കൊമ്പുകുത്തിയിലെ കൃഷിയിടത്തിൽ ഒറ്റയാന്‍റെ  വിളയാളം;  പടക്കം പൊട്ടിച്ചും തീ തെളിച്ചും ഭയപ്പെടുത്താനുള്ള ശ്രമം പരാജയം; ഒടുവിൽ പുലർച്ചെ കാടുകയറി ഒറ്റയാന്‍റെ മടങ്ങൽ

മുണ്ടക്കയം: കൊന്പുകുത്തിയിൽ വീണ്ടും ആനയെത്തി. കഴിഞ്ഞ ഏഴു ദിവസമായി പിൻമാറാതെ നിൽക്കുന്ന കാട്ടാന ഇന്നലെ രാത്രി വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. രാത്രി 10.45നാണ് കണ്ണാട്ട് കവലയ്ക്കു മുകളിൽ കൃഷിയിടങ്ങളിൽ ആന ഇറങ്ങിയത്. നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന കൃഷിയിടങ്ങളിൽ തന്നെ നില ഉറപ്പിച്ചു. പടക്കം പൊട്ടിച്ചും തീ തെളിച്ചും ആനയെ ഭയപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ആളുകൾക്ക് നേരേ ആന ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭയന്ന് ഓടിയ പുതുപ്പറന്പിൽ മനു ചാണകക്കുഴിയിൽ വീണ് പരിക്കേറ്റു. സുധാകരൻ കോച്ചേരിൽ, ശ്രീനിവാസൻ കാഞ്ഞിരത്തുമുകളേൽ, കുഞ്ചാക്കോ കുറ്റിക്കാട്, കൃഷ്ണൻകുട്ടി തടത്തിൽ, ഉദയകുമാർ തടത്തിൽ എന്നിവരുടെ പുരയിടങ്ങളിലെ തെങ്ങ്, വാഴ, കപ്പ മുതലായ കൃഷികൾ ആന വ്യാപകമായി നശിപ്പിച്ചു. ജനവാസ മേഖലയിൽ ഇറങ്ങുന്ന ഒറ്റയാന്‍റെ ആക്രമണം ഭയന്ന് ഇരുട്ടുവീണു കഴിഞ്ഞാൽ വീടിന്‍റെ വെളിയിൽ ഇറങ്ങുവാൻ പോലും സാധിക്കാത്ത ഭയാനകമായ അവസ്ഥയാണ് ഇവിടെ…

Read More

 നീറിക്കാട് സപ്ലൈകോ ഗോഡൗണിൽനിന്ന് അരി കടത്തിയ സംഭവം; ഗോഡൗണ്‍ മാനേജർ ബിനീഷിന് സസ്പെൻഷൻ; കൂടുതൽ അന്വേഷണത്തിന് വിജിലൻസ്

കോട്ടയം: നീറിക്കാട് സപ്ലൈകോ ഗോഡൗണിൽനിന്ന് അരി കടത്തിയ സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും. 1300കിലോ അരി കടത്തിയതായി കണ്ടെത്തിയതോടെ നിറീക്കാട് സപ്ലൈകോ ഗോഡൗണ്‍ മാനേജർ ബിനീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. അരി കടത്തുന്നതിനു നേതൃത്വം നല്കിയ ബിനീഷ്, വാഹനം നല്കിയ കരാറുകാരൻ, മൂവാറ്റുപുഴയിലെ സ്വകാര്യ മിൽ എന്നിവർക്കെതിരെ കേസെടുക്കാൻ സപ്ലൈകോ വിജിലൻസ് വിഭാഗം ശിപാർശ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടർ നടപടികളുണ്ടായേക്കും. നവംബർ ആദ്യ ആഴ്ചയിലാണ് സ്വകാര്യ മില്ലിൽനിന്ന് നിറീക്കാട്ട് ഗോഡൗണിലേക്ക് എത്തിച്ച 1300 കിലോ അരി കടത്തിയത്. 260 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയാണ് കാണാതായത്. സംഭവം പുറത്തു വന്നതോടെ കോട്ടയം വിജിലൻസാണ് ആദ്യം അന്വേഷണം നടത്തി അരി കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്ന് അന്വേഷണം സപ്ലൈകോ വിജിലൻസ് വിഭാഗത്തിനു കൈമാറുകയായിരുന്നു. അരി കടത്തിയ സംഭവത്തിനു പുറമേ നിറീക്കാട് ഗോഡൗണുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളും സപ്ലൈകോ വിജിലൻസ് വിഭാഗം അന്വേഷിച്ചു…

Read More

ക്രിസ്മസിന്‍റെ വരവറിയിച്ച് നക്ഷത്ര വിപണി സജീവമായി! മത്സരിക്കാൻ ബിഗിലും അന്പിളിയും; ലൂസിഫറിനൊപ്പം മധുരരാജയും രംഗത്ത്

കോട്ടയം: ക്രിസ്മസിന്‍റെ വരവറിയിച്ച് നക്ഷത്ര വിപണി സജീവമായി. ഓട്ടോമാറ്റിക് ലൈറ്റുകളുടെ വർണ ഭംഗിയിലും എൽഇഡി ബൾബുകളുടെ മാസ്മരികതയിലും മിന്നിത്തെളിയുന്ന നക്ഷത്രങ്ങളാണ് ഈ വർഷത്തെ വിപണിയിലെ പുത്തൻ ട്രെൻഡുകൾ. വിവിധ വർണങ്ങളിൽ മിന്നിമറയുന്ന എൽഇഡി ലൈറ്റുകളുള്ള നക്ഷത്രങ്ങളാണ് വിൽപനയ്ക്കായി എത്തിയവയിൽ കൂടുതലും. എൽഇഡി ലൈറ്റുവെച്ച നക്ഷത്രങ്ങൾക്ക് 140 മുതൽ 500 രൂപവരെയാണ് വില. പേപ്പർ നക്ഷത്രങ്ങളുണ്ടെങ്കിലും പുതുതലമുറയ്ക്ക് താൽപര്യം എൽഇഡി ലൈറ്റുള്ള നക്ഷത്രങ്ങളോടാണ്. പേപ്പർ നക്ഷത്രങ്ങൾക്ക് 100 രൂപ മുതൽ 400 രൂപ വരെയാണ് വില. പതിവുപോലെ താരപ്പൊലിമയോടെയാണ് നക്ഷത്ര വിപണി ഇത്തവണയും സജീവമായിരിക്കുന്നത്. പുതിയതായി ഇറങ്ങിയ സിനിമയുടെ പേരിലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാന്‍ഡ്. അടുത്ത കാലത്ത് ഹിറ്റായ വിജയ് സിനിമ ബിഗിൽ എന്നു പേരിട്ടിരിക്കുന്ന വാലോടു കൂടിയ ചുവന്ന നിറത്തിലുള്ള നക്ഷത്രത്തിനു 350 രൂപയാണ് വില. അന്പിളി എന്ന സിനിമയുടെ പേരിട്ടിരിക്കുന്ന സിൽവർ നിറത്തിലുള്ള നക്ഷത്രവും ന്യൂജെൻ നക്ഷത്രങ്ങളുടെ…

Read More

ഒരു നല്ല കോട്ടയംകാരൻ! പി.യു.തോമസിന്‍റെ ജീവിതം അഭ്രപാളിയിൽ

കോട്ടയം: നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു. തോമസിന്‍റെ ജീവിതകഥയെ ആസ്പദമാക്കി യേശു സിനിമാസ് നിർമിക്കുന്ന “ഒരു നല്ല കോട്ടയംകാരൻ’’ റിലീസിന് ഒരുങ്ങി. സൈമണ്‍ കുരുവിള കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജാൻസി പാറയ്ക്കലാണ്. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ചിത്രത്തിൽ റോബിൻസ്, അശോകൻ, ഷാജു ശ്രീധർ, കോട്ടയം പ്രദീപ്, കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോണ്‍, നന്ദകിഷോർ, രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം,സൈമണ്‍ കുരുവിള, രാജേഷ് ചാലക്കുടി, അജയ്കുട്ടി, മനോരഞ്ജൻ,അഞ്ജലി നായർ, അപർണ നായർ, സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവരാണ് അഭിനേതാക്കൾ. ബിനു എസ്. നായർ ഛായാഗ്രഹണവും ശ്രീകുമാർ എഡിറ്റിംഗും രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിച്ചിരിക്കുന്നു. റോബിൻസ് അന്പാട്ടിന്‍റെ ഗാനങ്ങൾക്കു ജിനോഷ് ആന്‍റണിയാണ് സംഗീതം പകർന്നിരി്ക്കുന്നത്. പി. ജയചന്ദ്രൻ,…

Read More

 ശബരിമല മണ്ഡലകാലം;  7.71 ലക്ഷം പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു; 20 ലക്ഷം ടിൻ അരവണ വിറ്റു 

ശബരിമല: പോലീസിന്‍റെ കണക്കനുസരിച്ച് ഇക്കൊല്ലം മണ്ഡലകാലത്ത് ഇതേവരെ 7,71,288 പേര്‍ ശബരിമലയിലെത്തി ക്ഷേത്രദര്‍ശനം നടത്തി. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്താണ് എത്തിയത്. 3,823 പേര്‍ പുല്ലുമേട് വഴി സന്നിധാനത്തെത്തി. കഴിഞ്ഞ രണ്ടിന് 52,060 പേര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കുചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്കുചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തു ന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. തിരക്ക് വര്‍ധിക്കുന്നണ്ടെങ്കിലും ക്രമസമാ ധാന പ്രശ്നങ്ങളില്ലാതെ സുഗമമായി തീര്‍ഥാ ടനം നടത്താവുന്ന സാഹചര്യമാണുള്ളതെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ ഓഫീസര്‍ ഡോ.എ. ശ്രീനിവാസ് പറഞ്ഞു. സന്നിധാനം ഡ്യൂട്ടിക്കായി 1,100 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിന് 10 ഡിവൈഎസ്പിമാരുമുണ്ട്. 20 ലക്ഷം ടിൻ അരവണ വിറ്റു ശബരിമല: ശബരിമലയില്‍ ഇക്കൊല്ലം ഇതേവരെ 20 ലക്ഷം ടിന്‍ അരവണയുടെ വില്പന നടന്നു. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം…

Read More

 സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന് ചികിത്സ വൈകിയതായി ആരോപണം;  ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാരും തയാറായില്ലെന്ന് നാട്ടുകാർ

ഗാന്ധിനഗർ: സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകിയതായും അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ തയാറായില്ലെന്നും ആക്ഷേപം. ഇന്നലെ ഉച്ചയ്ക്ക് അമ്മഞ്ചേരി ഭാഗത്തായിരുന്നു അപകടം. 12നു മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന് ഉച്ചയ്ക്ക് ശേഷം മൂന്നു മുതലാണു ചികിത്സ ലഭിച്ചത്. മല്ലപ്പള്ളി സ്വദേശിയായ ആരോമലാ(19)ണ് അപകടത്തിൽപ്പെട്ടത്. എംജി സർവകലാശാല കോന്പൗണ്ടിൽനടന്നു കൊണ്ടിരിക്കുന്ന കരസേന റിക്രൂട്ട്മെന്‍റ് റാലിയിൽ പങ്കെടുത്തശേഷം കോട്ടയം ഭാഗത്തേക്ക് പോകുന്പോൾ കോട്ടയത്തുനിന്നും എറണാകുളത്തിനു പോകുകയായിരിന്ന മരിയ ദാസ് എന്ന ബസാണ് ആരോമൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. ഇടിയെ തുടർന്ന് രക്തം വാർന്ന് റോഡിൽ കിടന്ന ആരോമലിനെ ഇദ്ദേഹത്തിന്‍റെ നാട്ടിൽനിന്നും റാലിയിൽ പങ്കെടുക്കുവാൻ വന്ന രണ്ട് യുവാക്കളാണ് ഈ സമയം അതുവഴി വന്ന ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ…

Read More

മകളുടെ കല്യാണം വിളിക്കാനെത്തിയ  മധ്യവയസ്കൻ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ച സംഭവം; ആറ് വർഷത്തിന് ശേഷം ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 45,000 രൂപ പിഴയും. ‌ കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫി (തങ്കച്ചൻ- 54) നെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. പോക്സോ ആക്ട് ഒന്പത് എം വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവും, 25,000രൂപ പിഴയും, ഇന്ത്യൻ പീനൽക്കോഡിലെ 354-ാം വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവും 20,000രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ അഞ്ചു വർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വകുപ്പിലുമായി മൂന്നു മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്നും ഈടാക്കുന്ന 25,000രൂപ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2013 ഒക്‌‌ടോബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ജോസഫിന്‍റെ മകളുടെ വിവാഹം ക്ഷണിക്കുന്നതിനായാണ്…

Read More

മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധനകൾ കർശനമാക്കി; ഹെൽമെറ്റ് ധരിച്ചവരുടെ എണ്ണം കൂടിയെന്ന് പോലീസ്; ഇന്നലെ പിഴ ഇനത്തിൽ കിട്ടിയത് 1,72,250 രൂപ

കോട്ടയം: മോട്ടോർവാഹന വകുപ്പിന്‍റെ പരിശോധനയിൽ ഹെൽമറ്റില്ലാതെ യാത്രചെയ്ത 107പേർ പിടിയിൽ. ഇതിൽ 59 പേർ പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരാണ്. സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 24പേരിൽനിന്ന് പിഴയും ഈടാക്കി. അമിത ശബ്ദസംവിധാനങ്ങൾ, വെളിച്ചം എന്നിവ ക്രമീകരിച്ച നാലു ടൂറിസ്റ്റ് ബസുകളും പിടികൂടി. ഇന്നലെ പിഴ ഇനത്തിൽ 1,72,250 രൂപ ഈടാക്കി. ആദ്യ രണ്ടു ദിവസം പലയിടങ്ങളിലും ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തുകയും പിൻസീറ്റിൽ ഹെൽമറ്റ് വയ്ക്കാത്തവരെ താക്കീതു ചെയ്തു വിടുകയുമാണു ചെയ്തത്. ഇന്നലെ മുതൽ നിയമം കർശനമാക്കിയിരിക്കുകയാണ്. ഡിജിപിയുടെ നിർദേശ പ്രകാരം വാഹനപരിശോധനയ്ക്കിടയിൽ ഹെൽമറ്റ് ധരിക്കാത്തവരെ കൈകാണിക്കും. നിർത്താതെ പോകുന്നവരെ പിൻതുടരുകയില്ല. പകരം കാമറയിൽ ഫോട്ടോയെടുത്ത് വണ്ടി നന്പറിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമാണ് ചെയ്യുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധനകൾ കർശനമാക്കിയതോടെ പിൻസീറ്റിലുള്ള ഭൂരിഭാഗം ആളുകളും ഹെൽമറ്റ് ധരിച്ചു തുടങ്ങിയതായി അധികൃതർ പറഞ്ഞു. യുവാക്കളും കോളജ് വിദ്യാർഥികളും ഇപ്പോഴും…

Read More

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ  ഒരേ മുന്നണിയിലെ രണ്ടു സ്ഥാനാർഥികൾ; ഉൾക്കൊള്ളാനാവാതെ വോട്ടർമാർ ; വെട്ടിലായി കോൺഗ്രസ്

കോട്ടയം: അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിലെ പി.ജെ ജോസഫ്, ജോസ് കെ.മാണി വിഭാഗങ്ങൾ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് മധ്യസ്ഥ ശ്രമം തുടങ്ങിയെങ്കിലും ഫലം കാണുന്നില്ല. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തിൽ പുതിയ പോംവഴി കണ്ടെത്തുകയാണ് കോണ്‍ഗ്രസ്. അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര്. മറ്റുസ്ഥലങ്ങളിലെ പ്രശ്നങ്ങളിലും ഇടപെട്ട് വീതംവയ്പ് നടത്തണമെന്നാണ് ഇപ്പോൾ ഇരുപക്ഷവും ഉയർത്തുന്ന ആവശ്യം. കോണ്‍ഗ്രസിനു വ്യക്തമായ സ്വാധീനമുള്ള വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പി.ജെ. ജോസഫും ജോസ് കെ. മാണിയുമായി ഫോണിൽ സംസാരിച്ച് യുഡിഎഫിന് ഒരു സ്ഥാനാർഥിയെ പാടുള്ളൂവെന്നും നേതൃമാറ്റ കരാറുള്ള വിവിധ തദ്ദേശസ്ഥാപനങ്ങളിൽ അടുത്ത ദിവസം തന്നെ അടിയന്തര രാജിയുണ്ടാകണമെന്നുമുള്ള നിലപാട് അറിയിച്ചു. ജോസഫ് വിഭാഗത്തിൽ…

Read More

400 കിലോമീറ്റർ സേഫ്സോണ്‍ പദ്ധതിയിൽ, തീർഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കി മോട്ടോർ വാഹനവകുപ്പ്

ശബരിമല: സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് റോഡ് മാർഗം അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കായി സുരക്ഷിത പാതയാണ് മോട്ടോർ വാഹന വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 400 കിലോമീറ്ററോളം വരുന്ന റോഡുകളിലാണ് വകുപ്പ് വഴിക്കണ്ണുമായി ഭക്തരക്ഷയ്ക്കായി കാത്തിരിക്കുന്നത്. ഈ പാതയോരങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുള്ള ഹെൽപ്പ് ലൈൻ നന്പരുകൾ സഹിതമുള്ള വഴികാട്ടി ബോർഡുകൾ ദിശതെറ്റാതെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നു. 18 ഓളം പട്രോളിംഗ് വാഹനങ്ങൾ ഭക്തരുടെ സഹായത്തിനായി രാവും പകലും ഈ പാതകളിൽ റോന്തുചുറ്റുന്നുണ്ട്. ഇൻസ്പെക്ടറും ഡ്രൈവറും അടങ്ങുന്ന പട്രോളിംഗ് വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ്, റോഡ് സുരക്ഷാ ഉപകരണങ്ങൾ, വയർലെസ്, മൊബൈൽ ഫോണ്‍ തുടങ്ങിയവയും ഉണ്ടാകും. നിലയ്ക്കലെ ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രധാന കണ്‍ട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ശബരിമല പാതകളിൽ അപകടം ഒഴിവാക്കാനും വാഹനങ്ങൾ കേടായികിടന്നുള്ള ഗതാഗത തടസം ഒഴിവാക്കാനുമാണ് പ്രധാനമായും മേട്ടോർ വാഹന വകുപ്പും കേരള…

Read More