കോട്ടയം: മരണക്കെണിയൊരുക്കി നഗരത്തിലെ ഫുട്പാത്തുകളിലെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. തൊടുപുഴയില്‍ യുവാവിനു ജീവന് നഷ്ടമായിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന വാ പിളര്‍ന്ന ഓടകള്‍ മൂടുവാനോ സ്ലാബുകള്‍ നേരെയിടുവാനോ അധികൃതര്‍ തയാറായിട്ടില്ല. കോട്ടയം നഗരത്തില്‍ നാഗമ്പടം, തിരുനക്കര, സെന്‍ട്രല്‍ ജംഗ്ഷന് പ്രദേശങ്ങളിലാണ് സ്ലാബുകള്‍ തകര്‍ന്ന് വാ പിളര്‍ന്ന ഓടകള്‍. ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. നാഗമ്പടം മേല്‍പാലത്തിലും സമീപത്തുമുള്ള ഫുട്പാത്തുകളില്‍ സ്ലാബുകള്‍ ഏതാണ്ട് മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. കോട്ടയത്തേക്ക് വരുന്ന ബസുകള്‍ നിര്‍ത്തുന്ന വെയിറ്റിംഗ് ഷെഡിനോടു ചേര്‍ന്ന് ഫുട്പാത്തില്‍ സ്ലാബ് തകര്‍ന്നു ഒരു ഭാഗം ഓടയില്‍ വീണു കിടക്കുകയാണ്. വെയിറ്റിംഗ് ഷെഡില്‍ ബസ് കാത്തു നില്ക്കുന്ന യാത്രക്കാര്‍ അല്പമൊന്നു ശ്രദ്ധ തെറ്റിയാല്‍ ഓടയില്‍ വീഴുന്ന അവസ്ഥയിലാണ്. രാത്രികാലത്ത് ഇവിടെ വെളിച്ചമില്ല. രാത്രിയില്‍ ഇവിടെ വന്നിറങ്ങി ഫുട്പാത്തിലൂടെ നടന്നു പോകുന്നവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. നിരവധിപേരുടെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രായമായവരും…
Read MoreCategory: Kottayam
ഓട്ടോറിക്ഷയില്‍ കയറിയ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറി: ഡ്രൈവർ മനോജ് കുമാറിന് അഭിനന്ദന പ്രവാഹം
കോട്ടയം: ഓട്ടോറിക്ഷയില്‍ കയറിയ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയ ഡ്രൈവര്‍ക്കു അഭിനന്ദന പൂച്ചെണ്ടുകള്‍. കോട്ടയം തിരുനക്കര പോസ്റ്റോഫീസ് റോഡിലുള്ള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ മണര്‍കാട് പുതുപ്പറമ്പില്‍ പി.ആര്.മനോജ് കുമാറാണ് ജില്ലയിലെ 10 പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിനി ജ്യോതി (26)യെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. തന്റെ ഓട്ടോയില്‍ കയറിയ ജ്യോതിയെ സംശയം തോന്നിയ മനോജ് കുമാര്‍ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. കഞ്ഞിക്കുഴി സ്വദേശിനി രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചാണു ഇവര്‍ കടന്നു കളയാന്‍ ശ്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10നു തിരുനക്കര ബസ് സ്റ്റാന്‍ഡിനു മുന്നിലാണു സംഭവങ്ങളുടെ തുടക്കം. സ്റ്റാന്‍ഡില്‍ നിന്നും ഓടിയിറങ്ങി വന്ന യുവതി മനോജിന്റെ ഓട്ടോറിക്ഷയില്‍ കയറി ചാലുകുന്ന്…
Read Moreഒടിഞ്ഞ കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയി: കോന്നി മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവ്; നിയമനടപടികളുമായി മുന്നോട്ടെന്ന് കുടുംബം
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പതിനാലുകാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതിയിൽ നിയമനടപടികളുമായി മുന്നോട്ടെന്ന് കുടുംബം. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന് എസ്. തൻസീറിന്റെ കൈയാണ് വളഞ്ഞത്. കഴിഞ്ഞ നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ തൻസീർ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. കഴിഞ്ഞ രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി. ഓര്‍ത്തോ വിഭാഗം മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. എക്സേറയില് ഉള്‍പ്പെടെ കുഴപ്പം ഇല്ലായിരുന്നുവെന്നും പിന്നീടാണ് ഇതു ശ്രദ്ധയില്‍പെട്ടതെന്നും ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കല്‍ കോളജില്‍ തന്നെ ഉറപ്പു…
Read Moreസഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം; പാലാ നഗരസഭ പതിക്കുന്ന് ഭാഗത്തെ കുടുംബങ്ങളുടേത് ദുരിതജീവിതം
പാലാ: നഗരസഭാ പ്രദേശമാണ്, പക്ഷേ സഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം, വൃദ്ധരും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാന്‍ കസേരയിലോ സ്ട്രെച്ചറിലോ ചുമന്നിറക്കണം. വനവാസികളുടെയോ ജനവാസമില്ലാത്ത ഇടങ്ങളിലെയോ കഥയല്ലിത്.പാലാ നഗരസഭ 19-ാം വാര്‍ഡിലെ പതിക്കുന്ന്, കൈത്താളിക്കുന്ന് ഭാഗത്തെ പത്തോളം കുടുംബങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണിത്. പാലാ നഗരത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. 150 അടിയോളം ഉയരമുള്ള കുന്നിന് മുകളിലാണ് ഈ കുടുംബങ്ങളുടെ താമസം. 70 വയസിന് മുകളില്‍ പ്രായമുള്ള പത്തിലധികം പേര്. നിത്യരോഗികളായി കഴിയുന്നവരും ഇതിലുണ്ട്. നഗരസഭ കെട്ടി നല്കിയ നൂറോളം പടി വരുന്ന കോണ്‍ക്രീറ്റ് പടവുകളാണ് താഴ്വാരത്തുനിന്ന് മുകളിലെത്താന്‍ ഇവരുടെ ഏക ആശ്രയം. സ്വന്തമായി കിണര്‍ ഇല്ലാത്ത ഈ കുടുംബങ്ങള്‍ക്ക് നഗരസഭ നല്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. അത് മുടങ്ങിയാല്‍ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ മുടങ്ങും. പമ്പ് ഓപ്പറേറ്ററുടെ…
Read Moreവയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം; സുരക്ഷയ്ക്കായി സായംപ്രഭ സേനയുമായി സാമൂഹ്യനീതി വകുപ്പ്
കോട്ടയം: ജില്ലയിലെ വയോജനങ്ങളുടെ സുരക്ഷ, പുനരധിവാസം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടു സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സായംപ്രഭ സേന എന്ന പേരില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) പ്രവര്‍ത്തന സജ്ജമായി. വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ സേനയ്ക്കു രൂപംനൽകിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോധികര്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സായംപ്രഭ സേനയെ ബന്ധപ്പെടാം. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ അടിയന്തര ആവശ്യങ്ങള്‍ എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണു സേനയുടെ പ്രവര്‍ത്തനം.വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുമായി മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍, പോലീസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി എന്നിവയുമായി ചേര്‍ന്ന് അടിയന്തര സാഹചര്യങ്ങളില്‍ സേന സഹായമെത്തിക്കും. സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും പീഡനങ്ങള്‍ നേരിടുന്നവരുമായ മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കിനൽകും. വയോജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും…
Read Moreഓൺലൈൻ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; തൃശൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കട്ടപ്പനയില്‍ പിടിയില്‍
കട്ടപ്പന: ഓൺലൈൻ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ കട്ടപ്പന എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ തോട്ടപ്പടി കരുവന്നൂക്കാരന്‍ കെ.എസ്. ശ്രീജിത്ത് (22) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.374ഗ്രാം കഞ്ചാവും ഇത് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി- കട്ടപ്പന റൂട്ടില്‍ മുളകരമേട് ഭാഗത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. ഡെലിവറി ബോയി ചമഞ്ഞ് ബൈക്കില്‍ എത്തിയതില്‍ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ്. അതുലിനോടൊപ്പം മറ്റ് ഉദ്യോഗസ്ഥരായ മനോജ് സെബാസ്റ്റ്യന്‍, ജോബി തോമസ്, ടി.എ. അനീഷ്, എസ്. ശ്രീകുമാര്‍, ലിജോ ജോസഫ്, പി.കെ. ബിജുമോന്, ജി.പി. ഷിജില്‍, സിന്ധു വേലായുധന്, റോണി ആന്റണി, വി.എം. അജേഷ് എന്നിവര്‍ പങ്കെടുത്തു.
Read Moreവീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ച സംഭവം; നാളെ കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താലിനാഹ്വാനം
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. നാലംഗ കുടുംബം തീപിടിത്തത്തില്‍ മരിച്ച സംഭവമുണ്ടായി ഒൻപതു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ജനകീയസമിതി നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ മേയ് ഒൻപതിനാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് തീപിടിച്ചതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റു മൃതദേഹങ്ങളെല്ലാം പൂര്‍ണമായി കത്തിച്ചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള്‍ ജനകീയ സമിതിനേതാക്കളായ ചെയർമാൻ അനില്‍ വിളക്കുന്നേല്‍, കണ്‍വീനര്‍ വിനോദ് കറുകപ്പിള്ളില്‍, ശുഭയുടെ സഹോദരന് വി.എസ്. ഗിരീഷ് എന്നിവര്‍ ഉന്നയിച്ചു.
Read Moreവന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം വേണം; കർഷക സ്വരാജ് നേതാവ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
ഈരാറ്റുപേട്ട: വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം തേടി കർഷക സ്വരാജിന്റെ നേതൃത്വത്തിൽ സണ്ണി പൈകട അനുഷ്ഠിച്ചു വന്ന നിരാഹാര സത്യഗ്രഹ സമരം അവസാനിപ്പിച്ചു.ഇന്നലെ രാവിലെ 10ന് സത്യഗ്രഹപ്പന്തലിൽ കൂടിയ കർഷകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ മാതൃക കർഷകൻകൂടിയായ ഔസേപ്പച്ചൻ മടിക്കാങ്കൽ സണ്ണി പൈകടയ്ക്ക് ഇളനീർ നൽകി. തുടർന്ന് ചേർന്ന യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ.വി. ബിജു, ജോർജുകുട്ടി കടപ്ലാക്കൽ, വി.ജെ. ജോസ്, വി.എം. അബ്ദുള്ളാഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീകല ടീച്ചർ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, നഗരസഭാ ചെയർമാൻ വി.പി. നാസർ, അലോഷ്യസ് പൂനാട്ട് തുടങ്ങിയവരും പങ്കെടുത്തു. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിലും ജനുവരി 26 മുതൽ ഈരാറ്റുപേട്ടയിലും നടത്തിവന്നിരുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു നിരാഹാര…
Read Moreഓർഡർ ചെയ്തത് 55000 രൂപ വിലയുള്ള തിങ്ക്പാഡ് 14; ആമസോൺ നൽകിയത് മാർബിൾ കല്ലും പഴകിയ തുണിയും
പാല: കോട്ടയത്ത് ഇ-കോമേഴ്സ് ആപ്പ് ആയ ആമസോണിൽ നിന്നും ലെനോവോ തിങ്ക്പാഡ് 14 ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പാല പൈക സ്വദേശി ഡോൺ ടോമിന് ആണ് ദുരനുഭവം നേരിട്ടത്. ഫെബ്രുവരി 12ന് ആയിരുന്നു ഡോൺ ടോം 55,000 രൂപയ്ക്ക് മുകളിൽ വിലയുള്ള തിങ്ക്പാഡ് 14 ഓർഡർ ചെയ്തത്. ഇന്ന് ആയിരുന്നു ഡോൺ ടോമിന് ഡെലിവറി ലഭിച്ചത്. ആമസോണിന്റെ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും തുണിയും കാർഡ് ബോർഡ് പീസും ആയിരുന്നു. ഇതേ തുടർന്ന് ഡോൺ ടോം ആമസോൺ അധികൃതരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാം എന്നാണ് ആമസോൺ അധികൃതർ നൽകിയ മറുപടി. ഫെബ്രുവരി 23ന് വീണ്ടും ബന്ധപ്പെടാമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
Read Moreപുഷ്പകണ്ടത്ത് ഗൃഹനാഥന് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണി മൂലം; ഭൂമിവാങ്ങിയ അന്നുമുതൽ ഉപദ്രവും തുടങ്ങിയെന്ന് വീട്ടമ്മ
നെടുങ്കണ്ടം: പുഷ്പകണ്ടത്ത് ഗൃഹനാഥന് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണിയും സമ്മര്‍ദവും മൂലമാണെന്ന് കുടുംബവും സ്വയംസഹായ സംഘവും ആരോപിച്ചു. അണക്കരമെട്ട് സ്വദേശിയായ യദുഭവനില് നടരാജന്(55) ആണ് കഴിഞ്ഞ എട്ടിന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. രോഗിയും കൂലിപ്പണിക്കാരനുമായ നടരാജനും ഭാര്യ ഷീലയും വീട് വയ്ക്കുന്നതിനായി പുഷ്പകണ്ടം അണക്കരമെട്ട് റോഡരികില്‍ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തറ കെട്ടുന്നതിന് മണ്ണ് നീക്കുന്ന സമയം മുതല്‍ ചിലര്‍ റവന്യു വകുപ്പിനും മറ്റും പരാതി നല്കി തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നതായി ഷീല പറഞ്ഞു. ഏറ്റവുമൊടുവില്‍ സ്ഥലത്തെ രണ്ട് ഉരുളന്‍ കല്ലുകള്‍ പൊട്ടിച്ചപ്പോള്‍ അതിനെതിരേയും പരാതി നല്കി. വില്ലേജ് ഓഫീസില്‍നിന്നാണെന്നും പറഞ്ഞ് രണ്ടു പേര് വന്ന് വീടുപണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ വന്‍ തുക പിഴ അടയ്ക്കണമെന്നും അറിയിച്ചു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലാണ് നടരാജൻ…
Read More