കോട്ടയം: കനത്ത വേനല്‍ചൂടില്‍ ജില്ലയിലെ കര്‍ഷകരുടെ പ്രതീക്ഷകളും കരിഞ്ഞുണങ്ങി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വേനല്‍ച്ചൂടില്‍ ജില്ലയിലാകെ നഷ്ടമായത് 50.22 ലക്ഷം രൂപയുടെ കൃഷിയാണ്. നെല്ല്, പച്ചക്കറി, വാഴ, കപ്പ എന്നിവയ്ക്കാണ് നഷ്ടമേറെയുണ്ടായത്. നെല്ലാണ് ജില്ലയില്‍ ഏറ്റവുമധികം കരിഞ്ഞ കൃഷി. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ആകെ 6.09 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ഇത് 482 കൃഷിക്കാരെ നേരിട്ട് ബാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേ സമയത്തുണ്ടായ കൃഷിനാശത്തേക്കാള് 15 ശതമാനം അധികമാണിത്. ഇടയ്ക്ക് വേനല്‍ മഴ ലഭിച്ചെങ്കിലും തുടരുന്ന കനത്ത ചൂടില്‍ കൃഷി ഉണങ്ങാത നോക്കാന്‍ കര്‍ഷകര്‍ പാടുപെടുകയാണ്. കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ മാത്രം 441 കര്‍ഷകരെ ബാധിച്ചു.ജലക്ഷാമമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവരില്‍ പലര്‍ക്കും കാര്യമായ വിളവ് ലഭിക്കാത്തത് തിരിച്ചടിയായി. പച്ചക്കറി കൃഷി ഏറെയുള്ളത് വൈക്കം, കടുത്തുരുത്തി ഭാഗങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍…
Read MoreCategory: Kottayam
കനത്ത ചൂടിൽ മീനുകൾ ആഴക്കടലിലേക്ക് നീങ്ങി; മുന്നൂറ് രൂപയിലേക്ക് കുതിച്ചുകയറി മത്തിയുടെ വില
കോട്ടയം: കടുത്ത ചൂടില്‍ കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ കുതിച്ചുകയറി മീനുകളുടെ വില. സുലഭമായി കിട്ടിയിരുന്ന മീനുകളുടെ ലഭ്യതയാണു കുറഞ്ഞതും വില കൂടിയതും.മത്തി, അയല, കിളിമീന്‍ തുടങ്ങിയവ ആഴക്കടലിലേക്ക് നീങ്ങിയതോടെ ഇവയുടെ വരവ് കുറഞ്ഞു. കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന പലരും വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ശരാശരി 32 മുതല്‍ 35 ഡിഗ്രി സെല്‍ഷസാണ് നിലവില്‍ തീരക്കടലിലെ ഊഷ്മാവ്. മത്തി പോലുള്ള ഉപരിതല മത്സ്യങ്ങള്‍ വെള്ളത്തിന്റെ ചൂട് 28 ഡിഗ്രി കവിഞ്ഞാല്‍ 50 മീറ്റര്‍കൂടി ആഴക്കടലിലേക്ക് പോവുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സാധാരണ മത്സ്യബന്ധനത്തിനായി തീരക്കടലിനെയാണ് ആശ്രയിക്കുന്നത്. മീന്‍ വരവ് കുറഞ്ഞതോടെ കിലോഗ്രാമിന് 100-150 രൂപവരെ വിലയുണ്ടായിരുന്ന മത്തിക്ക് 280-300 രൂപയായി. അയലയുടെ വിലയും 250 കടന്നു. കിളിമീനും ചൂരയ്ക്കും 300ന് മുകളിലാണ് വില. കരിമീന്‍ 550-650, കാളാഞ്ചി 550-650, ഓലക്കൊടി 600-700, കൊഴിയാള 250 എന്നിങ്ങനെയാണ്…
Read Moreതണ്ണീർമുക്കം ബണ്ട് തുറന്നതിനൊപ്പം വേനൽമഴയും; നെൽകർഷകന്റെ നെഞ്ചിൽ തീ
കുമരകം: പുഞ്ചകൃഷിയിറക്കി പ്രതീക്ഷയോടെ കാത്തിരുന്ന നെൽകർഷന്റെ നെഞ്ചിലിപ്പോൾ തീയാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതിനൊപ്പം മഴകൂടി പെയ്യുന്നതാണ് കർഷകരെ ദുരിതത്തിലാഴ്ത്തുന്നത്. ജലനിരപ്പ് ഉയർന്നാൽ നെൽക്കൂനകൾ വെള്ളത്തിലാകുമെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് സംഭരണം നടത്തേണ്ട നെല്ല് സ്വകാര്യമില്ലുകാരുടെയും പാഡി മാർക്കറ്റിംഗ് ഓഫീസറുടെയും നിലപാടുകൾ മൂലം പാടത്തും പാടവരമ്പത്തും കിടക്കുകയാണ്. കർഷകരെ സമ്മർദത്തിലാക്കി കൂടുതൽ കിഴിവ് കൈക്കലാക്കുകയാണ് സ്വകാര്യമില്ലുകാരുടെ ലക്ഷ്യം.ഇതിനായി പുതിയ മാനദണ്ഡങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ക്വാളിറ്റി ചെക്കിംഗ് ആണ് കിഴിവിന്റെ തോത് നിശ്ചയിക്കാൻ പ്രയോഗിക്കുന്നത്. ഏറ്റവും നല്ല നെല്ലു പോലും കിഴിവില്ലെങ്കിൽ സംഭരിക്കില്ലെന്ന നിലപാടാണ് മില്ലുടമയും പാഡിമാർക്കറ്റിംഗ് ഓഫീസറും കൈക്കൊള്ളുന്നത്. നല്ല ഒന്നാംതരം നെല്ലിനു പോലും കിഴിവു നൽകേണ്ട ഗതികേടിലാണിപ്പോൾ കർഷകർ. ഏറ്റവും കുറവ് കിഴിവ് മൂന്ന് കിലോ ആണ്. ജെ ബ്ലാേക്ക് ഒൻപതിനായിരത്തിലെ കർഷകർ കോട്ടയം പാഡി മാർക്കറ്റിംഗ് ഓഫീസ് രാത്രി 9.15 വരെ ഉപരോധിച്ചതോടെയാണ് ഇന്നലെ…
Read Moreക്രീസില്‍ വിസ്മയങ്ങള്‍ കാണിച്ച് കൈയടി വാങ്ങാനവർ എത്തുന്നു: ചേട്ടനും തലയുമാകാന്‍ കളിമുറ്റത്തു കത്തനാര്!
ചങ്ങനാശേരി: കടമറ്റത്തു കത്തനാര് അദ്ഭുതങ്ങള്‍ കാണിച്ച് കാണികളെ വിസ്മയിപ്പിച്ചെന്നാണ് ചരിത്രം. ദേ ഇവിടെ ഒരു കത്തനാര് സംഘം ക്രീസില്‍ വിസ്മയങ്ങള്‍ കാണിച്ച് കാണികളുടെ കൈയടി വാങ്ങാനൊരുങ്ങുന്നു. രാവിലെ പള്ളിയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞെത്തിയതാണ് ഫാ. ജോബി മൂലയില്‍. മുറിയുടെ മൂലയ്ക്കിരിക്കുന്ന ക്രിക്കറ്റ് ബാറ്റിലേക്കാണ് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ കൂടിയായ ഫാ. ജോബിയുടെ കണ്ണുപാഞ്ഞത്. ഗ്ലൗസും പാഡും ബാറ്റുമായി ജോബിയച്ചന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ബാക്കിയുള്ളവരും റെഡി. ബാറ്റും ബോളുമൊക്കെയായി ക്രിക്കറ്റ് മൈതാനത്തേക്കാണ് സംഘത്തിന്റെ യാത്ര. ഇതു കത്തനാര് ക്രിക്കറ്റ് ക്ലബ് (കെസിസി). ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികര്‍ ചേര്‍ന്നു രൂപം നല്കിയ ക്രിക്കറ്റ് ക്ലബ്. ഇന്നു കളിക്കളത്തില്‍ കാണികള്‍ക്കു കൗതുകം പകരുകയാണ് ഈ ടീം. കഴിഞ്ഞ ദിവസം കോര്‍പറേറ്റ് അധ്യാപകര്‍ക്കായി ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച ടിസിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗസ്റ്റ് ടീം ആയി എത്തിയ കത്തനാര് ക്ലബ് കാണികളുടെ…
Read Moreജില്ലയിൽ ഉഷ്ണ തരംഗ സാധ്യത: പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം
പത്തനംതിട്ട: അസഹനീയമായി ചൂട് കൂടുന്നതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ് ഇറക്കി ജില്ലാ കളക്ടർ. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചു. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയത്. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
Read Moreകുമാരമംഗലം പീഡനം: ആദ്യകേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിചാരണ പൂര്‍ത്തിയായ ആദ്യ കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കുടയത്തൂര്‍ പുളിമൂട്ടില്‍ അനസ് ഷംസുദ്ദീനെ (31) യാണ് തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. വിചാരണ കാലയളവില്‍ തടവില്‍ക്കഴിഞ്ഞ 93 ദിവസം ശിക്ഷാ കാലാവധിയില്‍നിന്ന് ഇളവു ചെയ്യും. ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മൂന്നു ലക്ഷം രൂപ കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരയുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ അടിസ്ഥാനമാക്കി മതിയായ നഷ്ടപരിഹാരം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കു നിര്‍ദേശം നല്കി. തൃശൂര്‍ പോക്സോ കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന പയസ് മാത്യുവിനെ സര്‍ക്കാര്‍ ആണ് ഈ കേസില്‍…
Read Moreമുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു; ആശങ്കയിൽ നാട്ടുകാർ; പ്രതിരോധ നടപടി തുടങ്ങി
മുക്കൂട്ടുതറ: മുട്ടപ്പള്ളി വാർഡിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച് പലരും ചികിത്സ തേടിയതോടെ ആശങ്കയിൽ നാട്ടുകാർ. ആശങ്ക വേണ്ടെന്നും പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മേഖലയിൽ സ്വകാര്യ ലോറിക്കാർ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നായിരിക്കാം രോഗം പടർന്നതെന്നു സംശയമുണ്ട്. അടുത്തിടെ സമീപ വാർഡായ തുമരംപാറയിൽ കുട്ടികളിൽ മുണ്ടിനീര് പടർന്നതിനെത്തുടർന്ന് ഇന്നലെ ഗവൺമെന്റ് എൽപി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. മുണ്ടിനീര് രോഗമുണ്ടായ കുട്ടിയിൽനിന്ന് സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടർന്നെന്നാണ് മനസിലായതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഹോമിയോ വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് തുമരംപാറയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനിടെയാണ് സമീപ വാർഡായ മുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നത്. ഇവിടെ മഞ്ഞപ്പിത്തരോഗം പലരിലേക്കും എത്തിയെന്നാണ് പ്രാഥമിക നിഗമനം. ഇത് മുൻനിർത്തി പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ ഇന്നലെ ആരോഗ്യവകുപ്പ് സംഘം പരിശോധിച്ചു. രോഗബാധിതരുടെ വീടുകളിൽനിന്ന് അര…
Read Moreസില്‍വര്‍ലൈന്‍ സമരം അഞ്ചാം വര്‍ഷത്തിലേക്ക്; ഊര്‍ജം പകര്‍ന്ന് കെരണ്ടിത്തറ ജോജി
ചങ്ങനാശേരി: മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരം അഞ്ചാംവര്ഷത്തിലേക്കു കടക്കുമ്പോള്‍ പിന്നണിയിൽനിന്ന് സമരത്തിനു പ്രോത്സാഹനവും ഉത്തേജനവും നല്‍കുകയാണ് മാടപ്പള്ളി കെരണ്ടിത്തറ കെ.പി.തോമസ് എന്ന ജോജി. വെങ്കോട്ട സെന്റ് മേരീസ് റീത്തുപള്ളിയോടു ചേര്‍ന്നുള്ള ജോജിയുടെ പുരയിടത്തില്‍ അദ്ദേഹം നിര്‍മിച്ചു നല്കിയ സമരപ്പന്തലിലാണ് കഴിഞ്ഞ നാലുവര്‍ഷമായി സില്‍വര്‍ലൈന്‍ സമരം നടന്നുവരുന്നത്.അന്നുമുതല്‍ ഇന്നോളം സമരപരിപാടികള്‍ക്കു ജോജി സാമ്പത്തിക സഹായവും പിന്തുണയും നല്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോജി കുടുംബസമേതം യുകെയിലാണ് ജോലിയും താമസവും. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ കടന്നുപോകുന്നത് റീത്തുപള്ളിയോടു ചേര്‍ന്നുള്ള ജോജിയുടെ പുരയിടത്തിലൂടെയാണ്. 2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും തന്റെ സഹോദരി റോസിലിന് ഫിലിപ്പിനെ അടക്കം പോലീസ് മര്‍ദിക്കുകയും നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച യുകെയിലായിരുന്ന ജോജി ചാനലുകളിലൂടെയാണ് കണ്ടത്. വൈകാതെ നാട്ടിലെത്തിയ ജോജി സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.…
Read More‘ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്’: നന്ദഗോവിന്ദം ഭജൻസിനെ പരിഹസിച്ച് ശശികലയും രംഗത്ത്
കോട്ടയം: ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും രംഗത്ത്. ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്. ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നായിരുന്നു അവരുടെ പരിഹാസം. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘം നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ പരിപാടിക്ക് ഇടയിൽ ക്രിസ്തീയഗാനം ആലപിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇവരുടെ ഭജന അരങ്ങേറിയിരുന്നു. യേശുദാസ് ആലപിച്ച ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനം ഈ പരിപാടിക്ക് ഇടയിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ചു. മോഹൻസിത്താര സംഗീതം നൽകിയ ഗാനം അടുത്ത കാലത്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തു പറഞ്ഞതിനു ശേഷമായിരുന്നു ഇവരുടെ ഗാനാവതരണം. വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ദേശവിളക്കിന് സമീപത്തെ…
Read Moreഅമിത വൈദ്യുതി പ്രവാഹത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലാകുന്നു; വിശ്രമമില്ലാതെ ജീവനക്കാര്‍
കോട്ടയം: വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ ജില്ലയുടെ വിവിധ പ്രദേങ്ങളില്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രാത്രികാലങ്ങളിലാണു മിക്കപ്പോഴും വൈദ്യുതി മുടക്കം നേരിടുന്നത്. ഇതിനു പുറമെ വിവിധ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് കുറയുന്നതും പതിവാണ്. കടുത്തചൂട് അനുഭവപ്പെടുന്നതിനാല്‍ പകല്‍, രാത്രി വ്യത്യാസമില്ലാതെ എസി, ഫാന്‍ ഉപയോഗം വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കടുത്ത ചൂടിലും അമിതലോഡ് മൂലവും പലപ്പോഴും ട്രാന്‍സ്ഫോര്‍മര്‍ കേടായി പോകുന്നതും പതിവു സംഭവമായി മാറിയിട്ടുണ്ട്. തകരാറിലാകുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ പലപ്പോഴും നിരവധി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ജോലി ചെയ്താണു നന്നാക്കുന്നത്. ഇത്തവണ വേനല്‍ക്കാലത്ത് 6000 മെഗാവാട്ട് വൈദ്യുതി വരെ പീക്ക് സമയത്ത് വേണ്ടിവരുമെന്ന് കെഎസ്ഇബി കണക്കുകൂട്ടിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന ഉപയോഗം പുതിയ റിക്കാർഡായ 117.155 ദശലക്ഷം യൂണിറ്റിലേക്കും പീക്ക് സമയ ഉപയോഗം 6033 മെഗാവാട്ടിലേക്കും എത്തിയിരുന്നു. എന്നാല്‍…
Read More