ചങ്ങനാശേരി: ഇന്ത്യയിലെ ദളിത് വിഭാഗങ്ങൾ ചവിട്ടിയരയ്ക്കപ്പെടുകയും ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ സംഘടനകളുടെ കൂട്ടായ്മ കാലഘട്ടത്തിന് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അഖിലകേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ 95-ാം സ്ഥാപകദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. വിജയേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 40 വർഷം നിയമസഭാഗത്വം പൂർത്തിയാക്കിയ് സി.എഫ്. തോമസിനെ യോഗത്തിൽ ആദരിച്ചു. അഖിലകേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, സി.കെ. രാജപ്പൻ, മൃദുലദേവി, ഷാജി മാധവൻ, എം.കെ. അപ്പുക്കുട്ടൻ, അശേക് കുമാർ, എ.വി. സാബു, കെ. കൃഷ്ണൻകുട്ടി, കെ. കുട്ടപ്പൻ,…
Read MoreCategory: Kottayam
രണ്ടരക്കോടിയോളം രൂപ മുതല്മുടക്കില് റോഡ് വികസിപ്പിച്ചു; പക്ഷേ പാലം ഇടുങ്ങിയത്; ഗതാഗതതടസം പതിവാകുന്നു
തൊടുപുഴ: രണ്ടരക്കോടിയോളം രൂപ മുതൽമുടക്കിൽ റോഡ് വികസിപ്പിച്ചെങ്കിലും ഇടുങ്ങിയ പാലം വാഹന ഗതാഗതത്തിനു തടസമാകുന്നു. തലയനാട് , ആനക്കയം , മഞ്ഞപ്ര, പെരുംകൊഴുപ്പ്, ഗ്രീൻവാലി, പരപ്പുംകര ഭാഗത്തുള്ളവർക്ക് വയനക്കാവ് വഴി കുടയത്തൂരെത്താനുള്ള വഴിയിലാണ് ഇടുങ്ങിയ പാലം സ്ഥിതിചെയ്യുന്നത്. വീതിയുള്ള റോഡുണ്ടെങ്കിലും ഇടുങ്ങിയ പാലം നില നിൽക്കുന്നതു മൂലം വാഹനയാത്രയ്ക്ക് കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവിടെയുള്ളവർക്ക് തൊടുപുഴ ഉൾപ്പെടെയുള്ള മേഖലയിലേക്കും മറ്റും പോകാൻ കുടയത്തൂരെത്താനുള്ള പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നിലവിൽ കാൽനടയാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും സഞ്ചരിക്കാനുള്ള വീതി മാത്രമാണ് പാലത്തിനുള്ളത്. രണ്ടര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പിഎംആർവൈ പദ്ധതി പ്രകാരം 2.43 കോടി മുടക്കിയാണ് തലയനാട്-കുടയത്തൂർ റോഡ് വീതി കൂട്ടി നിർമാണം പൂർത്തിയാക്കിയത്. നാട്ടുകാരുടെ യാത്രാദുരിതത്തിനു പരിഹാരം കാണുന്നതിനു പുറമെ മലങ്കര ജലാശയത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കു കൂടി പ്രയോജനകരമാകുമെന്ന നിലയ്ക്കാണ് റോഡ് പുതുക്കി…
Read Moreപ്രണയം പെൺകുട്ടിയുടെ വീട്ടുകാർ പതിനാറുകാരിയുമായി പത്തൊന്പതുകാരൻ നാടുവിട്ടു; സംഭവം എരുമേലിയില്
എരുമേലി: പതിനാറുകാരിയുമായി പത്തൊന്പതുകാരൻ നാടുവിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എരുമേലിക്കടുത്താണ് സംഭവം. 16 വയസ് പ്രായമുള്ള പത്താം ക്ലാസ് വിദ്യാർഥിനിയുമായി സമീപ പ്രദേശത്തെ 19 കാരനായ യുവാവ് ആണ് നാട് വിട്ടത്. ഇരുവരും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും എതിർക്കുകയും ചെയ്തപ്പോൾ ഏതാനും നാളുകൾക്ക് മുമ്പ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച എരുമേലി പോലീസ് ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
Read Moreഎങ്ങനെ അണയ്ക്കും? മുണ്ടക്കയം കോപ്പാറ വനത്തിലേയ്ക്കെത്താൻ യാതൊരു മാർഗവുമില്ല; ഒന്നും ചെയ്യാനാകാതെ ഫയർഫോഴ്സ്
മുണ്ടക്കയം: കാട്ടുതീയിൽ ഏക്കറുകണക്കിന് വനഭൂമി കത്തി നശിച്ചു. കോരുത്തോടിനു സമീപം മാങ്ങാപ്പേട്ട കോപ്പാറ വനത്തിലാണ് കാട്ടുതീയിൽ ഏക്കറുകണക്കിന് വനഭൂമി കത്തി നശിച്ചത്. അണയ്ക്കാൻ വേണ്ട ആധുനിക സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഫോറസ്റ്റ് വാച്ചർമാർക്ക് തീ നിയന്ത്രിക്കാൻ സാധിക്കാത്തതുമൂലം ഹെക്റ്റർ കണക്കിന് വനഭൂമിയാണ് കത്തിനശിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെ വരെയും തീയണയ്ക്കാൻ സാധിച്ചിട്ടില്ല. ഫയർ ഫോഴ്സ് എത്തിയെങ്കിലും കാട്ടിലേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Read Moreകോതനെല്ലൂരിലുണ്ടായ അപകടത്തിനുശേഷമാണ് നാടകീയ രംഗങ്ങൾ! അപകടമുണ്ടാക്കിയ കാറിന്റെ ഉടമ തകർന്ന കാർ വില കൊടുത്തു വാങ്ങി
കോതനല്ലൂർ: അപകടം നടന്നയുടൻ അപകടമുണ്ടാക്കിയ കാറിന്റെ ഉടമ തന്റെ കാർ ഇടിച്ചു തകർന്ന മാരുതി കാർ വില കൊടുത്തു വാങ്ങി. ഇന്നലെ വൈകുന്നേരം കോതനെല്ലൂരിലുണ്ടായ അപകടത്തിനുശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോതനെല്ലൂരിലെ ഒരു വ്യാപാരിയുടെ കാറാണ് അപകടത്തിൽ തകർന്ന മാരുതി. ഇദ്ദേഹം കടയുടെ മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറകിൽനിന്നുമെത്തിയ ഇന്നോവ മാരുതിയുടെ പിന്നിലിടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം പോലീസെത്താതെ തന്നെ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരുകൂട്ടരും സംസാരിക്കുന്നതിനിടെയാണ് ഇന്നോവ ഓടിച്ചയാൾ 33,000 രൂപ നൽകി മാരുതി കാർ വാങ്ങിയത്. തുടർന്ന് നന്നാക്കുന്നതിനായി സമീപത്തെ വർക്ക്ഷോപ്പിലേക്ക് കാർ മാറ്റുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. മാരുതി കാറിന്റെ പുറകുഭാഗം പൂർണമായും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മാരുതി കാറിനു പിന്നിൽ കോട്ടയം ഭാഗത്തുനിന്നുമെത്തിയ ഇന്നോവ ഇടിച്ചു…
Read Moreഒളിവിൽ താമസിച്ച് പാസ്പോർട്ട് എടുക്കാൻ അപേക്ഷിച്ചു; വേരിഫിക്കേഷനായി സ്റ്റേഷനിലെത്തിയപ്പോഴുള്ള യുവാവിന്റെ പെരുമാറ്റത്തിലെ അസ്വഭാവികത; അമൽ ദേവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം
കോട്ടയം: രണ്ടു വർഷത്തോളമായി വാകത്താനത്ത് ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പാസ്പോർട്ട് എടുക്കാനെത്തിയപ്പോൾ അകത്തായി. ആലപ്പുഴ ജില്ലയിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. വാകത്താനം ഇരവുചിറ വെള്ളത്തടത്തിൽ വീട്ടിൽ താമസിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരി ചുടുകാട്ടുപുരം അഞ്ജു നിവാസിൽ അമൽദേവി(36)നെയാണ് വാകത്താനം എസ്എച്ച്ഒ കെ. പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ രണ്ടു പോലീസ് സ്റ്റേഷനുകളിലായി ക്വട്ടേഷൻ, മോഷണം, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മൂന്നു വർഷത്തോളമായി വാകത്താനത്താണ് ഇയാൾ താമസിച്ചിരുന്നത്. വാകത്താനത്ത് തട്ടുകട നടത്തിയിരുന്ന ഇയാൾക്കെതിരേ ലഹരി-മാഫിയ ബന്ധം ആരോപിച്ചു നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വാകത്താനത്തെ വിലാസത്തിൽ പാസ്പോർട്ട് എടുക്കുന്നതിനായി അപേക്ഷ നൽകിയത്. ഇയാളുടെ പെരുമാറ്റത്തിൽ അടക്കം സംശയം തോന്നിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അതുൽ അമൽദേവിനോടു സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. സ്റ്റേഷനിൽ എത്തിയ അമൽദേവ്…
Read Moreനാട്ടകത്ത് വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവർക്ക് നേരെ നടന്നത് ക്രൂരമർദ്ദനം;സംഭവത്തിൽ കഞ്ചാവ് സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ
ചിങ്ങവനം: നാട്ടകത്ത് യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നാലുപേരെ ചിങ്ങവനം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇവർ കഞ്ചാവ് മാഫിയ സംഘത്തിലുള്ളവരാണ്. എംസി റോഡിൽ നാട്ടകം കോളജ് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 11നാണ് ആക്രമണം. കുരുമുളക് സ്പ്രേ അടിച്ചു നടത്തിയ ആക്രമണത്തിൽ നാട്ടകം മറിയപ്പള്ളി വടക്കേടത്ത് രാഹുൽ (30), മറിയപ്പള്ളി കുളയ്ക്കാട്ട് കെ.എസ്. അർജുൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രാഹുലും അർജുനും കോളജ് ജംഗ്ഷനിൽ നടത്തിയിരുന്ന പരിശീലന ക്ലാസിൽ എത്തിയിരുന്ന പെണ്കുട്ടികളെ പ്രദേശവാസികളായ കഞ്ചാവ് സംഘം ശല്യം ചെയ്തിരുന്നു. ഇതിനെ രാഹുലും അർജുനും ചോദ്യം ചെയ്തു. ഇനിയും ശല്യം തുടർന്നാൽ പോലീസിൽ പരാതി നൽകുമെന്ന താക്കീതും നൽകി. അതിനു ശേഷം ഞായറാഴ്ച സ്ഥാപനത്തിലെത്തിയ ഇരുവരേയും പത്തോളംപേരടങ്ങുന്ന സംഘം ആക്രമിക്കുകയിയിരുന്നു. കണ്ണിൽ കുരുമുളകു സ്പ്രേ പ്രയോഗിച്ചതിനു ശേഷം ബിയർ കുപ്പികൊണ്ട് അടിച്ചു വീഴ്ത്തി. റോഡിൽ…
Read Moreപ്രളയദുരിതാശ്വാസ നിധിയുടെ പേരിലെ തട്ടിപ്പ്; സംവിധായകൻ ആഷിക് അബുവിനെതിരേ നടപടി വേണമെന്ന് എൻ. ജയരാജ് എംഎൽഎ
പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി കൊച്ചിയിൽ സംഗീതനിശ നടത്തി കോടികൾ തട്ടിയെടുത്ത സിനിമാ സംവിധായകൻ ആഷിക് അബുവിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡോ.എൻ. ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് – എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരിൽ നിന്നും ഒരു രൂപ വീതം പിരിച്ച് ആഷിക് അബുവിന് മണിയോർഡർ അയയ്ക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പൊൻകുന്ന പോസ്റ്റ് ഓഫീസിനു മുന്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കലാകാരന്മാർ നിസ്വാർഥമായാണ് സംഗീത നിശയയിൽ പങ്കെടുത്തത്. പരിപാടി നടത്തുന്നതിനായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായാണ് നല്കിയത്. മലയാള സിനിമയിലും സമൂഹത്തിലും ഉണ്ടാകുന്ന പല സംഭവങ്ങളിലും ആദ്യം വിമർശനവുമായി രംഗത്തു വരുന്ന ആളാണ് ആഷിക് അബു. ഇദ്ദേഹത്തിന്റെ കപട മുഖം കേരളീയ സമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ഡോ.എൻ. ജയരാജ് എംഎൽഎ പറഞ്ഞു. ലാജി മാടത്താനികുന്നേലിന്റെ അധ്യക്ഷതയിൽ അഡ്വ.…
Read Moreകുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തി; കൈപ്പുഴ സ്വദേശിക്കായി വലവിരിച്ച് പോലീസ്
കോട്ടയം: കഞ്ചാവുമായെത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൈപ്പുഴ പെട്രോൾ പന്പിനു സമീപം ഇന്നലെ രാത്രി ഏഴിനാണ് സംഭവം. വാഹനത്തിൽ നിന്നും 100 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് പട്രോളിംഗ് കണ്ടു പേടിച്ചു കടന്നകളഞ്ഞ ശേഷം വാഹനം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്നവർ കടന്നു കളഞ്ഞു. പിന്നാലെയെത്തിയ പോലീസ് വാഹനം കണ്ടെത്തുകയും ക്രെയിനുപയോഗിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എറണാകുളം സ്വദേശിയുടേതാണ് വാഹനം. കൈപ്പുഴ സ്വദേശി വാഹനം വാടകയ്ക്കെടുത്തതാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. വാഹനം വാടകയ്ക്കെടുത്ത ആളിനെക്കുറിച്ചും സംഭവത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.
Read Moreഹർത്താൽ ദിനത്തിൽ മണിമല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കങ്ങഴ: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചങ്ങനാശേരി മലങ്കുന്നം സ്വദേശി ഹരികുമാറിനാണ് (47) മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30നു കറുകച്ചാൽ മണിമല റോഡിൽ ഇലയ്ക്കാടിനു സമീപത്തായിരുന്നു അപകടം. പത്തനാട് ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ഹരികുമാർ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹരികുമാർ ബൈക്കിൽനിന്നും തെറിച്ച് റോഡിൽ വീണു. ബൈക്ക് പൂർണമായും കാറിന്റ മുൻവശം ഭാഗികമായും തകർന്നു. ഗുരുതരമായി പരിക്കേറ്റു രക്തം വാർന്നു കിടന്ന ഹരികുമാറിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിമല റോഡിൽ 20 മിനിട്ടോളം ഗതാഗതം മുടങ്ങി. കറുകച്ചാൽ പോലീസ് എത്തിയ ശേഷമാണ് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Read More