രാജാക്കാട്: ഗ്രാമീണ ടൂറിസത്തെ പരിപോഷിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തുന്പോൾ കരാർ കാലാവധികഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട് അനിശ്ചിതത്വത്തിലായ കള്ളിമാലി വ്യൂ പോയുന്റ്് ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ നടപടി ഉണ്ടാകുന്നില്ല. കരാർ കാലാവധി കഴിഞ്ഞ് പദ്ധതി മുടങ്ങി വർഷങ്ങൾ പിന്നിടുന്പോഴും നിർമാണചുമതല ഉണ്ടായിരുന്ന കന്പനിക്ക് അഡ്വാൻസ് നൽകിയ ലക്ഷങ്ങൾ തിരികെ വാങ്ങാനും നടപടിയുണ്ടായിട്ടില്ല. സ്വദേശ, വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി 2012-ലാണ് 1.18 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിൽ ആദ്യഘട്ട പദ്ധതിക്ക് അനുവദിച്ച 50 ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ഡിടിപിസിക്ക് ലഭിക്കുകയും തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സിഡ്കോയെ നിർമാണ ചുമതല ഏൽപിക്കുകയും ചെയ്തു. അവർ പന്ത്രണ്ടര ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയതായും പറയുന്നു. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനിൽകുമാർ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തതാണ്.…
Read MoreCategory: Kottayam
തൊഴിലുറപ്പ് ജോലികഴിഞ്ഞ് മടങ്ങിവരുമ്പോള്‍..! ഭർത്താവിനെ മർദിക്കുന്നത് തടഞ്ഞ വീട്ടമ്മയ്ക്ക് ക്രൂര; മർദനം; സംഭവം ചെറുതോണിയില്‍
ചെറുതോണി: ഭർത്താവിനെ ഏതാനും യുവാക്കൾചേർന്ന് മർദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ക്രൂര മർദനം. മുരിക്കാശേരി – തേക്കിൻതണ്ട് മുണ്ടക്കൽ ഷാജിയുടെ ഭാര്യ മോളിക്കാണ് മർദനമേറ്റത്. ഇവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മോളി തൊഴിലുറപ്പ് ജോലികഴിഞ്ഞ് മടങ്ങിവരുന്പോൾ ഭർത്താവ് ഷാജിയെ അയൽവാസികളായ യുവാക്കൾചേർന്ന് മർദിക്കുന്നതാണ് കണ്ടത്. മോളി തടസംപിടിച്ചപ്പോഴാണ് മർദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. തലയിലും മുഖത്തും ക്ഷതമേറ്റ മോളി നിലത്തുവീഴുകയായിരുന്നു. ഷാജി മുറിക്കാശേരി പോലീസിൽ പരാതിനൽകി. മുരിക്കാശേരിയിലെ സ്വയം സഹായ സംഘത്തിൽനിന്നും വായ്പയെടുത്തതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു. എന്നാൽ സംഭവം വസ്തുതാവിരുദ്ധമാണെന്നും തന്റെ പിതാവിനെ ഫോണിലൂടെ ഷാജി ചീത്തവിളിച്ചത് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും സംഭവത്തിലെ എതിർകക്ഷി രാജേഷ് പറഞ്ഞു. രാജേഷും സഹോദരൻ രജീഷും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുരിക്കാശേരി പോലീസ് കേസെടുത്ത്…
Read Moreഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361.25 അടിയായി ഉയർന്നു! ഒരുദിവസത്തിനിടെ ഉയർന്നത് മൂന്നടിയോളം വെള്ളം
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361.25 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 56 ശതമാനമാണിത്. ഒരുദിവസത്തിനിടെ മൂന്നടിയോളം വെള്ളമാണ് ഇടുക്കിഅണക്കെട്ടിൽ ഉയർന്നത്. പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിവർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴിലെ കണക്കനുസരിച്ച് പദ്ധതി പ്രദേശത്ത് 32 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 53 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ജലനിരപ്പുയർന്നതിനെ തുടർന്നു കല്ലാർകുട്ടി,ലോവർപെരിയാർ, മലങ്കര അണക്കെട്ടുകൾ തുറന്നുവിട്ടിരിക്കുകയാണ്.
Read Moreസോമൻ ചേട്ടൻ സൂപ്പറ…! ആശുപത്രിയിലെത്തിയ യുവതിയുടെ ഫോൺ തട്ടിയെടുത്ത് ഓടിയ കള്ളനെ കുടുക്കി സെക്യൂരിറ്റി ജീവനക്കാരൻ സോമൻ….
ഗാന്ധിനഗർ: രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കൈയിൽനിന്നും മൊബൈൽ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ട് ഓടിയ കള്ളനെ മൽപ്പിടുത്തത്തിനൊടുവിൽ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി. കായംകുളം വള്ളികുന്നം സ്വദേശി രാജീവി (24)നെയാണ് പിടികൂടിയത്. ഇന്നു രാവിലെ മെഡിക്കൽ കോളജ് സർജറി തീവ്രപരിചരണ വിഭാഗത്തിനു മുന്‍പിലാണ് സംഭവം. പാലാ സ്വദേശിനിയായ യുവതിയുടെ മകൻ ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. യുവതി ഐസിയുവിന്റെ മുൻഭാഗത്ത് വാർഡിന്റെ വശത്തായി നിൽക്കുകയായിരുന്നു. ഇതുവഴി വന്ന രാജീവ് യുവതിയുടെ സമീപത്തെത്തി മൊബൈൽ ഫോണ്‍ തട്ടിയെടുത്ത് ഓടുകയായിരുന്നു. യുവതിയും സമീപത്തുണ്ടായിരുന്ന മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ബഹളംവെച്ച് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പ്രവേശന കവാടത്തിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന സെക്യുരിറ്റി ജീവനക്കാരനായ കാഞ്ഞിരം സ്വദേശിയായ സോമന്റെ നേതൃത്വത്തിലുള്ള ടീം വിവരം അറിയുകയും രാജീവിനെ പിന്തുടരുകയും ചെയ്തു. തുടർന്ന്, രക്ത ബാങ്കിനു സമീപമുള്ള ഇടനാഴിയിൽ സോമനും സുഹൃത്ത് സതീഷും ചേർന്ന് മൽപ്പിടിത്തത്തിനൊടുവിൽ…
Read Moreകിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വിരുപ്പു കൃഷിയും വെള്ളത്തിനടിയിൽ
കുമരകം: കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിന്റെ വരവിനു ശക്തിയാർജിച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.തിരുവാർപ്പ്, കുമരകം, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും പലയിടങ്ങളിലൂം കരതൊട്ട് ഒഴുകി. വിരുപ്പു കൃഷിയിറക്കാത്ത പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി. ചെങ്ങളം ഉസ്മാൻ കവലക്ക് സമീപം പുതുക്കാട്ട് അന്‍പത് പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തുള്ള അഞ്ചരയേക്കർ നിലം കഴിഞ്ഞ മുപ്പതു വർഷമായി തരിശായി കിടക്കുന്നത് പരിസരവാസികളെ ഏറെ ദുരിതത്തിലാക്കി കഴിഞ്ഞു. ഒട്ടുമിക്ക വീടുകൾക്കുള്ളിലും ഇന്നലെ വെള്ളം കയറി. സമീപത്തുള്ള കോഴി കടയിൽനിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളോടു കൂടിയ വെള്ളമാണ് വീടുകൾക്കുള്ളിൽ കയറിയിരിക്കുന്നത്. ഇതു പലവിധ രോഗങ്ങൾക്കും കാരണമാകുമെന്നാണ് വീട്ടുകാരുടെ ആശങ്ക. പാലപറന്പിൽ റഷീദ്, പാലപറന്പിൽ നാസർ, സലി കൊച്ചുകളം, മനോജ് കൊച്ചുകളം തുടങ്ങിയ വീട്ടുകാരാണ് വെള്ളം കയറിയ…
Read Moreതന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം: മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ
കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ല. നിലവില്‍ സ്കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. നിലവിലുള്ള സ്കോളർഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. ലീഗ് ഉന്നയിച്ച പരാതി സര്‍ക്കാര്‍ പരിഗണിക്കണം. ലീഗിന്റെ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന് പറഞ്ഞു.
Read Moreവരാന്ത്യ ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണുമുള്ള സ്ഥലങ്ങളിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും മദ്യം! മറ്റക്കരയിൽ കണ്ടെത്തിയത് സമാന്തര ബിവറേജസ്
കോട്ടയം: മറ്റക്കരയിൽ പ്രവർത്തിച്ചിരുന്നതു സമാന്തര ബിവറേജസ്. വരാന്ത്യ ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണുമുള്ള സ്ഥലങ്ങളിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും മദ്യം വില്പന നടത്തിയിരുന്ന സമാന്തരമായ ബിവറേജസായിരുന്നു മറ്റക്കരയിൽ നാളുകളായി പ്രവർത്തിച്ചിരുന്നത്. മദ്യവില്പന നടത്തിയിരുന്ന അകലക്കുന്നം മറ്റക്കര മൂരിപ്പാറ വീട്ടിൽ എം.എം. ജോസഫി (അപ്പച്ചൻ)നെ പാന്പാടി എക്സൈസ് സംഘം പിടികൂടി. ഇയാളുടെ പക്കൽ നിന്നും 110 കുപ്പികളായി സൂക്ഷിച്ചിരുന്ന 55 ലിറ്റർ മദ്യവും എക്സൈസ് അധികൃതർ പിടിച്ചെടുത്തു. മദ്യം വിൽപ്പന നടത്തികിട്ടിയ 18500 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. മദ്യകുപ്പികൾ ചെറുചാക്കുകളിലാക്കി വീട്ടുപരിസരത്ത് കുഴിയെടുത്ത് അതിലൊളിപ്പിച്ചശേഷം ചപ്പു ചവറുകൾ ഇട്ടു കുഴിമുടുകയായിരുന്നു ഇയാളുടെ രീതി. എക്സൈസ് നടത്തിയ ആദ്യ പരിശോധനയിൽ മദ്യകുപ്പികൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീന്നിട് വിശദമായി നടത്തിയ പരിശോധനയിലാണ് ചപ്പു ചവറുകൾ ഇട്ട് മൂടിയ കുഴി കണ്ടെടുത്തത്. അടുത്ത ശനിയും ഞായറും വില്പന നടത്താനായിട്ടായിരുന്നു ഇയാൾ ഇത്രയും മദ്യം…
Read Moreഅന്ന് വെക്കാന്‍ പറ്റിയില്ല, സോറി..! 30 വർഷം മുന്‍പ് എസ്എസ്എല്‍സി പാസായി; പക്ഷേ, അഭിനന്ദനം ലഭിച്ചതു ഇപ്പോൾ…
കോട്ടയം: 30 വർഷം മുന്‍പ് എസ്എസഎൽസി പാസായി. പക്ഷേ, അഭിനന്ദനം ലഭിച്ചതു ഇപ്പോൾ. കോട്ടയം നാട്ടകം കൊടിത്താനം കവലയിലാണ് ഈ അപൂർവ “അഭിനന്ദ ഫ്ളെക്സ് ബോർഡ്’. ഇതു കേൾക്കുന്നവർ സംഭവം എന്താണെന്ന് അറിയാതെ നെറ്റി ചുളിച്ചേക്കാം. പക്ഷേ, സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടുന്ന ഫ്ളക്സ് ബോർഡിന്റെ ചിത്രം കണ്ടാൽ ആരും ഒരു നിമിഷം ചിരിക്കും. പരീക്ഷയിൽ ജയിക്കുന്നവർക്കു ഫ്ളെക്സ് വയ്ക്കുന്നതു നാട്ടുനടപ്പായതിനിടയിലാണ് നാട്ടകത്തെ പുതിയ ബോർഡ് കൗതുകമാകുന്നത്. പഴയ വിജയം “ആഘോഷിച്ചു’ കൂട്ടുകാർ പണികൊടുത്തതാണെന്നതാണ് വ്യക്തം. 1990- 91 കാലഘട്ടത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശവാസിയായ ഷിബു കാക്കനാടിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് നാട്ടകം പൗരാവലിയുടെ പേരിൽ നാട്ടകം കവലയിൽ ഫളക്സ് സ്ഥാപിച്ചത്. ഫ്ളക്സിൽ ഷിബു ഷർട്ട് ധരിക്കാതെ ലുങ്കി ധരിച്ച് ഇരിക്കുന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നു വയ്ക്കാൻ പറ്റിയില്ല സോറി എന്നുള്ള എഴുത്തും ഫ്ളക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreഅവൾക്ക് ഒന്ന് ഒച്ചവയ്ക്കാൻ പോലുമറിയില്ല; മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ
മുണ്ടക്കയം: മാനസിക വെല്ലുവിളി നേരിടുന്ന 16 കാരിയെ പീഡിപ്പിച്ച പിതാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു. മൂന്നു വർഷമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. മുണ്ടക്കയം എസ്എച്ച്ഒ എ.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreഓണ്‍ലൈൻ ഗെയിം കളിയിൽ തോറ്റതിന് കളിയാക്കി! സഹകളിക്കാരനെ ആക്രമിക്കാനെത്തിയ വിദ്യാർഥി കടുത്തുരുത്തിയിൽ പിടിയിലായി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: ഓണ്‍ലൈൻ ഗെയിം കളിയിൽ തോറ്റതിന് കളിയാക്കിയ സഹകളിക്കാരനെ ആക്രമിക്കാനായി ആലപ്പുഴ ചന്പക്കുളം സ്വദേശിയായ വിദ്യാർഥി കടുത്തുരുത്തിയിലെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് തനിക്കൊപ്പം പ്രായമുള്ള വിദ്യാർഥിയും സഹകളിക്കാരനുമായ ഒരാളെ ആക്രമിക്കാനായി കിലോമീറ്ററുകൾ താണ്ടി കടുത്തുരുത്തിയിലെത്തിയത്. നാട്ടുകാരുടെ സമയോചിതമായ ഇപെടൽ മൂലം ആയുധങ്ങളുമായെത്തിയ വിദ്യാർഥി പോലീസ് പിടിയിലായതോടെ സംഘർഷം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈൻ ഗെയിമിൽ പലരും പങ്കെടുത്തിരുന്നു. ഇതിൽ കടുത്തുരുത്തി സ്വദേശി ചന്പക്കുളം സ്വദേശിയായ സഹകളിക്കാരനായ വിദ്യാർഥിയെ പരാജയപ്പെടുത്തി. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തോറ്റ തന്നെ പരിഹസിച്ച കടുത്തുരുത്തിക്കാരനെ തേടി ഇരുചക്രവാഹനത്തിൽ ചന്പക്കുളം സ്വദേശി യാത്രതിരിക്കുകയായിരുന്നു. ഇതിനിടെ കടുത്തുരുത്തിയിലെത്തിയ വിദ്യാർഥി പലരോടും താൻ തേടിവന്ന ആളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. സഹകളിക്കാരനെ ആക്രമിക്കാനാണ് വന്നതെന്ന് കാര്യം തിരക്കിയവരോട് ചന്പക്കുളം കാരനായ വിദ്യാർഥി പറയുകയും ചെയ്തു. നാട്ടുകാർ കടുത്തുരുത്തി സ്വദേശിയായ വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ഇവർ…
Read More