തൊടുപുഴ: മുതലക്കോടത്തുണ്ടായ അപകടത്തില്‍ മരിച്ച കുന്നേല്‍ ജയിസ് ബെന്നിക്ക് നാട് കണ്ണീരോടെ വിടനല്‍കി. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. വിദേശത്ത് ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജെയിസിനെ അകാലത്തില്‍ വിധി കവര്‍ന്നെടുത്തത്. മാതാപിതാക്കളായ ബെന്നിയും ബിന്ദുവും ഏറെ പ്രതീക്ഷകളോടെയാണ് മകനെ നേരത്തേ വിദേശത്തയച്ചത്. തിരികെയെത്തി വീണ്ടും മടങ്ങാനിരിക്കെയാണ് വീട്ടുകാരെ കണ്ണീരിലാഴ്ത്തി മരണ വാര്‍ത്തയെത്തിയത്. മുതലക്കോടം ഫൊറോന പള്ളിയില്‍നിന്നു നിര്‍മിച്ചുകൊടുത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്. ബെന്നിയുടെ പിതാവ് പള്ളിയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പി.ജെ.ജോസഫ് എംഎല്‍എയും ജന പ്രതിനികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Read MoreCategory: Kottayam
ആലിനിന്റെ പേരില്‍ വ്യാജപ്പിരിവ്; വിളിച്ചത് തൃശൂർ കോഡുള്ള ലാൻഡ് നമ്പരിൽ നിന്ന്; കുടുംബം നിയമനടപടിക്ക്
മല്ലപ്പള്ളി: അവയദാനത്തിലൂടെ ശ്രദ്ധേയായ ആലിനിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന് റെജി ശാമുവല്‍ പറഞ്ഞു. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. 0487- 2223002 എന്ന നമ്പരില്‍ നിന്നാണ് വിളിയെത്തിയത്. അയിരൂര്‍ സ്വദേശിയായ വിമുക്തഭടന് എ.ആര്.കെ.പിള്ളയെ വിളിച്ചത് വനിതയാണ്. ആലിനിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ രൂപവത്കരിച്ച സംഘടനയുടെ ആളെന്നാണ് പരിചയപ്പെടുത്തിയത്. എറണാകുളത്തു നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍, വിളിച്ച നമ്പറിന്റെ കോഡ് തൃശൂരിലേത് ആയിരുന്നു. റെജി തന്റെ സുഹൃത്താണെന്നും കുടുംബം ആരോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എ.ആര്.കെ.പിള്ള അറിയിച്ചപ്പോള്‍ ഫോണ്‍ കട്ടുചെയ്തു. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമെന്ന സന്ദേശമാണ് ലഭിച്ചത്.
Read Moreആഗോള അയ്യപ്പസംഗമം അഴിമതി: മന്ത്രി വാസവൻ രാജിവയ്ക്കുന്നതുവരെ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്
ഏറ്റുമാനൂർ: ആഗോള അയ്യപ്പസംഗമത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പസംഗമത്തിനു നേതൃത്വം നൽകിയത് വി.എൻ. വാസവനാണ്. കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലായെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.വിശ്വാസത്തെ ചൂഷണം ചെയ്തു കോടികളുടെ അഴിമതി നടത്തിയ വി.എൻ. വാസവൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, ജോബിൻ ജേക്കബ്, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, ജോൺസൺ സി.…
Read Moreസമ്പാദ്യം ചികിത്സാസഹായത്തിന് നൽകിയ അഡോണിന് കുമരകം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും അഭിനന്ദനപ്രവാഹം
കുമരകം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുന്നത്തുകളത്തിൽ വീട്ടിൽ അരുൺ ഷാജിക്ക് (36) ചികിത്സാ സഹായനിധി സമാഹരിക്കുന്നതിന്റെ ഭാഗമായി ഇഴാംകാട് അഡോൺ പി. അനീഷിന്റെ (ഏഴ്) ഭവനത്തിലെത്തിയ പ്രവർത്തകരുടെ മനം നിറഞ്ഞു. കുമരകം സെന്റ് ജോൺസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ അഡോൺ തന്റെ സമ്പാദ്യമായ കുടുക്കയിലെ പണം എണ്ണിനോക്കുകപോലും ചെയ്യാതെ സംഭാവന ചെയ്തു. അത് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 1,260 രൂപയുണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് സംഭാവന ചെയ്തത്. കുഞ്ഞിന്റെ സന്മനസ് അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അഡോണിന്റെ വീട്ടിലെത്തി കുട്ടിയെ അനുമോദിക്കുകയും രക്ഷാകർത്താക്കളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരുടെ അഭിനന്ദന പ്രവാഹവും അഡോണിനു ലഭിച്ചു.
Read Moreകുടിവെള്ളപ്രശ്നം പരിഹരിക്കുക, ജൽജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കുക; കുത്തിയിരിപ്പു സമരവുമായി പഞ്ചായത്തംഗം
കോട്ടയം: കുടിവെള്ളപ്രശ്നം പരിഹരിക്കുക, ജൽജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പഞ്ചായത്തംഗം വാട്ടര്‍ അഥോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. വിജയപുരം പഞ്ചായത്ത് എട്ടാം വാര്‍ഡംഗം ബൈജു ചെറുകോട്ടയിലാണു സമരം നടത്തിയത്. നാളുകളായി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജൽജീവന്‍ കുടിവെള്ള പദ്ധതിയില്‍ പ്രവര്‍ത്തനങ്ങളുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുമെങ്കിലും പൈപ്പ്ലൈന് സ്ഥാപിക്കുന്ന ജോലികള്‍ കളത്തിപ്പടി റോഡിലെ പ്രതിഭാ ജംഗ്ഷന്റെ ഇരുവശങ്ങളിലും എത്തി നില്‍ക്കുകയാണ്. ഈ റോഡ് കടന്നു കണക്ഷന് നല്കിയാല് മാത്രമേ വാര്‍ഡിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. റോഡ് മുറിച്ചു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ചിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. ഇതിനു പുറമേയാണ് പടച്ചിറ-മച്ചുകാട് റോഡ് ജൽ ജീവന് പദ്ധതിക്കായി കുഴിച്ചു പൈപ്പുകള്‍ സ്ഥാപിച്ചശേഷം പൂവസ്ഥിതിയിലാക്കാത്തത്. ഈ റോഡ് ടാര്‍ ചെയ്യാനുള്ള അനുമതി…
Read Moreകോടതിയിൽ കേസ് നിലനിൽക്കുന്ന ഭൂമി ജപ്തി ചെയ്യാനൊരുങ്ങി കേരളബാങ്ക്; കടമെടുത്ത 10 ലക്ഷം രൂപയിൽ 6 ലക്ഷത്തോളം തിരിച്ചടച്ചിരുന്നു
ഉപ്പുതറ: ഹൈക്കോടതിയിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും കേസ് നിലവിലുള്ള ഭൂമി ലേലം ചെയ്യാൻ കേരള ബാങ്ക്. കർഷകനായ മേച്ചേരിൽ ബാബുവിന്റെ ഭൂമിയാണ് ചൊവ്വാഴ്ച കേരള ബാങ്ക് ലേലം ചെയ്യുന്നത്. ഇതോടെ രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത ഉപ്പുതറയിലെ ഭൂമിപ്രശ്നം വീണ്ടും രൂക്ഷമായി. രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ ഉപ്പുതറ വില്ലേജിലെ ആറ് സർവേ നമ്പരിലെ ഭൂമിയുടെ കരമടയ്ക്കുന്നതും പോക്കുവരവ് ചെയ്യുന്നതും 2016ൽ റവന്യൂവകുപ്പ് തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം. ഇതോടെ ഭൂമി ഈടിന്മേൽ പുതിയ വായ്പ എടുക്കാനോ പഴയത് പുതുക്കാനോ കഴിയാതെ കർഷകർ വലയുകയാണ്. നിരവധി കർഷകർ ജപ്തി ഭീഷണിയിലുമാണ്. ഇങ്ങനെ വായ്പ തിരിച്ചടവിൽ മുടക്കംവന്ന മേച്ചേരിൽ ബാബുവിന്റെ പേരിലുള്ള ഭൂമിയാണ് കേരളബാങ്ക് ലേലം ചെയ്യുന്നത്. 2013ൽ 10 ലക്ഷം രൂപ വസ്തു ഈടിന്മേൽ ബാബു വായ്പയെടുത്തിരുന്നു. ഇതിൽ ഏഴ് ലക്ഷം രൂപ തിരിച്ചടച്ചു. 2017ൽ ഇതേ വസ്തു…
Read Moreഒഡീഷയിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കുന്ന മൂവർ സംഘം പിടിയിൽ; കണ്ടെത്തിയത് 40 കിലോ കഞ്ചാവ്
കുമളി: തേനി ജില്ലയിലെ ലോവര്‍ ക്യാമ്പ് വഴി ആഡംബര കാറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധുര സ്വദേശികളായ മുനിസ്വാമി (39), ബാലസുബ്രഹ്മണ്യന് (39), സെല്‍വി (47) എന്നിവരാണ് പിടിയിലായത്. കാര്‍, 1.20 ലക്ഷം രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. തേനി എസ്പി സ്നേഹപ്രിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിരുന്നു. കുമളി അതിര്‍ത്തി വഴി ആഡംബര കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ലോവര്‍ ക്യാമ്പ് എസ്ഐ കറുപ്പയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് ലോവര്‍ ക്യാമ്പ് – കുമളി മലയോര പാതയിലെ പെന്നിക്വിക്ക് മണിമണ്ഡപത്തിന് സമീപമുള്ള ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഒഡീഷയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെ കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാഥമിക…
Read Moreകോട്ടയം മെഡി. കോളജ് സര്‍ജിക്കല്‍ ബ്ലോക്ക് 16ന് ഉദ്ഘാടനം ചെയ്യും
കോട്ടയം: ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് 16ന് നാടിനു സമര്‍പ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സർജിക്കല്‍ ബ്ലോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികള്‍ കൂടി ഉദ്ഘാടനം ചെയ്യും. 7.88 കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കാത്ത് ലാബ്, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാന്‍സര്‍ ബ്ലോക്കില്‍ സ്ഥാപിച്ച 32 സ്ലൈസ് സിടി സ്കാനിംഗ് സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോജളി വിഭാഗത്തില്‍ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണു മറ്റു പ്രധാന പദ്ധതികള്‍. എബിസി ബ്ലോക്കില്‍ 74…
Read Moreഹാൻഡ് ബ്രേക്ക് ഇട്ടില്ല: ബസ് തനിയെ ഓടി ട്രൈബൽ കെട്ടിടം തകർത്തു തലകുത്തി താഴേക്ക് പതിച്ചു
തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്കൂള്‍ ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല. അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്. ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്റെ മുഖവാരം തകര്‍ത്താണ് നിന്നത്.
Read Moreഉദ്യോഗസ്ഥരുടെ അവിഹിത കൂട്ടുകെട്ടിന് ചങ്ങലയിട്ടു; നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് ജനകീയ ഇടപെടൽമൂലം പുനരാരംഭിച്ചു
എരുമേലി: ഇല്ലാത്ത നഷ്ടം ആരോപിച്ച് അധികൃതർ മനഃപൂർവം നിർത്തിയ കെഎസ്ആർടിസി ബസ് സർവീസ് ഒടുവിൽ ശക്തമായ ജനകീയ ഇടപെടൽ മൂലം പുനരാരംഭിച്ചു. എരുമേലിയിൽ നിന്ന് എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് ആണ് അധികൃതർ നിർത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർക്ക് സ്വകാര്യ ബസ് ഉടമകളുമായുള്ള ബന്ധം മൂലമാണ് കെഎസ്ആർടിസി സർവീസ് നിർത്തിയതെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ബസ് സർവീസ് ആരംഭിക്കാൻ മന്ത്രി തലത്തിൽ ഇടപെട്ടതിന് ഒടുവിൽ അനുകൂല തീരുമാനമാകുകയായിരുന്നു.മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ സർവീസ് ഇന്നലെ ആണ് പുനരാരംഭിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ചെ നാലരയ്ക്ക് എരുമേലിയിൽ നിന്നു മുക്കൂട്ടുതറ, പമ്പാവാലി, 504 കോളനി,പുഞ്ചവയൽ വഴി മുണ്ടക്കയത്ത് എത്തി രാവിലെ 6.10 ന് മുണ്ടക്കയത്ത്…
Read More