വാനും ലോറിയും കൂട്ടിയിടിച്ച് പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയ യുവാവ് മരിച്ചു

തൊടുപുഴ: പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കരിങ്കുന്നം തെരുവക്കാട്ടില്‍ പയസ് ജോസഫിന്‍റെയും (ദീപിക നെടിയകാട് ഏജന്‍റ്) കരിങ്കുന്നം പഞ്ചായത്ത് മെംബര്‍ ബീനാ പയസിന്‍റെയും മകന്‍ ജോസഫ് (കുഞ്ഞായി-21) ആണു മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ തൊടുപുഴ- മൂവാറ്റുപുഴ പാതയില്‍ ആനിക്കാട് അടൂപ്പറമ്പിലായിരുന്നു അപകടം. പത്രക്കെട്ടുകള്‍ എടുത്ത് വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതിന്‍റെ കരാര്‍ പയസിനുണ്ട്. മൂവാറ്റുപുഴയിൽനിന്നു പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയതായിരുന്നു ജോസഫ്. ജോസഫ് ഓടിച്ചിരുന്ന മാരുതി ഓംനി വാനില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ വെട്ടിപ്പൊളിച്ചാണ് ജോസഫിനെ പുറത്തെടുത്തത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്.

Read More

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ

മണര്‍കാട്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍ ശാന്തിഗ്രാം കോളനി പുത്തന്‍പറമ്പില്‍ രഘിലാലിനെ(30)യാണു മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 20നു രാത്രി രാത്രി വടവാതൂര്‍ കുരിശുകവലയ്ക്കുസമീപം വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഫാക്ടറി ജീവനക്കാരനാണ് ആക്രമണത്തിനിരയായത്. യുവാവ് കുരിശുകവലയ്ക്കുസമീപം നിൽക്കുന്പോൾ പെട്ടി ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ഇടിക്കട്ടകൊണ്ടു തലയ്ക്കിടിക്കുകയുമായിരുന്നു.

Read More

എംജി യൂണിവേഴ്സിറ്റി കലോത്സവം കോട്ടയത്ത്

കോട്ടയം: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു കോട്ടയം വീണ്ടും ആതിഥ്യമരുളുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് കോട്ടയത്തു കലോത്സവം. തിരുനക്കര മൈതാനം പ്രധാന വേദിയാകും. സിഎംഎസ് കോളജ്, ബസേലിയോസ് കോളജ്, ബിസിഎം കോളജ് എന്നിവിടങ്ങളിലായിരിക്കും മറ്റുവേദികള്‍. ഒമ്പതു വേദികളിലായി ഏഴു ദിവസം നടക്കുന്ന കലോത്സവത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 375 കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇത്തവണ കലോത്സവത്തില്‍ 13 പുതിയ ഐറ്റങ്ങള്‍ കൂടിയെത്തുന്നുണ്ട്. വഞ്ചിപ്പാട്ട്, കുച്ചിപ്പുടി, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, പരിചമുട്ടുകളി, രംഗോളി, ചിത്ര, ശില്‍പ്പ നിര്‍മാണം, മെഹന്തി, കഥാരചന തമിഴ്, ഉപന്യാസ രചന തമിഴ്, കവിതാരചന തമിഴ്, പ്രസംഗം തിമിഴ്, പദ്യപാരായണം തമിഴ് എന്നി ഇനങ്ങളാണ് ഇത്തവണ ഉള്‍പ്പെടത്തിയിരിക്കുന്നത്. കലോത്സവത്തിന്‍റെ വിജയകരമായ നടത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയസ് കോളജില്‍…

Read More

ആശാനേ പണിപാളി… ഇടുക്കിയിലെ നവകേരള സദസിൽ ലഭിച്ച പരാതികളിൽ തീർപ്പായത് 20 ശതമാനത്തിൽ താഴെ

ഉപ്പുതറ: ഇടുക്കിയിൽ നവകേരള സദസ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പാരാതികളിൽ തുടർനടപടി എടുത്തത് ഇരുപത് ശതമാനത്തിൽ താഴെ അപേക്ഷകളിൽ മാത്രം. പട്ടയം, ചികിത്സാസഹായം, വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസിൽ കിട്ടിയത് 42,236 പരാതികളാണ്. ഇതുവരെ നടപടി സ്വീകരിച്ചത് 8,679 പരാതികളിലാണ്. ഏറ്റവും കൂടുതൽ പരാതികൾ കിട്ടിയത് റവന്യു വകുപ്പിനാണ്. 15,570 എണ്ണം. ഇതിൽ 400 എണ്ണത്തിൽ നടപടിയെടുത്തു. കിട്ടിയതിൽ 6,300 ലധികവും ചികിത്സാസഹായത്തിനും 4,500 ഓളം പട്ടയം സംബന്ധിച്ചതുമാണ്. ഇവ പരിഹരിക്കാൻ സർക്കാർ തലത്തിൽനിന്നും ഉത്തരവുകൾ വേണം. 11,501 പരാതികളുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ 5,548 എണ്ണത്തിലാണ് നടപടിയുണ്ടായത്. ഏറ്റവും കൂടുതൽ പരാതികൾക്ക് പരിഹാരമുണ്ടാക്കിയത് പോലീസാണ്. കിട്ടിയ 280 എണ്ണത്തിൽ 272 ലും നടപടിയെടുത്തു. സഹകരണ വകുപ്പിലെ 2203…

Read More

തെരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം: തോമസ് ചാഴികാടനായി പ്രചാരണം തുടങ്ങി

കോട്ടയം: തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെയും മുന്നണിയെയും ഒരുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സിപിഎം ശില്പശാല പൂര്‍ത്തിയാക്കി. ഏരിയാ സെക്രട്ടറിമാർ, മണ്ഡലം സെക്രട്ടറിമാര്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ക്കായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ്-എമ്മിനാണ് സീറ്റെന്നും സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍ സ്ഥാനാര്‍ഥിയാകുമെന്നുമാണ് നേതാക്കള്‍ ശില്പശാലയില്‍ പറഞ്ഞത്. തോമസ് ചാഴികാടന്‍റെ എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്നും സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ മുന്‍നിര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ശില്പശാലയില്‍ തീരുമാനമായി.

Read More

റാന്നി ഇട്ടിയപ്പാറയിലെ ഫ്‌ളവര്‍ മിൽ കത്തി നശിച്ചു

റാന്നി: ഇട്ടിയപ്പാറ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളവര്‍ മില്ലില്‍ തീ പിടിത്തം, വന്‍ നാശനഷ്ടം. ടൗണിലെ ഐത്തല റോഡില്‍ മൂഴിക്കല്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്‌ളവര്‍ മില്ലാണ് ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത്. റാന്നി വൈക്കം സ്വദേശി കോടിയാട്ട് മാത്യൂ സാമുവേലിന്‍റെ ഉടമസ്ഥതയിലുള്ള ഫ്‌ളവര്‍ മില്ലാണ് കത്തിയമര്‍ന്നത്. സംഭവ സമയത്ത് സ്ഥാപനത്തില്‍ ഉടമ മാത്യൂ സാമുവേലും സഹായി സുനിലും കൂടാതെ രണ്ട് വനിതാ ജീവനക്കാരും ഉണ്ടായിരുന്നു. തീപിടിത്തം മൂലം ഉടമ മാത്യുവിനും സഹായി സുനിലിനും പൊള്ളലേറ്റു. ഇരുവരെയും റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്ലിനകത്തുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിനു തീപിടിച്ചതാണ് കാരണമെന്നും പറയുന്നു. അഗ്‌നിരക്ഷാ സേനയുടെ റാന്നിയില്‍ നിന്നു രണ്ടും പത്തനംതിട്ടയില്‍ നിന്ന് ഒരു യൂണിറ്റും എത്തി തീ അണക്കാന്‍ നേതൃത്വം നല്‍കി. റാന്നി ഇന്‍സെപെക്ടര്‍ എസ്. വിനോദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു. പ്രമോദ് നാരായണ്‍ എംഎല്‍എ, പഴവങ്ങാടി…

Read More

ഇവിടെ മാലിന്യം ഇടരുത്; ഇത് കോട്ടയത്തിന്‍റെ സ്നേഹാരാമം

കോട്ടയം: മാലിന്യം നിറഞ്ഞു ദുര്‍ഗന്ധംവമിച്ചു കാടുപിടിച്ചു കിടന്നിരുന്ന സിഎംഎസ് കോളജിനു സമീപമുളള സെമിത്തേരി റോഡ് ഇനി സ്നേഹാരാമം. കോളജിലെ എന്‍എസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് സെമിത്തേരി റോഡിനെ സുന്ദര വഴിയാക്കി മാറ്റിയത്. മാലിന്യവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനുമായി സഹകരിച്ചായിരുന്നു പരിപാടി. സെമിത്തേരി റോഡിലെ വലിയ കാടുകള്‍ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്ത കുട്ടികള്‍ റോഡിലെ വലിയ മതിലുകളില്‍ മാലിന്യവിമുക്ത കേരളത്തിന്‍റെ ഭാഗമായുള്ള ബോധവത്കരണ ചിത്രങ്ങളും വാക്യങ്ങളും എഴുതി ചേര്‍ത്തു. ഇപ്പോള്‍ ഈ മതില്‍ മനോഹരമായ ചുവര്‍ച്ചിത്ര മതിലായി മാറിയിരിക്കുകയാണ്. ഇനി ഇവിടെ ആരും മാലിന്യം നിക്ഷേപിക്കരുതെന്ന ലക്ഷ്യത്തോടെയാണു ബോധവത്കരണ ചിത്രങ്ങളും സന്ദേശങ്ങളും കുട്ടികള്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. മതിലിനോടു ചേര്‍ന്നു വിവിധ തരത്തിലുള്ള ചെടികളും ഉപയോഗശൂന്യമായ കുപ്പികള്‍ ഉപയോഗിച്ച് ബോട്ടില്‍ ഗാര്‍ഡനും നിര്‍മിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കോട്ടയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു കോളജിനു…

Read More

സര്‍ക്കാര്‍ പാവപ്പെട്ട രോഗികളെ കൊലയ്ക്കു കൊടുക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ഇടതുസര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവരെ മറന്ന് അഴിമതിയും ധൂര്‍ത്തും നടത്തി ദുര്‍ഭരണം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുവിതരണം നിര്‍ത്തിവച്ച നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ കെ.എഫ്. വര്‍ഗീസ്, പി.എം. സലിം, റ്റി.സി. അരുണ്‍, ടോമി വേദഗിരി, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, എം.പി. ജോസഫ്, സോബിന്‍ തെക്കേടം , ബിനു ചെങ്ങളം, ജെറോയി പൊന്നാറ്റില്‍, തോമസ് കല്ലാടന്‍, ജി. ഗോപകുമാര്‍, ജയിസണ്‍…

Read More

റബ്കോ സമരം; ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽനിന്ന് മാനേജ്മെന്‍റ് വിട്ടുനിന്നു

പാമ്പാടി: പാമ്പാടി റബ്കോ കിടക്ക നിര്‍മാണ യൂണിറ്റില്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തുന്ന സമരം ചര്‍ച്ച ചെയ്യാന്‍ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍നിന്നു മാനേജ്മെന്‍റ് വിട്ടുനിന്നു. സമരം യൂണിയന്‍റെ നേതൃത്വത്തിലല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റ് ചർച്ചയിൽനിന്നു വിട്ടുനിന്നത്. സ്ഥാപനം ഇത്തരത്തിൽ നിലപാടെടുത്തതോടെ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പുചര്‍ച്ച പൊളിഞ്ഞു. തിങ്കളാഴ്ച കോട്ടയത്താണു തൊഴിലാളി പ്രതിനിധികളെയും മാനേജ്മെന്‍റ് പ്രതിനിധികളെയും ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. തൊഴിലാളി പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തിയെങ്കിലും മാനേജ്മെന്‍റ് പ്രതിനിധികള്‍ വന്നില്ല. മൂന്നുമാസമായി ശമ്പളം കിട്ടാതെവന്നതോടെയാണ് റബ്കോ എംപ്ലോയീസ് യൂണിയനിലെ (സിഐടിയു) 120 തൊഴിലാളികൾ ഒരാഴ്ചയായി ഫാക്ടറി കവാടം ഉപരോധിച്ച് സമരം നടത്തുന്നത്. യൂണിയന്‍ നേതാക്കള്‍ സമരത്തിനിറങ്ങാത്തതിൽ തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഇന്നും സമരം തുടരുമെന്നു തൊഴിലാളികള്‍ പറഞ്ഞു.

Read More

വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ തെറിച്ച് കഴുത്തിൽ കൊണ്ട് യുവാവിന് ദാരുണാന്ത്യം

രാജകുമാരി: വിറകു മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഘ്നേഷ് പൂപ്പാറയിലെ ഏലം സ്റ്റോറിൽ യന്ത്ര വാൾ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. ദിശ തെറ്റിയ വാൾ വിഘ്നേഷിന്‍റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിവിനെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.ശാന്തൻപാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പരേതനായ അയ്യപ്പനാണ് വിഘ്നേഷിന്‍റെ പിതാവ്. അമ്മ: മല്ലിക.

Read More