ചങ്ങനാശേരി: പുതുതലമുറയില്‍പ്പെട്ട ജനപ്രതിനിധികള്‍ ആദ്യകാലത്ത് ത്യാഗപൂര്‍ണമായ ജനസേവനം നടത്തിയവരെ ഓര്‍മിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും വേണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൃക്കൊടിത്താനം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന കെ.ജെ. ജയിംസ് കിഴക്കേപ്പറമ്പിലിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനവും സ്മരണിക പ്രകാശനവും നിർവ ഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശേരി, വി.ജെ. ലാലി, സണ്ണി തോമസ്, വിനു ജോബ്, ബാബു രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Read MoreCategory: Kottayam
വൈക്കത്ത് കൈയാങ്കളിയിൽ പരിക്കേറ്റ് താലൂക്ക് ആശുപതിയിൽ ചികിത്സ തേടിയ ബന്ധുക്കൾ ആശുപത്രിയിലും ഏറ്റുമുട്ടി
വൈക്കം: കൈയാങ്കളിയിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ബന്ധുക്കളായ ഇരുവിഭാഗങ്ങൾ ആശുപത്രിയിൽ വീണ്ടും ഏറ്റുമുട്ടിയത് ഭീതി പരത്തി. ചെമ്മനത്തുകരയിൽ കൈയാങ്കളിയിൽ പരിക്കേറ്റ് എത്തിയവരാണ് ആശുപത്രിയിൽ ഏറ്റുമുട്ടിയത്.ചൊവ്വാഴ്ച രാത്രി 11.45ഓടെയായിരുന്നു അക്രമ സംഭവമുണ്ടായത്. അസഭ്യവർഷവും ഏറ്റുമുട്ടലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം കടന്നു കളഞ്ഞു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി. പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്ന് അക്രമികളെക്കുറിച്ച് സൂചന ലഭിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചെമ്മനത്തുകരയിൽ ചൊവ്വാഴ്ച രാത്രി 9.30ന് ബന്ധുക്കളായ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായി. തുടർന്ന് ചെമ്മനത്തുകര സ്വദേശിയായ 81കാരൻ, 18 വയസുവീതം പ്രായമുള്ള രണ്ടു യുവാക്കൾ, പതിമൂന്നുകാരിയടക്കം മൂന്നു സ്ത്രീകൾ തുടങ്ങി എട്ടുപേർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 11.45ന് അത്യാഹിത വിഭാഗത്തിൽ ഇവർ…
Read Moreപ്രസിഡന്റ് പൊളിച്ച റോഡ് മെംബർ ഗതാഗതയോഗ്യമാക്കി; അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ
രാജാക്കാട്: പഞ്ചായത്ത് മുൻ പ്രസിഡന്റ് പൊളിപ്പിച്ച റോഡ് മെംബർ ഇടപെട്ട് ഗതാഗതയോഗ്യമാക്കി. രാജാക്കാട് ഇന്ത്യൻ ഓയിൽ പമ്പിനു മുൻഭാഗത്തുള്ള റോഡാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.2024 മേയിലാണ് രാജാക്കാട് – പൊന്മുടി റോഡിൽ പമ്പിനു സമീപം ഓടയിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് മാധ്യമ വാർത്ത ആയതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചത്. പമ്പുടമ മലിനജലം ഒാടയിലേക്ക് ഒഴുക്കുന്നില്ലെന്നു പറഞ്ഞെങ്കിലും പരിഗണിക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് റോഡും പമ്പിന്റെ ഉടമസ്ഥതയിലുള്ള ടൈൽ വിരിച്ച ഭാഗവുമടക്കം ഒരു വശത്തെ റോഡ് പൂർണമായി പൊളിക്കുകയായിരുന്നു. പൊളിച്ച ഭാഗം ശരിയായി മൂടാതെ ഉപേക്ഷിക്കുകയും മെറ്റലുകൾ തെറിച്ച് ഗതാഗതതടസം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ സമീപത്തെ ഹോട്ടലിൽനിന്നാണ് മലിനജലമൊഴുക്കുന്നതെന്നു കണ്ടെത്തി ഓട പൂർണമായി മൂടുകയുംചെയ്തു. ഇളക്കിയ ഭാഗം ശരിയായി ഉറപ്പിക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തി ൽപ്പെട്ട് പലർക്കും…
Read Moreമണ്ഡലകാലം; ഇതുവരെ ദർശനം നടത്തിയത് 51 ലക്ഷം തീര്‍ഥാടകര്‍; കാണിക്കയായി 420 കോടി വരുമാനം
ശബരിമല: മണ്ഡല, മകരവിളക്കു കാലത്ത് 51 ലക്ഷം തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം നടത്തി. വരുമാനം 420 കോടി രൂപ. കഴിഞ്ഞ 12 വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 48 ലക്ഷം തീര്‍ഥാടകരാണ് എത്തിയത്. മകരജ്യോതി ദര്‍ശനത്തിനായി രണ്ടുലക്ഷത്തോളം ആളുകള്‍ പര്‍ണശാല കെട്ടി ശബരിമലയില്‍ തങ്ങിയിട്ടുണ്ടാകാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവും സ്പോട്ട് ബുക്കിംഗും കുറച്ചിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ ശബരിമലയില്‍ എത്തിയവരില്‍ നല്ലൊരു പങ്കും മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങുകയായിരുന്നു.എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 11നുശേഷം മലകയറാന്‍ ആരെയും അനുവദിക്കില്ല. ശബരിമലയില്‍ നിലവിലുള്ള ആളുകള്‍ ജ്യോതിദര്‍ശനം കഴിഞ്ഞു തിരികെ ഇറങ്ങിക്കഴിഞ്ഞു മാത്രമേ പമ്പയില്‍ നിന്ന് ആളുകളെ കയറ്റിവിടുകയുള്ളൂ. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്. തിരുമുറ്റത്തും ഫ്ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ്…
Read Moreമലമുകളില്‍ ഇന്ന് മകരജ്യോതി; നിന്നു തിരിയാന്‍ ഇടമില്ലാതെ ശബരിമല
ശബരിമല: ഒരേ ലക്ഷ്യത്തോടെ കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങള്‍. മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെയും ആകാശത്തു വിരിയുന്ന സംക്രമനക്ഷത്രത്തിന്റെയും ദര്‍ശന സായൂജ്യത്തില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ സന്നിധിയില്‍ നടക്കുന്ന ദീപാരാധയുടെ പുണ്യംനുകര്‍ന്ന് മലയിറങ്ങുകയെന്നതാണ് ഈ ലക്ഷ്യം. പുണ്യദര്‍ശനം സാധ്യമായ ഇടങ്ങളെല്ലാം നിറഞ്ഞു. പൊന്നമ്പലമേട്ടിലെ മകരജ്യോതിയുടെ വ്യൂ പോയിന്റുകളായി കണക്കാക്കുന്ന കാനനഭാഗങ്ങളിലെല്ലാം ദിവസങ്ങള്‍ക്കു മുമ്പേ ഭക്തര്‍ തമ്പടിച്ചിരിക്കുകയാണ്. ഇനി പമ്പയ്ക്കു പുറത്തുള്ള ദര്‍ശന കേന്ദ്രങ്ങളിലാണ് അല്പമെങ്കിലും ഇടമുള്ളത്. ഇവിടേക്ക് പ്രദേശവാസികളുള്‍പ്പെടെ എത്തുമെന്നതിനാല്‍ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും പെടാപ്പാട്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഭക്തര്‍ ശരണ മന്ത്രങ്ങള്‍ മുഴക്കി തിരുവാഭരണത്തെ സന്നിധാനത്തേക്ക് സ്വീകരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തളത്തു നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകുന്നേരം 5.30 ഓടെ ശരംകുത്തിയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു,…
Read Moreഏറ്റുമാനൂര്‍ വികസനത്തിന്റെ നാലുവർഷത്തെ പ്രോഗ്രസ് കാര്‍ഡുമായി മന്ത്രി വാസവന്
ഏറ്റുമാനൂര്‍: കഴിഞ്ഞ നാലര വര്‍ഷം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡുമായി മന്ത്രി വി.എന്‍. വാസവന്. നാളെ രാവിലെ 10ന് മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരണ യോഗം നടക്കും. കഴിഞ്ഞ നാലര വര്‍ഷക്കാലം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 4000 കോടിയോളം രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. 2021 ജൂലൈ 17 ന് നടന്ന വികസന ശില്പശാലയില് രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കി 2023ല്‍ വിലയിരുത്തല്‍ യോഗവും പുതിയ വികസന കാഴ്പ്പാട് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള രണ്ടാം വികസന ശില്പശാലയും നടത്തി.വികസന ശില്പശാലകള് മുന്നോട്ടുവച്ച കമ്പനിക്കടവ് പാലം, കാരിത്താസ് റെയില്‍വേ മേല്‍പാലം, കരിക്കാത്തറ പാലം, കുമരകം റോഡിന്റെ വികസനം,…
Read Moreവാക്ക് പറഞ്ഞാൽ വാക്കാണ്… 30 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ
നെടുങ്കണ്ടം: കുഴിത്തൊഴു – പള്ളിക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് 30 ദിവസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനം പാലിച്ച് ഉടുമ്പൻചോല പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് മെംബർ സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ. തകർന്നുകിടന്ന 100 മീറ്റർ ദൂരം 30 ദിവസം പിന്നിടുന്നതിനു മുൻപേ സ്വന്തം ചെലവിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കി.മാർച്ചിനു മുൻപ് തൊഴിൽ ഉറപ്പു പദ്ധതിയിൽപ്പെടുത്തി റോഡിന്റെ തകർന്നുകിടക്കുന്ന 100 മീറ്റർ കോൺക്രീറ്റ് ചെയ്ത് നൽകുമെന്നും മെംബർ അറിയിച്ചു.
Read Moreഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ ജീവിതത്തിന്റെ കരയ്ക്കെത്തിച്ച് കീര്‍ത്തന; അഭിനന്ദിച്ച് നാട്ടുകാർ
കുടയത്തൂര്‍: പുഴയിലെ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ പതിനാറുകാരി ജീവന് പണയംവച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടയത്തൂര്‍ പാണാപറമ്പില്‍ ജയയെയാണ് വാണിയപ്പുരയ്ക്കല്‍ അജിയുടെ മകളായ പൊന്നു എന്നു വിളിക്കുന്ന കീര്‍ത്തന രക്ഷിച്ചത്. കുടയത്തൂര്‍ പാലത്തിനു സമീപം മലങ്കര ജലാശയത്തിന്റെ പുഴയിലാണ് ജയ അപകടത്തില്‍പ്പെട്ടത്. ജയ ജലാശയത്തില്‍ മുങ്ങിത്താഴുന്നതുകണ്ട കീര്‍ത്തന ഉടന്‍തന്നെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. തുണി കഴുകുന്നതിനിടെ ഒരെണ്ണം വെള്ളത്തില്‍ ഒഴുകിപ്പോയി. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ജയയെ സ്വന്തം ജീവന് പോലും അവഗണിച്ച് രക്ഷപ്പെടുത്തിയ കീര്‍ത്തനയെ ഒട്ടേറെ പേര് അഭിനന്ദിച്ചു. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കീര്‍ത്തന.
Read Moreവാഹനങ്ങൾ തകർത്ത് കാട്ടാനയുടെ പരാക്രമം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെറുതോണി: വാഹനയാത്രക്കാർക്ക് നേരേ കാട്ടാനയുടെ പരാക്രമം. രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. നേര്യമംഗലം – ഇടുക്കി സംസ്ഥാന പാതയിൽ കരിമണലിന് സമീപമാണ് കാട്ടാന വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്തത്. കാറിനും ബൈക്കിനും നേരേ കാട്ടാനയുടെ ആക്രമണമുണ്ടായി.പൂപ്പാറ സ്വദേശിയുടെ കാറാണ് കാട്ടാന ആക്രമിച്ചത്. ആന ആക്രമിക്കാൻ എത്തുന്നതുകണ്ട് കാർ തിരിച്ചപ്പോൾ പിന്നാലെയെത്തി ഗ്ലാസ് അടിച്ചുതകർത്തു. ഇതേസമയം വെൺമണി സ്വദേശി ബൈക്കിൽ ഇതുവഴി വന്നു. ആന ഉടനെ അയാൾക്ക് നേരേ തിരിഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കും ആന തകർത്തു. കാറിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണുണ്ടായിരുന്നത്.
Read Moreവിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; മലേഷ്യയിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ഗോകുൽ
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും 22.50ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്സമെന്റ് സംഘം അറസ്റ്റ് ചെയ്തു. മാവേലിക്കര വാത്തിക്കളം സ്വദേശിയും തിരുവല്ലയില്‍ താമസക്കാരനുമായ ശ്രീജഭവനത്തില്‍ ഗോകുല്‍ ഗോപാലന് (25) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് സിഐ ടോണി ജോസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സംഘം ജയന്തി ജനത എക്സ്പ്രസില്‍നിന്നും ഇറങ്ങിയ ഗോകുലിനെ വിദഗ്ധമായി പിടികൂടികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവരുന്ന രാസലഹരി ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മേഖലകളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ വന്‍വിലയ്ക്കാണ് വിറ്റിരുന്നത്. നിരവധിതവണ രാസലഹരി കടത്തിക്കൊണ്ടുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന് അന്വേഷണം സംഘം പറഞ്ഞു. മലേഷ്യയില്‍ മറൈന്‍ എന്‍ജിനിയറായിരുന്ന ഗോകുല്‍ രാസലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്ത…
Read More