കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് ലഹരിക്കടത്തു വർധിച്ചതായി പോലീസ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വൻതോതിലാണു സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഞ്ചാവിന് ആവശ്യക്കാർ കൂടിയതായാണ് റിപ്പോർട്ട്. ലോക്ക് ഡൗണ്‍ ആരംഭിക്കുകയും കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ പരിശോധനകൾ ചുരുങ്ങിയപ്പോൾ തന്നെ കഞ്ചാവ് ഉൾപ്പെടെയുള്ളവയുടെ ലഹരിക്കടത്ത് വ്യാപകമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽനിന്നും വൻതോതിൽ കഞ്ചാവ് പോലീസും എക്സൈസും ചേർന്നു പിടികൂടിയിരുന്നു. ആന്ധ്രയിൽനിന്നും ലോറിയിൽ എത്തിച്ച 60 കിലോഗ്രാം കഞ്ചാവും ഇന്നലെ കുറുപ്പന്തറയിൽ പിടിച്ചെടുത്തിരുന്നു. ഒരു മാസം മുന്‍പ് ഏറ്റുമാനൂരിൽനിന്നും എക്സൈസ് അധികൃതർ ചേർന്നു 65 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ചരക്ക് ലോറികളിലാണു പ്രധാനമായും കഞ്ചാവ് ഉൾപ്പെടെയുള്ളവ കടത്തിക്കൊണ്ടു വരുന്നത്. വളരെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പോലീസും എക്സൈസ് അധികൃതരും ഇപ്പോൾ ലോറികൾ ഉൾപ്പെടെയുള്ള…
Read MoreCategory: Kottayam
മുളക്കുളത്തെ മാംസ മാർക്കറ്റിനു സമീപം മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു; പ്രദേശവാസികളും വ്യാപാരികളും ദുരത്തിൽ
കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന മാംസ മാർക്കറ്റിനു സമീപം സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ഹോട്ടലുകളിൽ നിന്നുള്ളതും മാംസാവശിഷ്ടങ്ങളും ഇത്തരത്തിൽ ഉപേക്ഷിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതുമൂലം പ്രദേശവാസികളും വ്യാപാരികളും കാൽനടയാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. അറവുമാടുകളെ മാർക്കറ്റ് റോഡിന്റെ വശങ്ങളിൽ കെട്ടുന്നതിനാൽ മലിനജലം പെരുവ-കടുത്തുരുത്തി റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുമൂലം സാക്രമിക രോഗഭീഷണിയുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. പെരുവ മാർക്കറ്റിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കാര്യക്ഷമമാക്കണമെന്നത് വ്യാപാരികളുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ്. ഈ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി മുളക്കുളം പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. സമിതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ജോണ്‍ ശാസ്താങ്കൽ, തോമസ് പെരുവ, സന്തോഷ് പി.മാണി, കുര്യൻ കാവാട്ടുകുഴിയിൽ തുടങ്ങിയവർ…
Read Moreഈരയിൽക്കടവ് ബൈപ്പാസിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ സ്ക്വാഡിനെ രൂപീകരിച്ച് നഗരസഭ
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ മാലിന്യങ്ങൾ തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനു നഗരസഭ സ്ക്വാഡിനെ ചുമതലപ്പെടുത്തിയതായി കോട്ടയം നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ.സോന. രാത്രിയിൽ മുഴുവൻ സമയവും നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡിന്റെ സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈരയിൽക്കടവ് ബൈപ്പാസിലും സമീപ പ്രദേശങ്ങളിലും പെട്രോളിംഗ് നടത്താൻ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടുന്നതിനു കാമറകൾ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നതാണ്. എന്നാൽ സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് കാമറകൾ സ്ഥാപിക്കുന്ന നടപടികൾ വൈകുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുമെന്ന് ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന രാഷ്്ട്രദീപികയോട് പറഞ്ഞു. പലപ്പോഴും നഗരസഭാ സ്ക്വാഡിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ചാണ് സാമൂഹിക വിരുദ്ധ സംഘം മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസം ലോഡ് കണക്കിനു മാലിന്യങ്ങളാണ് ഈരയിൽക്കടവ് ബൈപാസ് റോഡിൽ തള്ളിയത്. അർധരാത്രിയിൽ ലോറിയിലെത്തിയ സംഘം ബൈപാസ്…
Read Moreകോട്ടയം കുറുപ്പന്തറയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി; പിടികൂടിയത് 25 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്
കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടി. കോട്ടയം പേരൂർ അന്പലകോളനി കളപ്പുരയ്ക്കൽ ജോസ് (40), തലയാഴം തോട്ടകം തലപ്പള്ളിൽ ഗോപു (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ രണ്ടിനു കുറുപ്പന്തറ മാർക്കറ്റിനു സമീപത്ത് നിന്ന് ആന്ധ്രയിൽ നിന്നുമെത്തിയ ലോറി തടഞ്ഞു നിർത്തിയാണ് കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത്. കാലിയായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയുടെ കാബിനിലാണ് 28 കഞ്ചാവ് പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് പടുത ഉപയോഗിച്ചു കഞ്ചാവ് പായ്ക്കറ്റുകൾ പൊതിഞ്ഞു വച്ചിരിക്കുകയായിരുന്നു. രണ്ടു കിലോഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൈനാപ്പിൾ ഉൾപ്പെടെയുള്ള സാധനങ്ങളുമായി ആന്ധ്ര പ്രദേശങ്ങളിൽ പോകുന്ന ലോറി അവിടെ നിന്ന് എത്തിക്കുന്ന സാധനങ്ങൾക്കിടയിൽ വച്ചാണ് കഞ്ചാവ് കോട്ടയത്തേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തിച്ചിരുന്നത്. അവിടെ നിന്നു 4,000…
Read More37 ലോഡ് ചെങ്കല്ല് 35 പേർ ചുമന്ന് സ്വരൂപിച്ചത് 41,317 രൂപ; കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കടുത്തുരുത്തിയിലെ യുവാക്കൾ
കടുത്തുരുത്തി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവാക്കൾ പണം സ്വരൂപിച്ചത് കല്ല് ചുമന്ന്. ചെങ്കല്ല് ചുമന്ന് കിട്ടിയ 41,317 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവാക്കൾ കൈമാറി. റീ സൈക്കിൾ കേരളയുടെ ഭാഗമായാണ് ഡിവൈഎഫ്ഐ പെരുവ കാരിക്കോട് മേഖലാ കമ്മിറ്റികളിലെ ചെറുപ്പക്കാർ കാരിക്കോട് ഭാഗത്തുള്ള ചെങ്കല്ല് മടയിൽ നിന്ന് വെട്ടിയ കല്ലുകൾ വിവിധ പ്രദേശങ്ങളിൽ നിന്ന് വാങ്ങാനെത്തിയവരുടെ ലോറിയിൽ ചുമന്ന് കയറ്റി കൊടുത്തത്. 37 ലോഡ് കല്ലുകൾ ലോറിയിൽ കയറ്റിയതിന് ലഭിച്ച 41,317 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 35 പേരോളം ചേർന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കഠിനാധ്വാനം ചെയ്താണ് ഇത്രയും പണം സ്വരൂപിച്ചത്. ബ്ലോക്ക് സെക്രട്ടറി ടി.എസ്. ശരത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയംഗം എസ്.ഡിപിൻ, മേഖലാ സെക്രട്ടറിമാരായ കെ.എസ്. അരുണ്‍, കെ.ബി. അനൂപ്, മേഖലാ പ്രസിഡന്റുമാരായ സി.ജെ. അജിത്ത്, അഭിജിത്ത് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreക്വാറന്റൈന് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്കു കോവിഡെന്ന് സംശയം! ഡോക്ടര്‍ സ്വയം ക്വാറന്റൈനില്‍ പോയി
ഏറ്റുമാനൂർ: ക്വാറന്റൈൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്കു കോവിഡെന്ന സംശയത്തെ തുടർന്ന് ഡോക്ടർ സ്വയം ക്വറന്റൈനിൽ പ്രവേശിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലക്കാരിയായ യുവതി പേരൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അതിനാലാണ് ഏറ്റുമാനൂരിലെത്തി സർട്ടിഫിക്കറ്റ് വാങ്ങിയത്. ഇവരുമായി നേരിട്ടു സന്പർക്കത്തിൽ എത്താത്തതിനാൽ ഡോക്ടർക്ക് ആരോഗ്യവകുപ്പ് ക്വാറന്റൈൻ നിർദേശിച്ചിട്ടില്ലെങ്കിലും മറ്റു ജീവനക്കാർക്ക് ഭയം ഉണ്ടാകാതിരിക്കാനും മുൻ കരുതൽ എന്ന നിലയ്ക്കുമാണ് ക്വാറന്റൈനിൽ പ്രവേശിക്കുന്നതെന്നു ഡോക്ടർ പറഞ്ഞു.
Read Moreപായലും പോളയും അടിഞ്ഞുകൂടി ശ്വാസംമുട്ടി മീനച്ചിലാറ്; വെള്ളം പൊങ്ങുമെന്ന ആശങ്കയിൽ സമീപവാസികൾ; നാട്ടുകാരുടെ ആവശ്യത്തിനു നേരെ കണ്ണടച്ച് അധികൃതർ
കോട്ടയം: പോളയും പായലും മാലിന്യങ്ങളും അടിഞ്ഞുകൂടി ശ്വാസംമുട്ടി മീനച്ചിലാറ്. മീനച്ചിലാറിന്റെ കുടമാളൂർ ഭാഗത്ത് പോളയും പായലും അടിഞ്ഞു കൂടി ഒഴുക്കു തടസപ്പെട്ടതായി പരാതി ഉയരുന്നു. മാസങ്ങൾക്കു മുന്‍പു കുടമാളൂർ ഭാഗത്ത് ആറ്റിലേക്കു പതിച്ച രണ്ടു മരങ്ങളും ഇതിനോടു ചേർന്നു. പോളയും പായലും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടിയതോടെ ആറിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടു. കുടമാളൂർ തെക്കേടത്ത് മനയ്ക്ക് സമീപം ഏതാണ്ട് 700 മീറ്ററോളം സ്ഥലത്താണ് പോളയും പായലും അടിഞ്ഞു കൂടിയിരിക്കുന്നത്. പഞ്ചായത്ത് അധികൃതർക്ക് ഉൾപ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ആർപ്പുക്കര, അയ്മനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഇവിടെ. ഇതിനു താഴെയായി ആറ്റിലേക്കുള്ള ഓരുവെള്ളം തടയുന്നതിനായി ബണ്ട് കെട്ടിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പു അധികൃതർ ജെസിബി എത്തിച്ച് ബണ്ട് പൊളിച്ചു മാറ്റി. ഈ സമയത്ത് ആറ്റിലേക്ക് ഒടിഞ്ഞു വീണ മരങ്ങളും പോളയും പായലും നീക്കം ചെയ്യാനും അധികൃതർ…
Read Moreബോട്ട് സർവീസും പ്രശ്നത്തിലാ..! യാത്രക്കാരില്ലാതെ എങ്ങനെ മുന്നോട്ടുപോകും ?
വൈക്കം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നെങ്കിലും തൊഴിൽ മേഖലയിൽ അനശ്ചിതത്വം തുടരുന്നതിനാൽ ബോട്ട് സർവീസിൽ യാത്രക്കാരുടെ ഗണ്യമായ കുറവ്. ദിനംപ്രതി 9000പേർ മറുകര കടന്നിരുന്ന വൈക്കം-തവണക്കടവ് ഫെറിയിൽ 1500നും 2000നും മധ്യേ യാത്രക്കാരാണിപ്പോൾ കടന്നുപോകുന്നത്. ദിനംപ്രതി 40,000ത്തോളം രൂപ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്നത് 10,000നും 12,000 നും മധ്യേയാണ്. വൈക്കം, ചേർത്തല ഭാഗങ്ങളിലേക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ടു പോയിരുന്ന തൊഴിലാളികൾ വരാതായതും കുടുംബങ്ങൾ യാത്ര ചെയ്യാത്തതുമാണ് ജലഗതാഗതവകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. സർക്കാർ ജീവനക്കാരും അത്യാവശ്യകാര്യങ്ങൾക്കു പോകുന്നവരും മാത്രമാണ് ബോട്ടിൽ കയറുന്നത്. യാത്രക്കാരുടെ കുറവുണ്ടായതോടെ മൂന്നു ബോട്ടുകൾ സർവീസ് നടത്തിയിരുന്നത് രണ്ടു ബോട്ടുകളായി ചുരുക്കി. ഒരു ബോട്ട് അറ്റകുറ്റപ്പണിക്കായി എറണാകുളത്തക്കു മാറ്റി. നഷ്ടം കുറയ്ക്കാൻ സോളാർ ബോട്ട് 22 ട്രിപ്പുകളും നടത്തുകയാണ്. വൈക്കം -എറണാകുളമായി സർവീസ് നടത്തുന്ന ഹൈസ് സ്പീഡ് എസിബോട്ട് വേഗ 120 യാത്രക്കാരുടെ എണ്ണക്കുറവുമൂലം സർവീസ് പുനരാരംഭിച്ചിട്ടില്ല. തൊഴിൽ…
Read Moreജനരോഷം ശക്തം;അതിവേഗ റെയിൽപ്പാതയുടെ അലൈൻമെന്റ് പുനഃപരിശോധിക്കണം; എം പിക്ക് നിവേദനം സമർപ്പിച്ച് ചങ്ങനാശേരിക്കാർ
ചങ്ങനാശേരി: കൊച്ചുവേളി-കാസർഗോഡ് അതിവേഗ റെയിൽപ്പാതയ്ക്കെതിരേ ജനരോഷം ശക്തമാകുന്നു. പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്പോൾ ഭൂമി നഷ്ടമാകുന്നവരുടെ യോഗം മാടപ്പള്ളിയിൽ ചേർന്ന് ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു. കൊച്ചുവേളി മുതൽ കൊല്ലം വരെയും തിരൂർ മുതൽ കാസർഗോഡുവരേയും നിലവിലുള്ള റെയിൽപാതയിലൂടെയും കൊല്ലം മുതൽ തിരൂർവരെ ജനവാസകേന്ദ്രങ്ങളിലെ സ്ഥലം ഏറ്റെടുത്തും പാത നിർമിക്കാനാണ് കേരളസർക്കാരിന്റെ തീരുമാനം. ഇതുമൂലം ഇരവിപേരൂർ, കുന്നന്താനം, മാടപ്പള്ളി, വാകത്താനം, പനച്ചിക്കാട് തുടങ്ങിയ പഞ്ചായത്ത് പരിധികളിലൂടെ പാത കടന്നുപോകുന്പോൾ ആയിരക്കണക്കിനു വീടുകൾക്കും ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും നഷ്ടമുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. അതിനാൽ നിർദിഷ്ട അലൈൻമെന്റിൽ മാറ്റംവരുത്തി നിലവിലുള്ള പാതയ്ക്കു സമാന്തരമായോ തീരദേശത്തുകൂടിയോ പാത നിർമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്തു. ജനങ്ങൾക്ക് ദോഷകരമാകുന്ന തരത്തിലുള്ള റെയിൽപാതയെ സംബന്ധിച്ച് സർക്കാർ പുനഃപരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം സൈന തോമസ് ഇതുസംബന്ധിച്ച നിവേദനം എംപിക്കു…
Read More‘ഈ ഷെഡ് അനധികൃതം, പൊളിച്ചുമാറ്റണം’ ; ലോക് ഡൗണിന്റെ മറവിൽ കോട്ടയം മെഡിക്കൽ കോളജിൽ അനധികൃത നിർമാണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തിനോട ു ചേർന്ന് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസമാണ് മിൽമ ബൂത്ത് നടത്തുന്ന കുടുംബശ്രീക്കാരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഷെഡ് നിർമിച്ചത്. ഷെഡ് നിർമിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ സുരക്ഷ അധികൃതർ ചോദിച്ചപ്പോൾ ആശുപത്രി അധികൃതരുടെ വാക്കാൽ അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് നിർമാണം പൂർത്തീ കരിക്കുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ നിർമിച്ച ഷെഡ് പൊളിച്ചു നീക്കാൻ അധികൃതർ രേഖാമൂലം കത്ത് നൽകി. ലോക് ഡൗണ്‍ സമയത്ത് ആശുപത്രി പരിസരത്തെ മുഴുവൻ ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടിരുന്നു. ഈ സമയത്ത് പ്രവർത്തിച്ചിരുന്നത് മിൽമ ബൂത്ത് മാത്രമായിരുന്നതിനാൽ ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഇവിടെയായിരുന്നു. 24 മണിക്കൂറും വലിയ തിരക്കായിരുന്നു. ഇതിനാൽ ആരുടെയും അനുമതിയില്ലാതെ ഇവർ ഷെഡ് നിർമിക്കുകയായിരുന്നു. കുടംബശ്രീ യൂണിറ്റാണ്…
Read More