ചെറുവള്ളി: മുപ്പതുവർഷത്തിലേറെയായി ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഭക്തർക്ക് പ്രിയങ്കരിയായ പിടിയാന കുസുമത്തിന് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരം ആരോഗ്യപരിശോധന നടത്തി. 70 വയസിലേറെയായ കുസുമത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇന്നലെ പരിശോധന നടത്തിയത്.മണ്ണുത്തി വെറ്ററിനറി കോളജിലെ എച്ച്ഒഡി ഡോ. ശ്യാം കെ. വേണുഗോപാൽ, അസിസ്റ്റന്റ് പ്രഫസർ ടി. ജിജിൻ, ദേവസ്വം ബോർഡിന്റെ വെറ്ററിനറി സർജനും ഗവൺമെന്റ് സീനിയർ വെറ്ററിനറി സർജനുമായ ഡോ. ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദേവസ്വം ഡോക്ടറായ ബിനു ഗോപിനാഥിന്റെ ശിപാർശ പ്രകാരമാണ് പരിശോധന നടത്തിയത്.അടുത്തിടെയായി കുസുമത്തിന് നടക്കുന്നതിന് പ്രയാസം അനുഭവപ്പെട്ടിരുന്നു. ദേവസ്വം ബോർഡിന്റെ ദേവീക്ഷേത്രങ്ങളിൽ എഴുന്നള്ളത്തുകളിൽ പങ്കെടുത്തിരുന്ന കുസുമത്തിന്റെ ദൈനംദിന ചര്യയ്ക്ക് ഇനി നിയന്ത്രണം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അധികദൂരം യാത്ര അനുവദിക്കേണ്ട. ആഹാരത്തിൽ പുല്ല്, ധാന്യം എന്നിങ്ങനെ പെട്ടെന്ന് ദഹിക്കാവുന്നവ ഉൾപ്പെടുത്തും. 1992-ൽ വനംവകുപ്പിൽ നിന്ന് ഭക്തർ വാങ്ങി നടയ്ക്കിരുത്തിയതാണ് കുസുമത്തിനെ. 40 വയസോളമുണ്ടായിരുന്നപ്പോഴാണ്…
Read MoreCategory: Kottayam
കുഴികളെ പഴി പറഞ്ഞു മടുത്തു… കുണ്ടും കുഴിയും ചാടിയുള്ള യാത്ര അതികഠിനം; ഗ്രാമീണപാതകളിലെ ചില കാഴ്ചകൾ ഇങ്ങനെ…
കോട്ടയം: വഴിയിലെ കുഴികളെ പഴി പറഞ്ഞു മടുത്തിരിക്കുന്നു. ഏറ്റവും ഒടുവിലായി വഴിയിലെ കുഴി ഒരു ജീവൻകൂടി എടുത്തു. അതിരന്പുഴയിൽ കുഴിയിൽ ബൈക്ക് ചാടിയുണ്ടായ അപകടത്തിൽപ്പെട്ട് 45കാരനായ ഗൃഹനാഥനാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടങ്ങൾ പതിവാകുന്പോഴും നിരത്തുകളിലെ കുഴികളുടെ കാര്യത്തിൽ അധികാരവർഗത്തിനു കണ്ടമട്ടില്ല. സംസ്ഥാന പാതകൾ മുഖം മിനുക്കി നിൽക്കുന്പോൾ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഞ്ഞിക്കുഴിയിലെ ദുരിതംകോട്ടയത്തു ഗതാഗതക്കുരുക്കിന്റെ ഒരു പ്രധാന കാരണം കഞ്ഞിക്കുഴിയിലെ കുഴികളാണ്. പ്ലാന്റേഷൻ, മാവിൻ ചുവട്, ട്രാഫിക് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിരവധി കുഴികളുണ്ട്. അസംപ്ഷൻ സ്ക്വയറിൽ രൂപപ്പെട്ട വലിയ കുഴി നാട്ടുകാർ ചേർന്ന് അടച്ചതു ദിവസങ്ങൾക്കു മുന്‍പ്. ഇവിടെ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡു പലേടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇരുചക്രയാത്ര സാഹസികംഇരുചക്ര വാഹനയാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴികൾക്കെതിരേ രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലെ റോഡിലെ കുഴികളിൽ പൂക്കളമിട്ടാണ്…
Read Moreപാമ്പാടിയെ വിറപ്പിച്ച് തെരുവുനായയുടെ വിളയാട്ടം; വീട്ടമ്മയെ കടിച്ചു കുടഞ്ഞപ്പോൾ ഉണ്ടായത് 34 മുറിവുകൾ; ഉറങ്ങിക്കിടന്ന വിദ്യാർഥിക്ക് നേരേയും ആക്രമണം
പാമ്പാടി: ഏഴാം മൈലിൽ കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഏഴു പേർക്കാണ് നായയുടെ കടിയേറ്റത്. ആക്രമണം നടത്തിയതിനു പിന്നാലെ നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവർ എല്ലാം തന്നെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. നായ മൃഗങ്ങളെ കടിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ കിടന്നുറങ്ങിയ സ്കൂൾ വിദ്യാർഥിക്ക് അടക്കം ഏഴു പേർക്കു നായയുടെ കടിയേറ്റത്. വയറിലും നെഞ്ചിലും ഉൾപ്പെടെ 34 മുറിവുകളാണ് മിനിട്ടുകൾ മാത്രം നീണ്ട നായ ആക്രമണത്തിൽ നിഷ എന്ന വീട്ടമ്മയ്ക്ക് ഏറ്റത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് നിഷയുടെ അയൽവാസിയായ ഏഴാം ക്ലാസുകാരൻ ഫെബിനു പട്ടിയുടെ കടിയേറ്റത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ചു പേർക്കും കടികിട്ടി. പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയതു പേവിഷബാധ മൂലമാണെന്നു സംശയം ഉയർന്നിരുന്നു. തെരുവുനായ പാഞ്ഞുവരുന്നതു കണ്ടു വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ വീട്ടമ്മയെ…
Read Moreതൊഴിലുറപ്പ് സ്ത്രീത്തൊഴിലാളിയെ പുലി ആക്രമിച്ചു; മുടിയിൽ പിടിത്തം വീണെങ്കിലും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
മൂന്നാര്‍: തൊഴിലുറപ്പ് പണിയുമായി ബന്ധപ്പെട്ട് ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീത്തൊഴിലാളിയെ പുലി ആക്രമിച്ചു. പഴയ മൂന്നാര്‍ സ്വദേശി ഷീല ഷാജി (47)യെയാണ് പുലി ആക്രമിച്ചത്. ഒപ്പം പണിചെയ്തിരുന്ന മൂന്നു തൊഴിലാളികളും ഷീലയും പുലിയുടെ മുന്നില്‍പ്പെടുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിരവധി വീടുകളുള്ള പ്രദേശത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഡാം നിര്‍മിക്കാനുള്ള കല്ല് ശേഖരിക്കുവാന്‍ കാട്ടിനുള്ളിലേക്കു പോയ സമയത്തായിരുന്നു ആക്രമണം. പുലിയുടെ മുന്നില്‍പ്പെട്ട തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെ പിന്നിലായിരുന്ന ഷീലയെ പുലി ആക്രമിക്കുകയായിരുന്നു. മുടിയിൽ പുലിയുടെ പിടുത്തം വീണെങ്കിലും കുതറി ഓടി ഷീല രക്ഷപ്പെടുകയായിരുന്നു. ഭയന്നു തളര്‍ന്നുവീണ ഷീലയെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് വരികയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ വഴിയില്‍ തടഞ്ഞു. എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്.…
Read Moreഅമ്മ മനം തേങ്ങും..! സങ്കടമഴ പെയ്തിറങ്ങുന്നതിനിടയില്‍ മിന്‍സയ്ക്ക് നാടിന്റെ യാത്രാമൊഴി
ചിങ്ങവനം: സങ്കടമഴ പെയ്തിറങ്ങുന്നതിനിടയില്‍ മിന്‍സയ്ക്ക് നിറകണ്ണുകളോടെ നാടിന്റെ യാത്രാമൊഴി. ഖത്തറില്‍ സ്കൂള്‍ ബസില്‍ കുടുങ്ങി മരിച്ച മിന്‍സ എന്ന നാലു വയസുകാരിയെ ഒരു നോക്കു കാണാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി. വീട്ടിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ക്കു ശേഷം വൈകുന്നേരം 5.30 ഓടെ മിന്‍സയുടെ സംസ്കാരം നടത്തി. കുഞ്ഞുമിന്സയെ വിളിച്ചുകൊണ്ട് സഹോദരി മീഖയുടെ കരച്ചിലാണ് ഏവരുടെയും കണ്ണു നിറച്ചത്. മീഖയുടെ കരച്ചിലില്‍ അതുവരെ പിടിച്ചുനിന്ന പലരും വിങ്ങിപ്പൊട്ടി. ഞായറാഴ്ച ഖത്തറിലെ കൊടുംചൂടില്‍ സ്കൂള്‍ ബസില്‍ അകപ്പെട്ടു മരണത്തിന് കീഴടങ്ങിയ ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയുടെ വിയോഗം നാടിനാകെ തീരാനൊമ്പരമായി മാറി. ഖത്തര്‍, അല്വക്ക്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്റര്ഗാര്ട്ടണിലെ വിദ്യാര്‍ഥിനിയായിരുന്ന നാലു വയസുകാരി മിന്‍സ സ്കൂളിലേക്ക് പോയ വാഹനത്തില്‍ ഉറങ്ങിപ്പോകുകയായിരുന്നു. മറ്റു കുട്ടികള്‍ ബസില്‍നിന്നുമിറങ്ങി സ്കൂളിലേക്ക് പോയെങ്കിലും ഉറങ്ങിക്കിടന്ന മിന്‍സയെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടിപ്പോയി.…
Read Moreആകാശത്തോളം വിവാദവുമായി വീണ്ടും കോട്ടയം ആകാശപാത; പൊളിക്കണമെന്ന സിപിഎം വാദത്തെ പൊളിച്ചടുക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഒരിടവേളയ്ക്കു ശേഷം കോട്ടയത്തെ ആകാശപാത വീണ്ടും വാര്‍ത്താ വിവാദത്തിലേക്ക്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലയില്‍ വിവിധപരിപാടികള്‍ക്ക് എത്തിയ ദിവസം തന്നെ ആകാശപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന ആരോപണവുമായി സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. തൃശൂരും കൊല്ലത്തും ആകാശപാത പൂര്‍ത്തിയായെന്നും കോട്ടയത്തെ ആകാശപാത നിര്‍മണത്തില്‍ ഒരു അശാസ്ത്രീയതയുമില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്. ഇതിനിടയില്‍ നഗരത്തില്‍ ആകാശപത നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ആകാശപാത പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. തട്ടിക്കൂട്ടി ഇനി നിര്‍മിച്ചാലും നഗരത്തിലെ ജനങ്ങള്‍ക്ക് ആകാശപാതകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ആകാശപാതയുടെ നിര്‍മാണത്തില്‍ ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനാസ്ഥയാണ് ഉണ്ടായതെന്നും പൊളിച്ചുമാറ്റാന്‍ കോടതി വരെ നിര്‍ദേശിച്ച ആകാശപാതയുടെ കാര്യത്തില്‍ തിരുവഞ്ചൂര്‍…
Read Moreപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പത്തൊമ്പതുകാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.മുണ്ടക്കയം കോടമല വീട്ടിൽ മനോജ് മകൻ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ തങ്കപ്പൻ മകൻ നിതിൻ (33), കൊക്കയാർ ഭാഗത്ത് കുമ്പുക്കൽ വീട്ടിൽ ജോബി സെബാസ്റ്റ്യൻ മകൾ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും, അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച് ഷിന്റോ പി കുര്യൻ, എസ്,ഐ അരുൺ തോമസ്, എഎസ്ഐ ഷൈമ, സിപി മാരായ റോഷ്ന, നൗഷാദ്,അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ…
Read Moreബസിലെ കുതിരയ്ക്കൊപ്പം കുതിക്കുന്ന കുതിര; മറയൂരിലെ കുതിരയോട്ടം സമൂഹമാധ്യമത്തിൽ വൈറലാകുന്നു
മറയൂര്‍: ടൂറിസ്റ്റ് ബസിൽ പതിച്ചിരിക്കുന്ന ത്രീ ഡി ചിത്രത്തിനൊപ്പം ഓടുന്ന സാക്ഷാൽ കുതിര കൗതുകമായി. ബസിൽ പതിച്ചിരിക്കുന്ന കുതിരയുടെ ചിത്രത്തോട് അടുപ്പം തോന്നി ഒപ്പം കൂടിയിരിക്കുന്ന കുതിര ഇപ്പോൾ നാട്ടിൽ താരമാണ്. തമിഴ്നാട്ടിലെ പേരൂര്‍ ബസ് സ്റ്റാൻഡിലെത്തുന്ന ബസിലെ കുതിരയുടെ ചിത്രത്തോടു സൗഹൃദം കൂടുന്ന കുതിരയാണ് വാർത്തകളിൽ നിറയുന്നത്. സമീപവാസിയായ അരുണാചലത്തിന്റേതാണ് കുതിര. ഉച്ചയ്ക്ക് 1.30നാണ് കോയമ്പത്തൂര്‍ പൊള്ളാച്ചി റോഡില്‍ സര്‍വീസ് നടത്തുന്ന ബസ് പേരൂരിലെത്തുന്നത്. സവാരിക്ക് ഉപയോഗിക്കുന്ന കുതിര മറ്റ് ജോലികള്‍ ഒന്നും ഇല്ലെങ്കിൽ ബസ് കേന്ദ്രത്തില്‍ എത്തും. 1.40ന് ബസ് പൊള്ളാച്ചിയിലേക്കു പോകുമ്പോള്‍ ബസിലെ കുതിരയോടൊപ്പം മീറ്ററുകളോളം ഓടിയ ശേഷമാണ് അരുണാചലത്തിന്റെ കുതിര മടങ്ങിപ്പോകുന്നത്. ബസിന് ഒപ്പം പായുന്ന കുതിരയെ കാണാൻ ആളുകൾ കൂടുന്നതും പതിവായിട്ടുണ്ട്.
Read Moreതെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍
കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമസഭയിലേക്കു കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി വിട്ടു പോയ സാഹചര്യങ്ങളിലും പാർട്ടിയിൽ അടിയുറച്ചു നിന്ന നേതാവാണ് റോഷി എന്ന് പ്രസിഡൻറ് സലിം തന്റെ പ്രസംഗത്തിൽ മന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചു.
Read Moreകോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം;നാല് കുട്ടികളെ രക്ഷപ്പെടുത്തി; സംഘത്തിൽ രണ്ടും മൂന്നും വയസുള്ള കുട്ടികളും
കോട്ടയം: റെയില്‍വേ സ്റ്റേഷന് പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്ഡ്ലൈൻ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനില്‍ കോട്ടയത്തെത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ബാലഭിക്ഷാടനം നടന്നത്. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.…
Read More