സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂര്‍ കവല ഭാഗത്ത് ആനകല്ലുംങ്കല്‍ നിതിന്‍ കുര്യന്‍ (33), കങ്ങഴ, കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം അനില്‍ കെ. ഉതുപ്പ് (53) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കറുകച്ചാല്‍ സ്വദേശിയായ മധ്യവയസ്‌കനെ കാറിനുള്ളില്‍വച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും മോതിരവും കവര്‍ന്നശേഷം കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 15ന് വൈകിട്ട് നാലോടെ കറുകച്ചാലിലുള്ള ബാറിനു സമീപത്തുവച്ച് കാറിൽ ലിഫ്റ്റ് ചോദിച്ചുകയറുകയും തുടര്‍ന്ന് യാത്രാ മധ്യേ മധ്യവയസ്‌കനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി മോതിരവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു. നിതിന്‍ കുര്യന്‍ പാമ്പാടി സ്റ്റേഷനിലെ ആന്‍റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. എസ്എച്ച്ഒ പ്രശോഭ്, എസ്ഐ അനുരാജ്, സിപിഒമാരായ അന്‍വര്‍ കരീം, പ്രദീപ്, അരുണ്‍, നിയാസ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

Read More

ഒരു മുറെെ വന്ത് പാർത്തായാ…ചൈതന്യ കാര്‍ഷികമേളയില്‍ തിരക്കേറി; താരമായി ഒരു മുറെെ പോത്ത്

കോട്ടയം: കാര്‍ഷികരംഗത്തെ വിസ്മയക്കാഴ്ചകളുമായുള്ള ചൈതന്യ കാര്‍ഷികമേളയില്‍ തിരക്കേറി. ഇന്നു രാവിലെ മുതല്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്ന ഇന്ന് 12.15 ന് ഇടയ്ക്കാട് മേഖലയുടെ കലാപരിപാടികളും തുടര്‍ന്ന് നാടന്‍പാട്ട് മത്സരവും നെയില്‍ ഹാമര്‍ റണ്‍ മത്സരവും നടത്തപ്പെടും. 2.30 നു നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷദിനാ പൊതുസമ്മേളനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് സിനിമാറ്റിക് ഡാന്‍സ്, വനിതകളുടെ വടംവലി, നാടകം എന്നിവയുമുണ്ട്. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍-ചൈനീസ്-അറബിക്-തലശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, ആടുകളുടെ പ്രദര്‍ശനം, വലിപ്പമേറിയ പോത്തിന്‍റെ പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ എന്നിവയാണ് കാര്‍ഷികമേളയില്‍…

Read More

പെറ്റ്സ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം: ഒരാള്‍ പിടിയിൽ

കോട്ടയം: ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്സ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് ഭാഗത്ത് റംസിം മന്‍സില്‍ അയൂബ് ഖാന്‍ (62) നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ 13ന് രാത്രിയോടെ ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്‍റെ ഷട്ടര്‍ കുത്തിത്തുറന്ന് അകത്തുകയറി മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും അവിടെയുണ്ടായിരുന്ന നാലു നായ്ക്കുട്ടികളെയും മോഷ്ടിച്ചു കാറില്‍ കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ പ്രസാദ് എബ്രഹാം വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വെഞ്ഞാറമൂട്, അഞ്ചല്‍, ഇടവണ്ണ, ആറ്റിങ്ങല്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.  

Read More

വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; നാലുപേര്‍ അറസ്റ്റില്‍

കോട്ടയം: വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപുഴശേരി മാരാമണ്‍ ഭാഗത്ത് പാറയില്‍ കണ്ടത്തില്‍ അനില്‍കുമാര്‍ (38), കൊല്ലം പെരുനാട് കൊച്ചടിയത്ത് പനയില്‍ ശശി (കാവനാട് ശശി-51), തിരുവല്ല പൂമംഗലം ശരത് (38), ആറന്മുള പറപ്പാട്ടുകരയില്‍ ഉല്ലാസ് (40) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അനില്‍കുമാറും ശശിയും ചേര്‍ന്ന് ബൈക്കില്‍ 18നു രാവിലെ ആറിനു പരുത്തുംപാറ ഭാഗത്തുവച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ വയോധികയെ ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന മൂന്നു പവന്‍റെ മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ വയോധികയ്ക്കു സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. അനില്‍കുമാറും ശശിയും ചേര്‍ന്ന് കവര്‍ന്ന മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് ശരത്തിനെ പോലീസ് പിടികൂടിയത്. കൂടാതെ ഇവര്‍ക്ക് മോഷണത്തിനു വേണ്ട വാഹനം കൊടുത്തത് ഉല്ലാസ് ആണെന്ന് കണ്ടെത്തിയതോടെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവര്‍ വിൽപ്പന…

Read More

പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കാത്ത പോലീസുകാര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ

കട്ടപ്പന: വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടി വന്നേക്കും. സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്‍ ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവം വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെയാണ് അന്വേഷണം നടത്താന്‍ വകുപ്പുതല നിര്‍ദേശമുണ്ടായത്. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരാണ് പരിക്കേറ്റ യുവാക്കളെ വാഹനത്തില്‍ കയറ്റാതെ പോയത്. നാട്ടുകാര്‍ യുവാക്കളെ പോലീസ് വാഹനത്തിനടുത്ത് എത്തിച്ചെങ്കിലും ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ് പോലീസുകാര്‍ പോകുകയായിരുന്നു. ദിശ മാറിയെത്തിയ പിക് അപ് ഇടിച്ചാണ് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റത്. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്‍റണി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവല ജംഗ്ഷനിലായിരുന്നു അപകടം. പള്ളിക്കവലയ്ക്കു സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ടൗണിലേക്കു വരുകയായിരുന്നു യുവാക്കള്‍. ഇതിനിടെയാണ്…

Read More

നാഗമ്പടത്തുകൂടി പോന്നോളൂ, “ടേക്ക് എ ബ്രേക്ക്”; നെഹ്റു സ്റ്റേഡിയത്തിനു സമീപം രാവിലെ ആറു മുതല്‍ രാത്രി 11 വരെ

കോട്ടയം: യാത്രക്കാര്‍ക്കും ടൗണിലെത്തുന്നവര്‍ക്കും സൗകര്യപ്രദമായി നാഗമ്പടത്ത് നെഹ്റു സ്റ്റേഡിയത്തിനു സമീപമായി ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം തുടങ്ങുന്നു. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് ടേക്ക് എ ബ്രേക്കിന്‍റെ പ്രവര്‍ത്തനം. കെട്ടിടനിർമാണം കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനവും ഉദ്ഘാടനവും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. ശുചിമുറികളും വിശ്രമകേന്ദ്രവുമാണ് ടേക്ക് എ ബ്രേക്കിലുള്ളത്. പൂര്‍ണമായും ഇന്‍സിനറേറ്റര്‍ ശുചിമുറികളാണുള്ളത്. ഭിന്നശേഷി സൗഹൃദ റാംപ് സൗകര്യങ്ങളുമുണ്ട്. കഫ്റ്റീരിയ വിഭാഗവും മുലയൂട്ടുന്നതിനുള്ള കേന്ദ്രവും പ്രത്യേകമായി സജ്ജീകരച്ചിട്ടുണ്ട്. 35 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കുടുംബശ്രീക്കാണു നടത്തിപ്പ് ചുമതല. പരാതിയും അഭിപ്രായവും റേറ്റിംഗും നടത്താന്‍ ക്യൂ ആര്‍ കോഡ് സംവിധാനവുമുണ്ട്. നാളെ വൈകിട്ട് നാലിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.

Read More

മറിയക്കുട്ടിക്ക് മാണി സി. കാപ്പന്‍റെ പിന്തുണ; ഒരു വര്‍ഷത്തെ പെന്‍ഷന്‍തുക കൈമാറി

കോട്ടയം: സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ മുടങ്ങിയപ്പോള്‍ മണ്‍ചട്ടിയുമായി തെരുവിലിറങ്ങി ഭിക്ഷയാചിച്ച് കേരളത്തെ ഇളക്കിമറിച്ച മറിയക്കുട്ടിക്ക് ഒരു വര്‍ഷത്തെ ക്ഷേമപെന്‍ഷന്‍ തുക അഡ്വാന്‍സായി നല്‍കി മാണി സി. കാപ്പന്‍ എംഎല്‍എ. 19,200 രൂപയാണ് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കേരള ഡെമോക്രറ്റിക് പാര്‍ട്ടി ഇന്നലെ കൈമാറിയത്. പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സിബി തോമസാണ് തുക നല്‍കിയത്. പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണു തുക കൈമാറിയത്.വീട്ടില്‍ അരി വാങ്ങാന്‍ കാശില്ല. ഒരു ചട്ടി വാങ്ങി പിറ്റേ ദിവസം ഞങ്ങള്‍ പോയി. അറിയാവുന്ന കടകളിലൊക്കെ കയറി. വിവാദമായ ഭിക്ഷാടനത്തെക്കുറിച്ച് ചടങ്ങില്‍ മറിയക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാവ് പി.എസ്. രഞ്ജിത്ത്, കെഡിപി ജനറല്‍ സെക്രട്ടറിമാരായ ഏലിയാസ് മണ്ണപ്പള്ളി, പി.എസ്. പ്രകാശന്‍, എന്‍.ഒ. ജോര്‍ജ്, സുമി ജോസഫ്, റെനി വര്‍ഗീസ്, സന്ധ്യ ചാക്കോച്ചന്‍, ലൈബി വര്‍ഗീസ് സംബന്ധിച്ചു. ഓണ്‍ലൈനില്‍ ചടങ്ങ് വീക്ഷിച്ച മാണി സി. കാപ്പനോട് മറിയക്കുട്ടി നന്ദി…

Read More

ബാറിൽ നിന്നും പുറത്തിറങ്ങി‍ കാറിൽ കയറി എസി ഓണാക്കി മയങ്ങി; നടൻ വിനോദിന്‍റെ മരണത്തിന് ഇടയാക്കിയത് നിശ്ചല കൊലയാളിയായ കാര്‍ബണ്‍ മോണോക്‌സൈഡ്

കോട്ടയം: പാമ്പാടി സ്വദേശിയായ നടന്‍ വിനോദ് തോമസിന്‍റെ മരണകാരണം കാറില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെത്തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാറില്‍ മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചുവെന്നാണ് അനുമാനം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാമ്പാടിയിലെ ബാറില്‍ എത്തിയ വിനോദ് പുറത്തിറങ്ങി തന്‍റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എസി ഓണാക്കിയ ശേഷം ഗ്ലാസ് ഉയര്‍ത്തി പൂട്ടിയിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതായപ്പോള്‍ സുരക്ഷാ ജീവനക്കാരന് അസ്വഭാവികത തോന്നുകയും കാറിന്‍റെ ഗ്ലാസ് പൊട്ടിച്ച് വിനോദിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നാളെ മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.  

Read More

എ ഗ്രൂപ്പ് നേതൃത്വത്തിലും ചേരി; കോട്ടയം കോണ്‍ഗ്രസ് രണ്ടു തട്ടില്‍

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കോട്ടയം തട്ടകത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ ധ്രുവീകരണം. ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും എ ഗ്രൂപ്പില്‍തന്നെ വ്യത്യസ്ത നിലപാടുകാരായി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിലും എ ഗ്രൂപ്പിലെ ഈ നേതൃധ്രുവീകരണം വ്യക്തമായിരുന്നു.ഇതിലെ വിജയപരാജയങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതും തിരുവഞ്ചൂര്‍-കെസി ഗ്രൂപ്പുകളുടെ ലേബലില്‍തന്നെയാണ്. അതേസമയം എ ഗ്രൂപ്പില്‍ത്തന്നെ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തില്‍ ഒരു ശാക്തികചേരി ജില്ലയില്‍ രൂപപ്പെട്ടുവരികയാണ്. 2016ല്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ പ്രതിപക്ഷ നേതൃത്വത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട ചേരിതിരിവാണ് പില്‍ക്കാലങ്ങളിലും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. നിലവില്‍ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ പഴയ തിരുത്തല്‍വാദി ഗ്രൂപ്പും ജില്ലയില്‍ സജീവമല്ല. ഒറ്റപ്പെട്ട നേതാക്കളുടെ സാന്നിധ്യമുണ്ടെങ്കിലും ആള്‍ബലവും ഭാരവാഹികളില്‍ ഭൂരിപക്ഷവും ജില്ലയില്‍ എ ഗ്രൂപ്പിനുതന്നെയാണ്. എന്നാല്‍ കോട്ടയംകാരായ രണ്ടു മുന്‍നിര സംസ്ഥാന നേതാക്കളുടെ നിലപാടുകള്‍ ലോക് സഭാ…

Read More

ഹോട്ടലുടമയുടെ കൊലപാതകം; കരുതിക്കൂട്ടി ചെയ്ത കൃത്യം

കോട്ടയം: ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടില്‍ ജോസ് കെ. തോമസി(45) ന്‍റെ പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പോലീസ്. കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഹോട്ടലുടമ മാവേലിക്കര തട്ടാരമ്പലം കുടിയൂര്‍ ഭാഗത്ത് ചെമ്പകശേരില്‍ രഞ്ജിത്ത്. എസ് (37) ആണു മരണമടഞ്ഞത്. മാമ്മൂട് ദൈവംപടിയിലുള്ള ഹോട്ടലിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു പറയുമ്പോഴും മറ്റു ചില തര്‍ക്കങ്ങളുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇയാള്‍ കത്തിയുമായെത്തി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30ന് ഹോട്ടലില്‍ വച്ചാണ് തോമസ് രഞ്ജിത്തിനെ കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ മരിച്ചത്. ആക്രമത്തിനുശേഷം…

Read More