മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം:പാരിതോഷികം പ്രഖ്യാപിച്ചിട്ടും രക്ഷയില്ല; ഇരുട്ടില്‍ തപ്പി പോലീസ്

മൂന്നാര്‍: മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ആറു മാസം പിന്നിട്ടിട്ടും തുമ്പ് കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിപുലമായ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു സൂചനയും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയും ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ രാജപാണ്ടി സുബ്ബയ്യ (68) കുത്തേറ്റു മരിച്ച സംഭവത്തിലാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതെവന്നതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് 150ൽ അധികം പേരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിഫലമായി. സംഭവദിവസം രാവിലെ ഏഴിനു ഫാക്ടറിയില്‍നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി കാമറകളില്‍ തെളിഞ്ഞെങ്കിലും മരിച്ച നിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെങ്ങും കാമറകള്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും…

Read More

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; ഷൂട്ടിംഗിന് പിന്നാലെയാണ് തീ പടർന്നത്; 7 ലക്ഷം രൂപയുടെ നഷ്ടം

പള്ളിക്കത്തോട്: പള്ളിക്കത്തോട് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ളോറില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഫ്ളോറില്‍നിന്നു പുക ഉയരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിംഗ് ഫ്ളോര്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ഡ് ബോര്‍ഡുകളും മറ്റും ഉപയോഗിച്ച് വിവിധ തരത്തിലുള്ള കെട്ടിടങ്ങളും വീടുകളും റോഡുകളും ഷൂട്ടിംഗിനായി ഉണ്ടാക്കിയിരുന്നു. തീ ഇതിലേക്ക് പടരുകയായിരുന്നു. ഷൂട്ടിംഗ് ഫ്‌ളോറില്‍ സജ്ജീകരിച്ചിരുന്ന റൂറല്‍ സെറ്റും ലൈറ്റുകളും ബാറ്ററികളും പൂര്‍ണമായും കത്തിനശിച്ചു. ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ഈ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ഇന്നലെ പകല്‍ ഇവിടെ ഷൂട്ടിംഗുണ്ടായിരുന്നു. ഇതിനായി അടുപ്പ് പോലുള്ള സാധനങ്ങള്‍ ഒരുക്കിയിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് കരുതുന്നത്. പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ…

Read More

കിട്ടാക്കനിയാകുമോ കോട്ടയത്തിന് കുടിവെള്ളം; ജലസ്രോതസുകൾ വറ്റിവരണ്ടു; മണിമലയാറിലെ കാഴ്ച ഞെട്ടിക്കുന്നത്

കോട്ടയം: ജില്ലയിലെ ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. മലയോര മേഖലയില്‍ ഉള്‍പ്പെടെ വരും നാളുകളില്‍ കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടും. പലയിടങ്ങളും കിണറുകളും വറ്റിവരണ്ടു തുടങ്ങി. പടിഞ്ഞാറന്‍ മേഖലകളില്‍ ആറുകളിലെ വെള്ളം താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മീനച്ചിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് താഴ്ന്നു. മീനച്ചിലാറില്‍ ഈരാറ്റുപേട്ട, അമ്പാറ ഭാഗങ്ങലില്‍ ഒഴുക്കുനിലച്ച് മണല്‍തിട്ടകള്‍ തെളിഞ്ഞു. ഒഴുക്ക് കുറഞ്ഞതോടെ ജലം മലിനമായി തുടങ്ങി. മണിമലയാറില്‍ ജലനിരപ്പ് താഴ്ന്ന് പലയിടത്തും മണല്‍തിട്ടകള്‍ തെളിഞ്ഞു. മുണ്ടക്കയം കല്ലേപ്പാലത്തു നിന്നും നോക്കിയില്‍ ആറ്റില്‍ വെള്ളം വറ്റി പാറക്കൂട്ടങ്ങളാണ് കാണാന്‍ കഴിയുന്നത്. വരും ദിവസങ്ങളില്‍ വേനല്‍ രൂക്ഷമായാല്‍ ആറുകള്‍ പൂര്‍ണമായും വറ്റി വരളും. മീനച്ചിലാറിനെയും മണിമലയാറിനെയും ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളും ഇതോടെ പ്രതിസന്ധിയിലായി. പലയിടത്തും മണല്‍ചാക്കുകള്‍ നിരത്തി വെള്ളം തടഞ്ഞ് നിര്‍ത്തിയാണ് ജലവിതരണത്തിനായി ജലം സംഭരിച്ചു നിര്‍ത്തുന്നത്. ഇരു ആറുകളുടെയും കൈവഴികളായ തോടുകളും വറ്റിവരണ്ടു. തുലാമഴ നേരത്തെ…

Read More

തെരുവുനായ്ക്കൾ ഉപജീവനമാർഗമായ 250 താറാവുകളെ കടിച്ചുകൊന്നു; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

അയ്മനം: തെരുവുനായ്ക്കൾ തകര്‍ത്തതു കര്‍ഷകന്‍റെ സ്വപ്നങ്ങള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ അയ്മനം പഞ്ചായത്ത് 17ാം വാര്‍ഡിലെ ചെറുകിട കര്‍ഷകനായി ഇടമന ഉതുപ്പു വര്‍ഗീസിന്‍റെ 250 താറാവുകളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. രാത്രിയില്‍ എത്തിയ നായ്ക്കുട്ടം താറാവുകളെ ആക്രമിച്ചു കൊല്ലുകയായിരുന്നു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.വഴിനടക്കാനോ ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. വളര്‍ത്തു ജീവികള്‍ക്കു നേരെ പാഞ്ഞടുക്കുന്ന നായക്കൂട്ടം പ്രദേശത്തെ നിത്യകാഴ്ചയാണ്.സംഭവത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read More

കടയുടെ പിന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; വഴിയോര മത്സ്യക്കച്ചവടകേന്ദ്രം തകർത്ത് സാമൂഹ്യവിരുദ്ധർ

വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ തോട്ടകം ഷാപ്പിനു സമീപം വഴിയോരത്ത് യുവതി നടത്തിയിരുന്ന താത്കാലിക മത്സ്യകച്ചവടകേന്ദ്രം സാമൂഹ്യവിരുദ്ധർ തകർത്ത് ഉപകരണങ്ങൾ പുഴയിൽ എറിഞ്ഞതായി പരാതി. അയ്യർകുളങ്ങര കുടിയാംശേരി ബിന്ദുവിന്‍റെ താത്കാലിക മത്സ്യകടയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇരുമ്പ് ഷീറ്റുകൊണ്ട് നിർമിച്ച ഷെഡിന്‍റെ താഴ് തകർത്ത് കടയിലുണ്ടായിരുന്ന രണ്ട് ഫ്രിഡ്ജ്, ത്രാസ്, മോട്ടോർ, പെട്ടി, ഇരുമ്പ് തട്ട് തുടങ്ങിയ ഉപകരണങ്ങളെല്ലാം സമീപത്തെ കരിയാറിലെറിഞ്ഞ നിലയിലാണ്. അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബിന്ദുവിന്‍റെ പിതാവ് മത്തായി പറഞ്ഞു. രണ്ടു മാസം മുമ്പാണ് ബിന്ദു വായ്പയെടുത്ത് മറ്റൊരാളുടെ സ്ഥലം വാടകയ്ക്കെടുത്ത് മത്സ്യക്കച്ചവടം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം വൈകുന്നേരം 6.30 വരെയാണ് കച്ചവടം നടത്തിയിരുന്നത്. പിതാവ് മത്തായിയും മറ്റൊരു സഹായിയായ സ്ത്രീയുമാണ് കടയിലുള്ളത്. കടയുടെ പുറകിൽ പുഴയോരത്ത് ഇട്ടിരുന്ന ബെഞ്ചിൽ മദ്യപസംഘം ഇരിക്കാൻ തുടങ്ങിയതിനാൽ മത്തായി കഴിഞ്ഞ ദിവസം ഈ ഭാഗം അടച്ചുകെട്ടിയിരുന്നു. സ്ത്രീകൾ…

Read More

ഇടുക്കിയിൽ ഗാര്‍ഹിക പീഡന പരാതികളിൽ വൻ വർധന; പ്രധാന വില്ലൻ മദ്യവും മയക്കുമരുന്നും

തൊടുപുഴ: ജില്ലയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കൂടുന്നതായി കണക്കുകള്‍. 2025ല്‍ ജില്ലാ വിമന്‍ പ്രൊട്ടക‌്ഷന്‍ ഓഫീസിലും ജില്ലയിലെ നാല് സര്‍വീസ് പ്രൊവൈഡിംഗ് സെന്‍ററുകളിലും സഖി വണ്‍ സ്റ്റോപ് സെന്‍ററിലുമായി ലഭിച്ചത് 609 പരാതികളാണ്. ഇതില്‍ 71 പേര്‍ക്ക് കോടതികളില്‍നിന്ന് സംരക്ഷണ ഉത്തരവുകള്‍ ലഭ്യമായിട്ടുണ്ട്. ജില്ലയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഒരു മാസം ശരാശരി 50 പരാതികള്‍ ലഭിക്കുന്നതായാണ് കണക്ക്. പോലീസിനു ലഭിക്കുന്ന പരാതികള്‍ ഇതിനു പുറമേയാണ്. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പരാതി നല്‍കാന്‍ തയാറാകുന്നുണ്ടെന്ന് ജില്ലാ വിമന്‍ പ്രൊട്ടക‌്ഷന്‍ ഓഫീസര്‍ എ.എസ്. പ്രമീള പറഞ്ഞു. അതേസമയം, ജില്ലയിലെ ട്രൈബല്‍ മേഖലകളില്‍നിന്നു പരാതികള്‍ ഇപ്പോഴും പുറത്തേക്കു വരുന്നില്ല. ജില്ലയില്‍ അതീവ ഗൗരവകരമായ പരാതികള്‍ക്കു പുറമേ കഴമ്പില്ലാത്തവയും ഇടയ്ക്കു ലഭിക്കാറുണ്ട്. ഗാര്‍ഹിക അതിക്രമങ്ങളില്‍ പ്രധാന വില്ലന്‍ പങ്കാളിയുടെ മദ്യപാനവും ലഹരി ഉപയോഗവുമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം,…

Read More

കുമരകം കരിമീനിന്‍റെ വില കുറഞ്ഞു; തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടർ അടച്ചതോടെ കരിമീൻ ലഭ്യത വർധിച്ചു

കുമരകം: ഊണുമേശയിലെ രുചിയേറും വിഭവങ്ങളിൽ പ്രധാനമായ കുമരകം കരിമീൻ പൊള്ളിച്ചത് ഇനി വിലയ ചെലവില്ലാതെ ഉപയോഗിക്കാം. തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടർ അടച്ചതോടെ കരിമീനിന്‍റെയും മറ്റു നാടൻ മത്സ്യങ്ങളുടെയും ലഭ്യത കൂടിയതാണ് കരിമീനിന്‍റെ വിലയിൽ ഇടിവുണ്ടായതിന്‍റെ പ്രധാന കാരണം. ഒരു കിലോ കരിമീനിന്‍റെ വിലയിൽ 50 രൂപയിലധികം കുറവ് കഴിഞ്ഞ ദിവസവും ഉണ്ടായി. കായലിൽനിന്നു മാത്രമല്ല തോടുകളിൽനിന്നും ഇപ്പോൾ കരിമീൻ ഉൾപ്പെടെ പല നാടൻ മത്സ്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. നാടൻ മീനുകൾ മാത്രം വില്ക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ നിലവിലെ വില. കരിമീൻ (സി ): ₹200കരിമീൻ (ബി): ₹290കരിമീൻ (എ): ₹450കരിമീൻ (എ+): ₹550

Read More

പലിശ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; നിധി ലിമിറ്റഡ് സ്ഥാപന ഉടമ ജോസ് പോലീസ് പിടിയിൽ

കോട്ടയം: വിവിധയിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പാലാ പോലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പളളി തേക്കിലക്കാടന്‍ ടി.ടി. ജോസ് (57)നെയാണ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ആസ്ഥാനമായി സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളായി പ്രവര്‍ത്തിച്ചിരുന്ന എം സി കെ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറാണ് ജോസ്. നിരവധി ആളുകളില്‍ നിന്ന് അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചതിനുശേഷം പണം തിരികെ നല്‍കാതെ സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. എം സി കെ നിധി ലിമിറ്റഡ് പാലാ ബ്രാഞ്ചിനെതിരെ പാലാ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഈ സ്ഥാപനത്തിനെതിരെ ചങ്ങനാശേരി, വരന്തരപ്പളളി, പുതുക്കാട്, ഗുരുവായൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുളള കേസുകളുണ്ട്. സമാന കേസില്‍ നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍…

Read More

സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി: കോരുത്തോട് സ്വദേശിക്കായി അന്വേഷണം

മുണ്ടക്കയം: മുണ്ടക്കയം പുത്തന്‍ചന്തയില്‍ സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ കോരുത്തോട് സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കോരുത്തോട് സ്വദേശിയായ യുവാവ് അനധികൃത പാറ ഖനനത്തിനായി എത്തിച്ച് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പുത്തന്‍ചന്ത ടൗണില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.പാറ ഖനനത്തിന് ഉപയോഗിക്കുന്ന ഇരുന്നൂറോളം പശ, കേപ്പ് അടക്കമുള്ള സ്‌പോടക വസ്തുക്കളാണ് പോലീസ് കണ്ടെടുത്തത്. ഈ മേഖലയില്‍ അനധികൃത പാറ ഖനനം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

Read More

ആദിത്യയ്ക്ക് കൂട്ടിന് രണ്ടുപേർക്കൂടി..! വൈക്കം -തവക്കക്കടവ് ഫെറിയില്‍മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തും

വൈക്കം: സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ വൈക്കം -തവക്കക്കടവ് ഫെറിയില്‍ മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നു. സോളാര്‍ ബോട്ടുകളുടെ സര്‍വീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും. നിലവില്‍ വൈക്കത്തുനിന്ന് തവണക്കടവിലേക്ക് മൂന്ന് സ്റ്റീല്‍ ബോട്ടുകളും ഒരു സോളാര്‍ ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നതോടെ നിലവിലുള്ള പഴയ മൂന്ന് സ്റ്റീല്‍ ബോട്ടുകള്‍ ഒഴിവാക്കാനാവും. 2017ലാണ് ഏഷ്യയിലെ തന്നെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യ വൈക്കത്ത് സര്‍വീസ് തുടങ്ങിയത്. സോളാര്‍ ബോട്ട് ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും ഇല്ലാതാക്കുന്നു. വളരെ നേര്‍ത്ത ശബ്ദമായതിനാല്‍ യാത്രക്കാര്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കുന്നില്ല. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഇന്ധനലാഭവുമുണ്ട്. ബാറ്ററികളില്‍ ഊര്‍ജ്ജം സംഭരിച്ച് പിന്നീട് പ്രവര്‍ത്തിക്കാനുമാവും. ഫെബ്രുവരി അവസാനത്തോടെ സോളാര്‍ ബോട്ടുകള്‍ മാത്രമായിരിക്കും വൈക്കത്ത് നിന്ന് തവണകടവിലേക്ക് സര്‍വീസ് നടത്തുന്നത്.

Read More