുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രാപ്തിയിലെത്തുന്നുണ്ടെന്നത് സംശയകരമാണെന്നും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനും അതിനെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുവാനും ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ എന്തെന്നറിയാത്തതിനാല്‍ മാത്രം അര്‍ഹതപ്പെട്ട പരിഗണന കിട്ടാതെപോകുന്ന വലിയൊരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അവരെ സംരക്ഷിക്കുന്നവര്‍ക്കും ഇതിനെക്കുറിച്ച് വലിയ അറിവുണ്ടാകണമെന്നില്ല. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ യഥാസമയം ആനൂകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് അജിത്ത് കൃപാലയം അധ്യക്ഷത വഹിച്ച…

Read More