ചങ്ങനാശേരി: ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകളെ പാർപ്പിക്കാൻ വെസ്റ്റ് ബംഗാളിൽ ക്വാറന്ൈറിൻ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുങ്ങിയില്ല. പായിപ്പാട്ടെ അതിഥി സംസ്ഥാന തൊഴിലാളികൾക്ക്സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള പ്രതീക്ഷകൾ മങ്ങുന്നു. ഈമാസം ആദ്യവാരം തിരുവല്ലായിൽ നിന്നോ ചങ്ങനാശേരിയിൽ നിന്നോ വെസ്റ്റ് ബംഗാളിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന അധികാരികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കു യാത്രക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ ഇപ്പോൾ മന്ദഗതിയിലാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വെസ്റ്റ് ബംഗാളിലേക്കുള്ള യാത്രക്ക് ഇതുവരെ ട്രയിൻ അനുവദിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് അധികാരികൾ പറയുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ വെസ്റ്റ് ബംഗാളിലേക്ക് പ്രവേശിപ്പിക്കാൻ അവിടുത്തെ സർക്കാർ വേണ്ടത്ര താൽപര്യമെടുക്കാത്തതാണ് അവിടേക്ക് തൊഴിലാളികളെ അയക്കുന്നതിന് തടസമായി അധികാരികൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ എത്തിയാൽ പര്യാപ്തമായ രീതിയിൽ ക്വാറന്റൈൻ സൗകര്യങ്ങളും ചികിത്സാ ഭക്ഷണ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിനുള്ള ബുദ്ധിമുട്ടുകളും വെസ്റ്റ്ബംഗാൾ സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു…
Read MoreCategory: Kottayam
സന്തോഷാണ് ഹീറോ! ലോക്ഡൗണ് കാലത്ത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ഓഫീസിൽ ജോലിക്കെത്തുന്നത് 23 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്
കടുത്തുരുത്തി: ലോക്ഡൗണിൽ വാഹനസൗകര്യങ്ങൾ പരിമിതമായതോടെ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ഓഫീസിൽ ജോലിക്കെത്തുന്നത് 23 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു. സൈക്കിളിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങളെഴുതിയാണ് ഇദേഹത്തിന്റെ യാത്ര. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനായ കുമാരനല്ലൂർ സന്തോഷ്ഭവനിൽ എസ്.കെ. സന്തോഷാണ് ദീർഘദൂരം സൈക്കിളിൽ സഞ്ചരിച്ചു താൻ ജോലി ചെയ്യുന്ന ഓഫീസിലെത്തുന്നത്. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ സൈക്കിളിൽ ഓഫീസിലെത്താനാണ് സന്തോഷിന്റെ തീരുമാനം. എൻജിഒ യൂണിയൻ വൈക്കം ഏരിയാ കമ്മിറ്റി അംഗമായ സന്തോഷ് കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം സൈക്കിളിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് ഉപയോഗിച്ചു എഴുതി വച്ചിട്ടുണ്ട്. സാനിറ്റൈസർ ഉപയോഗിക്കുക, കൈ കഴുകുക, മാസ്ക് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പരുത് തുടങ്ങിയ സന്ദേശങ്ങളാണ് സൈക്കിളിന്റെ വിവിധ ഭാഗങ്ങളിൽ എഴുതിയിരിക്കുന്നത്. സൈക്കിളിൽ സാനിറ്റൈസർ വച്ചിട്ടുമുണ്ട്. ആർക്കും ഇത് ഉപയോഗിക്കാം. കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ സന്ദേശം തന്നാലാകുന്നതുപോലെ പ്രചരിപ്പിക്കുന്നതിനാണ് രാവിലെ കടുത്തുരത്തി ഓഫീസിലേക്കും തിരിച്ചു കുമാരനല്ലൂർക്കും പോകുന്നതിന് ഈമാർഗം…
Read Moreട്രെയിൻ സർവീസ് തുടങ്ങുന്നുവെന്നു പ്രചാരണം! അതിഥി തൊഴിലാളികൾ കൂട്ടത്തോടെയെത്തി
നെടുങ്കണ്ടം: മധ്യപ്രദേശിലേക്ക് ട്രെയിൻ സർവീസ് നടത്തുന്നതായുള്ള വ്യാജ പ്രചാരണത്തെ തുടർന്ന് നെടുങ്കണ്ടത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തോട്ടങ്ങളിലെ ജോലി ഉപേക്ഷിച്ച് മടക്ക യാത്രയ്ക്ക് ഒരുങ്ങിയെത്തിയത് ആശങ്ക സൃഷ്ടിച്ചു. കുമളി -മൂന്നാർ സംസ്ഥാന പാതയിൽ തന്പടിച്ച മധ്യപ്രദേശ് സ്വദേശികളെ നെടുങ്കണ്ടം പോലീസും നെടുങ്കണ്ടം എൻസിസി ബറ്റാലിയനും ഇടപെട്ട് തോട്ടങ്ങളിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടങ്ങുന്ന സംഘം സംസ്ഥാന പാതയോരത്ത് ബാഗും അവശ്യ വസ്തുക്കളുമായി കുത്തിയിരിപ്പ് ആരംഭിച്ചത്. മധ്യപ്രദേശിലേക്ക് മടങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം. ട്രെയിൻ സർവീസ് ആരംഭിച്ചെന്ന പ്രചാരണത്തെ തുടർന്നാണ് ഇവർ തോട്ടങ്ങളിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് ടങ്ങാനായി എത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് നെടുങ്കണ്ടം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസും നെടുങ്കണ്ടം എൻസിസി ബറ്റാലിയൻ ഉദ്യോഗസ്ഥരും ചേർന്ന് റോഡിൽ ഇരുന്നവരെ അനുനയിപ്പിച്ചാണ് ഇവർ ജോലി ചെയ്തിരുന്ന തോട്ടങ്ങളിലേക്ക് മടക്കി അയച്ചത്.…
Read Moreലോക്ക് ഡൗണ് + 50; ബസ് ഓട്ടം നിലച്ചിട്ട് 50 ദിവസം; ബാറ്ററിയും ബ്രേക്കും തകരാറിൽ…
കോട്ടയം: ബസ് ഓട്ടം നിലച്ചിട്ട് 50 ദിവസം. ഇത്രയേറെക്കാലം തുടർച്ചയായി നിരത്തുകളിൽ സർവീസ് ബസുകൾ ഓടാതിരുന്ന കാലം ഓർമയിലില്ല. കഴിഞ്ഞ മഹാപ്രളയത്തിലും ബസുകൾ അനന്തകാലത്തോളം ഓടാതെ കിടന്നില്ല. പ്രളയത്തിൽ റോഡ് മുറിഞ്ഞും ഒലിച്ചുംപോയതിനാൽ ഇടുക്കി ജില്ലയിൽ ഒരു മാസം വരെ ബസുകൾ ഓടാതെ വന്ന റൂട്ടുകളുണ്ട്. നിലവിൽ കൊറോണ ലോക്ക് ഡൗണ് അനന്തമായി നീളുന്നതിനാൽ കാലപ്പഴക്കം ചെന്നതും ഓട്ടം നിലച്ചതുമായ ബസുകളുടെ ബാറ്ററി ഉപയോഗശൂന്യമായിക്കഴിഞ്ഞു. ലോക്ക് ഡൗണിനുശേഷം നിരത്തിലിറങ്ങാൻ 13000 രൂപ മുടക്കിൽ പുതിയ ബാറ്ററി വാങ്ങണം. ബിഎസ് 3 മോഡൽ പുതിയ ബസുകളുടെ ബ്രേക്ക് സംവിധാനം അപ്പാടെ തകർന്ന സ്ഥിതിയിലാണ്. ഓടാതെ കിടന്നു ജാമായ ബ്രേക്ക് അഴിച്ചു പണിയണം. യന്ത്രഭാഗങ്ങളിൽ പലതിനും തുരുന്പെടുത്തു തുടങ്ങി. ടയറുകൾ ഉറഞ്ഞു കീറി. ഓട്ടം തുടങ്ങിയാൽതന്നെ പഴക്കം ചെന്ന ടയർ വിള്ളുകയോ പൊട്ടുകയോ ചെയ്യാം. ഫിറ്റ്നസ് ഉറപ്പാക്കിയശേഷമേ ബസുകൾ ഇനി…
Read Moreമലയോര മേഖലയ്ക്ക് അഭിമാനം പകർന്ന് രണ്ടുപേർക്ക് മജിസ്ട്രേറ്റ് നിയമനം
കാഞ്ഞിരപ്പള്ളി: മലയോര മേഖലയ്ക്ക് അഭിമാനം പകർന്ന് ജുഡീഷൽ സർവീസ് പരീക്ഷ പാസായ രണ്ടുപേർക്ക് മജിസ്ട്രേറ്റ് നിയമനം. സർക്കാർ പട്ടികയ്ക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതോടെയാണ് ഇവരുടെ നിയമനം സാധുവായത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ അഡ്വ. സുമി പുളിന്താനത്തിനും കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിയായ അഡ്വ. ആഷിക്ക് ഷാജഹാനുമാണ് മജിസ്ട്രേറ്റുമാരായി നിയമനം ലഭിച്ചിരിക്കുന്നത്. സുമി 2010ലും ആഷിക്ക് 2016ലുമാണ് എൻറോൾ ചെയ്തത്. സുമി തിരുവനന്തപുരം ലോ അക്കാഡമിയിൽനിന്നു പഠനം പൂർത്തിയാക്കി. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽനിന്നു പോസ്റ്റ് ഗ്രാജുവേഷനായ എൽഎൽഎമ്മിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു സുമി. പുലിക്കുന്ന് സ്വദേശിയായ സുരേന്ദ്രൻ – ഉഷ ദന്പതികളുടെ മകളാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജനായ ഡോ. ആർ. രാഗേഷാണ് ഭർത്താവ്. മകൻ ഉദ്ധ്കർശ്. ആഷിക്ക് ഷാജഹാൻ എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽനിന്നുമാണ് വക്കീൽ പഠനം…
Read Moreകാഞ്ഞിരപ്പള്ളിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പലയിടങ്ങളിലായി ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി ആരോഗ്യ വകുപ്പ്. കഴിഞ്ഞ മാസം 25മുതൽ പഞ്ചായത്തിൽ ഒന്പത് പേർക്കാണ് ഡെങ്കിപ്പനി സ്ഥീരികരികരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 13-ാം വാർഡിൽ രണ്ട് പേർക്കും 14-ാം വാർഡിൽ അഞ്ച് പേർക്കും 16-ാം വാർഡിലും 20-ാം വാർഡിലും ഒരോത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 14-ാം വാർഡിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഒരാൾ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുശേഷം തിരിച്ചെത്തി. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചയാൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം പരുത്തുന്ന കൊതുകുകളുടെ സാന്ദ്രതയില്ലാതാക്കാൻ ഫോഗിംഗ് അടക്കമുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളോടനുബന്ധിച്ച മേഖലകളിൽ താമസിക്കുന്നവരിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. അതിനാൽ റബർ ചിരട്ടകൾ കമിഴ്ത്തിവച്ച് കൂത്താടികൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. വീടുകളിലെ…
Read Moreകാർ വാടകയ്ക്കെടുത്തു വില്പന; പോലീസ് പിടിയിലായവർക്കെതിരേ കൂടുതൽ പരാതികൾ
കോട്ടയം: കാറുകൾ വാടകയ്ക്ക് എടുത്തു മറിച്ചു വില്പന നടത്തിയ കേസിൽ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയ രണ്ടംഗ സംഘത്തിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. പാന്പാടി വെള്ളൂരിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവാർപ്പ് സ്വദേശി കെ.പി. നിഖിൽ (28), മുവാറ്റുപുഴ സ്വദേശി അനിമോൻ (34) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കുമരകം പോലീസ് മൂന്നു കേസുകളും പാലാ പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്ങളം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്. ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ വാടകയ്ക്ക് എടുത്തശേഷം മറിച്ചു വിൽക്കുന്നതും പണയം വയ്ക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഇത്തരത്തിൽ തട്ടിയെടുക്കുന്ന വാഹനങ്ങൾ പെരുന്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിനു നല്കുകയാണ് ചെയ്യുന്നത്. വാഹന ഉടമകൾ പിന്നീട് വിളിച്ചാൽ ഫോണ് എടുക്കുകയോ പ്രതികരിക്കുകയോയില്ല. പലരിൽ…
Read Moreതമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടവർ കോട്ടയത്ത് എത്തി; വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: തമിഴ്നാട്ടിലെ കരൂരിൽ അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്നവർ കോട്ടയം ജില്ലയിൽ എത്തിച്ചേർന്നു. പ്രത്യേകമായി ഏർപ്പെടുത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വന്ന ഇവർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇറങ്ങി. അപകടത്തിൽ പരിക്കേറ്റ ഒന്പതു പേരെ വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വീടുകളിൽ സന്പർക്കമൊഴിവാക്കി താമസിക്കുന്നതിന് സൗകര്യമില്ലാത്ത ആറു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.
Read Moreകർശന നിയന്ത്രണങ്ങളോടെ കോട്ടയം മാർക്കറ്റിലെ ചില്ലറവിൽപ്പനശാലകൾ തുറന്നു ; രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെ
കോട്ടയം: കോട്ടയം മാർക്കറ്റിലെ ചില്ലറ വിൽപ്പന ശാലകൾ പ്രവർത്തിച്ചു തുടങ്ങി. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത് മാർക്കറ്റിലെ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും ആളുകൾക്കു സാധനങ്ങൾ വാങ്ങാം. ഇതിനു പുറമെ മാർക്കറ്റിൽ നിന്നു പുറത്തേു പോകുന്നതിനു കെകെ റോഡിൽ നിന്ന് എംഎൽ റോഡിലേക്കുള്ള പ്രവേശന കവാടവും ടിബി റോഡിലേക്കു ചെറു റോഡുകളും ഭാഗികമായി തുറന്നു നല്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പതിവു പോലെ മാർക്കറ്റിലേക്കുള്ള പ്രവേശന കവാടം കോടിമതയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ ചെറു സ്വകാര്യ വാഹനങ്ങളെ മാർക്കറ്റിലേക്ക് ഇന്നു രാവിലെ മുതൽ കടത്തിവിടുന്നുണ്ട്. മാർക്കറ്റിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണമായതിനെ തുടർന്നാണ് ചില്ലറ വിൽപ്പനശാലകൾ തുറക്കുന്നതിന് അനുവാദം നല്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പതിവു പോലെ പുലർച്ചെ നാലു മുതൽ എട്ടുവരെയാണ് മാർക്കറ്റിൽ എത്തുന്ന ലോഡുകൾ ഇറക്കുന്നത്. ലോറികൾ കോടിമതയിലെ പ്രവേശന…
Read Moreകോട്ടയത്ത് അഞ്ചു ദിവസത്തിനുള്ളിൽ 71 പുരുഷൻമാരും 63 സ്ത്രീകളും അടക്കം 134 പ്രവാസികളെത്തി
കോട്ടയം: മേയ് ഏഴു മുതൽ ഇന്നലെവരെ ജില്ലയിൽ എത്തിയതു 134 പ്രവാസികൾ. ഇതിൽ 71 പുരുഷൻമാരും 63 സ്ത്രീകളും ഉൾപ്പെടുന്നു.അബുദാബി-കൊച്ചി, ദുബൈ – കോഴിക്കോട്, ബഹറിൻ – കൊച്ചി, റിയാദ് -കോഴിക്കോട്, മസ്കറ്റ് – കൊച്ചി, കുവൈറ്റ് – കൊച്ചി, ദോഹ – കൊച്ചി എന്നീ സർവീസുകളിലൂടെയാണ് ഇവർ എത്തിയത്. ഇതിൽ 62 പേരും വീടുകളിൽ സന്പർക്കമൊഴിവാക്കി താമസിക്കുന്നു. ഗർഭിണികൾ, 75 വയസിനു മുകളിലുള്ളവർ, 10 വയസിൽ താഴെയുള്ള കുട്ടികൾ തുടങ്ങി ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് തിരിച്ചെത്തിയവർ. കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇന്നലെ വരെ ജില്ലയിലേക്കു മടങ്ങി വന്നത് 1229 പേർ. ജില്ലാ ഭരണകൂടം 2008 പാസുകളാണ് നൽകിയത്.1109പേർ ഓണ്ലൈനിൽ അപേക്ഷ നൽകി പാസിനായി കാത്തിരിക്കുന്നു. നിലവിൽ തമിഴ് നാട്, കർണാടക…
Read More