പത്തനംതിട്ടയിൽ പി.സിക്കൊപ്പം ഷോണും പരിഗണനയിൽ; യുവജനപ്രാതിനിധ്യം പരിഗണിച്ചാല്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കും

കോട്ടയം: പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി പാളയത്തിൽ എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വരുംദിവസങ്ങളിള്‍ ചൂടേറും. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന ജാഥ ജില്ലയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി ‌സ്ഥാനാര്‍ഥി സംബന്ധിച്ചു ധാരണയുമായേക്കും.‌  പി.സി. ജോര്‍ജിന്‍റെ പേരിനൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും സജീവ പരിഗണനയിലാണ്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഷോണ്‍ ജോര്‍ജിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. യുവജനപ്രാതിനിധ്യം പരിഗണിച്ചാല്‍ ഷോണ്‍ ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായേക്കും. ബിജെപിയില്‍ ഒരു വിഭാഗം ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഷോണ്‍ ജോര്‍ജ് ബിജെപി അംഗമായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചു. ഷോണ്‍ ജോര്‍ജിലൂടെയാണ് ബിജെപിയ്ക്ക് ജില്ലാ പഞ്ചായത്തിലാദ്യമായി പ്രാതിനിധ്യം ലഭിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.…

Read More

പ്രകൃതിവിരുദ്ധ പീഡനം: ഹോസ്റ്റല്‍ വാര്‍ഡന്‍  പിടിയില്‍; ഇരയായത് അഞ്ചാം ക്ലാസിലെ ആണ്‍കുട്ടികള്‍

തൊടുപുഴ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാര്‍ഡന്‍ പോലീസ് കസ്റ്റഡിയില്‍. തൊടുപുഴയ്ക്കു സമീപമുള്ള പഞ്ചായത്തിലെ പ്രീമെട്രിക് ട്രൈബല്‍ ബോയ്‌സ് ഹോസ്റ്റലിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഞ്ച് ആണ്‍കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കരുനാഗപ്പള്ളി സ്വദേശി രാജീവിനെ (40) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിംഗിനിടയിലാണ് കുട്ടികള്‍ പീഡനവിവരം പുറത്തു പറഞ്ഞത്. കാലങ്ങളായി ഇയാള്‍ കുട്ടികളെ പീഡനത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് സൂചന. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നെന്നും വിവരമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള പോക്‌സോ വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരേ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

Read More

അസുഖങ്ങൾക്കും അവശതകൾക്കും അവധി നൽകി അവർ ഒന്നിച്ചുകൂടി; വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് മണർകാട് ഗ്രാമപഞ്ചായത്ത്

കോട്ടയം: വാർധക്യകാലമാകുമ്പോൾ തങ്ങളുടെ ബാല്യകാലത്ത് ചെയ്ത ഇഷ്ടവിനോദങ്ങൾ ഒരുവട്ടം കൂടി ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അവരുടെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും യാത്രകൾ പോവുക എന്നത്. അസുഖങ്ങൾക്കും അവശതകൾക്കും അവധി നൽകി തങ്ങളുടെ കൂട്ടുകാർക്കൊപ്പം രസകരമായ കുറച്ച് നിമിഷങ്ങൾ പങ്കുവയ്ക്കാൻ വയോജനങ്ങൾക്കും ആഗ്രഹം ഉണ്ടാകും.  എന്നാൽ ഇത്തരത്തിൽ ഒരു പകൽ മുഴുവൻ തങ്ങളുടെ സമപ്രായക്കാർക്കൊപ്പം വിനോദയാത്ര പോകാൻ സാധിച്ച സന്തോഷത്തിലാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ വയോധികർ. എറണാകുളത്തേക്കാണ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഒരു ദിവസത്തെ യാത്ര സംഘടിപ്പിച്ചത്. മണർകാട് ഗ്രാമപഞ്ചായത്തിലെ വയോജന ക്ഷേമ പദ്ധതിയായ ‘തണലിന്‍റെ’ ഭാഗമായായിരുന്നു സൗജന്യ വിനോദയാത്ര. ഈ ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ മുഴുവൻ കാഴ്ചകൾ കണ്ട് അവർ നടന്നത്. ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ…

Read More

ഓട്ടോറിക്ഷക്കാര്‍ക്കെതിരേയുള്ള പരാതിയില്‍ ഇടപെട്ട് മോട്ടോര്‍ വാഹനവകുപ്പ്: ഉദ്യോഗസ്ഥർ വേഷംമാറിയെത്തി; പരാതി സത്യമെന്നു തെളിഞ്ഞു

തിരുവല്ല: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ ചിലര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതികളില്‍ നേരിട്ട് ഇടപെട്ട് മോട്ടോര്‍ വാഹനവകുപ്പ്. പത്തനംതിട്ട ആര്‍ടിഒ എച്ച്.അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വേഷം മാറിയെത്തിയാണ് പരാതികള്‍ സത്യമാണെന്നു ബോധ്യപ്പെട്ടത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഓട്ടോറിക്ഷകള്‍ ചെറിയ ഓട്ടം പോകാന്‍ മടിക്കുന്നുവെന്നതായിരുന്നു പ്രധാന പരാതി. അമിതചാര്‍ജ് ഈടാക്കുന്നതായും പരാതികളുണ്ടായി. ഇതനുസരിച്ച് യാത്രക്കാരെന്ന ഭാവത്തില്‍ ഓട്ടോറിക്ഷ പിടിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ഡ്രൈവര്‍മാര്‍ ടൗണ്‍ വരെയുള്ള ഓട്ടത്തിനും മറ്റും നിഷേധാത്മക നിലപാട് സ്വീകരിച്ചു. നഗരത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കയറിയ ഉദ്യോഗസ്ഥരുമായി അധികദൂരം സഞ്ചരിച്ച് അമിത ചാര്‍ജ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. യാത്രകള്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ തിരികെ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ഡ്രൈവര്‍മാര്‍ക്ക് അബദ്ധം പിടികിട്ടിയത്. അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. ഗതാഗതമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്…

Read More

വ്യാപാരിക്കുനേരേ വധശ്രമം: പ്രതികൾ റിമാൻഡിൽ

കായംകുളം : നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നതു കാണാൻ കടയുടെ മുന്നിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. കായംകുളം പത്തിയൂർ എരുവ ഒറകാരിശ്ശേരിൽ വീട്ടിൽ അബ്ദുൾ വഹാബിനെ മുൻവൈരാഗ്യം മൂലം ഇരുമ്പ് കമ്പിയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് റിമാൻഡിലായത്. കായംകുളം പത്തിയൂർ എരുവ പടിഞ്ഞാറ് അശ്വതി ഭവനത്തിൽ ഉണ്ണികൃഷ്ണൻ ( 27), പത്തിയൂർ എരുവ പടിഞ്ഞാറ് കൃഷ്ണാലയം വീട്ടിൽ വിഷ്ണു (26), പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ ചേനാത്ത് വടക്കതിൽ ജിതിൻ (22) എന്നിവരെയാണ് ഇന്നലെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കായംകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടാൻ കഴിഞ്ഞത്. ഈ കേസിൽ അന്തപ്പൻ എന്ന്…

Read More

പാമ്പാടിയിലെ മോഷണപരമ്പര; യുവതിയും സുഹൃത്തും അറസ്റ്റിൽ

കോട്ടയം: പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂട്ടിക്കൽ ഏന്തയാർ മാത്തുമല മണൽപാറയിൽ വീട്ടിൽ ജോബിറ്റ് എന്നു വിളിക്കുന്ന എം.വി. അരുണ്‍ (31), കടയ്ക്കാവൂർ അഞ്ചുതെങ്ങ് കടപ്പുറം തെരുവത്ത് വീട്ടിൽ സോണിയ എന്നു വിളിക്കുന്ന സരോജ (36) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ആലം പള്ളിയിലെ മെഡിക്കൽ സ്റ്റോർ, ഹൈസ്കൂൾ, കോത്തല ഭാഗത്തുള്ള പലചരക്ക് കട, വെള്ളൂർ ഏഴാംമൈൽ ഭാഗത്തുള്ള നീതി മെഡിക്കൽ സ്റ്റോർ, സാനിറ്ററി കട, കൂരോപ്പടയിലുള്ള മെഡിക്കൽ സ്റ്റോർ, പലചരക്ക് കട എന്നിവിടങ്ങളിൽ ഷട്ടറിന്‍റെ താഴു പൊളിച്ച് അകത്തുകടന്നു പണവും മറ്റു സാധനങ്ങളുമാണു പ്രതികൾ മോഷ്ടിച്ചത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി, ഓട്ടോറിക്ഷ എന്നിവയുടെ ബാറ്ററികളും ഇതിനുപുറമേ വീടുപണി നടക്കുന്ന സ്ഥലങ്ങളിൽനിന്നു കമ്പി, ഇലക്‌ട്രിക് വയറുകൾ എന്നിങ്ങനെ നിരവധി മോഷണങ്ങളാണ് ഇവർ നടത്തിയത്. സമീപത്തുള്ള ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി വിച്ഛേദിച്ചശേഷം…

Read More

‘മതി’ൽ മറന്ന് യുഡിഎഫ്: വെള്ളയടിച്ച ചുവര് ഇടത് എംപിയുടെ സഹോദരന്‍റേത്; തിരുത്തിക്കുറിച്ച് എൽഡിഎഫ്

 കോട്ടയം: പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് പ്രവർത്തകർ വെള്ളയടിച്ച ചുവരിൽ കേരള കോൺഗ്രസ്- എം പ്രവർത്തകർ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്താണ് സംഭവം. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോമസ് ചാഴികാടൻ എംപിയുടെ സഹോദരന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് വെള്ളയടിച്ചത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇക്കാര്യം കേരള കോൺഗ്രസ്- എം പ്രവർത്തകർ ഇന്ന് രാവിലെയാണ് അറിഞ്ഞത്. ഇതോടെ പ്രവർത്തകർ ‘ജോസഫിന്‍റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചുവരിലെഴുതുകയായിരുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ്- എം പാർട്ടിയുടെ ഭാഗമായിരുന്നു. തോമസ് ചാഴികാടൻ ഇവരുടെ സ്ഥാനാർഥിയായിരുന്നു. എന്നാൽ കെ.എം. മാണിയുടെ നിര്യാണത്തിന് പിന്നാലെ പാർട്ടി വീണ്ടും പിളരുകയും കേരള കോൺഗ്രസ്- എം ജോസ് കെ. മാണിയുടെ…

Read More

ചുങ്കപ്പാറയില്‍ യുഡിഎഫ് കോട്ടാങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും

ചുങ്കപ്പാറ: പഞ്ചായത്തിലെ വിവിധ മേഖലകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചുങ്കപ്പാറ ജംഗ്ഷനില്‍ യുഡിഎഫ് കോട്ടാങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും. ചുങ്കപ്പാറ – കോട്ടാങ്ങല്‍ (സികെ) റോഡിന്‍റെ ശോച്യാവസ്ഥയും യാത്രാ ബുദ്ധിമുട്ടും, പൊടിശല്യവും പരിഹരിക്കുക, ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തീകരിക്കുക, വിവിധ മേഖലകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുക തുടങ്ങി കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടുന്നതിനാണ് പ്രതിഷേധ സംഗമം. ചെയര്‍മാന്‍ സക്കിര്‍ ഹുസൈന്‍റെ അധ്യക്ഷതയില്‍ ചുങ്കപ്പാറയില്‍ ചേര്‍ന്ന യോഗം കണ്‍വീനര്‍ ഒ. എന്‍.സോമശേഖരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ്. നേതാക്കളായ എം.കെ.എം. ഹനിഫ , ജോസി ഇലഞ്ഞിപ്പുറം, അസീസ് ചുങ്കപ്പാറ, ജോയി ജോണ്‍, ജയിംസ് മണപ്ലാക്കല്‍, സലിം ഓലിക്കപ്ലാവില്‍, സുജിത്ത് പുത്തന്‍ പുരയ്ക്കല്‍, സലാം പള്ളിക്കല്‍, അബ്ദുള്‍ അസീസ്, മനു വായ്പൂര് എന്നിവര്‍ പ്രസംഗിച്ചു.

Read More

കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണം: വെള്ളം കിട്ടാതെ വലഞ്ഞ് ജനങ്ങൾ

ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍മലപുരം, നാഗപ്പാറ പ്രിയദര്‍ശിനി കോളനി, മുഴയ മുട്ടം, കിടി കെട്ടിപ്പാറ, തോട്ടത്തുംങ്കുഴി, പുളിക്കമ്പാറ, പുലിയുറുമ്പ് മേഖലകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചുങ്കപ്പാറ – നിര്‍മലപുരം ജനകീയ സമിതി ആവശ്യപ്പെട്ടു. മലയോര മേഖലയായ ഈ പ്രദേശങ്ങളിലെ തോടുകളും കിണറുകളും വറ്റിവരണ്ടതോടെ ജലഅഥോറിറ്റി പൈപ്പ് ലൈനുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം.  ഇതാകട്ടെ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രമേ ലഭിക്കാറുള്ളൂ. ഏതാനും മിനിറ്റുകള്‍ മാത്രം. ജലനിധിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ വെട്ടിപ്പൊളിച്ചെങ്കിലും പൈപ്പ് ഇടുകയോ ജലം ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. കിടികെട്ടിപ്പാറയില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി ജലവിതരണ പദ്ധതിയും പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളായി. സ്വകാര്യ ടാങ്കര്‍ വാഹനങ്ങളെ ആശ്രയിച്ച് അമിത വില നല്‍കി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.വരള്‍ച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മലപുരത്ത് സ്ഥാപിച്ച…

Read More

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; നാലുപേർ റിമാൻഡിൽ

പാമ്പാടി: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് മേലോട്ടുപറമ്പില്‍ കൊച്ചുമോന്‍ (40), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് അയ്യകുന്നേല്‍ സുജിത്ത് സുമോദ് (28), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് സരോവരം കെ. ബിജു (44), കോട്ടയം വേളൂര്‍ ചാത്തംപടത്തില്‍ ആദര്‍ശ് (28) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞ ദിവസം രാത്രി പാമ്പാടി കുന്നേല്‍പാലത്തു വാടകയ്ക്കു താമസിക്കുന്ന യുവാവിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ യുവാവിനെ മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചുമോന് യുവാവിനോടു വിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ആക്രമണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ നാലു പേരെയും റിമാന്‍ഡ് ചെയ്തു.

Read More