തൊടുപുഴ: ആറാം ക്ലാസുകാര്‍ക്ക് ശനിയാഴ്ച മൂന്നു പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് അസാധാരണ പരീക്ഷണമായി മാറുമെന്ന് ആക്ഷേപം. രാവിലെ പത്തു മുതല്‍ 12 വരെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നു പരീക്ഷകള്‍ നടത്തുന്നത്. എസ്ഇആര്‍ടി നടത്തുന്ന സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി, ഗണിതശാസ്ത്രപ്രതിഭ പരിപോഷണ പരിപാടി എന്നിവയുടെ ഉപജില്ലാതലം, സുഗമ ഹിന്ദി പരീക്ഷ ജില്ലാതലം എന്നിവയാണ് നടക്കുന്നത്. ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയും ഗണിതശാസ്ത്ര പ്രതിഭാഷണ പരിപാടിയുമുള്ളത്. സ്കൂള്‍തലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് വീതമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് പരീക്ഷകളും ഒന്നിച്ചു വരുന്നതുമൂലം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രണ്ടെണ്ണം ഒഴിവാക്കേണ്ട സാഹചര്യമാണ് വരുന്നത്. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും മാനസികസംഘര്‍ഷം സൃഷ്ടിക്കും. ഇത്തരം പ്രഹസനമാകുന്ന പരീക്ഷയില്‍നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍…
Read MoreCategory: Kottayam
ഞാൻ മാത്രമല്ല സാറേ അവനുമുണ്ട്… റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ; കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കളാണ് ഡോക്ടറെക്കുറിച്ച് വിവരം നൽകിയതെന്ന് പോലീസ്
പത്തനംതിട്ട: റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ഇയാൾ. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്. കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് ഡോക്ടറാണെന്നും ഇയാളും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പോലീസ് വ്യക്തമാക്കി.
Read Moreഎല്ലാവരും വോട്ട് ചെയ്യട്ടെ… ജീവനക്കാർ എസ്ഐആർ ഡ്യൂട്ടിയിൽ; മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ
മുണ്ടക്കയം: കർഷകരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ. ഇന്നലെ കൃഷി ഓഫീസിൽ ജോലിക്ക് ഉണ്ടായിരുന്നത് താത്കാലിക പാർട്ട്ടൈം സ്വീപ്പർ മാത്രമായിരുന്നു. എസ്ഐആർ ഡ്യൂട്ടിക്കായി ഭൂരിഭാഗം ജീവനക്കാരെയും നിയോഗിച്ചതോടെയാണ് കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുന്നത്. കൃഷി ഓഫീസർ – ഒന്ന്, അസിസ്റ്റന്റ് കൃഷി ഓഫീസർ – ഒന്ന്, കൃഷി അസിസ്റ്റന്റ് – രണ്ട് എന്നിങ്ങനെയായിരുന്നു ഇവിടത്തെ ജീവനക്കാരുടെ എണ്ണം. ഇതിൽ കൃഷി ഓഫീസർ ഒഴികെ മറ്റ് മൂന്നു ജീവനക്കാരും സ്ഥലംമാറിപ്പോയി. പകരമായി വന്നത് ഒരു അസിസ്റ്റന്റ് കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റന്റുമാണ്. ഇതിൽ കൃഷി അസിസ്റ്റന്റ് കഴിഞ്ഞ നാലുമാസമായി എസ്ഐആർ ഡ്യൂട്ടിയിലാണ്. പിന്നീട് കൃഷി ഓഫീസറും അസിസ്റ്റന്റ് കൃഷി ഓഫീസറും മാത്രമാണ് ഇവിടെ ജോലിക്കായി ഉണ്ടായിരുന്നത്. ഇതിൽ അസിസ്റ്റന്റ് കൃഷി ഓഫീസറെക്കൂടി എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ ആകെയുള്ളത് കൃഷി…
Read Moreസന്തോേഷ്… കടുക്കൻ സന്തോഷ്… നെടുങ്കണ്ടത്തെ കുപ്രസിദ്ധ ഗുണ്ട സന്തോഷ് പോലീസ് പിടിയിൽ; തട്ടിപ്പ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച കേസിലാണ് അറസ്റ്റ്
നെടുങ്കണ്ടം: പട്ടികജാതിക്കാരനെ ഉപദ്രവിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബാലഗ്രാം, തേർഡ് ക്യാമ്പ് കൊച്ചുപറമ്പിൽ സന്തോഷ് (51) പിടിയിൽ. ബെല്ലാരി സന്തോഷ്, കടുക്കൻ സന്തോഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്തോഷ് അറിയപ്പെടുന്ന ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയുമാണ്. നെടുങ്കണ്ടം സ്വദേശി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബാബുവിന്റെ പരാതിയെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ബാബുവിന്റെ സ്ഥലത്തിന്റെ ആധാരം നയത്തിൽ കൈക്കലാക്കിയ സന്തോഷ് ഇത് പണയപ്പെടുത്തി നെടുങ്കണ്ടത്തുനിന്ന് ചിട്ടിപ്പണം വാങ്ങിയിരുന്നു.വിവരം അറിഞ്ഞ ബാബുവും സന്തോഷും തമ്മിൽ ഇതു സംബന്ധിച്ചു തർക്കമുണ്ടായി. തുടർന്ന് സന്തോഷ് ബാബുവിനെ മർദിച്ചു. ക്രൂരമായ മർദനമേറ്റ് ആശുപത്രിലായ ബാബുവിന്റെ പരാതിയെത്തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ, എസ്ഐ ലിജോ പി. മാണി, സിപിഒമാരായ സുനീഷ്കുമാർ, ശ്യാം, അക്ഷയ കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ്…
Read Moreനെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തതയിൽ ഒരു ജീവന്‍കൂടി നഷ്ടപ്പെട്ടു; പ്രാഥമിക ചികിത്സപോലും കിട്ടിയില്ലെന്ന് ആരോപണം
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവന് കൂടി നഷ്ടപ്പെട്ടു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 36 കാരനായ നെടുങ്കണ്ടം കപ്പക്കാലായില്‍ നൗഫലിനാണ് ജീവന് നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇയാളെ കട്ടപ്പനയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകള്പോലും താലൂക്ക് ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതിനാല്‍ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ നിരവധി മരണങ്ങള് താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ വേണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തേനി മെഡിക്കല്‍ കോളജിലോ കോട്ടയം മെഡിക്കല്‍ കോളജിലോ പോകേണ്ട അവസ്ഥയിലാണ് നെടുങ്കണ്ടം മേഖലയിലെ രോഗികള്‍. ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടതായും വരുന്നു. എട്ട് വര്‍ഷത്തോളമായി തുടരുന്ന താലൂക്ക് ആശുപത്രിയുടെ…
Read Moreപാതിവില തട്ടിപ്പ്; ഒന്നര ലക്ഷം പേരിൽ നിന്ന് 600 കോടി തട്ടിയ കേസിൽ ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല; വിചാരണ വൈകുന്നു
കോട്ടയം: പാതിവില തട്ടിപ്പ് കേസ് നടപടികള്‍ രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല. സ്കൂട്ടര്‍, ലാപ് ടോപ്പ്, തയ്യല്മെഷീന് എന്നിവ പാതിവിലയ്ക്ക് നല്‍കാമെന്ന് ധരിപ്പിച്ച് ഒന്നര ലക്ഷം പേരില്‍നിന്ന് 600 കോടി രൂപ കബളിപ്പിച്ച കേസില്‍ വിചാരണയും തുടങ്ങിയില്ല. ഒന്നാംപ്രതി അനന്തു കൃഷ്ണന് ജാമ്യം നേടുകയും ചെയ്തു. കോട്ടയം ജില്ലയില്‍നിന്ന് മാത്രം ഇരുപതിനായിരം പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പുകേസ് വിചാരണ ചെയ്യുന്ന ബഡ്സ് കോടതികളിലാണ് ഓരോ ജില്ലയിലും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു കേസില്‍ത്തന്നെ എണ്ണൂറോളം പേര് പരാതിക്കാരായുണ്ട്. ഒരാള്‍ മാത്രം പരാതിക്കാരനായുള്ള കേസുകളുമുണ്ട്. അതിനാല്‍ വിസ്താര നടപടികള്‍ വര്‍ഷങ്ങള്‍ നീളും. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലെ 1.39 കോടി രൂപ മരവിപ്പിക്കുകയും നാല് വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തതല്ലാതെ നഷ്ടമായ പണം തിരികെ പിടാക്കാനും കഴിഞ്ഞിട്ടില്ല. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2024 ഫെബ്രുവരി…
Read Moreജാർഖണ്ഡ് സ്വദേശി സ്നേഹമന്ദിരത്തിന്റെ കരുതലിൽ; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഹോപ്പനയ്ക്ക് തുണയായത് അടിമാലി പോലീസ്
ചെറുതോണി: അടിമാലിയിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ജാർഖണ്ഡ് സ്വദേശിയെ പോലീസുകാർ സ്നേഹമന്ദിരത്തിൽ എത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഹോപ്പന ഹൻസ്ദയെയാണ് അടിമാലി പോലീസ് സ്നേഹമന്ദിരത്തിലെത്തിച്ചത്. കുറച്ചു ദിവസങ്ങളായി അടിമാലി ടൗൺ പരിസരത്ത് പരിസരബോധമില്ലാതെ നടക്കുകയും വീടുകളിൽ കയറി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയുംചെയ്തതിനാൽ നാട്ടുകാർ അടിമാലി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളുടെ സ്ഥിതി മനസിലാക്കി പടമുഖം സ്നേഹമന്ദിരത്തിലെത്തിക്കുകയായിരുന്നു. ഹിന്ദിയും ജാർഖണ്ഡിലെ പ്രാദേശിക ഭാഷയും മാത്രം സംസാരിക്കുന്ന ഹോപ്പന വിവാഹിതനാണ്. കുടുംബത്തെക്കുറിച്ചോ മറ്റു വിവരങ്ങളോ കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യമാണ്.
Read Moreകുടിക്കാനില്ല, കളയാനുണ്ട്… ഉപ്പുതറയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; കുടിവെള്ളം പാഴാകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമെന്ന് നാട്ടുകാർ
ഉപ്പുതറ: വേനലിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഉപ്പുതറയിൽ ജല അഥോറിറ്റി കുടിവെള്ളം പാഴാക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നു. ഉപ്പുതറ കൊച്ചുപാലത്തിനു സമീപമാണ് പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നത്. കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉപ്പുതറ കൊച്ചുപാലത്തിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല. ചെറിയ രീതിയിൽ പൈപ്പ് പൊട്ടിയപ്പോൾത്തന്നെ ജല അഥോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പൊട്ടലിന്റെ വ്യാപ്തികൂടി കൂടുതൽ വെള്ളം പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി. സമീപത്തെ വ്യാപാരി ചണച്ചാക്കിട്ടാണ് പുറത്തേക്ക് തെറിക്കുന്ന വെള്ളം തടയുന്നത്. ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുടിവെള്ളം പാഴാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാലഹരണപ്പെട്ട പൈപ്പാണ് ഇന്നും ജലവിതരണത്തിന് ഉപയോഗിക്കുന്നത്. പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.
Read Moreകനത്ത വേനലിൽ മലയോരമേഖലയിലെ അരുവികളിലെ വെള്ളം വറ്റിത്തുടങ്ങി; വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക്
കോട്ടയം: വേനല്‍ കനത്ത് വെള്ളം വറ്റുകയും ചൂടു വര്‍ധിക്കുകയും ചെയ്യുന്നതോടെ മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ മൃഗപ്പേടിയില്. വേനല്‍ ശക്തമായി വെള്ളം വറ്റിയാല്‍ മൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി നാട്ടിലിറങ്ങാനുള്ള സാധ്യതയാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്.കാട്ടുപന്നി, കുറുക്കന്, കുറുനരി തുടങ്ങിയവയുടെ ശല്യം മുന്‍കാലങ്ങളെക്കാള്‍ പതിന്മടങ്ങ് രൂക്ഷമാണ്. വേനല്‍ക്കാലം ശക്തമാകുന്നതോടെ തീറ്റയും വെള്ളവും തേടി ഇവ നാട്ടിലേക്കിറങ്ങുന്നതു വര്‍ധിക്കുകയും ചെയ്യും. ജില്ലയിലെ പെരുവന്താനം, കോരുത്തോട്, വണ്ടന്‍പതാല്‍, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തന്‍പുഴ, നെടുംകുന്നം, കറുകച്ചാല്‍, തീക്കോയി, പൂഞ്ഞാര്‍, മരങ്ങാട്ടുപിള്ളി, രാമപുരം, കടപ്ലാമറ്റം എന്നിവിടങ്ങളില്ലെല്ലാം കാട്ടുപന്നി ഉള്‍പ്പെടെയുള്ളവയുടെ ശല്യം രൂക്ഷമാണ്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളാണ് കാട്ടുപന്നികള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും കര്‍ഷകര്‍ വയ്ക്കുന്ന തെങ്ങുകള്‍ കാട്ടുപന്നി കുത്തിമറിച്ചശേഷം തേങ്ങ തുരന്ന് പൊങ്ങ് തിന്നിട്ടു പോകുന്നതു പതിവായിരിക്കുകയാണ്. വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും താറാവുകളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും കുറുക്കനും കുറുനരിയും…
Read Moreനെടുങ്കണ്ടം കിഴക്കേക്കവലയോട് സ്വകാര്യ ബസുകള്‍ക്ക് അയിത്തം; സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കി വിടുന്നെന്ന് പരാതി
നെടുങ്കണ്ടം: നെടുങ്കണ്ടം കിഴക്കേക്കവലയോട് സ്വകാര്യ ബസുകള്‍ക്ക് അയിത്തം. ഉടുമ്പന്‍ചോല ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഇവിടെനിന്ന് എത്തുന്ന ബസുകള്‍ കിഴക്കേക്കവല ബിഎഡ് കോളജ് ജംഗ്ഷനില്‍ എത്തണമെന്ന നിര്‍ദേശം പാലിക്കാന്‍ ബസ് ജീവനക്കാര്‍ തയാറാകുന്നില്ല. നെടുങ്കണ്ടം പഞ്ചായത്ത്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരെ വെല്ലുവിളിച്ചാണ് സ്വകാര്യ ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. ഇതുമൂലം ടൗണിലേക്ക് വരേണ്ട യാത്രക്കാര്‍ അനുഭവിക്കുന്ന ക്ലേശം ചെറുതല്ല. സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം 50 മുതല്‍ 90 രൂപ വരെ മുടക്കി ഓട്ടോറിക്ഷാ വിളിച്ച് ടൗണിലേക്ക് എത്തേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്കുള്ളത്. മൂന്നാര്‍, അടിമാലി, രാജാക്കാട്, രാജകുമാരി, ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, പൂപ്പാറ, ശാന്തന്‍പാറ, ദേവികുളം, മാവടി, മഞ്ഞപ്പാറ തുടങ്ങിയ മേഖലകളില്‍നിന്ന് എത്തുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി അടുത്ത ചാലുവരെ സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്യുകയാണ്.…
Read More