മുങ്ങിമരണങ്ങൾ പതിവായ വൈക്കത്ത് സ്കൂബ പരിശീലനം നേടി ഫയർഫോഴ്സ്

വൈക്കം: മുങ്ങിമരണങ്ങൾ പതിവായ വൈക്കത്ത് ഫയർഫോഴ്സിനു സ്കൂബ സെറ്റ് ഉപയോഗിക്കുന്നതിനു പരിശീലനം നൽകി. സി.കെ. ആശ എം എൽഎയുടെ ശ്രമഫലമായി വൈക്കം ഫയർസ്റ്റേഷന് പുതുതായി ലഭിച്ച സ്കൂബാ സെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മുവാറ്റുപുഴയാറിലടക്കമുള്ള വൈക്കത്തെ ജലാശയങ്ങളിലാണു സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്. ഇന്നലെ ഇത്തിപ്പുഴയാറിൽ മുങ്ങി തെരച്ചിൽ നടത്തുന്നതിനു പരിശീലനം നടത്തി. തീരദേശ മേഖലയായ വൈക്കത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ മുങ്ങി മരണങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ക്യൂബയുടെ വരവ് വൈക്കം ഫയർഫോഴ്സിനും ജനങ്ങൾക്കും ഏറെ സഹായകരമാകും. പരിശീലനത്തിന് ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സ്ക്യൂബാ ട്രെയിനർ കെ.എൻ. സുരേഷ്, കോട്ടയം ഫയർസ്റ്റേഷനിലെ എച്ച്. ഹരീഷ്, എം.മിഥുൻ, ബി.കണ്ണൻ എന്നിവർ നേതൃത്വം നൽകി. വൈക്കം കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിലെ ആറുജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു. വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ പരിശീലനത്തിനു മേൽനോട്ടം വഹിച്ചു.

Read More

ആ’ശങ്ക’യ്ക്ക് എന്ന് തീരുമാനമാകും; മെഡിക്കൽ കോളജ് സ്റ്റാൻഡിലെ പ്രവർത്തന രഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കി

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍റിലെ പ്രവർത്തനരഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു നീക്കി. പുതിയ കംഫർട്ട് സ്റ്റേഷന്‍റെ നിർമാണം ഉടൻ ആരംഭിക്കും. വർഷങ്ങൾ പഴക്കമുള്ള ഈ കംഫർട്ട് സ്റ്റേഷൻ ഒരു വർഷത്തിനു മുന്പാണ് അടച്ചിട്ടത്. സെപ്റ്റിക് ടാങ്കിൽ നിന്നും കക്കൂസ് മാലിന്യം സ്റ്റാന്‍റിലേക്കു ഒഴുകുകയും, ദുർഗന്ധം മൂലം യാത്രക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. കളക്്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം അടച്ചു പൂട്ടുകയായിരുന്നു. കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദൂരെ സ്ഥലങ്ങളിൽ നിന്നും ബസിന് എത്തുന്ന രോഗികൾക്കും, മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യനിർവഹണം ആവശ്യമായി വരുന്പോൾ ബുദ്ധിമുട്ടുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്്ടർ സ്ഥലത്തെത്തി കംഫർട്ട് സ്റ്റേഷന്‍റെ ശോച്യാവസ്ഥ നേരിൽ കണ്ടു ബോധ്യപ്പെട്ടശേഷം പഞ്ചായത്ത് അധികൃതർക്ക് ഇതു പൊളിച്ചു നീക്കി പുതിയ കംഫർട്ട് സ്റ്റേഷൻ…

Read More

കായൽ യാത്രയ്ക്കിടെ യുവതിക്ക് കടുത്ത് ശ്വാസം മുട്ടൽ; കമ്യൂണിറ്റി സെന്‍ററിൽ എത്തിച്ചപ്പോൾ ഡോക്ടറില്ല; വിദഗ്ദ്ധ ചികിത്‌സയ്ക്ക് പോകുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഒരു ഡോക്ടറെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നാട്ടുകാരുടെ പ്രതിഷേധം ഇങ്ങനെ…

കുമരകം: കുമരകത്ത് കായൽ യാത്രക്കെത്തിയ വീട്ടമ്മയെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുമരകത്തെ കമ്മ്യുണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ ലഭിച്ചില്ല. തുടർന്ന് കോട്ടയം ടൗണിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ടിന്‍റു(36) ആണ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്. ഇന്നലെ ചീപ്പുങ്കലിൽ നിന്നും ഹൗസ് ബോട്ടിൽ കായൽ സവാരിക്ക് പോയ സംഘത്തിലെ വീട്ടമ്മക്ക് രാത്രി 10.30ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. ഉടൻ തന്നെ സംഘത്തിലുണ്ടായിരുന്നവരും ബോട്ട് ജീവനക്കാരും ചേർന്ന് വീട്ടമ്മയെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചു. എന്നാൽ രാത്രിയിൽ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമല്ലാത്തതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പുതന്നെ മരണപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രമായ കുമരകം കമ്മ്യുണിറ്റി ഹെൽത്ത് സെന്‍ററിൽ രാത്രിയിലും പകലും ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം നടപ്പാക്കാത്തതിനാലാണ് വീട്ടമ്മക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് നാട്ടുകാരും…

Read More

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുറിക്കുള്ളിൽ കയറി ഒളിച്ചിരിക്കും; രാത്രിയിൽ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തും; ഡോക്ടറടെ പരാതിയിൽ ആർപ്പൂക്കര സ്വദേശിയെ പൊക്കി പോലീസ്

ഗാന്ധിനഗർ: വീടിന്‍റെ കുളിമുറിക്കുള്ളിൽ കയറി ദന്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ കേസിൽ ഒരാളെ റിമാൻഡ് ചെയ്തു. ആർപ്പുക്കര സ്വദേശി അൻസിൽ (26) ആണ് റിമാൻഡ് ചെയ്തത്. മെഡിക്കൽ കോളജ് കസ്തൂർബാ ജംഗഷനിൽ താമസിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഡോക്ടറുടെ പരാതിയെ തുടർന്നാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുന്പായിരുന്നു സംഭവം. രാത്രികാലങ്ങളിൽ വീടിന്‍റെ കുളിമുറിയിൽ ഒളിച്ചിരുന്നശേഷം ദന്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ഈ പ്രദേശത്തെ മറ്റു ചില വീടുകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ നിരവധി ഫോട്ടോകൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് പറഞ്ഞു.

Read More

നടുറോഡിൽ ഇറക്കിവിടുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ പോലീസിന്‍റെ ഓട്ടോറിക്ഷാ പെർമിറ്റ് പരിശോധന

കോട്ടയം: യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ പോലീസിന്‍റെ ഓട്ടോറിക്ഷാ പരിശോധന. നഗര പരിധിയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതിനുവേണ്ടിയുള്ള പോലീസിന്‍റെ നഗര പെർമിറ്റ് പരിശോധനയാണ് യാത്രക്കാതെ പലപ്പോഴും വലയ്ക്കുന്നത്. യാത്രക്കാരുമായി എത്തുന്ന വാഹനം പരിശോധനയ്ക്കായി പോലീസ് തടയുന്നു. ഇന്നലെ എസ്ബിഐ പ്രധാന ഓഫീസിനു മുന്നിൽ പോലീസുകാർ ഓട്ടോറിക്ഷകൾ തടഞ്ഞു പരിശോധന നടത്തിയിരുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിട്ടശേഷമാണ് പരിശോധന. നഗര പെർമിറ്റ് ഇല്ലാത്ത വാഹനമാണെങ്കിൽ യാത്രക്കാരേ ഇറക്കിവിട്ട് വാഹനവുമായി പോലീസ് സ്റ്റേഷനിലേക്കു പോകുകയാണു പതിവ്. അത്യാവശ്യ കാര്യങ്ങൾക്കായി ഓട്ടോയിൽ യാത്ര ചെയ്യുന്നവരും രോഗികളും പ്രായമുള്ളവരുമാണു പലപ്പോഴും ഈ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. പകുതി വഴിയിൽ പരിശോധന കാരണം പുറത്തിറങ്ങേണ്ടി വന്നാൽ മറ്റൊരു വാഹനം കിട്ടുന്നതു വരയോ അടുത്ത സ്റ്റാൻഡിൽനിന്നും മറ്റൊരു ഓട്ടോറിക്ഷ ലഭിക്കുന്നതുവരെയോ യാത്രക്കാർ നടക്കേണ്ടി വരുന്നു. നഗരത്തിൽ അനുഭവപ്പെടുന്ന ചൂടിൽ യാത്രക്കാർ നിരത്തിലൂടെ നടക്കേണ്ടി വരുന്പോൾ വലിയ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്.…

Read More

മഴ അകലെ; പകൽ താപനില ഉയരുന്നു; പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ കോട്ടയത്തുകാർ

കോട്ടയം: താപനില മാറ്റമില്ലാതെ തുടരുന്പോൾ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന മഴയ്ക്ക് ഈ ആഴ്ച സാധ്യതയില്ല. ഒരാഴ്ച കൂടി താപനില ഇതേ അവസ്ഥയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. കഴിഞ്ഞ ഞായറാഴ്ചയുണ്ടായതിനേക്കാൾ അൽപ്പം കുറവു വന്നുവെങ്കിലും പകൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയ്ക്കു മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുശേഷം മഴയ്ക്കു സാധ്യതയുണ്ടെങ്കിലും അതുവരെ ചൂട് ഉയർന്നു നിൽക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്നലെ പുതുപ്പള്ളിയിലെ റബർ ഗവേഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 36.5 ഡിഗ്രിയായിരുന്നു. ഞായറാഴ്ച 38.5 ഡിഗ്രിയും തിങ്കളാഴ്ച 36.4 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 34.5 ഡിഗ്രി സെൽഷ്യസാണ്. ഫെബ്രുവരിയിൽ തുടർച്ചയായ ദിവസങ്ങളിൽ പകൽ താപനില 36.5 ഡിഗ്രിക്കു മുകളിൽ നിൽക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുന്പ് ഫെബ്രുവരിയിൽ…

Read More

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച് രണ്ടു മാസത്തിനുള്ളിൽ ഏഴു കൊലപാതകങ്ങൾ; ഞെട്ടിത്തരിച്ച് ഇടുക്കി

തൊടുപുഴ: രണ്ടു മാസം തികയുന്നതിനു മുന്പെ ഏഴു കൊലപാതകങ്ങൾ. ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇടുക്കി. പുതുവർഷം തുടങ്ങി രണ്ടുമാസം തികയുംമുന്പാണ് ജില്ലയിൽ കൊലപാതക പരന്പരയുണ്ടായത്. പല കൊലപാതകങ്ങളും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ ക്രൂരമായ രീതിയിലുമായിരുന്നു. കൂടുതൽ കൊലപാതകങ്ങളുടെയും പിന്നിലെ യഥാർഥ വില്ലൻ ലഹരിമരുന്നും മദ്യവുമായിരുന്നുവെന്നതും വസ്തുതയാണ്. കൊലപാതകങ്ങളിലെ പ്രതികളെയൊക്കെ പിടിയിലാക്കാൻ കഴിഞ്ഞത് പോലീസിന്‍റെ മികവായി. കഴിഞ്ഞ മാസം മൂന്നു കൊലപാതകങ്ങളാണ് ജില്ലയിൽ നടന്നത്. തൊടുപുഴ വെങ്ങല്ലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചതായിരുന്നു ആദ്യ കേസ്. അച്ചൻകവല പുളിക്കൽ സിയാദ് കോക്കറാ(34)ണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ വെങ്ങല്ലൂർ വാരാരപ്പിള്ളിൽ സിദ്ദിഖിനെ(51) പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണ സ്ഥലത്ത് വെച്ച് അസം സ്വദേശി കമൽദാസി(36)നെ കൊലപ്പെടുത്തി. സംഭവത്തിൽ പിടിയിലായത് ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അമർസിഹ് റാവത്ത് (23), ബോവേന്ദർ സിങ് റാവത്ത് (22) എന്നിവരായിരുന്നു.…

Read More

തൊടുപുഴയിൽ എംജി യൂണിവേഴ്സിറ്റി കലോത്സവം “ആർട്ടിക്കിൾ 14’ ഡോ. ബി.ആർ അംബേദ്കർ വേദിയിൽ നാളെ തിരിതെളിയും

തൊടുപുഴ: എംജി യൂണിവേഴ്സിറ്റി കലോത്സവം “ആർട്ടിക്കിൾ 14’ നാളെ മുതൽ അടുത്തമാസം രണ്ടു വരെ തൊടുപുഴ അൽ അസ്ഹർ കോളജിൽ നടക്കും. കലോത്സവത്തിന്‍റെ വിജയകരമായ നടത്തിപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും ഇവർ പറഞ്ഞു. നാളെ വൈകുന്നേരം നാലിന് മന്ത്രി ഡോ.കെ.ടി. ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. കലോത്സവത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡേഴ്സും വിവിധയിനങ്ങളിൽ മത്സരാർഥികളായി എത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽനിന്നാണ് ഏറ്റവും കൂടുതൽ മത്സരാർഥികളുള്ളത്. ഇതുവരെ 102 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടിക്കാനം മരിയൻ കോളജാണ് മത്സരാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്കറുടെ പേരിലാണ് മുഖ്യവേദി.

Read More

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി; മാർച്ച് മൂന്നിന് ഏഴരപ്പൊന്നാന ദർശനം; തിരുനക്കര ഉത്സവം മാർച്ച് 14നു കൊടിയേറും

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറി. മാർച്ച് മൂന്നിന് ഏഴരപ്പൊന്നാന ദർശനവും അഞ്ചിന് ആറാട്ടും നടക്കും. ഇന്നു രാവിലെ 8.35ന് തന്ത്രി രാജീവര് കണ്ഠരര്, മേൽശാന്തി കേശവൻ സത്യേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി. 9.30ന് സാംസ്കാരിക സമ്മേളനം. 26 മുതൽ മാർച്ച് നാലു വരെ എല്ലാ ദിവസവും രാവിലെ ഏഴിനു ശ്രീബലി, ഉച്ചകഴിഞ്ഞ് ഒന്നിന് ഉത്സവബലി ദർശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി. 27, 28, 29 എന്നീ ദിവസങ്ങളിൽ രാത്രി ഒന്പതിനു കോട്ടയ്ക്കൽ പിഎസി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി. മാർച്ച് ഒന്നിനു രാത്രി 12.30ന് ബാലെ, രണ്ടിനു രാവിലെ 11ന് പ്രസാദമൂട്ട്, രാത്രി ഒന്പതിനു മോഹിനിയാട്ട കച്ചേരി. മാർച്ച് മൂന്നിനു രാവിലെ ഏഴിനു ശ്രീബലിയിൽ സിനിമാതാരം ജയറാമിന്‍റെ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 11ന് മഹാപ്രസാദമൂട്ട്, രാത്രി 9.30ന് രചനാ നാരായണൻ കുട്ടി…

Read More

വെയിൽ സഹിക്കാൻ പറ്റുന്നില്ല… കോട്ടൺ ടീ ഷർട്ടും അയഞ്ഞ പാന്‍റ്സും വേണം; പൊള്ളുന്ന വെയിലിൽ നിന്നുകൊണ്ട് ട്രാഫിക് പോലീസുകാർ പറ‍യുന്നതിങ്ങനെ…

കോട്ടയം: മരുഭൂമി എന്നു പറഞ്ഞാൽ പറ്റില്ല, ചൂളയിലാണ് ജീവിതം. കോട്ടയത്തെ പകൽച്ചൂടിനെ ട്രാഫിക് പോലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങനെ. ഇറുകിയ ഷർട്ടും ബെൽറ്റിൽ മുറുക്കിയ പാന്‍റ്സും തൊപ്പിയും പരുക്കൻ ഷൂവും ധരിച്ച് പകൽച്ചൂടിൽ പൊള്ളി വിയർക്കുന്ന ചൂട് സഹിക്കാനാവാതെ ട്രാഫിക് പോലീസ് യൂണിഫോം അഴിച്ചുവയ്ക്കാൻ അനുവാദം ചോദിച്ചിരിക്കുന്നു. ഇതേത്തുടർന്ന് ട്രാഫിക് ഡ്യൂട്ടിക്കാർക്ക് കോട്ടണ്‍ ടീ ഷർട്ടും അയഞ്ഞ പാന്‍റ്സും ധരിക്കാൻ അനുവാദം ചോദിച്ച് ജില്ലാ പോലീസ് ചീഫ് മേൽത്തട്ടിലേക്ക് കത്തയച്ചിരിക്കുന്നു. തൊപ്പി ചൂടാകുന്പോൾ ആ ചൂട് തലയിലൂടെ പൊള്ളിയും വിയർത്തും തലയിൽ താഴ്ന്ന് പനിയും തുമ്മലുമായി മാറുന്നതിനാൽ തൽക്കാലം ട്രാഫിക്കിൽ പോലീസിനെ കാക്കിയിൽനിന്നു മോചിപ്പിക്കണമെന്നാണ് അഭ്യർഥന. അയവുള്ള കോട്ടണ്‍ തൊപ്പി പകരം നൽകണമെന്നാണ് പോലീസ് താൽപര്യപ്പെടുന്നത്. തൊഴിലാളികളെ പകൽ പണിയിപ്പിക്കരുതെന്നും ജനം പുറത്തിറങ്ങരുതെന്നും സർക്കാർ നിർദേശമുണ്ടായിരിക്കെ ഇളവുകളൊന്നും ട്രാഫിക് പോലീസിന് ബാധകമല്ല. തീക്കട്ടപോലെ ചുട്ടുപഴുത്ത ടാറിംഗിൽ ചവിട്ടി തീ…

Read More