കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണ് തിരുവോണത്തലേന്നുണ്ടായിരിക്കുന്നത്. കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരി ബിവറേജസ് ഒൗട്ട്ലെറ്റിലാണ്. 79 ലക്ഷം. കഴിഞ്ഞ വർഷങ്ങളിലും ചങ്ങനാശേരി തന്നെയായിരുന്നു മുന്നിൽ. രണ്ടാം സ്ഥാനത്ത് കോട്ടയം നാഗന്പടം ബിവറേജസ് ഒൗട്ട്ലെറ്റാണ്. ഇവിടെ 50 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ജില്ലയിൽ കോട്ടയം,അയർക്കുന്നം എന്നിവിടങ്ങളിലാണ് ബിവറേജസ് വെയർഹൗസ്. ഇതിൽ കോട്ടയത്തിനുകീഴിലെ 13 ബിവറേജ് ഒൗട്ട്ലെറ്റുകളിലാണ് 4.88 കോടിയുടെ മദ്യ വില്പന ഉണ്ടായിരിക്കുന്നത്. കണ്‍സ്യൂമർഫെഡ് ബിവറേജസ് ഒൗട്ട്ലെറ്റുകളിലെ മദ്യ വില്പനയും ബാറുകളിലെ വില്പനയും കൂടി പരിശോധിക്കുന്പോൾ തുക ഇനിയും വർധിക്കും. ഉത്രാടദിനത്തിൽ മാത്രം ബിവറേജസ് കോർപറേഷന്റെ കുറവിലങ്ങാട്, ഉഴവൂർ ഒൗട്ട്ലെറ്റുകളിൽ വിറ്റഴിച്ചത് 43.5 ലക്ഷത്തിന്റെ മദ്യമാണ്. കുറവിലങ്ങാട് ഷോപ്പിൽ നിന്ന് 28 ലക്ഷം രൂപയുടെ…
Read MoreCategory: Kottayam
നിർധന കുടുംബത്തിന്റെ ടാർപ്പോളിൻ ഷെഡും കാലവർഷം കവർന്നു; വീടെന്ന സ്വപ്നം കിടപ്പിലായ പ്രദീപിനും കുടുംബത്തിനും അന്യമോ
നെടുങ്കണ്ടം: ടാര്പ്പോളിന് കെട്ടിയ ഷെഡില്‍ അന്തിയുറങ്ങിയിരുന്ന കുടുംബത്തിന്റെ കിടപ്പാടവും കാലവര്‍ഷം കവര്‍ന്നു. ഇതോടെ നാലംഗങ്ങളുള്ള കുടുംബം അയല്‍വീടുകളില്‍ മാറിമാറി താമ സിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയിലും കാറ്റിലുമാണ് രാമക്കല്‍മേട് തോവാളപ്പടി പോണാവള്ളില് പ്രദീപിന്റെ വീട് പൂര്‍ണമായും തകര്‍ന്നത്. വീട് തകര്‍ന്നതിനൊപ്പം ഗൃഹോപകരണങ്ങളും നശിച്ചു. ടാര്പ്പോളിൻ കെട്ടി മറച്ചിരുന്ന വീട്ടിലായിരുന്നു പ്രദീപും ഭാര്യ സ്മിതയും രണ്ട് പെണ്മക്കളും താമസിച്ചിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ പ്രദീപിന് കൂലിപ്പണിക്കുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം പ്രദീപിന്റെ ഭാര്യ സ്മിതയ്ക്ക് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയില്‍നിന്നുള്ള വരുമാനമാണ്. പ്രദീപിന്റെയും മാനസിക വെല്ലുവിളിയുള്ള മകളുടെയും ചികിത്സാച്ചെലവുകള്‍, വീട്ടുചെലവ് തുടങ്ങിയവ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടമായത്. 2017ല്‍ ഇവര്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വീടിനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും യാതൊരു…
Read Moreആരും എടുക്കാത്ത കരാർ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു; മുടങ്ങിക്കിടക്കുന്ന കാരിത്താസ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഉടൻ
ഏറ്റുമാനൂർ: കാരിത്താസ് – അമ്മഞ്ചേരി റോഡിലെ കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 13.6 കോടി രൂപ വകയിരുത്തിയിരിക്കുന്ന നിർമാണ പ്രവൃത്തിയുടെ കരാറെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. റെയിൽവേ മേൽപ്പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തത് വിവാദമായിരുന്നു. എംസി റോഡിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ഏറ്റവും എളുപ്പമാർഗമാണിത്. രോഗികളുമായി ദിവസേന അസംഖ്യം ആംബുലൻസുകളും സർവീസ് ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളും പോകുന്ന റോഡ് മേൽപ്പാല നിർമാണത്തിനായി മൂന്ന് വർഷം മുമ്പ് അടച്ചതാണ്. റെയിൽവേയുടെ ചുമതലയിലുള്ള മേൽപ്പാലം നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിക്കാൻ പോലും സാധിച്ചിരുന്നില്ല. കരാർ തുകയെ സംബന്ധിച്ച തർക്കത്തിൽ കരാറുകാരാരും ജോലി ഏറ്റെടുക്കാൻ തയാറാകാതെ വരികയായിരുന്നു. തർക്കത്തിന് പരിഹാരം കണ്ട് ഊരാളുങ്കൽ സൊസൈറ്റിയെ കരാർ ഏൽപ്പിച്ചതോടെ നിർമാണരംഭത്തിന് വഴി തുറന്നിരിക്കുകയാണ്.
Read Moreആരോ സൗജന്യമായി സംഘാടകർക്ക് നൽകി! അഞ്ചു കിലോ തൂക്കമുള്ള ഒരു മത്തങ്ങയ്ക്ക് ലഭിച്ചത് 47000 രൂപ
രാജകുമാരി: വില കേട്ട് ആരും ഞെട്ടണ്ട. ഇടുക്കി ചെമ്മണ്ണാറിൽ നടത്തിയ ഓണാഘോഷത്തിലെ ജനകീയ ലേലത്തിൽ അഞ്ചു കിലോ തൂക്കമുള്ള ഒരു മത്തങ്ങയ്ക്ക് ലഭിച്ചത് 47000 രൂപ. സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന് കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്. 100 രൂപയ്ക്കാണ് ലേലം തുടങ്ങിയത്. ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ചുകൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറുകയായിരുന്നു. ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ മത്തങ്ങ ലോകത്തിലെ ഏറ്റവും കൂടിയ വിലയ്ക്കു വിറ്റുപോയി. നൂറുകണക്കിന് ആളുകൾ ലേലത്തിൽ പങ്കെടുത്തു. വിളിത്തുക നൽകിയാണ് ലേലം നടത്തുന്നത്. ഓണാഘോഷത്തിന്റെ ചെലവ് കണ്ടെത്താൻ സമ്മാന കൂപ്പണും സംഭാവന പിരിവുമായി നടന്ന സംഘാടകരും ഇതോടെ ഹാപ്പിയായി.
Read Moreപോലീസ് നായ ഓടിയത് ആക്രിക്കടയിലേക്ക്; നായ ചെന്നിടം പരിശോധോച്ചപ്പോൾ കിട്ടിയത് ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങൾ
പത്തനംതിട്ട: എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉത്്പന്നങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വന്‍ റെയ്ഡ് നടന്നു. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ വിവിധ ഇനങ്ങളിലെ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു, രണ്ടുപേരെ അറസ്റ്റു ചെയ്തു. ഉണർവ്ലഹരി ഉത്പന്നങ്ങളുടെ വില്പന തടയുന്നതിന് സംസ്ഥാന ഗവൺമെന്റ് പുതുതായി രൂപം നല്കിയ ‘ഉണര്‍വ്’ പദ്ധതിയുടെ ഭാഗമായുള്ള പോലീസ് സ്പെഷല്‍ ഡ്രൈവിലാണ് രണ്ടുപേര്‍ കുടുങ്ങിയത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ പുതിയത്ത് നാസര്‍ (52), കുമ്പഴയില്‍ ആക്രിക്കട നടത്തുന്ന സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട കണ്ണങ്കരയിലെ നാസറിന്റെ കടയില്‍ നിന്നാണ് ആദ്യം പോലീസ് നായയുടെ സഹായത്തോടെ നിരവധി ഇനങ്ങളില്‍പെട്ട നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. പത്തനംതിട്ട ജില്ലാ ഡോഗ് സ്ക്വാഡിലെ റാംബോയുടെ സഹായത്തോടെയാണ് പരിശോധന നടന്നത്. ഏതുതരം മയക്കുമരുന്നും ഒളിപ്പിച്ചുവച്ചാലും കുഴിച്ചിട്ടാലും കണ്ടെത്താന്‍…
Read Moreട്രാവൻകൂർ സിമന്റ്സിലെ പെൻഷൻകാർ ദുരിതത്തിൽ; സർക്കാർ കനിഞ്ഞില്ലെങ്കിൽ പെൻഷൻക്കാർക്ക് കുമ്പിളിൽ തന്നെ കഞ്ഞി
കോട്ടയം: സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന നിലപാടു സ്വീകരിക്കുന്പോഴാണ് മറ്റൊരുകാലത്തുമില്ലാത്ത ദുരിതത്തിൽ ട്രാവൻകൂർസിമന്റ്സിലെ വിരമിച്ച ജീവനക്കാർ കഴിയുന്നത്. കേസുമായി ഹൈക്കോടതി വരെ എത്തിയിട്ടുപോലും വിരമിച്ച ജീവനക്കാരുടെ അനൂകൂല്യം നൽകാൻ ഇതുവരെയും ട്രാവൻകൂർ സിമന്റ്സ് മാനേജ്മെന്റ് തയ്യാറായിട്ടില്ല. വിരമിച്ച നൂറിലധികം ജീവനക്കാർ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്പോൾ, നിലവിലുള്ള ജീവനക്കാർക്ക് ഓണക്കാല ആനൂകൂല്യങ്ങൾ പൂർണമായും കന്പനി വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കന്പനിക്കു വേണ്ടി ചോരനീരാക്കിയ ജീവനക്കാരെ ഈ ഓണക്കാലത്തും പൂർണമായും തഴയുന്ന നിലപാടാണ് കന്പനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ പത്തോളം ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അനൂകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടുപോലും പെൻഷൻകാർക്ക് കൃത്യമായി അനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ ഈ ഓണക്കാലത്തും കന്പനി മാനേജ്മെന്റ് തയ്യാറാകുന്നില്ല. വിഷയത്തിൽ ഇതുവരെയും ഇടപെടാനോ സാധാരണക്കാരും രോഗികളുമായ പെൻഷൻകാരുടെ ജീവിതം നേരെയാക്കാനോ സർക്കാരും ഇടപെടുന്നില്ല. ഇത്തവണ നിലവിലുള്ള…
Read Moreവിലയിൽ കുറവില്ലെങ്കിലും താരം ഉപ്പേരിതന്നെ; നാടൻകായ കിട്ടാനില്ല, ഉപ്പേരിയുടെ വില സാധാരണക്കാരന്റെ കൈ പൊള്ളിക്കും
കോട്ടയം: കായ ഉപ്പേരി ഒഴിച്ചുള്ള ഓണസദ്യ മലയാളിക്ക് ആലോചിക്കാനാകില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുക്കുന്ന നാടൻകായ ഉപ്പേരിക്ക് ഡിമാൻഡ് ഏറെയാണ്. എന്നാൽ കായയുടെയും വെളിച്ചെണ്ണയുടെയും വില വർധിച്ചതു മൂലം ഇത്തവണ ഉപ്പേരിക്ക് വില അൽപം കൂടുതലാണ്. കിലോക്ക് 380 രൂപയാണ്. നാടൻകായക്ക് വിപണിയിൽ 80 രൂപവരെയാണ് കിലോക്ക്. വയനാടൻ പച്ചക്കായക്ക് കിലോക്ക് 62 രൂപയാണ്. കഴിഞ്ഞവർഷം 50 രൂപയിൽ കിടന്ന ഏത്തക്കായുടെ വില ഇത്തവണ കിലോയ്ക്ക് 65 രൂപയാണ്. നാടൻ കുലകൾ ലഭിക്കാനില്ലാത്തതാണ് വില വർധിക്കാൻ കാരണം. പ്രാദേശികമായി ആവശ്യത്തിന് എത്തവാഴക്കുലകൾ ലഭിക്കാതായതോടെ മൈസൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് കുല കൂടുതലും എത്തുന്നത്. ശർക്കരയുടെ വിലയിലുണ്ടായ വ്യത്യാസവും ശർക്കര വരട്ടിക്ക് വില ഉയരാൻ കാരണമായി. ശർക്കരവരട്ടിക്കും 380 രൂപയാണ്. ചക്ക ചിപ്സ്, അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന കളിയടക്ക (ചീട) തുടങ്ങിയ വിഭവങ്ങളും ഓണവിപണിയിൽ ആവശ്യക്കാർക്കായി ഒരുങ്ങിയിട്ടുണ്ട്. അത്തം മുതൽ വിപണി…
Read More106ലും ദീപിക വായന ഹരമാക്കിയിരുന്ന പാലയ്ക്കല്‍ ഏലിക്കുട്ടിയമ്മ യാത്രയായി; കണ്ണടയില്ലാതെ ഉച്ചത്തില്‍ പത്രംവായിക്കുന്ന മുത്തശി ഇളംതലമുറയ്ക്ക് ഒരു പാഠമാണ്…
കുറവിലങ്ങാട്: ഭക്ഷണം വേണമെങ്കില്‍ വേണ്ടെന്നുവയ്ക്കാം. പക്ഷേ, ദീപിക രാവിലെ വായിക്കണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വര്‍ഷങ്ങളായ പതിവാണ്. പാലയ്ക്കല്‍ തറവാട്ടിലെ വീട്ടിലിരുന്ന് 105 പിന്നിട്ട ഏലിക്കുട്ടിയമ്മ മാസങ്ങള്‍ക്ക് മുൻപ് പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിന്റെ അവസാനനാളുകളില്വരെ ദീപിക വായന ശ്വാസവായുപോലെ കാത്തുസൂക്ഷിച്ചിരുന്ന ഏലിക്കുട്ടിയമ്മ ഇന്നലെ നിത്യയാത്രയായി. കേവലം പത്രവായനിയില് മാത്രം ഒതുങ്ങുന്നതല്ല പാലയ്ക്കല്‍ കുടുംബത്തിന്റെ ദീപിക ബന്ധം. മക്കളിലൊരാള്‍ ദീപിക ഏജന്റായി നാട്ടില്‍ സജീവസാന്നിധ്യമാണ്. ഏലിക്കുട്ടിയമ്മയുടെ പേരക്കുട്ടികളിലും ഈ ദൃഢബന്ധം ശക്തമാണ്. മരുമക്കളിലൊരാള്‍ മരണംവരെ പതിറ്റാണ്ടുകളോളം ദീപികയുടെ ഏജന്‍സിയിലൂടെ വാര്‍ത്താവിതരണ രംഗത്ത് നാട്ടിലെ പ്രധാന മുഖമായിരുന്നു. വീട്ടില്‍ മറ്റ് പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും ദീപിക വായിക്കുന്നതില്‍ അമ്മയ്ക്ക് വലിയ ആവേശമായിരുന്നുവെന്ന് മക്കളും പേരക്കുട്ടികളും ഓര്‍മിക്കുന്നു. പത്രവായന സ്ഥിരമാക്കിയിരുന്നതിനാല് ആനുകാലിക സംഭവവികാസങ്ങളെല്ലാം ഈ അമ്മയ്ക്ക് വ്യക്തമായിരുന്നു. കണ്ണടയില്ലാതെ ഉച്ചത്തില്‍ പത്രംവായിക്കുന്ന മുത്തശി ഇളംതലമുറയ്ക്കും വലിയ ആവേശമായിരുന്നു. കരിമരുന്ന് കലാപ്രകടനത്തിലൂടെ ശ്രദ്ധനേടിയിട്ടുള്ള പാലക്കീല്‍…
Read Moreന്നാ ഞങ്ങൾ പരാതി നൽകാം… റോഡിൽ വെള്ളക്കെട്ട്, സ്കൂളിലേക്കുള്ള യാത്ര ദുരിതം; ബാലാവകാശകമ്മീഷന് വിദ്യാര്‍ഥികളുടെ പരാതി
കടുത്തുരുത്തി: റോഡിലെ വെള്ളക്കെട്ട് മൂലം സ്കൂളിലേക്കുള്ള യാത്ര ദുരിതത്തിലാണെന്നും പ്രശ്ന പരിഹാരത്തിന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് വിദ്യാര്‍ഥികളായ സഹോദരങ്ങളുടെ പരാതി. പ്രശ്നത്തില്‍ ഇടപെട്ട കമ്മീഷന് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്, പിഡബ്യുഡി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അതോടെ പിഡബ്യുഡി അധികൃതര്‍ താത്കാലികമായി ചാല് കീറി സ്ലാബിട്ട് റോഡിലെ വെള്ളം സമീപത്തെ കലുങ്കിലേക്ക് ഒഴുക്കിവിട്ടു പ്രശ്നത്തിന് പരിഹാരം കണ്ടു. ശാശ്വത പരിഹാരം ഉടന്‍ കാണുമെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ വീണ്ടും പരാതിയുമായി പോകാനാണ് വിദ്യാര്‍ഥി സഹോദരങ്ങളുടെ തീരുമാനം. ഞീഴൂര്‍ പഞ്ചായത്തിലെ മഠത്തിപ്പറമ്പ് – മങ്ങാട്ടുകാവ് – പുലിക്കുട്ടുമ്മേല് റോഡിലെ വെള്ളക്കെട്ടാണ് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുമെല്ലാം ദുരിതമായത്. ഇതുവഴി പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂളിലേക്കു പോയി വന്നിരുന്ന മഠത്തിപ്പറമ്പ് വാരപ്പടവില്‍ ജിയ റോസ് ജയ്സണ്‍ (13), സഹോദരന് ജിയോണ്‍ ആന്റോ…
Read Moreനായയുടെ ആക്രമണം; പന്ത്രണ്ടുകാരിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ; മാരകമായത് മുഖത്തേറ്റ കടിയെന്ന് ഡോക്ടർമാർ
പത്തനംതിട്ട: നായയുടെ കടിയേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പന്ത്രണ്ടുവയസുകാരിയുടെ മുഖത്തേറ്റ കടിയാണ് മാരകമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. കുത്തിവയ്പുകൾ സ്വീകരിച്ചിട്ടും കുട്ടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകാൻ ഇതു കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കുട്ടിയുടെ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നു ശ്രവം എന്നിവ പരിശോധനയ്ക്കു വിധേയമാക്കിയതായി ഡോ. ജയപ്രകാശ് പറഞ്ഞു. ത്വക്രോഗ പരിശോധനയ്ക്കായി കഴുത്തിന്റെ പിൻഭാഗത്തെ സാന്പിൾ ശേഖരിച്ചു തിരുവനന്തപുരം, പൂന വൈറോളജി ലാബുകളിലേക്ക് അയച്ചുകൊടുത്തു. വായിൽനിന്നു നുരയും പതയും വന്നു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് സാമ്പിളുകൾ ലാബുകളിലേക്ക് അയച്ചത്. നാലു മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്നും ഡോ. ജയപ്രകാശ് കൂട്ടിച്ചേർത്തു.പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ചികിത്സയിലുള്ള അഭിരാമി. സഹോദരൻ കാശിനാഥൻ ഇതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വിദേശത്ത് ഇലക്ട്രീഷനായ ഹരീഷ് കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്.
Read More