കോട്ടയം: കൊറോണ ബാധിതരായി ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയ മൂന്നു പേർ യാത്ര ചെയ്ത വിമാനത്തിലുണ്ടായിരുന്ന കോട്ടയം ജില്ലക്കാരായ യാത്രക്കാരെ ആരോഗ്യവകുപ്പ് വീടുകളിലെത്തി ആരോഗ്യനില നിരീക്ഷിച്ചുവരുന്നു. ഇതേ വിമാനത്തിലുണ്ടായിരുന്ന 162 യാത്രക്കാരിൽ 10 പേർ കോട്ടയം ജില്ലക്കാരാണെന്നാണ് സൂചന. വിമാനത്താവളത്തിൽനിന്നും ലഭിച്ച പേരുകളുടെ അടിസ്ഥാനത്തിൽ വിലാസം കണ്ടെത്തിയാണ് അടിയന്തിര ജാഗ്രതാനടപടികൾ. കൊറോണ ബാധിതരെ നെടുന്പാശേരിയിൽനിന്നു വാഹനത്തിൽ നാട്ടിലേക്കു കൊണ്ടുവന്ന മൂന്നു കോട്ടയം ചെങ്ങളം സ്വദേശികളും രോഗബാധിതരുടെ മാതാപിതാക്കളും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ട്. വയോധികരായ മാതാപിതാക്കൾക്ക് ഞായറാഴ്ച മുതൽ പനി ബാധിച്ച സാഹചര്യത്തിൽ വിദഗ്ധ ചികിത്സ നൽകിവരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. സമീപദിവസങ്ങളിൽ നിന്ന് ഇറ്റലിയിൽനിന്ന് എത്തിയവരുടെ വിലാസവും ശേഖരിക്കുന്നുണ്ട് . ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ 28 ദിവസം ജാഗ്രതപുലർത്താനും പൊതുസമൂഹത്തിൽനിന്ന് മാറിനിൽക്കാനുമാണ് നിർദേശമുള്ളത്. ഗൾഫിൽനിന്നുൾപ്പെടെ മറ്റിടങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ജാഗ്രത പുലർത്തണം.
Read MoreCategory: Kottayam
പതിനഞ്ചടിയോളം നീളം! ശബരിമല വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം; 185-ാമത്തെ രാജവെമ്പാലയുമായി വാവ സുരേഷ്
കണമല: പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ എഴുകുംമണ്ണ് കളരിക്കൽ ബെന്നിയുടെ വീടിന് സമീപമാണ് സംഭവം. വാവ സുരേഷിനെ വനപാലകർ വിളിച്ചുവരുത്തുകയായിരുന്നു. പെൺ വർഗത്തിലുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. താൻ പിടികൂടിയ 185 ാമത്തെ രാജവെമ്പാലയാണ് ഇതെന്ന് സുരേഷ് പറഞ്ഞു. രാജവെമ്പാലയെ വനപാലകർക്ക് കൈമാറി. ശബരിമല വന മേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്തും സമീപത്തെ മൂക്കൻപെട്ടിയിലും തുലാപ്പള്ളിയിലും ഇതിനോടകം ഒട്ടേറെ തവണ രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. രാജവെമ്പാലയെ കാണാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തടിച്ചുകൂടിയിരുന്നു.
Read Moreനഗരത്തിലെങ്ങും ഹർത്താൽ പ്രതീതി; അതീവ ജാഗ്രതയുടെ ഭാഗമായി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാത്ത അവസ്ഥ
കോട്ടയം: കോറോണ വൈറസ് വ്യാപനത്തെത്തുടർന്നു നഗരത്തിലെങ്ങും ഹർത്താൽ പ്രതീതി. ഞായറാഴ്ചവരെ സജീവമായിരുന്ന നഗരമാണ് ഇന്നലെ മുതൽ ഹർത്താൽ പ്രതീതിയിലേക്കു മാറിയിരിക്കുന്നത്. കെറോണ ബാധയെ തുടർന്നു അതീവ ജാഗ്രതയുടെ ഭാഗമായി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാത്തതാണ് നഗരത്തെ ശൂന്യമാക്കിയത്. കടകന്പോളങ്ങൽ തുറക്കുകയും സ്വകാര്യ- കഐസ്ആർടിസി വാഹങ്ങൾ ഓടുകയും ചെയ്യുന്നുണ്ട. എങ്കിലും മറ്റു സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ നഗരത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവും ഓട്ടോറിക്ഷകൾക്കു മറ്റു ടാക്സി വാഹനങ്ങൾക്കും ഓട്ടം കുറവുമാണ്. സാധാരണ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന കോട്ടയം കഐസ്ആർടിസി, നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ ഇന്നലയെും ഇന്നും ജന സാന്നിധ്യം വളരെ കുറവായിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്ക് ധരിച്ചാണ് ആളുകൾ പ്രത്യക്ഷപ്പെടുന്നത്. രോഗഭീഷണിയുള്ള സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മുൻ കരുതലായി ഫേസ്…
Read Moreതിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മോഷണം;നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായില്ല; പ്രതിയുടെ രേഖാചിത്രം തയാറാക്കാനൊരുങ്ങി പോലീസ്
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയുടെ രേഖാ ചിത്രം ഇന്നു പോലീസ് തയാറാക്കും. മോഷണം നടന്നു നാലു ദിവസം പിന്നിടുന്പോഴും പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞട്ടില്ല. രേഖാ ചിത്രം പുറത്തു വിട്ടു പ്രതിയെ പിടികൂടാമെന്നാണു പോലീസ് കണക്കുകൂട്ടുന്നത്. മങ്കി ക്യാപ് ധരിച്ചാണ് മഷ്്ടാവ് ക്ഷേത്രത്തിനുള്ളിൽ കടന്നത്. ക്ഷേത്ര മതിലിനു പുറത്തു നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കാണിക്ക വഞ്ചി തകർത്തു മോഷണം നടത്തിയത്. ത്രത്തെക്കുറിച്ചും സമീപ പ്രദേശങ്ങളെക്കുറിച്ചും വ്യക്തമായ അറിവുള്ള ആളാണെന്നും ദിവസങ്ങൾ ഇവിടെ നിരീക്ഷണം നടത്തിയതിനു ശേഷമാണ് മോക്ഷണത്തിനു പദ്ധതി തയാറാക്കിയതെന്നും പോലീസ് തെളിവെടുപ്പ് സമയത്തു പറഞ്ഞിരുന്നു. തുടർന്നു ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ മോക്ഷണവുമായി ബന്ധപ്പെട്ടു മുന്‍പ് അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.…
Read Moreഇതെപ്പൊ ശരിയാകും? ഇപ്പ ശരിയാക്കാം..! റിവേഴ്സ് ഗിയർ വീഴാതെ മൊബൈൽ വാൻ; തിരിഞ്ഞുനോക്കാതെ അധികൃതർ
പൊന്‍കുന്നം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകളുടെ അറ്റകുറ്റപ്പണി കൃത്യ സമയത്ത് നടക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ഒരു മാസമായി മൊബൈല്‍ വാന്‍ ഡിപ്പോയില്‍ റിവേഴ്സ് ഗിയര്‍ വീഴാതെ കിടക്കുകയാണു. ഇത് ശരിയാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. എരുമേലി, ഈരാട്ടുപേട്ട, കൂത്താട്ടുകുളം, കോട്ടയം എന്നീ ഡിപ്പോകളില്‍ പോയി തിരിച്ചു വരണ്ടതാണ് മൊബൈല്‍ വാന്‍. കൂടാതെ രാവിലെ 8.25നു കോഴിക്കോടിന് പോകേണ്ട ബസ് ശരിയായ രീതില്‍ വൃത്തിയാക്കിട്ടിയില്ല. കോഴിക്കോട്ടേക്കുള്ള ആര്‍എംപി 122 എന്ന ബസിന്റെ പിന്‍ഭാഗത്തെ ടയറില്‍ പൂര്‍ണമായും കരി ഓയിലില്‍ മുങ്ങിയിരിക്കുകയാണ്. ഓട്ടത്തിനിടയില്‍ ബസിന്റെ ഡ്രമ്മില്‍ ഓയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ബ്രെയ്ക്കിന് തകരാര്‍ സംഭവിക്കുമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ബസുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യ സമയത്ത് നടത്തണമെന്നും പണികള്‍ കഴിഞ്ഞ് ബസുകള്‍ കഴുകി വൃത്തിയാക്കി നല്‍കണമെന്നും ആവശ്യവും ശക്തമായിരിക്കുകയാണ്.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? വ്യാജവാര്‍ത്തയില്‍ ഭയന്ന് കാഞ്ഞിരപ്പള്ളിക്കാര്; പരിഭ്രാന്തരാകരുതെന്നും ജാഗ്രത പുലർത്തണമെന്നും കളക്ടര്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സ്വദേശികള്‍ക്ക് കൊറോണ വൈറസ് (കോവിഡ് 19) ബാധ സ്ഥിരീകരിച്ചു എന്ന വ്യാജവാർത്തയിൽ ഭയന്ന് കാഞ്ഞിരപ്പള്ളിക്കാർ. എന്നാല്‍, ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. ഇന്നലെയാണ് പത്തനംതിട്ട ജില്ലയിലെ അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയവരാണിവർ. ഇവരെ കൊച്ചി വിമാനത്താവളത്തിൽ നിന്നു കൂട്ടികൊണ്ടു വന്നത് മുണ്ടക്കയം സ്വദേശികളാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊറോണ ബാധിതരായ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയെന്നും ഇവർ നിരീക്ഷണത്തിലാണെന്നുമാണ് പ്രചരിക്കുന്നത്. എന്നാല്‍, നിരീക്ഷണത്തിലുള്ളവർ മുണ്ടക്കയം സ്വദേശികൾ അല്ലെന്നു ജില്ലാ കളക്ടർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് പരിഭ്രാന്തരാകണ്ടെന്നും കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും കളക്ടര്‍ നിർദേശിച്ചു. വണ്ടന്‍പതാലില്‍ താമസിക്കുന്ന സഹോദരങ്ങളായ രണ്ട് ഫാം ഡി വിദ്യാര്‍ഥികള്‍ ഇന്നലെ ഇറ്റലിയില്‍ നിന്ന് എത്തിയിട്ടുണ്ട.് ഇവര്‍ ആരോഗ്യ…
Read Moreആശങ്ക വേണ്ട; കോട്ടയം മെഡിക്കൽ കോളജ് പൂർണ സജ്ജം
ഗാന്ധിനഗർ: കോവിഡ് -19 ബാധിച്ചവരും നീരിക്ഷണത്തിലുള്ളവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാൽ ആശങ്കക്ക് ഇടനൽകാതെ പൂർണ സജ്ജമായിട്ടുണ്ടെന്നു ആശുപത്രി അധികൃതർ. റാന്നി സ്വദേശികൾ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ താല്പര്യപ്പെടുന്നില്ലെങ്കിലും ഇവർ എത്തിയാൽ ഇവർക്കായി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശപ്രകാരം രണ്ട് ഐസലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ പേ വാർഡ് ബ്ലോക്കിലെ താഴത്തെ നിലയിലാണു കൊറോണ ഐസോലേഷൻ വിഭാഗം പ്രവർത്തിക്കുന്നത്. ഈവിഭാഗത്തിൽ വെന്റിലേറ്റർ അടക്കമുള്ള പൂർണ സംവിധാനങ്ങൾ സജ്ജമാണ്. ഓരോ മുറികളിലും രോഗികൾ അല്ലങ്കിൽ നിരീക്ഷണത്തിലുള്ളവർക്കു പ്രത്യേകമായാണു ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള സ്ഥലങ്ങളുമായി അകന്നു നിൽക്കുന്നതിനാലാണ് ഈ സ്ഥലം തെരഞ്ഞടുത്തത്. ഇപ്പോൾ പേ വാർഡിന്റെ രണ്ടാം ബ്ലോക്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗികൾ വർധിച്ചാൽ ഒന്നാം ബ്ലോക്കും ലഭ്യമാക്കും. വിവിധ വിഭാഗങ്ങളിലെ ഡോക്്ടർമാരുടെ സ്ഥിരം സംഘം പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. നാലരവയസുള്ള കുട്ടി കൂടിയെത്തിയതിനാൽ പീഢിയാട്രിക്…
Read Moreകൊറോണ വൈറസ് ബാധ; സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിക്കും
ഗാന്ധിനഗർ: പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സന്പർക്കത്തിൽ ഏർപ്പെട്ട ജില്ലയിൽ നിന്നുള്ള കൂടുതൽ പേരെ കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണ വിഭാഗത്തിലേക്കു കൊണ്ടുവരും. ഇപ്പോൾ അഞ്ചു പേരാണ് ഇവിടെ നിരീഷണത്തിലുള്ളത്. ഇവർക്കൊപ്പം കുറിച്ചിയിൽനിന്നും രണ്ടുപേരെ കൂടി പ്രവേശിപ്പിച്ചേക്കും എന്നറിയുന്നു. പത്തനംതിട്ട റാന്നിയിലുള്ള വിദേശത്തു നിന്നുമെത്തിയ ബന്ധുക്കളെ നെടുന്പാശേരി വിമാനത്താവളത്തിൽപ്പോയി കാറിൽ സ്വീകരിച്ചു കൊണ്ടു വന്ന കുമരകം ചെങ്ങളം സ്വദേശികളായ ദന്പതികളും ഇവരുടെ നാലരവയസുള്ള പെണ്‍കുട്ടി, സിംഗപ്പൂരിലെ എൻജിനിയറായ കോട്ടയം തെള്ളകം സ്വദേശി, ഖത്തറിൽ ഷെഫായ കുമരകം ചീപ്പുങ്കൽ സ്വദേശി എന്നിവരെയാണ് മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ ഇപ്പോൾ നിരിക്ഷണത്തിലുള്ളത്. ഇവരുടെ രക്തസാന്പിളുകളും മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമുള്ള ശ്രവങ്ങളും ശേഖരിച്ച് ഇന്നലെ വൈകുന്നേം തന്നെ ആലപ്പുഴയിലെ വൈറോളജി ലാബുകളിലേക്ക് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം കിട്ടും. ഇവരിൽ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നുള്ളതിനു കൃത്യമായ ഫലം അറിയാനാകും.…
Read Moreനിയമത്തിലെ പഴുത് വിൽപനക്കാർക്ക് രക്ഷയാകുന്നു ! നിരോധിത പുകയില ഉത്പന്ന വിൽപന വ്യാപകം; തടയിടാനാകാതെ അധികൃതർ
തൊടുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന തൊടുപുഴ മേഖലയിൽ വ്യാപകം. നേരത്തെ പെട്ടിക്കടകൾ കേന്ദ്രീകരിച്ചും മറ്റുമാണ് നടന്നിരുന്നതെങ്കിൽ പലചരക്ക്, സ്റ്റേഷനറി കടകളിലാണ് ഇപ്പോൾ നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങളുടെ വിൽപന തകൃതിയായി നടക്കുന്നത്. ഇതിനെതിരെ ശക്തമായ പരിശോധനകളുമായി പോലീസും എക്സൈസും രംഗത്തു വരുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുതിലൂടെ ഇവർ പുറത്തെത്തി വീണ്ടും ഇവയുടെ വിൽപനയിലേർപ്പെടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും പാൻമസാല ഉത്പന്നങ്ങൾ പോലീസും എക്സൈസും പിടി കൂടിയിരുന്നു. എന്നാൽ ചെറിയ പിഴയടച്ച് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാമെന്ന പഴുതിൽ വിൽപനക്കാർ രക്ഷപെടുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റത്തെ പലചരക്ക്-സ്റ്റേഷനറി കടയിൽ നിന്നും, വെങ്ങല്ലൂർ ഭാഗത്തെ രണ്ടിടങ്ങളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടിയിരുന്നു. കൂടാതെ മുതലക്കോടം, പട്ടയംകവല എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പാൻമസാല വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പോലീസ് പരിശോധന നടത്തി ഇവ പിടിച്ചെടുത്തിരുന്നു.…
Read Moreപരസ്യ ബോർഡുകളോ മറ്റു പരസ്യ പ്രചാരണങ്ങളോ ഇല്ല! നാടൻ അച്ചാറുകളുടെയും പാനീയങ്ങളുടെയും കലവറ ഒരുക്കി വിമല രഘു
ബിജു കലയത്തിനാൽ ചെറുതോണി: നാടൻ അച്ചാറുകളുടേയും പാനീയങ്ങളുടേയും കലവറ ഒരുക്കിയിരിക്കുകയാണ് ജില്ലാ ആസ്ഥാനത്തെ സ്വദേശി കട. അന്‍പതുകാരിയായ ചെറുതോണി കുനിപ്പാറയിൽ വിമല രഘുവിന്റെ നേതൃത്വത്തിലുള്ള സ്വദേശിക്കട ജനകീയ അംഗീകാരവും നേടിക്കഴിഞ്ഞു. ഭക്ഷ്യയോഗ്യമായ എന്തും അച്ചാറാക്കുമെന്നതാണ് ഈ വീട്ടമ്മയെ പ്രശസ്തയാക്കിയത്. വഞ്ചിക്കവലയിൽ കെഎസ്ഇബിയുടെ ചെറിയൊരു കടയിൽനിന്നും സ്വദേശി ഉത്പന്നങ്ങൾ വിപണനം നടത്തുന്ന ബൃഹത്തായ സ്ഥാപനമായി വളർന്നതിനുപിന്നിൽ ആത്മവിശ്വാസവും കൂട്ടായ പ്രവർത്തനവുമുണ്ടെന്ന് ഇവർ പങ്കുവയ്ക്കുന്നു. ഗാന്ധിയൻ ആദർശങ്ങളെ അതിരറ്റ് ഇഷ്ടപ്പെടുന്ന ഇവർ സ്ഥാപനത്തിൽ ഈശ്വരന്റെ ചിത്രത്തിനുപകരം പ്രതിഷ്ഠിച്ചിരിക്കുന്നതുപോലും ഗാന്ധിജിയെയാണ്. വഞ്ചിക്കവലയിലെ കെ എസ്ഇബി വക കെട്ടിടത്തിൽ ചെറിയതോതിൽ സ്റ്റേഷനറി കട നടത്തിയിരുന്ന കാലം. ഇടുക്കി ജില്ലാ ബാങ്കിന്റെ വനിതാ വികസന സെൽ സംഘടിപ്പിച്ച ഗാന്ധിജി സെന്റർ ഫോർ റൂറൽ ഡവലപ്മെന്റ് സെമിനാറിൽ പങ്കെടുക്കാൻ അന്നത്തെ ബാങ്ക് മാനേജരായ ആനന്ദവല്ലി നിർബന്ധിച്ചു. പത്തുദിവസത്തെ പഠനം വിമലയുടെ ജീവിതത്തിന്റെ ടേണിംഗ് പോയിന്റായി. നാട്ടിൽ…
Read More