ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ ജീവിതത്തിന്‍റെ കരയ്‌ക്കെത്തിച്ച് കീര്‍ത്തന; അഭിനന്ദിച്ച് നാട്ടുകാർ

കുടയത്തൂര്‍: പുഴയിലെ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ പതിനാറുകാരി ജീവന്‍ പണയംവച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടയത്തൂര്‍ പാണാപറമ്പില്‍ ജയയെയാണ് വാണിയപ്പുരയ്ക്കല്‍ അജിയുടെ മകളായ പൊന്നു എന്നു വിളിക്കുന്ന കീര്‍ത്തന രക്ഷിച്ചത്.

കുടയത്തൂര്‍ പാലത്തിനു സമീപം മലങ്കര ജലാശയത്തിന്‍റെ പുഴയിലാണ് ജയ അപകടത്തില്‍പ്പെട്ടത്. ജയ ജലാശയത്തില്‍ മുങ്ങിത്താഴുന്നതുകണ്ട കീര്‍ത്തന ഉടന്‍തന്നെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

തുണി കഴുകുന്നതിനിടെ ഒരെണ്ണം വെള്ളത്തില്‍ ഒഴുകിപ്പോയി. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

ജയയെ സ്വന്തം ജീവന്‍ പോലും അവഗണിച്ച് രക്ഷപ്പെടുത്തിയ കീര്‍ത്തനയെ ഒട്ടേറെ പേര്‍ അഭിനന്ദിച്ചു. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കീര്‍ത്തന.

Related posts

Leave a Comment