നമ്പർ  പ്ലേറ്റില്ലാത്ത കാറിൽ അയാളെത്തും; കുടിക്കാൻ വെള്ളമോ, നാട്ടുകാരുടെ പേരോ ചോദിച്ച്  നിങ്ങളുടെ ശ്രദ്ധതിരിക്കും, പിന്നെ..; തനിയെ സഞ്ചരിക്കുന്ന സ്ത്രീകളും വീട്ടമ്മമാരും കരുതിയിരിക്കുക…

 

കൂരോപ്പട: പോലീസിനെ വെല്ലുവിളിച്ച് മാല മോഷണ സംഘത്തിന്‍റെ കറക്കം നന്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ. സിസി ടിവി ഇല്ലാത്ത പ്രദേശങ്ങൾ മനസിലാക്കി മാല മോഷണ സംഘം തട്ടിപ്പ് നടത്തുന്നു. അന്വേഷണം വഴിമുട്ടി പോലീസും.

കൂരോപ്പടയിൽ പശുവിനെ തീറ്റിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. സംഭവത്തിൽ പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. ളാക്കാട്ടൂർ സ്രായിൽ ജഗദമ്മ മുരളി(62)യുടെ രണ്ടു പവൻ തൂക്കമുള്ള മാലയാണ് തട്ടിയെടുത്തത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നന്പർ പ്ലേറ്റ് ഇല്ലാത്ത ചുവന്ന കാറ് ഈ പ്രദേശങ്ങളിൽ കറങ്ങുന്നത് പ്രദേശ വാസികൾ ശ്രദ്ധിച്ചിരുന്നു.

ഇന്നലെ ഈ കാറുമായി ഒരാൾ ളാക്കാട്ടൂർ എംജിഎം സ്കൂളിനു സമീപത്തുള്ള വീട്ടിൽ നിന്നും കുപ്പിയിൽ വെള്ളം എടുക്കുന്നതിനായി എത്തി.

വീട്ടുകാർക്ക് സംശയം തോന്നിയതിനാൽ അയാളെ പറഞ്ഞയയ്ക്കുകയായിരുന്നു. ഇവിടെ നിന്നും പോകുന്ന വഴിയിലാണ് പശുവിനെ തീറ്റിച്ചു നിന്ന ജഗദമ്മയുടെ മാല പറിച്ചെടുത്തത്.

ജഗദമ്മയുടെ സമീപം കാറ് നിർത്തി ഇറങ്ങിയ അക്രമി മാലയിൽ കടന്നു പിടിക്കുകയായിരുന്നു. ജഗദമ്മ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തള്ളിയിട്ടതിനു ശേഷം മാലയുമായി അക്രമി കടന്നു കളഞ്ഞു.

വഴിയിൽ ബോധരഹിതയായി വീണു കിടന്ന ജഗദമ്മയെ അതുവഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്നാണ് മോഷണ വിവരം പുറത്തറിയുന്നത്.

വീഴ്ചയിൽ ജഗദമ്മയുടെ തോളെല്ലിനു പരിക്കും കൈയ്ക്കു ഒടിവും സംഭവിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related posts

Leave a Comment