പരവൂർ: റെയിൽവേ സാങ്കേതിക വിദ്യയിലും ചരക്കുനീക്കത്തിലും ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇന്ത്യൻ റെയിൽവേക്ക് ചരിത്ര നേട്ടം.ലോകത്തിലാദ്യമായി ഓവർഹെഡ് ഇലക്ട്രിക് ലൈനുകൾക്ക് താഴെ രണ്ട് തട്ടുകളിലായി കണ്ടെയ്നറുകൾ അടുക്കിവെച്ച ‘ഡബിൾ സ്റ്റാക്ക്’ ചരക്കുവണ്ടികൾ വിജയകരമായി ഓടിച്ച് ഇന്ത്യ ആഗോള റിക്കാർഡിട്ടു. ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് ഇത്തരമൊരു സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇനി ഇന്ത്യയാണ്. അമേരിക്ക, ചൈന തുടങ്ങിയ വൻശക്തികൾ ഡബിൾ സ്റ്റാക്ക് കണ്ടെയ്നർ ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും അവയെല്ലാം കപ്പൽച്ചാലുകൾക്ക് സമാനമായ ഓവർഹെഡ് വയറുകളില്ലാത്ത റൂട്ടുകളിലൂടെ ഡിസൈൻ എൻജിനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യ തനതായ എൻജിനീയറിംഗ് മികവിലൂടെ പൂർണമായും വൈദ്യുതീകരിച്ച റെയിൽ ഇടനാഴിയിൽ ഈ അദ്ഭുത നേട്ടം കൈവരിക്കുകയായിരുന്നു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ചരക്കുനീക്കത്തിൽ ഈ ചുവടുവയ്പ്പ് ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ‘ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്’ വികസിപ്പിച്ചെടുത്ത…
Read MoreCategory: Kollam
യൂറോപ്യൻ യൂണിയനിലേക്ക് ചക്രങ്ങൾകയറ്റുമതി ചെയ്യാൻ ഇന്ത്യൻ റെയിൽവേ
പരവൂർ: ഇന്ത്യൻ റെയിൽവേ നിർമാണ മേഖലയ്ക്ക് വൻ കുതിപ്പേകി രാജ്യം ആദ്യമായി യൂറോപ്യൻ യൂണിയനിലേക്ക് റെയിൽ ചക്രങ്ങൾ കയറ്റുമതി ചെയ്യുന്നു.ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാഗൺ നിർമാതാക്കളായ ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്, യൂറോപ്പിലെ ഏറ്റവും വലിയ ചരക്ക് വാഗൺ നിർമാതാക്കളിലൊന്നായ സ്ലോവാക്യയിലെ തത്രവഗോങ്കയുമായി പത്ത് വർഷത്തെ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. ചരക്ക് വണ്ടികൾക്കായുള്ള ആക്സിലുകളും അസംബിൾ ചെയ്ത വീൽസെറ്റുകളും വിതരണം ചെയ്യുന്നതാണ് കരാർ. പ്രതിവർഷം ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ വീൽസെറ്റുകൾ ആവശ്യമായി വരുന്ന തത്രവഗോങ്കയുമായുള്ള ഈ ഇടപാടിലൂടെ വരും വർഷങ്ങളിൽ പത്തു മുതൽ 15 ബില്യൺ രൂപ വരെ (100–150 മില്യൺ ഡോളർ) വരുമാനമാണ് ജൂപ്പിറ്റർ വാഗൺസ് പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരമുള്ള ആദ്യ ചരക്ക് കൈമാറ്റം 2027 അവസാനത്തോടെ നടക്കും. ഒഡീഷയിൽ വൻ നിക്ഷേപത്തോടെ പുതിയ പ്ലാന്റ്കയറ്റുമതി ലക്ഷ്യമിട്ട് ഒഡീഷയിൽ സംയുക്തമായി ആരംഭിക്കുന്ന പുതിയ പ്ലാന്റിലായിരിക്കും ഇതിനായുള്ള…
Read Moreയാത്രക്കാരുടെ സുരക്ഷ; റെയിൽവേയിൽ അഗ്നി സുരക്ഷാ ഓഡിറ്റിനു രാജ്യവ്യാപക തുടക്കം
പരവൂർ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി റെയിൽവേ സ്റ്റേഷനുകളിൽ സമഗ്ര അഗ്നി സുരക്ഷാ ഓഡിറ്റ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിൽ നിലവിലുള്ള അഗ്നിശമന സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ ആസ്തികൾ സംരക്ഷിക്കുന്നതിനുമായാണ് മന്ത്രാലയം ഇത്തരമൊരു വിപുലമായ പരിശോധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്റ്റേഷൻ കെട്ടിടങ്ങൾ, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ, വെന്റിലേഷൻ ക്രമീകരണങ്ങൾ, അടിയന്തര എക്സിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ നിർണായക സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ഈ ഓഡിറ്റിന്റെ പരിധിയിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. തീപിടിത്തം പോലുള്ള അപ്രതീക്ഷിത അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അവയെ ഫലപ്രദമായും സമയബന്ധിതമായും നേരിടാൻ റെയിൽവേ സ്റ്റേഷനുകൾ പൂർണ സജ്ജമാണോ എന്ന് ഉറപ്പാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനൊപ്പം, പരിശോധനയിൽ കണ്ടെത്തുന്ന ഏതൊരു ചെറിയ…
Read Moreറെയിൽവേയിലെ ഭക്ഷണ വിതരണം; അനധികൃത ഇ-കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരേ നടപടി; 14 വെബ്സൈറ്റുകൾ കരിമ്പട്ടികയിൽ
പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം ട്രെയിനുകളിൽ യാത്രക്കാർക്ക് ഭക്ഷണമെത്തിക്കുന്ന അനധികൃത ഇ-കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരേ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐഎആർസിടിസി) കർശന നടപടി ആരംഭിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം കാറ്ററിംഗ് ഏജൻസികളെ റെയിൽവേയിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിനുള്ള ഏകോപിത നീക്കമാണ് റെയിൽവേ പൊതുമേഖലാ സ്ഥാപനം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച 14 പ്രമുഖ വെബ്സൈറ്റുകളെ കണ്ടെത്തി കരിമ്പട്ടികയിൽ പെടുത്തുകയും ഇവർക്കെതിരേ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ ഭക്ഷണശാലകളിൽ നിന്നാണ് ഈ അനധികൃത വെബ്സൈറ്റുകൾ യാത്രക്കാർക്കായി ഭക്ഷണം ശേഖരിക്കുന്നതെന്ന് ഐആർസിടിസി അധികൃതർ ചൂണ്ടിക്കാട്ടി. കൃത്യമായ ശുചിത്വ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന് പുറമെ, ഈ അടുക്കളകളിലെ തൊഴിലാളികൾക്കോ വിതരണത്തിനെത്തുന്ന ഡെലിവറി ജീവനക്കാർക്കോ ഉള്ള നിർബന്ധിത മെഡിക്കൽ സ്ക്രീനിംഗ് പരിശോധനകൾ പോലും ഇത്തരം സ്ഥാപനങ്ങൾ നടത്താറില്ല. ഇത് യാത്രക്കാരുടെ…
Read Moreസൈബർ തട്ടിപ്പ്; ആറ് വർഷത്തിനിടെ ഇന്ത്യക്കാർക്ക്നഷ്ടമായത് 52,976 കോടി രൂപ; അടിയന്തര നടപടിനിർദേശിച്ച്മനുഷ്യാവകാശ കമ്മീഷൻ
പരവൂർ: രാജ്യത്ത് സൈബർ തട്ടിപ്പുകൾ വഴി പൊതുജനങ്ങൾക്ക് വൻതോതിൽ പണം നഷ്ടമാകുന്നതിനെതിരേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ആറ് വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ മാത്രം ഇന്ത്യക്കാർക്ക് ഏകദേശം 52,976 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മൊത്തം നഷ്ടത്തിന്റെ എട്ട് ശതമാനത്തോളം വരുന്നത് നിയമപാലകരെന്ന വ്യാജേന ഭയപ്പെടുത്തി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിലൂടെയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്ന വിഷയത്തിൽ എൻഎച്ച്ആർസി ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട.) വി. രാമസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ ആശങ്കകൾ ഉയർന്നുവന്നത്. ഇത്തരം തട്ടിപ്പുകൾ ഇരകളിൽ കടുത്ത സാമ്പത്തിക നാശം മാത്രമല്ല വരുത്തുന്നത്, മറിച്ച് അവരുടെ അന്തസിനും മനുഷ്യാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി. നിയമ…
Read Moreരാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പിൻവലിക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ആർബിഐ
പരവൂർ: രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പിൻവലിച്ച് പകരം ജൂൺ 30നകം പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പൂർണമായി നടപ്പിലാക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും (ആർബിഐ) വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ നിയമപരമായി തന്നെ വിപണിയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ആഴ്ചകൾക്കുള്ളിൽ നിലവിലെ നോട്ടുകൾ നിർത്തലാക്കുമെന്ന തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായ പ്രചാരണം നടന്നതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതേത്തുടർന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ് ചെക്ക് വിഭാഗം വിഷയത്തിൽ കൃത്യമായ പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദത്തോട് സാമ്യമുള്ള രീതിയിൽ ഡിജിറ്റലായി മാറ്റം വരുത്തിയ വ്യാജ വീഡിയോകൾ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പിഐബി കണ്ടെത്തി. കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ട ഇത്തരം കിംവദന്തികൾ…
Read Moreഎൽപിജി പ്രതിസന്ധി; ട്രെയിനുകളിൽ പാചകം പുനരാരംഭിക്കാൻ ഐആർസിടിസി
പരവൂർ: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമത്തെത്തുടർന്ന് നിർത്തലാക്കിയ ഓടുന്ന ട്രെയിനുകൾക്കുള്ളിലെ പാചകം പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിർബന്ധിതരായി.മുൻപ് സുരക്ഷാ കാരണങ്ങളാൽ നിർത്തിവച്ചിരുന്ന ഈ രീതി എൽപിജിക്ക് പകരം അത്യാധുനിക ഇലക്്ട്രിക് ഇൻഡക്ഷൻ സ്റ്റൗകൾ ഉപയോഗിച്ചാണ് ഇപ്പോൾ റെയിൽവേ തിരികെ കൊണ്ടുവരുന്നത്. ട്രെയിനുകൾക്ക് പുറമെ പ്രധാന സ്റ്റേഷനുകളിലെ വലിയ അടുക്കളകളിലും ഇൻഡക്ഷൻ സംവിധാനത്തിലേക്ക് ഐആർസിടിസി ചുവടുമാറ്റിക്കഴിഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഐആർസിടിസിയുടെ സാമ്പത്തിക ഭദ്രതയെപ്പോലും ബാധിച്ച പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. ദേശീയ റെയിൽവേ ടിക്കറ്റിംഗ്, കാറ്ററിംഗ് കമ്പനിയായ ഐആർസിടിസി നിലവിൽ ലിങ്കെ ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) പാൻട്രി കാറുകളിലാണ് വൈദ്യുതിയിലുള്ള പാചകം സജ്ജീകരിച്ചിരിക്കുന്നത്.രാജ്യത്തുടനീളം പ്രതിദിനം 1.7 ദശലക്ഷം വീതം ഭക്ഷണം വിളമ്പുന്ന 1,400 ഓളം ട്രെയിനുകളിൽ കാറ്ററിംഗ് സർവീസ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.…
Read Moreരാജ്യത്തെ റെയിൽവേ ശൃംഖലകൾക്ക് കൂടുതൽ കരുത്തേകാൻ അലൂമിനിയം കോച്ചുകൾ വരുന്നു
പരവൂർ: രാജ്യത്തെ അതിവേഗ റെയിൽവേ ശൃംഖലകൾക്ക് കൂടുതൽ കരുത്തേകാൻ പൂർണമായും ആഭ്യന്തരമായി നിർമിച്ച അലുമിനിയം റെയിൽവേ കോച്ചുകൾ വരുന്നു.പ്രമുഖ റെയിൽവേ കോച്ച് നിർമാതാക്കളായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് 2027 സാമ്പത്തിക വർഷത്തോടെ അലുമിനിയം കോച്ച് നിർമാണത്തിൽ പൂർണ സ്വയംപര്യാപ്തത (ആത്മനിർഭർ) കൈവരിക്കാൻ ഒരുങ്ങുന്നത്. കൊൽക്കത്തയിലെ ഉത്തർപാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനകം തന്നെ പൂനെ മെട്രോ പദ്ധതിക്കായി അലുമിനിയം കോച്ചുകൾ വിജയകരമായി വിതരണം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 12 അലുമിനിയം ട്രെയിൻസെറ്റുകൾ കൂടി നിർമിക്കുന്നതിനുള്ള അധിക ഓർഡറും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫയർമ എന്ന കമ്പനിയിൽ നിന്നുള്ള ഫ്ലാറ്റ് പായ്ക്കുകളുടെയും സബ്-അസംബ്ലികളുടെയും ഇറക്കുമതിയെയാണ് കോച്ച് നിർമാണത്തിനായി കമ്പനി മുൻപ് ആശ്രയിച്ചിരുന്നതെന്ന് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉമേഷ് ചൗധരി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ ഫ്ലാറ്റ് പായ്ക്കുകൾ…
Read Moreറെയിൽവേയിൽ പുതിയ റിസർവേഷൻ സംവിധാനം ഓഗസ്റ്റ് മുതൽ നടപ്പിലാകും
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം. നിലവിലുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനസൗഹൃദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച ‘പാസഞ്ചർ റിസർവേഷൻ സിസ്റ്റം’ ഈ വർഷം ഓഗസ്റ്റ് മുതൽ ഘട്ടഘട്ടമായി നടപ്പിലാക്കിത്തുടങ്ങും1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴക്കമേറിയ പ്ലാറ്റ്ഫോമിന് പകരമായാണ് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ശേഷി വർധിപ്പിക്കുക, ഉയർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രാക്ലേശം കുറയ്ക്കുക എന്നിവയാണ് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഈ റെയിൽവേ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ റെയിൽവേ റിസർവേഷൻ സിസ്റ്റം അപ്ഗ്രേഡുകളിലൊന്നിന് ഇന്ത്യൻ റെയിൽവേ തയാറേടുക്കുകയാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് മെച്ചപ്പെടുത്തുക, സംവിധാന ശേഷി വർധിപ്പിക്കുക, യാത്രക്കാർക്ക് മികച്ച അനുഭവം നൽകുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഒരേസമയം ലക്ഷക്കണക്കിന് യാത്രക്കാർക്ക് തടസമില്ലാതെ വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ…
Read Moreവിപണിയിൽ 500 രൂപയുടെ ആധിപത്യം; കറൻസി വിനിമയം കൂടിയിട്ടും ആർബിഐയുടെ നോട്ട് അച്ചടി ചെലവിൽ 23.5 ശതമാനം കുറവ്
പരവൂർ: രാജ്യത്ത് കറൻസി നോട്ടുകളുടെ വിനിമയത്തിൽ വലിയ വർധനയുണ്ടായിട്ടും നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലവിൽ വൻ കുറവ്.2025-26 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ നോട്ട് അച്ചടി ചെലവ് 23.5 ശതമാനമാണ് കുറഞ്ഞത്. മുൻ വർഷത്തെ 6,372.8 കോടി രൂപയിൽ നിന്ന് ഇത്തവണ ചെലവ് 4,875.2 കോടി രൂപയായി ചുരുങ്ങിയെന്ന് ആർബിഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം നോട്ടുകളുടെ ഇൻഡന്റിൽ (ആവശ്യകത) ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. 2025 മാർച്ച് അവസാനത്തെ കണക്കനുസരിച്ച് വിപണിയിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ മൂല്യം 36.86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2026 മാർച്ചിൽ ഇത് 11.8 ശതമാനം വർധിച്ച് 41.23 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. കറൻസിയുടെ ആവശ്യകത വർധിച്ചിട്ടും അച്ചടി ചെലവ്കുറയ്ക്കാൻ കഴിഞ്ഞത് കുറഞ്ഞ അളവിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾ അച്ചടിച്ചതുകൊണ്ടാണെന്ന്…
Read More