കാഞ്ഞിരപ്പള്ളി: കുടിവെള്ളമില്ലാതെ മഴവെള്ളത്തെ ആശ്രയിച്ച് മിനിസിവിൽ സ്റ്റേഷനിലെ ജീവനക്കാർ. താലൂക്ക് ഓഫീസ് ഉൾപ്പടെ ഇരുപതിലേറെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനിൽ ജലസ്രോതസില്ലാത്തതാണ് കാരണം. വാട്ടർ അഥോറിറ്റിയുടെ കണക്ഷനുണ്ടെങ്കിലും വെള്ളം എത്താറില്ലെന്നു ജീവനക്കാര്‍ പറയുന്നു.ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മറ്റിടങ്ങൾ കണ്ടെത്തേണ്ട സ്ഥിതിയാണ്. മഴക്കാലത്തും പോലും പ്രാഥമികാവശ്യങ്ങൾക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേണ്ടിലാണ് ജീവനക്കാർ. സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങൾ മിക്കവയും വെള്ളമില്ലാത്തതിനാൽ ഉപയോഗയോഗ്യമല്ലാതായി. സിവിൽ സ്റ്റേഷൻ നിർമാണ കാലത്ത് ഇവിടെ മൂന്നു കുഴൽ കിണറുകൾ കുഴിച്ചെങ്കിലും രണ്ടെണ്ണത്തിൽ വെള്ളം കണ്ടില്ല. നിലവിലുള്ള ഒരെണ്ണത്തിൽ വെള്ളവുമില്ല. പിന്നീട് സിവിൽ സ്റ്റേഷനിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ ചിറ്റാർ പുഴയോരത്ത് ടൗൺ ഹാളിന് സമീപത്ത് 450 അടി താഴ്ചയിൽ കുഴൽ കിണർ നിർമിച്ചെങ്കിലും വെള്ളം ലഭിച്ചില്ല. ഇതിനിടെ സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നു മൂന്ന് കിലോമീറ്റര്‍ അകലെ അഞ്ഞൂറോളം മീറ്റർ ഉയരത്തിലുള്ള മേലരുവിയിൽ…
Read MoreCategory: Kottayam
ഒരു പഴ വനം! പഴവർഗങ്ങൾ 200 ഇനം, കിഴങ്ങുവർഗങ്ങൾ 78 തരം, ഇതിൽ കാച്ചിൽ 45 ഇനം…! ഐടിഐ അധ്യാപകനായ 42കാരനായ അജിത്ത് പറയുന്നു…
പിറവം: പഴവർഗങ്ങൾ 200 ഇനം, കിഴങ്ങുവർഗങ്ങൾ 78 തരം, ഇതിൽ കാച്ചിൽ 45 ഇനം, ‘ഒരു പഴ വനം’ അതാണെന്റെ സ്വപ്നം. അഞ്ചു വർഷത്തിനുള്ളിൽ ഇത് യഥാർഥ്യമാക്കും- 42കാരനായ അജിത്ത് പറയുന്നു. ഐടിഐയിൽ അധ്യാപകനായ മുളന്തുരുത്തി തുരുത്തിക്കര കാടശേരിൽ വീട്ടിൽ അജിത്തിന്റെ 70 സെന്റ് ഭൂമിയിലാണ് ഇതെല്ലാമുള്ളത്. വിദേശ ഇന ഫലവൃക്ഷങ്ങളായ യുവേവ, റംഡോൾ, ചെറി ഓഫ് റിയോ, കമ്പൂക്കാ, ആഫ്രിക്കൻ ഉദാര, സലാക്ക്, അബിയു, കെപ്പൽ, റെയ്ൻബോ മട്ടോവ, മാപരാങ്ങ്, കെസൂസു, സങ്കോയ, ചെറിമോയ, ആപ്രികോട്ട്, മക്കോട്ടദേവ, കോകം, ആസ്ട്രേലിയൻ ഫിങ്കർലെം, റെയ്ൻ ഫോറസ്റ്റ് പ്ലം, ചാമിലാങ്ങ്, ലൂക്ക്ഗാർസീനിയ, അച്ചാചെറു, ലാങ് സെറ്റ്, ഡുക്കു, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, ഗാമ്പ് തുടങ്ങി പട്ടിക നീളുകയാണ്. 13 ഇനം ഡ്രാഗൺ ഫ്രൂട്ട്സ്, 10 തരം മര മുന്തിരി, ഒമ്പതിനം റംബൂട്ടാന് എന്നിവയുമുണ്ട് . ഔഷധ ചെടികളായ അണലിവേഗം,…
Read Moreഓൺലൈൻ വ്യാപാരം നിരോധിക്കണം; ലോക്ഡൗണ്‍ കഴിഞ്ഞാലും ദുഷ്കരമാവും ഇനി വരുന്ന കാലമെന്ന് വ്യാപാരികൾ
കോട്ടയം: ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി.ലോക്ഡൗണിനെത്തുടര്‍ന്ന് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെയാണ് ഓണ്‍ലൈന്‍ വ്യാപാരം സജീവമായത്. വ്യാപാര സ്ഥാപനങ്ങളില്‍ ലഭിക്കുന്നതിലും വിലകുറച്ചാണ് ഓണ്‍ലൈനില്‍ വ്യാപാരം. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിച്ചില്ലെങ്കില്‍ ലോക്ഡോണ്‍ കഴിയുമ്പോഴേക്കും കച്ചവടം തീര്‍ത്തും കുറയാനുള്ള സാധ്യതയാണെന്നു ചെറുകിട വ്യാപാരികള്‍ പറയുന്നു. ബാങ്ക് ലോണുകളും വാടകയും കൊടുക്കുവാന്‍ പോലും വ്യാപാരികള്‍ക്ക് സാധിക്കാതെ വരുന്ന സ്ഥിതിയാണുള്ളത്. ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡിനേക്കാള്‍ ദുഷ്കരമാവും സാധാരണ വ്യാപാരികള്‍ക്ക് ഇനി വരുന്ന കാലം. അതിനാല്‍ ഓണ്‍ലൈന്‍വ്യാപാരം അവസാനിപ്പിച്ച് വ്യാപാരികളെ സംരക്ഷിക്കാര്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീഷ് കൊച്ചു മലയില്‍ ആവശ്യപ്പെട്ടു.
Read Moreബ്രീത്ത് ഈസി..! രാപ്പകല്‍ ജാഗ്രതയില്‍ വാര് റൂം; ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി കോട്ടയം
കോട്ടയം: കോട്ടയത്തിന് ഇപ്പോള്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ആശങ്കകളില്ല.മറ്റു ജില്ലകളില്‍നിന്ന് സിലിണ്ടറുകള്‍ നിറച്ചു കിട്ടുന്നതിനായുള്ള നീണ്ട കാത്തിരിപ്പും പഴങ്കഥയായിരിക്കുന്നു. ഓരോദിവസവും ചികിത്സക്ക് ആവശ്യമായ ഓക്സിജന്‍ എല്ലാ ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് തലേന്നുതന്നെ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നത്. ഓക്സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരവും ജില്ലയ്ക്കുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി നടത്തിയ മറ്റു തയാറെടുപ്പുകള്ക്കൊപ്പം കളക്്ടറേറ്റില്‍ മേയ് മൂന്നിനു തുടങ്ങിയ ഓക്സിജന്‍ വാര് റൂമിന്റെ ഇടപെടലും സുസജ്ജമായ സംവിധാനമൊരുക്കുന്നതില്‍ നിര്‍ണായകമായി. കൃത്യമായി ലഭിക്കുന്നുവാര് റൂമിന്റെ പ്രവര്‍ത്തനം ഒരു മാസം പിന്നിട്ടപ്പോള്‍ ജില്ലയിലെ കോവിഡ് ആശുപത്രികളും സ്വകാര്യ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന 137 ചികിത്സാ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വേണ്ട ഓക്സിജന്‍ കൃത്യമായി ലഭിക്കുന്നു. വീടുകളില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനും വാര് റൂം സഹായകമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ആവശ്യമായ…
Read Moreകെഎസ്ആര്‍ടിസി സ് ദീർഘദൂര സർവീസ് ബസുകളില്‍ യാത്രക്കാര്‍ കുറവ്
കോട്ടയം: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ കോട്ടയത്തുനിന്നു കെഎസ്ആര്‍ടിസി ഇന്നലെ രാവിലെ 6.30നു തിരുവനന്തപുരത്തേക്കും 7.30ന് കോഴിക്കോട്ടേക്കും സ്പെഷല്‍ സര്‍വീസ് നടത്തി. ഈ സര്‍വീസുകള്‍ ഇന്നും തുടരും.അതേ സമയം ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിയുടെ തീരുമാനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വീസ് തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ യാത്രക്കാര്‍ തീരെ കുറവായിരുന്നു. ലോക്ഡൗണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ പെട്ടെന്ന് സര്‍വീസ് ആരംഭിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഇല്ല. ഇതോടെ ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുമ്പ് വെറും അഞ്ചു ദിവസം മാത്രമാണ് സര്‍വീസ് നടത്താന്‍ ലഭിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതില്‍ ആരോഗ്യ വകുപ്പും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് എട്ടിനാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം പൊതുഗതാഗത സംവിധാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിവിധ ഡിപ്പോകളില്‍നിന്ന്…
Read Moreആദ്യ കൃഷിയും വൻ നഷ്ടത്തിലായിരുന്നുവെന്ന് ! 20000 കരിമീനുകൾ ചത്തു, ലക്ഷങ്ങളുടെ നഷ്ടം; സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ…
കോഴഞ്ചേരി: മാരാമൺ ചിറയിറമ്പിൽ ഫാമിലെ 20000 കരിമീനുകൾ ചത്തു പൊങ്ങി. ലക്ഷങ്ങളുടെ നഷ്ടം. ആറന്മുള എൻഎസ്റ്റിസി ഉടമ ആന്റണി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കരിമീനുകൾ കുട്ടത്തോടെ ചാകാൻ ഇടയാക്കിയതെന്നു പറയപ്പെടുന്നു. രണ്ടേക്കർ ഫാമിൽ 40 സെന്റിലാണ് മത്സ്യകൃഷി. ഒരു വർഷം പ്രായമായ കരിമീനുകൾ 250 മുതൽ 350 ഗ്രാം വരെ തൂക്കമുള്ളതായിരുന്നു. 10 രൂപ നിരക്കിൽ വാങ്ങിയ കരിമീൻ കുഞ്ഞുങ്ങൾ സാമാന്യം വളർച്ച എത്തിയിരുന്നു. കരിമീൻ കൃഷിക്ക് ഇതേവരെ 9.5 ലക്ഷം രൂപ ചെലവായതായി ആന്റണി പറഞ്ഞു. നിലവിലെ വിലയ്ക്ക് 22 ലക്ഷം രൂപ ലഭിക്കാമായിരുന്നതാണ്. നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആദ്യ കൃഷിയും വൻ നഷ്ടത്തിലായിരുന്നുവെന്ന് ഉടമ പറഞ്ഞു.
Read Moreഎന്താണ് നിങ്ങളുടെ അഭിപ്രായം..? ലോക് ഡൗൺ എന്നു തീരും? തൊഴിലും വേതനവും നഷ്ടമായി; ജീവിതം വഴിമുട്ടി സാധാരണക്കാർ
കോട്ടയം: കോവിഡ് വ്യാപനത്തോത് ആശങ്കാജനകമായി തുടരുന്ന സാഹചര്യവും കുരുക്കഴിയാത്ത സാന്പത്തിക പ്രതിസന്ധിയും ജനങ്ങളെ വലയ്ക്കുന്നു. നിശ്ചിത വരുമാനക്കാർ ഒഴികെ കർഷകർ, തൊഴിലാളികൾ, ബിസിനസുകാർ, സെയിൽസ് ജീവനക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങി വലിയൊരു ജനവിഭാഗം ലോക്ഡൗണിൽ ജീവിതം വഴിമുട്ടിയവരാണ്. തൊഴിലും വേതനവും നഷ്ടമായതിനൊപ്പം ഭക്ഷ്യസാധനങ്ങൾക്ക് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് ജനത്തെ വലയ്ക്കുന്നത്. കൂടാതെ രണ്ടു മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് പത്തിൽ അധികം രൂപ വർധിച്ചു. ഇന്ധനവിലക്കയറ്റത്തിന്റെ പേരിലാണ് അവശ്യസാധന വില ഇത്രയേറെ വർധിപ്പിക്കുന്നത്. നിർബന്ധിത യാത്ര ദിവസേന വേണ്ടിവരുന്ന ചെറിയ വരുമാനക്കാർക്ക് താങ്ങാനാവുന്നതല്ല ദിവസേനയുള്ള ഇന്ധന വിലക്കയറ്റം. സർക്കാർ റേഷനും സൗജന്യഭക്ഷ്യക്കിറ്റും മാത്രമാണ് ഏറെപ്പേർക്കും ആശ്രയം. ഈ സാഹചര്യത്തിലും പഴം, പച്ചക്കറി, മത്സ്യം, മാസം എന്നിവയ്ക്കു വില കുത്തനെ ഉയരുകയും ചെയ്യുന്നു. കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ വലയുന്ന കർഷകർ ഏറെയുണ്ട്. മഴക്കാലത്തിനു മുൻപ് സമയബന്ധിതമായി വിഭവങ്ങൾ വിളവെടുത്ത് വിൽക്കേണ്ടവർക്കാണ്…
Read Moreനായാട്ടിനു പോയ സംഘത്തിലെ രണ്ടുപേര്‍ക്ക് വെടിയേറ്റു; അബദ്ധത്തിൽ പൊട്ടിയതാണെങ്കിലും കേസെടുത്ത് പോലീസ്
തൊടുപുഴ: ഉടുമ്പന്നൂര്‍ വെണ്ണിയാനിയില്‍ നായാട്ടിനു പോയ സംഘത്തിലെ രണ്ട് പേര്‍ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്. വെടിയേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെണ്ണിയാനി സ്വദേശികളായ മനോജ് (30) മുകേഷ് (32 )എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇന്നു രാവിലെ നായാട്ടിനായി പോയത്.നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മീന്‍ പിടിക്കാന്‍ പോയതാണെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്ക്കൊപ്പമുണ്ടായിരുന്നവര്ക്കായി കരിമണ്ണൂര്‍ സിഐ കെ.ഷിജിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകോവിഡ് രണ്ടാം തരംഗം; പരമ്പരാഗത വ്യവസായങ്ങളെല്ലാം തകർച്ചയിൽ
വൈക്കം: കോവിഡ് രണ്ടാം തരംഗത്തിൽ പരന്പരാഗത വ്യവസായങ്ങളെല്ലാം തകർച്ചയിൽ.ജില്ലയിൽ പടിഞ്ഞാറൻ തീരങ്ങളിലെ കയർ മേഖലാണ് ഇപ്പോൾ വലിയ ഭീഷണി നേരിടുന്നത്. തൊഴിലാളികളും കയർ സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. രണ്ടു പ്രളയങ്ങളും കോവിഡിന്റെ ഒന്നാം തരംഗവും കനത്ത നഷ്ടമുണ്ടാക്കിയ കയർ മേഖല ഏറെ പണിപ്പെട്ട് അതിജീവനത്തിന്റെ പാതയിലേക്കു പാദമൂന്നിയപ്പോഴാണ് കോവിഡിന്റെ രണ്ടാം തരംഗം കനത്ത പ്രഹരമേൽപിച്ചത്. കയർ കെട്ടിക്കിടക്കുന്നുവൈക്കത്തെ 30 കയർ സംഘങ്ങളിലും നൂറുകണക്കിനു തൊഴിലാളികളുടെ വീടുകളിലും പിരിച്ച കയർ കെട്ടിക്കിടക്കുകയാണ്. സംഘങ്ങളുടെ കയർ സംഭരിക്കുന്നത് കയർഫെഡാണ്. കോവിഡ് പ്രതിസന്ധി മൂലം കയർഫെഡിനു കയർ സംഭരിക്കാൻ കഴിയാതെ വന്നതാണ് കയർ മേഖലയിൽ പ്രതിസന്ധി കടുപ്പിച്ചത്. മുന്‍പ് സംഭരിച്ച കയറിന്റെ വിലയും കയർഫെഡ് നൽകാനുണ്ട്. കയർഫെഡ് സംഭരിച്ച കയർ കോവിഡ് വ്യാപനത്തെത്തുുടർന്ന് വിറ്റഴിക്കാൻ കഴിഞ്ഞിരുന്നില്ല. വൈക്കത്തെ ചില കയർ സംഘങ്ങൾക്ക് നാലു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ…
Read More“ഇനി ഞാൻ ഒഴുകട്ടെ’..! കോട്ടയത്തെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും
കോട്ടയം: കോട്ടയം നഗരസഭയിലെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും.നാടിന്റെ ജലസ്രോതസുകളായ നീർച്ചാലുകളെ മാലിന്യ മുക്തമാക്കി ജനകീയമായി വീണ്ടെടുക്കുന്ന “ഇനി ഞാൻ ഒഴുകട്ടെ’ കാംപയിന്റെ ഭാഗമായി പോഴ വാരിയും തോട്ടിലോട്ട് ചാഞ്ഞു കിടന്ന മരച്ചില്ലകൾ വെട്ടിയൊതുക്കിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി നീക്കിയും പുഴ വീണ്ടതെടുത്തതോടെ നഗര സഭയിലെ 22 തോടുകൾക്കാണ് പുതുജീവൻ ലഭ്യമായത്. നീരൊഴുക്ക് സുഗമമാക്കി വലിയ തോടുകളുടെ ആഴം കൂട്ടി ചെളിയും എക്കലും വാരിയാണ് നവീകരണം പുരോഗമിക്കുന്നത്. കോട്ടയം നഗരസഭ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഹരിത കേരളം മിഷൻ, വാർഡ് കൗണ്‍സിലർമാർ, ആരോഗ്യ വിഭാഗം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കോർഡിനേറ്റർമാർ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി അവസാനമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇറങ്ങി ശുചീകരിക്കാൻ കഴിയാത്ത തോടുകളിൽ യന്ത്ര സഹായം വേണ്ടി വന്നു. വള്ളവും ഉപയോഗിച്ചു. തോടിന് ഇരുവശവും ഭംഗി കൂട്ടാൻ പൂക്കളുണ്ടാവുന്ന ചെടികളും ഒൗഷധ…
Read More