‌ഇടുക്കി കുലുങ്ങുന്നു; മൂന്നാംവട്ടത്തെ കുലുക്കം ഇന്നു പുലര്‍ച്ചെ; പ്രഭവ കേന്ദ്രം പത്താംമൈല്‍ കല്യാണത്തണ്ട്

ചെറുതോണി: ഇടുക്കി പദ്ധതി പ്രദേശത്ത് വീണ്ടും ഭൂചലനം . തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടുക്കി ജലസംഭരണിയുടെ പദ്ധതി മേഖലയില്‍ മുഴക്കവും പ്രകമ്പനവുമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ഇടുക്കി ഡാം ടോപ്പ് നിവാസികളാണ് ഭൂചലനത്തില്‍ ഏറ്റവും അധികം ഭീതിയിലായിരിക്കുന്നത്. പാറക്കെട്ടുകള്‍ക്ക് മുകളില്‍ മണ്ണിന് ആഴം കുറഞ്ഞപ്രദേശമായതിനാല്‍ ഭൂചലനത്തിന്‍റെ തീവ്രത ഇവിടെ കൂടുതലായി അനുഭവപ്പെടുന്നതാണ് ആശങ്കക്ക് കാരണമാകുന്നത്. ഇന്ന് പുലര്‍ച്ചെ ആറിന് ശേഷം ഒന്നിലധികം തവണ ശക്തമായ മുഴക്കവും പ്രകമ്പനവുമുണ്ടായതായി ഡാം ടോപ്പ് നിവാസികള്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.28ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി 7.22ന് 1.5 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായി. ഇന്ന് ചുലര്‍ച്ചെ ഉണ്ടായ ചലനത്തിന്‍റെ തീവ്രതയും പ്രഭവ കേന്ദ്രവും പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. മുമ്പു രണ്ടു ദിവസം നടന്ന ചലനത്തിന്‍റെ പ്രഭവ കേന്ദ്രം പത്താംമൈല്‍ കല്യാണത്തണ്ടാണെന്ന് കണ്ടെത്തിയിരുന്നു.…

Read More

കൃഷിയിടത്തിൽ കയറി പോത്തിനെ ഓടിച്ചതിന് അച്ഛനും മകനും ക്രൂരമർദ്ദനം; അയൽവാസിയായ പോത്തുടമയ്ക്കെതിരേ പരാതി നൽകി ജേക്കബ്

കറുകച്ചാൽ: രാത്രിയിൽ കൃഷി നശിപ്പിച്ച പോത്തിനെ ഓടിക്കാൻ ശ്രമിച്ച പിതാവിനെയും മകനെയും അയൽവാസികൾ മർദിച്ചതായി പരാതി. കറുകച്ചാൽ സ്വദേശികളായ എം.സി. ജേക്കബ് (58), മകൻ സിബി (18) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നായ കുരയ്ക്കുന്നതു കേട്ടു ജേക്കബ് പുരയിടത്തിൽ നോക്കിയപ്പോഴാണ് അയൽവാസിയുടെ പോത്ത് നിൽക്കുന്നത് കണ്ടത്. റോഡരുകിൽ കെട്ടിയിട്ടിരുന്ന പോത്ത് രാത്രിയിൽ ഇവരുടെ പറന്പിലെത്തി കൃഷി നശിപ്പിക്കുകയായിരുന്നു. ചൂട്ട് കത്തിച്ചു പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോത്തിന്‍റെ ഉടമസ്ഥനായ അയൽവാസിയുടെ മകനും ബന്ധുക്കളും അവിടെയെത്തിയത്. തുടർന്ന് ഇവർ ജേക്കബിനെയും മകൻ സിബിയെയും മർദിക്കുകയായിരുന്നു.

Read More

വേനലിന്റെ കാഠിന്യം അല്‍പംപോലും ഏശാത്ത പ്രദേശം! വാഗമണ്‍ പൈന്‍ പാര്‍ക്കില്‍ സഞ്ചാരികളുടെ തിരക്ക്

ഉപ്പുതറ: വേനൽ കനത്തതോടെ വാഗമണ്‍ പൈൻ പാർക്കിലേക്കുള്ള സഞ്ചാരികളുടെ തിരക്കും വർധിച്ചു. ഇളംകാറ്റേറ്റ് പ്രകൃതിരമണീയത ആസ്വദിക്കാനാണ് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത്. വേനലിന്‍റെ കാഠിന്യം അൽപംപോലും ഏശാത്ത പ്രദേശമാണ് വാഗമണ്‍ കോലാഹലമേട് പൈൻ പാർക്ക്. ഏതു ചൂടിലും ഇവിടെ എത്തിയാൽ കുളിർമയാണ്. 90 ഡിഗ്രി ചരിഞ്ഞുകിടക്കുന്ന പ്രദേശത്താണ് പൈൻ മരങ്ങൾ ഇടതൂർന്നുനിൽക്കുന്നത്. ഇത് കണ്ണിന് കുളിർമയേകും. പൈൻകാടുകളെ തഴുകി കടന്നുപോകുന്ന മന്ദമാരുതൻ ഏതു ചൂടിനേയും തണുപ്പിക്കും. ദൂരെ സ്ഥലങ്ങളിൽനിന്നും ചൂടിൽനിന്നു രക്ഷനേടാനും തണുപ്പ് ആസ്വദിക്കാനുമായി നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്. പ്രകൃതിയുടെ വരദാനമായ പൈൻകാട് മുന്പ് വനംവകുപ്പിന്‍റെ കൈവശമായിരുന്നു. എന്നാലിന്ന് വാഗമണ്‍ ഡിഎംസിയാണ് ഇതിന്‍റെ സൂക്ഷിപ്പുകാർ. മുന്പ് മാലിന്യംകൊണ്ട് നിറഞ്ഞിരുന്ന പൈൻ കാട് ഡിഎംസി ഏറ്റെടുത്തതുമുതൽ മാലിന്യമുക്തമായി. ഇതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമായി. പുലർച്ചെ ഉണ്ടാകുന്ന മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് ഏറെ ആസ്വാദ്യകരമാണ്. മധ്യവേനൽ ആരംഭിക്കുന്പോൾ…

Read More

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭം; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ്

ഏറ്റുമാനൂർ: കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്്ടർക്കുമെതിരെ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ‌ ഏറ്റുമാനൂർ സിയോണ്‍ കവലയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻബത്തേരി മീനങ്ങാടി വളവയിൽ പേപ്പതിയിൽ പി.എം. ഷിബു (48) ആണ് മരിച്ചു. ഇന്നലെ രാത്രി 11.45നു ഏറ്റുമാനൂർ ക്ഷേത്രത്തിന് പടിഞ്ഞാറെനടയ്ക്കു സമീപമായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നു സുൽത്താൻബത്തേരിക്കു പോകുകയായിരുന്നു കഐസ്ആർടിസിയുടെ മിന്നൽ ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിൽ എത്തിയ ബസ്, തടിലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ ഷിബുവിന്‍റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആകാശത്തേക്കു ഉയർന്നു പൊങ്ങിയ ഷിബു, ബസിന്‍റെ ചില്ലിൽ വന്നിടിച്ചു. തുടർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ മുൻ ചക്രങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന ബൈക്കിനെ 40 മീറ്ററോളം വലിച്ചിഴച്ചശേഷമാണ് ബസ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

Read More

രജിസ്റ്ററിൽ ഒപ്പിട്ട ശേഷം സമ്മേളനത്തിനു പോകാം! വിചിത്ര ഉത്തരവുമായി എംജി യൂണിവേഴ്സിറ്റി

കോട്ടയം: രാവിലെ യൂണിവേഴ്സിറ്റിയിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം സമ്മേളനത്തിനു പോകാമെന്ന വിചിത്ര ഉത്തരവുമായി എംജി യൂണിവേഴ്സിറ്റി. സിപിഎം അനുകൂല സംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിനു പോകാൻ ജീവനക്കാർക്കായി ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ജീവനക്കാർക്കും സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയാണ് സർവകലാശാല ഉത്തരവിറക്കിയത്. രാവിലെയും വൈകുന്നേരവും ഒപ്പിട്ട ശേഷം കാന്പസിൽതന്നെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാമെന്ന വിചിത്ര നിർദേശമാണ് ഉത്തരവിൽ നൽകിയിരിക്കുന്നത്. 27,28 തീയതികളിൽ നടക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍റെ വാർഷികസമ്മേളനത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി എംപ്ലോയീസ് അസോസിയേഷന്‍റെ എല്ലാ അംഗങ്ങൾക്കും അനുവാദം നൽകിയത് രജിസ്ട്രാറാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പതിവുപോലെ രാവിലെയും വൈകുന്നേരവും ഹാജർ രേഖപ്പെടുത്തേണ്ടതാണെന്നുമാണ് അസിസ്റ്റന്‍റ് രജിസ്ട്രാർ ഒന്ന് (ഭരണവിഭാഗം) ആർ. പ്രേംകുമാർ സർക്കുലർ ഇറക്കിയിരിക്കുന്നത്. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്ട്രാറുടെ ഉത്തരവ് സഹിതമാണ്…

Read More

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ഭയപ്പെടുത്തൽ; സന്ധ്യമയങ്ങുമ്പോഴെ വീടിനകത്ത് കയറേണ്ട അവസ്ഥയെന്ന് സ്ത്രീകൾ; പാമ്പാടിക്കാരെ രാത്രിയിൽ പേടിപ്പിച്ച് അജ്ഞാതരുടെ വിളയാട്ടം

കോട്ടയം: പാന്പാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ അജ്ഞാതൻ രാത്രികാലങ്ങളിൽ എത്തി ഭയപ്പെടുത്തുന്നത് പതിവാകുന്നു. ഇതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പലർക്കും പേടിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാന്പാടി പഞ്ചായത്തിൽ മുളേക്കുന്ന്, അട്ടിപ്പടി, നെടുങ്ങോട്ട്മല തുടങ്ങിയ പ്രദേശങ്ങളിലാണ് അജ്ഞാതൻ രാത്രികാലങ്ങളിൽ വീടുകളിലെത്തി ഭയപ്പെടുത്തുന്നത് നിത്യസംഭവമായിരിക്കുന്നത്. സന്ധ്യ കഴിയുന്നതോടെ വീടിന്‍റെ ജനലുകളിലും കതകുകളിലും തട്ടിവിളിക്കുകയാണ്. ചില സമയങ്ങളിൽ നിലവിളിക്കുകയും അപശബ്്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഇതോടെ വീട്ടുകാർ പേടിച്ചു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. ഏതാണ്ട് കുറച്ചു സമയത്തിനുശേഷം ശബ്ദമുണ്ടാക്കുകയും തട്ടിവിളിക്കുകയും ചെയ്യുന്നവർ ഈ വീടുകളിൽ നിന്നും ഓടി മറയുകയും ചെയ്യും. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ട് അയൽവാസികളെ വിവരമറിയിച്ചു അവർ സംഘടിച്ച് എത്തുന്പോഴേക്കും ഭയപ്പെടുത്തുന്നവർ രക്ഷപ്പെടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഏതെങ്കിലും സംഘങ്ങളുടെ മോഷണശ്രമമാണോ അതോ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളാണോയെന്നു വ്യക്തമല്ല.…

Read More

ഓടി രക്ഷപ്പെട്ടതിനാൽ കൊല്ലാതെ അവർ വിട്ടു; വഴിയിൽ വീണ ഓട്ടോക്കാരന് രക്ഷയായത് നാട്ടുകാർ; കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് ഓട്ടോ ഡ്രൈവറുടെ പണം തട്ടിയെടുത്ത സംഭവം: കുഴിമറ്റം സ്വദേശി ആൽബിയെ കുടുക്കി പോലീസ്

ചിങ്ങവനം: ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചു പണം തട്ടിയെടുത്ത ഗുണ്ടാസംഘത്തിലെ ഒരാളെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. ചിങ്ങവനം കുഴിമറ്റം തൂക്കതലയ്ക്കൽ ആൽബി ഡേവിഡ് (38) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കുവേണ്ടി അന്വേഷണം വ്യാപകമാക്കി. ഇന്നലെ ഉച്ചയ്ക്കു 12നു കോടിമതയിൽ കോട്ടയം കെഎസ് ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മാങ്ങാനം കൈതേപ്പാലം സ്വദേശി കെ.എ രതീഷി (38)നെയാണ് ആക്രമിച്ചു 2000 രൂപ തട്ടിയെടുത്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ ആളുടെ നേതൃത്വത്തിലുള്ള നാലംഗ അക്രമി സംഘമാണ് രതീഷിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കോടിമത ഭാഗത്തേക്ക് ഓട്ടം പോയതായിരുന്നു രതീഷ്. നാലുവരിപ്പാതയ്ക്കു സമീപത്തെ ഇടവഴിയിൽ യാത്രക്കാരനെ ഇറക്കിയശേഷം മടങ്ങി വരുന്നതിനിടെയാണ് നാലംഗ സംഘം റോഡിൽ തടഞ്ഞു നിർത്തിയത്. രതീഷിന്‍റെ പോക്കറ്റിൽ നിന്നു രണ്ടായിരം രൂപ എടുത്ത സംഘം ഇയാളോടു പോകാൻ ആവശ്യപ്പെട്ടു. പണം…

Read More

മെഡിക്കൽ കോളജ് ഡയാലിസിസ് യൂണിറ്റിനു സമീപം തീപിടിത്തം; പുക ശ്വസിച്ചു രോഗികൾക്ക് അസ്വസ്ഥത; ടെക്നീഷ്യൻമാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് സമീപത്തെ മുറിയിൽ തീ പടർന്നത് ആശങ്കയുളവാക്കി. പുക ശ്വസിച്ചു ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഈ മുറിയിൽ ഉണ്ടായിരുന്ന നാലു രോഗികളിൽ രണ്ടു രോഗികളെ വാർഡുകളിലേയ്ക്കും, ഒരു രോഗിയെ നെഫ്രോളജി വാർഡിലും, ഒരു രോഗിയെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു തീപിടിത്തമുണ്ടായത്. പ്രധാന കവാടത്തിന് വലത് വശത്തായി സ്ഥിതി ചെയ്യുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ശുദ്ധജലം ക്രമീകരിക്കുന്നതിനുള്ള ഒരു മുറിയുണ്ട് ഈ ജലശുദ്ധീകരന്ന ശാലയിലേക്ക് വെള്ളം പന്പ് ചെയ്യുന്ന മോട്ടോറിന്‍റെ പുറത്തെ (ബൈ കാർബണേറ്റ്) പ്ലാസ്റ്റിക് കവർ കത്തി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ബിനോയ് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയാലിസിസ് ടെക്നീഷന്മാരായ യുവതികൾ ചേർന്നു തീയണയ്ക്കുക യാ യിരുന്നു. പുകപടലം മുറിക്കകത്ത് പടർന്നത് രോഗികൾക്കും പുറത്തു നിന്നിരുന്ന ബന്ധുക്കൾക്കളെയും…

Read More

തോക്ക് ചൂണ്ടി യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ചിത്രങ്ങൾകാട്ടി നിരവധി തവണ പീഡിപ്പിച്ചു; ഗുണ്ടാതലവൻ സിബിയെക്കുറിച്ച് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ഗാന്ധിനഗർ: തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന അമ്മഞ്ചേരി ഗ്രേസ് വില്ലയിൽ സിബി ജി. ജോണ്‍ (അമ്മഞ്ചേരി സിബി -38) ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഗാന്ധിനഗർ പോലീസ്. പീഡനക്കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് ഗാന്ധിനഗർ പോലീസ്. ഇയാളുടെ മൊബൈൽ ഫോണ്‍ പിടിച്ചെടുത്ത് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. സിബിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് പീഡനത്തിനിരയായ യുവതി മൊഴി നല്കിയിരിക്കുന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വാടകയ്ക്കു താമസിക്കുന്ന യുവതി ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ സഹോദരന്‍റെ സുഹൃദ് ബന്ധം ഉപയോഗിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പ്രണയിച്ചത്. പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയിലെ ഡയാലിസ് ടെക്നീഷ്യനായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇയാൾ എത്തി. തുടർന്നുള്ള സൗഹൃദം പ്രണയത്തിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പാലക്കാട്നിന്നും ട്രെയിൻ…

Read More

മുങ്ങിമരണങ്ങൾ പതിവായ വൈക്കത്ത് സ്കൂബ പരിശീലനം നേടി ഫയർഫോഴ്സ്

വൈക്കം: മുങ്ങിമരണങ്ങൾ പതിവായ വൈക്കത്ത് ഫയർഫോഴ്സിനു സ്കൂബ സെറ്റ് ഉപയോഗിക്കുന്നതിനു പരിശീലനം നൽകി. സി.കെ. ആശ എം എൽഎയുടെ ശ്രമഫലമായി വൈക്കം ഫയർസ്റ്റേഷന് പുതുതായി ലഭിച്ച സ്കൂബാ സെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മുവാറ്റുപുഴയാറിലടക്കമുള്ള വൈക്കത്തെ ജലാശയങ്ങളിലാണു സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്. ഇന്നലെ ഇത്തിപ്പുഴയാറിൽ മുങ്ങി തെരച്ചിൽ നടത്തുന്നതിനു പരിശീലനം നടത്തി. തീരദേശ മേഖലയായ വൈക്കത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ മുങ്ങി മരണങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ക്യൂബയുടെ വരവ് വൈക്കം ഫയർഫോഴ്സിനും ജനങ്ങൾക്കും ഏറെ സഹായകരമാകും. പരിശീലനത്തിന് ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സ്ക്യൂബാ ട്രെയിനർ കെ.എൻ. സുരേഷ്, കോട്ടയം ഫയർസ്റ്റേഷനിലെ എച്ച്. ഹരീഷ്, എം.മിഥുൻ, ബി.കണ്ണൻ എന്നിവർ നേതൃത്വം നൽകി. വൈക്കം കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിലെ ആറുജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു. വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ പരിശീലനത്തിനു മേൽനോട്ടം വഹിച്ചു.

Read More