അഫീൽ ജോൺസന്‍റെ മരണം; ആശുപത്രിക്കെതിരേയുള്ള  പിതാവിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങി

ഗാന്ധിനഗർ: സംസ്ഥാന ജൂനിയർ അത്‌‌ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് പാലാ ഹയർ സെക്കന്‌ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്‍സണ്‍ മരിച്ചത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കാതിരുന്നതുകൊണ്ടാണെന്ന പിതാവ് ജോണ്‍സ‍ന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ജോണ്‍സണ്‍ നൽകിയ പരാതിയെക്കുറിച്ച് പാലാ ഡിവൈ എസ് പി ഷാജിമോൻ ജോസഫ് ആണ് അന്വേഷിക്കുന്നത്. അടുത്ത ആഴ്ച മെഡിക്കൽ കോളജിലെത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. അപകടമുണ്ടായി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽകൊണ്ടുവന്ന അഫീലിന് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലം നാലു മണിക്കൂർ ചികിത്സ വൈകിയെന്ന് ജോണ്‍സണ്‍ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ന്യൂറോ സർജറി വിഭാഗവും അനസ്തേഷ്യ വിഭാഗവുമായാണ് തർക്കമുണ്ടായതെന്ന് പറയുന്നു. രോഗിയെ അഡ്മിറ്റ് ചെയ്യാതെ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാർ…

Read More

ശബരിമലയിൽ തിരക്ക് കൂടുന്നു; നിയന്ത്രണങ്ങളുമായി പോലീസ്; മണ്ഡലപൂജ 27ന്; മകരവിളക്ക് ജനുവരി 15-ന്

പത്തനംതിട്ട: മണ്ഡലപൂജ അടുത്തതോടെ ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ഇതിനിടെ 26നു സൂര്യഗ്രഹണം കാരണം ശബരിമല നട നാല് മണിക്കൂർ അടച്ചിടുന്നതു കൂടി കണക്കിലെടുത്ത് ഇന്നും നാളെയും ദർശനത്തിനുവേണ്ടി വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഇന്നലെ മുതൽ പന്പയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചു തുടങ്ങി. ദർശനത്തിനായി മണിക്കൂറുകൾ നീളുന്ന ക്യൂവും ഇതോടൊപ്പം വാഹനങ്ങളുടെ വൻ തിരക്കും കൂടി ആയതോടെ ഇടത്താവളങ്ങളിൽ ഭക്തരെ തടഞ്ഞു തുടങ്ങി. ഇന്നലെ പത്തനംതിട്ടയിലും എരുമേലിയിലും വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടിരുന്നു. തങ്കയങ്കി ചാർത്തി ദീപാരാധന നടക്കുന്ന 26 ന് തന്നെയാണ് സൂര്യഗ്രഹണവും സംഭവിക്കുന്നത്. ഇതു കാരണം ശബരിമല നട വളരെ കുറച്ച് സമയം മാത്രമാകും തുറന്നിരിക്കുക. ഈ സമയം കൊണ്ട് ഇവിടേക്ക് എത്തുന്ന മുഴുവൻ തീർഥാടകർക്കും ദർശനം സാധ്യമാകില്ല. 27നാണ് മണ്ഡലപൂജ. മണ്ഡലപൂജദിവസം ഉണ്ടാകാനുള്ള തിരക്ക് കൂടി കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ്…

Read More

 ക്രിസ്മസ് – ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന  വാറ്റുചാരായവുമായി യുവാവ് പോലീസ് പിടിയിൽ

കടുത്തുരുത്തി: നാലു ലിറ്റർ വാറ്റു ചാരായവും ചാരായം വാറ്റാനുള്ള വാഷുമായി ഒരാളെ കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കടുത്തുരുത്തി വില്ലേജിൽ പൂഴിക്കോൽ മടുക്കക്കുഴി സിജുമോൻ ലൂക്കോസിനെ (38) യാണ് പിടികൂടിയത്. ക്രിസ്മസ് – ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന നാലു ലിറ്റർ വാറ്റ് ചാരായവും 160 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും ഇയാളുടെ വീട്ടിൽനിന്ന് പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി.വൈ ചെറിയാൻ, പ്രിവന്‍റീവ് ഓഫീസർമാരായ സാബു, ഹരീഷ് ചന്ദ്രൻ , ബാലചന്ദ്രൻ, മേഘനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ കുമാർ, ഹരികൃഷ്ണൻ, അജയൻ, സിദ്ധാർഥ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ചിത്ര , സുമിതമോൾ, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.

Read More

മെഡിക്കൽ കോളജ് ജീവനക്കാരുടെ ഡ്യൂട്ടി; ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ

ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ. സമയം അതാത് സ്ഥാപന മേധാവികൾ തീരുമാനിക്കട്ടെയെന്ന് ആരോഗ്യ വകുപ്പ്. ഡ്യൂട്ടി സമയം ഉത്തരവിൽ പറയാത്തതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതർ. ഇതോടെ കഴിഞ്ഞ 17ന് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേരളത്തിലെ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ എന്നിവർക്കായി ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടടർ ഇറക്കിയ ഉത്തരവ് ആശങ്ക പടർത്തുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. പഞ്ചിംഗ് സന്പ്രദായം കൃത്യമായി പാലിക്കപ്പെടുന്നതിനാണ് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പകൽ സമയം ആറ് മണിക്കൂർ ഡ്യൂട്ടിയും, രാത്രി സമയങ്ങളിൽ 12 മണിക്കൂർ ഡ്യൂട്ടിയെന്നും മാത്രമാണ് ഉത്തരവിൽ പറയുന്നത്. ഒാരോ വിഭാഗത്തിലേയും ജീവനക്കാർ…

Read More

ശബരിമല മണ്ഡലപൂജ;  തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു; 26ന് ശബരിമലയിൽ

ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. ഇന്ന് രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ നിന്നും രഥം പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്‍റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിനു വച്ചിരുന്നു. തുടർന്ന് സായുധ പോലീസിന്‍റെ അകന്പടിയിൽ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു ശബരിമല ക്ഷേത്ര മാതൃകയിൽ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി വച്ചു.ഘോഷയാത്ര 26നു വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 450 പവൻ തൂക്കമുള്ള തങ്കഅങ്കി 1973ൽ നടയ്ക്കുവച്ചത്. തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെടുന്പോൾ വൻജനാവലിയാണ് ആറന്മുളയിലുണ്ടായിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു, മെംബർമാരായ എൻ,വിജയകുമാർ, കെ.എസ്. രവി, കമ്മീഷണർ ബി.എസ്. തിരുമേനി, മുൻ പ്രസിഡന്‍റ് എ. പത്മകുമാർ,…

Read More

പൊട്ടുംപൊടിയും നൽകി ലഹരിക്കടിമയാക്കും; പിന്നെ കഞ്ചാവ് കൈമാറുന്ന കണ്ണികളാക്കും; കൗമാരക്കാരെ കഞ്ചാവ് കണ്ണികളാക്കുന്ന  വൻ ലോബി വൈക്കത്ത് വളരുന്നു; ശക്തമായ നടപടികളുമായി പോലീസ് 

വൈക്കം: ആദ്യം കഞ്ചാവിന്‍റെ പൊട്ടുംപൊടിയും നൽകി ലഹരിക്കടിമയാക്കും. പിന്നെ കഞ്ചാവ് കൈമാറുന്ന കണ്ണികളാക്കും. കൗമാരക്കാരായ വിദ്യാർഥികളെ പ്രലോഭിപ്പിച്ചു ലഹരിക്കടിമപ്പെടുത്തി കഞ്ചാവു വിൽപനക്കാരാക്കി മാറ്റുന്ന വൻ ലോബി വൈക്കത്ത് വളർന്നു വരുന്നു. ഇതിനെതിരേ പോലീസ് ശക്തമായ നടപടിയുമായി രംഗത്തെത്തി. കഴിഞ്ഞ രണ്ടാഴ്ച പോലീസ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ രഹസ്യാന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച സംഭവങ്ങളാണു മനസിലാക്കാൻ കഴിഞ്ഞത്. വൈക്കം എഎസ്പി അരവിന്ദ് സുകുമാർ സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചു അന്വേഷിക്കുന്നതിന് വൈക്കം സിഐ എസ്.പ്രദീപിനെ ചുമതല ഏൽപിച്ചതിനെ തുടർന്ന് സിഐ, എസ് ഐ നാരായണനുണ്ണി, വൈക്കംസ്റ്റേഷൻ പിആർഒ എഎസ്ഐ മോഹനൻ എന്നിവരുമായി ചേർന്നു നടത്തിയ രഹസ്യാന്വേഷണമാണ് സ്കൂൾ കുട്ടികളെ ലഹരി ലോബി ഉപയോഗപ്പെടുത്തുന്നത് കണ്ടെത്തിയത്. വൈക്കം നഗരത്തിലെ മൂന്നു ഹയർ സെക്കൻഡറി സ്കൂളുകളിലെ ഏതാനും വിദ്യാർഥികളാണ് കഞ്ചാവു ലോബിയുടെ വിൽപനക്കാരായി മാറിയത്.ആദ്യം കഞ്ചാവിന്‍റെ പൊട്ടും പൊടിയും നൽകി…

Read More

പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു ; പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

സി.സി.സോമൻ കോട്ടയം: പോലീസിന്‍റെ പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി വീണ്ടും ഉദ്യോഗസ്ഥരെ നേരിട്ടു കാണുന്നു. എസ്എച്ച്ഒ മുതൽ മുകളിലേക്ക് ഡിജിപി വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ജനുവരി നാലിന് കൂടിക്കാഴ്ച നടത്തും. തൃശൂർ പോലീസ് അക്കാദമിയിലാണ് കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ നടന്നു വരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ആദ്യം പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് എസ്ഐ മുതൽ മുകളിലേക്കുള്ള എല്ലാ പോലീസ് ഉദ്യോസ്ഥരെയുമാണ് മുഖ്യമന്ത്രി നേരിട്ടു കണ്ടു സംസാരിച്ചത്. പിന്നീട് നെടുങ്കണ്ടം ഉരുട്ടിക്കൊലയ്ക്കു ശേഷം ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുഖ്യമന്ത്രി പോലീസിലെ കാര്യങ്ങൾ ആരാഞ്ഞു. അന്ന് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന മറ്റു പോലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. പോലീസിന്‍റെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അന്ന് ചില നിർദേശങ്ങൾ നല്കിയിരുന്നു. പൊതുജനങ്ങളോട് മാന്യമായി ഇടപെടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന…

Read More

കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം! വട്ടവടയിൽ സ്ട്രോബറി വസന്തവും; പഴങ്ങൾ വാങ്ങുകയും ചെയ്യാം

അടിമാലി: ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിൽ സ്ട്രോബറി കൃഷി സജീവമാകുന്നു. കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം കണ്ടെത്താൻ കഴിയുന്നതിനാൽ നിരവധി കർഷകരാണ് സ്ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. വട്ടവടയിലെ സ്ട്രോബറി കൃഷിയിടങ്ങൾ കാണാൻ ഒട്ടേറെപ്പേർ എത്തിത്തുടങ്ങി. മഞ്ഞുകാലമാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ 45 കിലോമീറ്റർകൂടി താണ്ടി വട്ടവടയിലെത്തിയാൽ ശീതകാല പച്ചക്കറികളും സ്ട്രോബറിയുമെല്ലാം വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ കാണാം. സൗജന്യമായി സ്ട്രോബറിത്തോട്ടങ്ങൾ സന്ദർശിക്കാം. 400 രൂപ മുതൽ 800 രൂപവരെ നൽകി സ്ട്രോബറി പഴങ്ങൾ വാങ്ങുകയും ചെയ്യാം. കാലാവസ്ഥ അനുകൂലമാകുകയും ഉയർന്ന വില ലഭിക്കുകയും ചെയ്തതോടെയാണ് വട്ടവടയിലെ കർഷകർ വീണ്ടും സ്ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞത്. ജൈവ കൃഷിരീതികൾ വട്ടവട സ്ട്രോബറിയെ പ്രിയങ്കരമാക്കുന്നു. സ്ട്രോബറിക്ക് പ്രിയമേറിയതോടെ സംസ്ഥാന ഹോർട്ടികോർപ് മിഷൻ പ്രത്യേക പദ്ധതി തയാറാക്കി കൃഷിഭവൻ വഴി അത്യുത്പാദനശേഷിയുള്ള തൈകൾ കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഇതും മേഖലയിൽ സ്ട്രോബറി കൃഷി വ്യാപിപ്പിക്കുവാൻ സഹായകമായിട്ടുണ്ട്.

Read More

ശബരിമലയുടെ സുരക്ഷിതത്വം; 3 കോടി രൂപയുടെ  ആധുനിക സുരക്ഷ  ഉപകരണങ്ങൾ സന്നിധാനത്ത്

ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അത്യന്താധുനിക യന്ത്ര സാമഗ്രികളും പരിശീലനം നേടിയ സേനാംഗങ്ങളും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് സംസ്ഥാന പോലീസ് വകുപ്പ് ശബരിമലയിൽ ഉപയോഗിക്കുന്നത്.നിലയ്ക്കൽ, പന്പ, സന്നിധാനം തുടങ്ങി തീർഥാടന പാതയിലെങ്ങും അതീവ ജാഗരൂകരായി പോലീസിന്‍റെ സുരക്ഷാ ഭടന്മാരുണ്ട്. പ്ലാപ്പള്ളിയിലും നിലയ്ക്കലിലും ട്രോളി മിറർ പോലുള്ള സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചാണ് വാഹന പരിശോധന. പന്പാ ഗണപതി ക്ഷേത്രത്തിന്‍റെ പടി കയറാൻ തുടങ്ങുന്നിടത്തു തന്നെ ഭക്തജനങ്ങളെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കും. ബോഡി ചെക്കിംഗ്, ഗാർഡ് റൂം, ബാഗേജ് സ്കാനർ എന്നീ പരിശോധനകൾക്ക് ശേഷമേ ഭക്തർക്ക് കടന്നു പോകാനാവൂ. നീലിമലയിലും മരക്കൂട്ടത്തും വീണ്ടും പരിശോധനയുണ്ടാകും. പുല്ലുമേട് വഴിവരുന്നവർക്ക് പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധനാ വിധേയരാവേണ്ടതുണ്ട്. ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, മൈൻ സ്വീപ്പർ,…

Read More

വകുപ്പ് തല ശീതസമരം; പ്ലാന്‍റേഷൻ കോർപ്പറേഷന് മുന്നിലെ  റെയിൽവേ മേൽപ്പാലം തുറക്കാനും തുറക്കാതിരിക്കാനും സാധ്യത

കോട്ടയം: നിർമാണം പൂർത്തിയാക്കിയ റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കുന്നതിനെച്ചൊല്ലി വകുപ്പ് തല ശീതസമരം. കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം ഇന്നോ നാളെയോ തുറക്കാൻ ധാരണയായിരുന്നു. ക്രിസ്മസ് നഗരത്തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമായി മേൽപ്പാലം തുറക്കാനുള്ള നീക്കം റെയിൽവേ അധികൃതരിൽ ചിലരുടെ കടുംപിടിത്തത്തെത്തുടർന്ന് അനിശ്ചിതമായി മുന്നോട്ടുപോകുകയാണ്. പാലം പണിയും കോണ്‍ക്രീറ്റിംഗും സംരക്ഷണഭിത്തിയും പൂർത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കാവുന്ന നിലയിലായിട്ട് ഒരാഴ്ചായി. കോണ്‍ക്രീറ്റ് ബലപ്പെട്ടുവരുന്നതേയുള്ളു എന്ന സാങ്കേതിക ന്യായം നിരത്തിയാണ് തുറക്കൽ അടുത്തയാഴ്ച മതിയെന്നു നിശ്ചയിച്ചിരിക്കുന്നത്. പാലം തുറന്നാലുടൻ പ്ലാന്‍റേഷൻ കോർപ്പറേഷനു മുന്നിലൂടെയുള്ള താത്കാലിക റോഡ് അടയ്ക്കാനും ബിഎസ്എൻഎൽ, വാട്ടർ അതോറിട്ടി ലൈനുകൾ പുനഃസ്ഥാപിക്കാനും തീരുമാനമായതാണ്. കഞ്ഞിക്കുഴി പാലം തുറന്നാലുടൻ റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിലെ മേൽപ്പാലത്തിന്‍റെ പുനർനിർമാണം തുടങ്ങും.

Read More