കോഴഞ്ചേരി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നകാലായില്‍ സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്ര(25)ന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പേക്കാവുങ്കല്‍ വിഷ്ണു(29)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ സ്ത്രീധനപീഡനക്കുറ്റം ചുമത്തി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഭര്‍തൃഗൃഹമായ പേക്കാവുങ്കല്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സൂര്യയെ കാണപ്പെട്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മേയ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. സംഭവസ്ഥലത്ത് പോലീസ് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തുകയുണ്ടായി. പിറ്റേന്ന്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് ഇന്‍ക്വസ്റ്റ് നടത്തുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയുമുണ്ടായി. സംഭവദിവസം, ജില്ലാ ആശുപത്രിയില്ചികിത്സയിലായ വിഷ്ണു ഇന്നലെ…
Read MoreCategory: Kottayam
ശശിധരന്, ഷിബു, മണിക്കുട്ടന്..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധനടക്കം മൂന്നുപേർ അറസ്റ്റിൽ; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് അരീക്കത്തറ ശശിധരന് (68), വയലേറ്റുപറമ്പില്‍ ഷിബു (38), വാഴക്കാലായില്‍ മണിക്കുട്ടന് (40) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്നുപേരും പെണ്‍കുട്ടിയെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ വഴി കൗണ്‍സലിംഗിനു വിധേയമാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറയുകയുമായിരുന്നു. തുടർന്നു മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഷിബു, മണിക്കുട്ടന് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതറിഞ്ഞ് ശശിധരന് ഒളിവില്‍ പോയെങ്കിലും തിരുവനന്തപുരത്തുനിന്നു പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreരാത്രിയില്‍ എത്തിയ മൂര്‍ഖന്‍ വീട്ടുകാരുടെ ഉറക്കം കെടുത്തി! നെടുങ്കണ്ടത്ത് നടന്ന സംഭവം ഇങ്ങനെ…
നെടുങ്കണ്ടം: തേര്‍ഡ്ക്യാമ്പില്‍ രാത്രിയില്‍ വീട്ടിലെത്തിയ മൂര്‍ഖന്‍ പാമ്പ് വീട്ടുകാരുടെ ഉറക്കം കെടുത്തി. മണിക്കൂറുകളോളം ഭീതി പടര്‍ത്തിയ പാമ്പിനെ സ്നേക് കാച്ചറുടെ സഹായത്തോടെ പിടികൂടി. രാത്രി ഏഴരയോടെയാണ് തേര്‍ഡ്ക്യാമ്പ് നെല്ലിക്കമണ്ണില്‍ ജോയി വര്‍ഗീസിന്റെ വീട്ടില്‍ മൂര്‍ഖന്‍ പാമ്പ് എത്തിയത്. വീട്ടിനോടു ചേര്‍ന്ന വർക്ക് ഏരിയയില്‍ പത്തി വിടര്‍ത്തി നില്ക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍തന്നെ വീട്ടുകാര്‍ കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു. എട്ടോടെ സ്ഥലത്തെത്തിയ വനപാലകസംഘം സ്നേക് കാച്ചർ ഷുക്കൂറിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി കൂട്ടിലാക്കി. രാത്രി 12.30 ഓടെയാണ് പാമ്പിനെ പിടികൂടാനായത്. തുടര്‍ന്ന് തേക്കടിയില്‍ എത്തിച്ച മൂര്‍ഖനെ പുലര്‍ച്ചെ നാലോടെ വനമേഖലയില്‍ തുറന്നുവിട്ടു. അഞ്ചടി നീളമുള്ള പെണ് മൂര്‍ഖനാണ് പിടിയിലായതെന്ന് കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഉദയഭാനു അറിയിച്ചു.
Read Moreനാലര പതിറ്റാണ്ടിലധികമായി രാമക്കല്‍മേടിനെ വേട്ടയാടിയ നരബലി! എട്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയത് പിതാവും രണ്ടാനമ്മയും ചേര്‍ന്ന്
നെടുങ്കണ്ടം: നാലര പതിറ്റാണ്ടിലധികമായി രാമക്കല്‍മേടിനെ വേട്ടയാടിയ നരബലിയുടെ ഓര്‍മകളുണ്ട്. രാമക്കല്‍മേട് കോമ്പമുക്ക് സ്വദേശിയായ റഹ്മത്ത് കുട്ടിയുടെ മരണം. നിധികുംഭം ലഭിക്കുന്നതിന് നിധികുംഭം ലഭിക്കുന്നതിനായി എട്ടാംക്ലാസുകാരനെ പിതാവും രണ്ടാനമ്മയും തമിഴ്നാട്ടില്‍ നിന്നെത്തിയ മന്ത്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായാണ് കൃത്യം നിര്‍വഹിച്ചത്. ബാലന്റെ ഇരുകണ്ണുകളും ചൂഴ്ന്നെടുക്കുകയും സ്വകാര്യ ഭാഗങ്ങളിലൂടെ ഇരുമ്പ് ദണ്ഡുകള് കയറ്റുകയും ചെയ്തു. തന്നെ ഉറ്റവര്‍ കൊലപ്പെടുത്തുമെന്ന് റഹ്മത്ത്കുട്ടി ഭയന്നിരുന്നു. സുഹൃത്തുക്കളോട് തന്റെ ആശങ്ക പങ്കുവെച്ചിരുന്നെങ്കിലും ആരും മുഖവിലയ്ക്ക് എടുത്തില്ല. പിന്നീട്, ബാലന് സ്കൂളില്‍ വരാതായതോടെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് അന്വേഷണം നടത്തുകയും അതിക്രൂരമായി പീഢനങ്ങള്‍ ഏറ്റുവാങ്ങിയ, പിഞ്ചുബാലന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും സംഭവത്തിന്റെ നടുക്കം നാട്ടുകാരുടെ ഓര്‍മകളില്‍നിന്ന് വിട്ടുമാറിയിട്ടില്ല.
Read Moreസമാന കൊലകള്‍ മുമ്പും! മന്ത്രവാദക്കൊലകളിൽ നടുങ്ങി ഇടുക്കിയും; ഒന്നും രണ്ടുമല്ല ഇവിടെ നടന്നത്…
വർഷങ്ങൾക്കു മുന്‍പു ജില്ലയിൽ നടന്ന ചില കൊലപാതകങ്ങളും ആഭിചാരത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നു. 1981 ഡിസംബറിൽ പനംകുട്ടിയിൽ സോഫിയയെന്ന യുവതിയെ അന്ധവിശ്വാസത്തിന്റെ പേരിൽ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടി ചാണകം മെഴുകിയ സംഭവുമുണ്ടായിരുന്നു. 1983 ജൂലൈയിൽ മുണ്ടിയെരുമയിൽ നിധി ലഭിക്കുന്നതിനായി ഒൻപതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയൽക്കാരിയും ചേർന്നു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. 27 വർഷങ്ങൾക്ക് മുൻപ് രാമക്കൽമേട്ടിൽ നിധിയെടുക്കുന്നതിനായി പിതാവും രണ്ടാനമ്മയും ചേർന്നു സ്കൂൾ വിദ്യാർഥിയെ മന്ത്രവാദികളുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയ സംഭവമുണ്ടായി. മന്ത്രവാദക്കൊലകളിൽ നടുങ്ങി ഇടുക്കിയും തൊടുപുഴ: പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലി നൽകിയ സംഭവം കേട്ട് സമൂഹ മനഃസാക്ഷി ഞെട്ടിത്തരിച്ചു നിന്നപ്പോൾ മന്ത്രവാദത്തിലും ആഭിചാര ക്രിയകളിലും വിശ്വസിച്ചു നടന്ന കൊലപാതകങ്ങൾ ഇടുക്കിയെയും നടുക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുന്‍പു നടന്ന ഈ കേസുകളിലെല്ലാം പ്രതികൾ മന്ത്രവാദത്തിന്റെ മായികവലയത്തിലകപ്പെട്ടാണ് കൊലപാതകങ്ങൾ നടത്തിയത്. ആഭിചാര ക്രിയകൾ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും…
Read Moreസോഫിയയുടെ ജീവനെടുത്ത ആഭിചാരം, അതും ഭര്‍ത്താവ്! ഇന്നും മുതിർന്നവരുടെ മനസിൽ മായാതെ 41 വർഷം മുന്‍പു നടന്ന നരബലി; ചെറുതോണിയില്‍ നടന്ന സംഭവം ഇങ്ങനെ…
ചെറുതോണി: ഇടുക്കി കൊന്നത്തടിക്കു സമീപം 41 വർഷം മുന്‍പു നരബലി ഇന്നും മുതിർന്നവരുടെ മനസിൽ മായാതെയുണ്ട്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സംഭവം നടന്നത് ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിലാണ്. 1981 ഡിസംബർ 17നായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളമാവ് മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിന്റെ മൂന്നാമത്തെ മകളായിരുന്നു സോഫിയ. ഈ യുവതിയെയാണ് നിധി ലഭിക്കാൻ ഭർത്താവ് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനും വീട്ടുകാരും ചേർന്നു ഹനുമാൻ പ്രീതിക്കെന്ന പേരിൽ കൊലപ്പെടുത്തി വീട്ടിലെ മുറിയിൽ കുഴിച്ചിട്ടത്. ഭർത്താവ് മോഹനൻ, ഭർതൃമാതാപിതാക്കളായ കറുപ്പൻ, രാധ, മോഹനന്റെ സഹോദരങ്ങളായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്ക്കരൻ എന്നിവർ ചേർന്നു കൃത്യം നടത്തിയെന്നായിരുന്നു പരാതി. നിധി തേടി നരബലി നടത്തിയാൽ കോടിക്കണക്കിനു രൂപയുടെ നിധി കിട്ടുമെന്നു മന്ത്രവാദി ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം ശിക്ഷ കഴിഞ്ഞിറങ്ങി. ഉണ്ണി ശിക്ഷ പൂർത്തിയാവും മുൻപേ…
Read Moreസൂര്യ എന്തിന് ആത്മഹത്യ ചെയ്തു..? യുവതിയുടെ ദുരൂഹമരണം; ഭര്‍ത്താവിനെ ചോദ്യം ചെയ്യും
കോഴഞ്ചേരി: യുവതിയുടെ ദുരൂഹമരണം ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്. പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം തുടരുന്നത്. ഇരുവരുടെയും വിവാഹം ഏഴു മാസം മുമ്പായിരുന്നു.പ്രണയവിവാഹമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സൂര്യയെ വിഷ്ണുവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രക്തസമ്മർദം കൂടി.. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കുമ്പനാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് വിഷ്ണുവിനെ കോയിപ്രം പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് രക്തസമ്മര്‍ദം ഏറി ആശുപത്രിയിലാക്കിയതിനാല് ചോദ്യം ചെയ്യല്‍ തുടരാനായില്ല. സൂര്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read Moreനിങ്ങൾ പുറത്താക്കൂ, ഞങ്ങൾ അകത്തു തന്നെയുണ്ട്..! നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും; സന്ദീപ് വാര്യർക്ക് പിന്തുണയുമായി രാമസിംഹൻ
കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നു സന്ദീപ് വാര്യരെ പുറത്താക്കിയതിനെതിരേ പ്രതികരണവുമായി ബിജെപി അനുഭാവി കൂടിയായ സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉന്നംവച്ചാണ് രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ. നിങ്ങൾ പുറത്താക്കൂ, ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്തുപോകേണ്ടി വരിക തന്നെ ചെയ്യും കാലം സാക്ഷിയെന്നും അദ്ദേഹം കുറിച്ചു. ബിജെപി കേരള ഘടകത്തെ “കെജെപി’ എന്ന് വിളിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ആരും ആരെയും കണ്ടിട്ടല്ല ഈ പ്രസ്ഥാനം ജനിച്ചത്. ധാർമികത കണ്ടിട്ട് തന്നെയാണ് ഇതിന്റെ മുന്നേറ്റമെന്നും രാമസിംഹൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Moreആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്; കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ ഇനി മിനുക്കുപണി മാത്രം
കോട്ടയം: കെഎസ്ആർടിസിയുടെ ബസ് ടെർമിനൽ നിർമാണം അവാസനഘട്ടത്തിൽ. അവസാനവട്ട മിനുക്കു പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 6000 ചതുരശ്രയടി വലിപ്പമുള്ള ബസ് ടെർമിനലും 5000 ചതുരശ്രയടിയിലുള്ള യാർഡുമാണ് പുതിയ കെട്ടിടത്തിൽ നിർമിച്ചിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. രാത്രി യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമ മുറി, പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്ലറ്റ് സംവിധാനം, അധുനിക റിസർവേഷൻ കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി ചെളിക്കുഴിയായി കിടന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുൻകൈയെടുത്താണ് ആധുനിക നിലവാരത്തിൽ നിർമാണം നടത്തിയത്. കെട്ടിട നിർമാണം പൂർത്തിയായി. പെയിന്റിംഗ് ജോലികളും പൂർത്തിയായി. ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്തു. അവേശഷിക്കുന്ന ഇന്റർലോക്കിംഗും…
Read Moreകാതടപ്പിക്കുന്ന ഹോണില്ല, കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റില്ല;അടിപൊളി ട്രിപ്പിന് കെഎസ്ആർടിസിയും; വിനോദയാത്ര ആഘോഷമാക്കി വിളക്കുമാടം സ്കൂൾ വിദ്യാർഥികൾ
കോട്ടയം: കാതടപ്പിക്കുന്ന ഹോണില്ല, കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റില്ല എങ്കിലും കെഎസ്ആർടിസിയിലും അടിപൊളി ട്രിപ്പ് പോകാം, ആസ്വദിക്കാം. പഠന വിനോദയാത്ര കെഎസ്ആർടിസി ബസിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പാലാ പൈക വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ. വടക്കഞ്ചേരി അപകടത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വാഹന പരിശോധനകൾ കർക്കശമാക്കിയപ്പോൾ നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് യാത്രയിൽ നിന്നും പിന്മാറിയതോടെയാണ് സ്കൂൾ അധികൃതർ പാലായിലെ കഐസ്ആർടിസി അധികൃതരെ സമീപിച്ചത്. സ്കൂൾ അധികൃതരെ നിരാശരാക്കാതെ കഐസ്ആർടിസി അധികൃതർ തങ്ങളുടെ ഡിപ്പോയിലെ ഏറ്റവും നല്ല ബസ് വിനോദയാത്രയ്ക്കായി അനുവദിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന 30 കുട്ടികളും അഞ്ച് അധ്യാപകരും വാഗമണിനാണ് വിനോദയാത്ര പോയത്. ബസിലെ ഹൃദ്യമായ സംഗീതം ആസ്വദിച്ച വിദ്യാർഥികൾ പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു. രാവിലെ 6.30നു പോയ സംഘം വൈകുന്നേരം ആറോടെ…
Read More