എരുമേലി: ഷഹാനയെ തുണച്ചത് ഭാഗ്യം. ഒരൽപ്പം മാറിയിരുന്നെങ്കിൽ പാലത്തിൽ നിന്ന് ആ പിഞ്ചു പെൺകുട്ടി വീഴുമായിരുന്നത് മണിമലയാറിൽ പാറക്കല്ലുകളുടെ മുകളിൽ. ഒരു പോറൽ പോലുമില്ലാതെ പ്രിയപ്പെട്ട പൊന്നുമോൾ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുന്നു മാതാപിതാക്കൾ. ഇന്നലെ ഉച്ചയ്ക്ക് എരുമേലി ഓരുങ്കൽകടവിൽ പാലത്തിലാണ് അദ്ഭുതകരമായ രക്ഷപെടലിന്റെ ഭാഗ്യം നിറഞ്ഞ സംഭവം. പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ കണ്ണിൽ കരട് വീണതിന്റെ വിഷമത്തിൽ പാലത്തിന്റെ അരികിലാണെന്നറിയാതെ നടന്നപ്പോൾ നദിയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു ആറ് വയസുകാരി ഷഹാന. അപ്പുറത്തും ഇപ്പുറത്തുമുള്ള പാറക്കല്ലുകളുടെ കൂട്ടങ്ങളുടെ നടുക്കുള്ള ഇത്തിരി വെള്ളത്തിലേക്കാണ് അവൾ വീണത്. അതുകൊണ്ട് തന്നെ വീഴ്ചയിലുണ്ടായ ഭയം അല്ലാതെ ഒരു പരിക്കും ഇല്ലാതെ അവൾ വെള്ളത്തിൽ വീണുകിടന്നു. കണ്ടു നിന്നവർ ഓടിയെത്തി അവളെ വാരിയെടുക്കുമ്പോൾ ആർത്തലച്ചു കരയുകയായിരുന്നു അമ്മ ഫസീല. പാലത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വേങ്ങശേരി നൗഷാദ്…
Read MoreCategory: Kottayam
കെഎസ്ആർടിസി ബസിൽനിന്നു വയോധികനെ കണ്ടക്ടർ ചവിട്ടി താഴെയിട്ടതായി പരാതി! സംഭവത്തെക്കുറിച്ച് കണ്ടക്ടര്‍ പറയുന്നത് ഇങ്ങനെ…
മൂലമറ്റം: ലോട്ടറി വിൽപ്പനക്കാരനെ കെഎസ്ആർടിസി ബസിൽനിന്ന് കണ്ടക്ടർ ചവിട്ടി താഴെയിട്ടതായി പരാതി. പരിക്കേറ്റ ഇടാട് ഐക്കര തെക്കേൽ രാജപ്പനെ (63) ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂലമറ്റത്ത് എത്തി നാലോടെ എലപ്പാറ വഴി കുമളിക്കു പോകുന്ന ബസിൽ മൂലമറ്റത്തുനിന്ന് ഇടാടിന് പോയ രാജപ്പനെ ഇലപ്പള്ളിക്കു സമീപം കണ്ടക്ടർ ചവിട്ടി താഴെയിട്ടതായാണ് പരാതി. എന്നാൽ മദ്യലഹരിയിലായിരുന്ന രാജപ്പൻ ബസിൽ ബഹളം ഉണ്ടാക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി യാത്രക്കാരും കണ്ടക്ടറും പറയുന്നു. തുടർന്ന് കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രാജപ്പനെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. മദ്യപിച്ചതായി പരിശോധനയിൽ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
Read Moreപത്തോളം മോഷണങ്ങൾ! വൈക്കത്ത് ആരാധനാലയങ്ങളിൽ മോഷണം വ്യാപകമായി; പ്രതികളെക്കുറിച്ചു വിവരമില്ല; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ
വൈക്കം: വൈക്കം, വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവായതായി പരാതി. ശനിയാഴ്ച പുലർച്ചെ വെച്ചൂരിലെ മൂന്നു ക്ഷേത്രങ്ങളിലെയും ഒരു പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികളാണ് മോഷ്ടാക്കൾ പൊളിച്ചത്. തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. ഒരു ക്ഷേത്രത്തിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സെന്റ് ജോസഫ് കപ്പേളയുടെ മുന്‍വശത്തെയും അകത്തെയും കാണിക്കവഞ്ചിയുടെ പൂട്ടുപൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാ ക്ഷേത്രത്തിലെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഒരാഴ്ച മുമ്പു ഭണ്ഡാരത്തില്‍നിന്നും പണം എടുത്തിരുന്നതിനാല്‍ അധികം തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. വൈകുണ്ഠപുരം ക്ഷേത്രത്തിന് മുന്‍വശത്തെ ഭണ്ഡാരത്തിന്റെയും ക്ഷേത്രത്തിനകത്ത് അയ്യപ്പന്റെ നടയിലെ കാണിക്കവഞ്ചിയുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ഇവിടെനിന്നു പണം നഷ്ടപ്പട്ടിട്ടുണ്ടെന്നു…
Read Moreകേരള കോണ്‍ഗ്രസ് എം ഇനി കേഡര്‍ പാര്‍ട്ടി ! പാര്‍ട്ടി ജന്മദിനമായ ഒക്ടോബര്‍ ഒന്പതിനു സംസ്ഥാന സമ്മേളനവും തെരഞ്ഞെടുപ്പും കോട്ടയത്ത്…
കോട്ടയം: സിപിഎം മോഡലില്‍ കേഡര്‍ പാര്‍ട്ടി സംവിധാനവും സംഘടന തെരഞ്ഞെടുപ്പും നടത്തുന്നതിന്റെ ഭാഗമായുള്ള കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ 58ാം ജന്മദിനമായ ഒക്ടോബര്‍ ഒന്പതന് കോട്ടയത്തു നടക്കും. മെംബര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കി വാര്‍ഡു തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്. 12 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി. ഇനി കോട്ടയം, മലപ്പുറം ജില്ലാ സമ്മേളനങ്ങളാണ് നടക്കാനുള്ളത്.27ന് കോട്ടയം ജില്ലാ സമ്മേളനവും 28ന് മലപ്പുറം ജില്ലാ സമ്മേളനവും നടക്കും. പാര്‍ട്ടി ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് വാര്‍ഡു തലത്തില്‍ വാര്‍ഡ് പ്രസിഡന്റിനു പുറമേ രണ്ടു വൈസ് പ്രസിഡന്റുമാരും രണ്ടു സെക്രട്ടറിമാരുമേ ഭാരവാഹികളായുള്ളൂ. നിയോജക മണ്ഡലം തലത്തില്‍ നാലു സെക്രട്ടറിമാരും ജില്ലയില്‍ ആറു സെക്രട്ടറിമാരുമാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും പുതിയ പ്രസിഡന്റുമാരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും കമ്മറ്റികളില്‍ നല്‍കിയിട്ടുണ്ട്. വാര്‍ഡ് സമ്മേളനങ്ങള്‍…
Read Moreനിലവിളികേട്ട് കിണറ്റിൻ കരയിലേക്ക് എല്ലാവരും ഓടിയെത്തി; ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ നിസഹായരായി നോക്കിനിന്നപ്പോൾ, ജിനുവിന്റെ ധൈര്യം ലെവിന്‍ പുതുജീവനായി
ഏറ്റുമാനൂര്‍: ജിനുവിന്റെ ധൈര്യം ലെവിന്‍ പുതുജീവനായി. കിണറ്റില്‍ വീണ മൂന്നാം ക്ലാസുകാരനെ സമീപവാസിയായ ചെറുപ്പക്കാരന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്. നീണ്ടൂര്‍ പഞ്ചായത്തിലെ ഓണംതുരുത്തിലാണ് സംഭവം. ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം കോതാട്ട് ഭാഗത്ത് താമസിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ലെവിന്‍ ഷൈജു സ്കൂളില്‍നിന്ന് വീടിന്റെ പിന്‍വശത്തുള്ള എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് വരുമ്പോള്‍ പൊട്ടക്കിണറ്റില്‍ കാല് വഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ക്ക് നിസഹായരായി നില്‍ക്കാനേ സാധിച്ചുള്ളു. ഈ സമയം അവിടെയെത്തിയ ജിനു സമയം അല്പംപോലും നഷ്ടപ്പെടുത്താതെ കല്‍ക്കെട്ടില്ലാത്ത കിണറ്റില്‍ വടം കെട്ടി ഇറങ്ങുകയും ലെവിനെ നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുകയുമായിരുന്നു.
Read Moreകരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമം! ഭാര്യയെ വെട്ടി പരിക്കേല്പിച്ച കേസില്‍ സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങും! സന്തോഷ് ആക്രമണത്തിനു മുതിര്‍ന്നതിന്റെ കാരണം…
പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയെ വെട്ടിപരിക്കേല്പിച്ച കേസില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂരില്‍ വിദ്യയുടെ വീട്ടിലെത്തിയ സന്തോഷ് ഭാര്യയെ മാരകമായി വെട്ടിപരിക്കേല്പിച്ചത്. കൊലപാതക ഉദ്ദേശ്യത്തോടെ എത്തിയ ഇയാള്‍ കഴുത്തിനു വെട്ടാനുള്ള ശ്രമം വിദ്യ തടഞ്ഞതോടെ കൈകള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. അറ്റുപോയ ഇടതുകൈപ്പത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തത്. വലതു കൈവിരലുകളും അറ്റുപോയിരുന്നു. വിദ്യയുടെ അച്ഛനും വെട്ടേറ്റു. ആയുധം കണ്ടെടുക്കാൻ വിദ്യയുടെയും അച്ഛന് വിജയന്റെയും മൊഴി കൂടല്‍ പോലീസ് ഇന്നലെ മെഡിക്കല്‍ കോളജിലെത്തി ശേഖരിച്ചു. വിദ്യയെ വെട്ടാനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതുള്പ്പെടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിലേക്കാണ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നതെന്ന ്പോലീസ് പറഞ്ഞു. സംഭവദിവസം പുലര്‍ച്ചെ തന്നെ സന്തോഷിനെ അറസ്റ്റു ചെയ്തിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമം കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമത്തിനാണ്…
Read Moreനാടാകെ നായ്ക്കൾ പെരുകുമ്പോള്‍..! പാലായിലുണ്ട് ഡോഗ് പാർക്ക് ആർക്കും വേണ്ടാതെ നശിക്കുന്നു; പാർക്കിനു ചെലവായത് എട്ടുലക്ഷം രൂപ
കോട്ടയം: ഏഴു വർഷം മുന്‍പ് എട്ടു ലക്ഷം രൂപ മുടക്കി പാലായിൽ നഗരസഭ ഒരു പട്ടിക്കൂട് നിർമിച്ചു. നഗരത്തിലും പരിസരപ്രദേശത്തുമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അന്‍പതോളം നായ്ക്കളെ പിടികൂടി ചെറുതും വലുതുമായ 25 കൂടുകളിലായി ഭക്ഷണം നൽകി പാർപ്പിച്ചു. ഇതോടെ പാലായിലെ തെരുവുനായ ശല്യത്തിനു ഒരുപരിധി വരെ പരിഹാരമാകുകയും ചെയ്തു. ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാകുകയും ദിനം പ്രതി ആളുകൾ നായയുടെ കടിയേൽക്കുകയും ചെയ്യുന്പോൾ നായ്ക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഡോഗ് പാർക്ക് നാശത്തിന്റെ വക്കിൽ. പാലാ നഗരത്തിലും നഗര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായപ്പോൾ അന്നത്തെ മുനിസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിലാണ് ു ഡോഗ് പാർക്ക് തുടങ്ങിയത്. എട്ടുലക്ഷം രൂപ മുടക്കി മാർക്കറ്റിനു സമീപമുള്ള വെറ്ററിനറി ആശുപത്രിയോടു ചേർന്നാണ് നായ്ക്കൾക്ക് കൂടൊരുക്കിയത്. ചെറുതും വലുതുമായ 25 കൂടുകളിലായി അന്‍പതോളം നായ്ക്കളെ വന്ധ്യംകരിച്ച് ഭക്ഷണം നൽകി സംരക്ഷിക്കുന്നുണ്ടായിരുന്നു. നഗരസഭയിൽനിന്ന്…
Read Moreതൊടുപുഴയിലെ ഹോംനഴ്സ് യുകെയിലെ പീഡന വീരൻ; മേലുകാവുമറ്റത്തെ മധ്യവയസ്കൻ ജോസി ജോസഫിനെ കുടുക്കി പോലീസ്
ഈരാറ്റുപേട്ട: യുകെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ജോസി ജോസഫി (55)നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുകെയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ നാട്ടിലേക്ക് കടന്നുകളയുകയും തൊടുപുഴയില്‍ മറ്റൊരു പേരില്‍ ഹോംനഴ്സായി ജോലി ചെയ്തു വരികയുമായിരുന്നു. ഇന്റര്‍പോളിന്റെ ആവശ്യപ്രകാരം ഡല്‍ഹി പട്യാല കോടതി ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിക്കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷന് എസ്എച്ച്ഒ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്ഐ സനല്‍കുമാര്‍, സിപിഒമാരായ നിസാം, വരുണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കും.
Read Moreസ്വപ്നച്ചിറകിൽ…എരുമേലി വിമാനത്താവളം മണ്ണിന്റെ ഉറപ്പുപരിശോധന തുടങ്ങി; പ്രതീക്ഷയോടെ നാട്ടുകാർ
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ നിർദിഷ്ട വിമാനത്താവള പദ്ധതിയുടെ റൺവേ നിർമിക്കാൻ മണ്ണിന്റെ ഉറപ്പ് പരിശോധന തുടങ്ങി.ഇന്നലെ ആരംഭിച്ച പരിശോധന മൂന്ന് ആഴ്ചകൊണ്ടു പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥരും ലൂയി ബർഗ് കൺസൾട്ടിംഗ് ഏജൻസിയുടെ എൻജിനിയർമാരും ജിയോ കമ്പനിയുടെ തൊഴിലാളികളും എത്തി പെഗ് മാർക്കിംഗ് ആരംഭിച്ചു. അടുത്ത ദിവസം മുതൽ മണ്ണ് കുഴിച്ചു തുടങ്ങുമെന്നു ലൂയി ബെർഗ് സർവേ എൻജിനിയർ പാർഥ ചക്രവർത്തി, സോയിൽ സർവേയർ അമീൻ എന്നിവർ പറഞ്ഞു. മൂന്നു കിലോമീറ്റർറൺവേയ്ക്ക് അനുയോജ്യമാണെന്നു കരുതുന്ന മൂന്നു കിലോമീറ്റർ ദൂരത്തെ മണ്ണിന്റെ ഘടനയും ഉറപ്പുമാണ് പരിശോധിക്കുന്നത്. പത്തു മുതൽ 20 മീറ്റർ വരെ താഴ്ചയിൽ വലിയ കുഴൽ കിണറിന്റെ മാതൃകയിൽ എട്ട് കുഴികൾ നിർമിച്ചാണ് ഇവയുടെ ഉള്ളിലെ മണ്ണ് ലാബിൽ എത്തിച്ചു പരിശോധിക്കുന്നത്. മണ്ണിന്റെ വിവിധ സാമ്പിളുകൾ മുംബൈയിലെ ലാബിലാണ് പരിശോധിക്കാൻ നൽകുക. ഇതിന്റെ ഫലം…
Read Moreകുമളിയിൽ ഏഴു പേരെ തെരുവുനായ കടിച്ചു; എല്ലാവരേയും ഓടിനടന്ന് ആക്രമിച്ചത് ഒരു നായതന്നെ; നായയെ നാട്ടുകാർ തല്ലിക്കൊന്നു
ഇടുക്കി: കുമളിയിൽ വയോധിക ഉൾപ്പടെ ഏഴോളം പേർക്ക് തെരുവുനായുടെ കടിയേറ്റു. കുമളി വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാംമൈൽ മേഖലകളിലാണ് ഇന്നു രാവിലെ ഏഴോടെ തെരുവു നായ ആളുകളെ കൂട്ടത്തോടെ കടിച്ചത്. രാവിലെ പാലു മേടിക്കുന്നതിനും മറ്റുമായി പോയവരെയാണ് നായ കടിച്ചത്. പലരുടെയും കാലിനും മറ്റും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന. നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. ആസാം സ്വദേശി ഫൈജുൽ ഇസ്ലാം, വലിയകണ്ടം സ്പൈസ്മോ ട്രേഡിംഗ് കന്പനി ജീവനക്കാരനായ മൂർത്തി, തോട്ടം തൊഴിലാളിയായ പൊന്നിത്തായി, അമരാവതി സ്വദേശികളായ മോളമ്മ, രാജേന്ദ്രലാൽ ദത്ത്, എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ പൊന്നിത്തായിയുടെ കാലിന് ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടിയേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ വാക്സിൻ നൽകി. ജില്ലയിൽ ഇന്നു മുതൽ പേവിഷ ബാധയ്ക്കെതിരെ നായ്കൾക്ക് ഉൗർജിത പ്രതിരോധ വാക്സിനേഷൻ ആരംഭിക്കാനിരിക്കെയാണ് വീണ്ടും…
Read More