കോട്ടയം: മതിൽ നിർമിച്ചതുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഉയർന്നുവന്ന അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നു കോട്ടയം നഗരസഭയുടെ 24-ാം വാർഡ് കൗണ്സിലറും മുൻ വൈസ് ചെയർപേഴ്സണുമായ ജാൻസി ജേക്കബ്. നഗരസഭയുടെ 23-ാം വാർഡിൽ ജാൻസി ജേക്കബിന്റെ വീടിനു പിന്നിലായി നഗരസഭയുടെ ഫണ്ടായ 10 ലക്ഷം രൂപ ഉപയോഗിച്ചു ഇറിഗേഷൻ വകുപ്പ് മതിൽ നിർമിച്ചു നല്കിയതുമായി ബന്ധപ്പെട്ടാണു അഴിമതി ആരോപണമുയർന്നത്. വർഷങ്ങൾക്കു മുന്പ് നിർമിച്ച മതിലിനു കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചിരുന്നു. മുൻ വർഷത്തിലുണ്ടായ വലിയ പ്രളയത്തെതുടർന്നു മതിലിന്റെ കുറച്ചു ഭാഗം ഇടിഞ്ഞു പോയിരുന്നു. ഇതോടെ തോട്ടിലുടെ വരുന്ന വെള്ളം പ്രദേശത്തെ വീടുകളിലേക്കു കയറുന്ന സ്ഥിതിയായിരുന്നു. തുടർന്നാണ് പ്രദേശവാസികൾ തന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണെ നേരിൽ കണ്ടു സഹായം ആവശ്യപ്പെട്ടത് . തുടർന്നാണു നഗരസഭാ കൗണ്സിലിന്റെ അജണ്ടയിൽ വിഷയം പാസാക്കി പണം അനുവദിച്ചതും ഇറിഗേഷൻ വകുപ്പ് മതിൽ നിർമിച്ചതും. മതിൽ നിർമിച്ചു…
Read MoreCategory: Kottayam
ദേവലോകം അരമനയുടെ കുരിശിൻതൊട്ടിക്കും ചാപ്പലിനും നേരേ ആക്രമണം; സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു
കോട്ടയം: ദേവലോകം അരമനയുടെ പടിഞ്ഞാറുവശത്തുള്ള കുരിശിൻ തൊട്ടിക്കുനേരേയും തൂത്തുട്ടി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിനുനേരെയും അജ്ഞാതരുടെ ആക്രമണം. ഇരുസ്ഥലങ്ങളിലും കല്ല് ഉപയോഗിച്ച് ചില്ല് ഇടിച്ചു തകർത്ത നിലയിലാണ്. ബൈക്കിൽ എത്തിയവരാണു ദേവലോകം കുരിശിൻ തൊട്ടിയിൽ ആക്രമണം നടത്തിയതെന്നു പറയുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മാതാവിന്റെ ചിത്രത്തിനു കേടുപാടുകളില്ല. കുരിശിൻ തൊട്ടിയുടെ മുന്നിലെ ചില്ല് ചിതറിക്കിടക്കുന്ന നിലയിലാണ്. ആക്രമണത്തിനു ഉപയോഗിച്ചതെന്നു കരുതുന്ന കല്ല് സ്ഥലത്തുനിന്നും കണ്ടെടുത്തു. ഇന്നലെ രാത്രി 11.30നാണ് സംഭവം. കുരിശിൻതൊട്ടിയുടെ ഭാഗത്തുനിന്നും ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ചില്ല് പൊട്ടിയ വിവരം ആദ്യം അറിയുന്നത്. ഇതേസമയം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഈസ്റ്റ് പോലീസ്, കണ്ട്രോൾ റൂം പോലീസ് സ്ഥലത്തെത്തി. രണ്ടു പേരാണു ബൈക്കിൽ ഉണ്ടായിരുന്നതെന്നും ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നതായും സമീപവാസികൾ പറഞ്ഞു. അക്രമികൾക്കായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുരിശിൻ തൊട്ടിയുടെ സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങൾ പോലീസ്…
Read Moreസ്ത്രീധന പീനത്തെ തുടർന്ന് മരിച്ച ഹണി റോസിന്റെ ഭർത്താവ് പിടിയിൽ; അഞ്ചുവർഷത്തിന് ശേഷം ഭോപ്പാലിൽ നിന്നാണ് അറസ്റ്റിലായത്
കോട്ടയം: മധ്യപ്രദേശിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഭർത്താവായിരുന്ന ലിനു തോമസ് സ്കൂൾ ഡ്രൈവറായി ഭോപ്പാലിൽ ജോലി ചെയ്യുന്നതിനിടെയാണു പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) അഞ്ച് വർഷത്തിനുശേഷമാണു ഭോപ്പാൽ പോലീസ് അറസ്റ്റു ചെയ്തത്. കോട്ടയം അതിരന്പുഴ നെടുംതൊട്ടിയിൽ റോയി ജോസഫിന്റെ മകൾ ഹണിമോൾ റോയി(24) മരിച്ച സംഭവത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2014ലാണ് കോട്ടയം അതിരന്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണിമോൾ റോയി(24)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭോപ്പാലിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് ഭോപ്പാൽ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. അന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി.…
Read Moreസ്കൂൾ മേളകളിലെ അപാകതകൾ തുടരുന്നു; പരിക്കേറ്റു വീണ താരം മൈതാനത്ത് കിടന്നത് 20 മിനിട്ട്; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് അധ്യാപകർ
കോതമംഗലം: മത്സരത്തിനിടെ പരിക്കേറ്റു വീണ താരത്തിന് മൈതാനത്ത് 20 മിനിട്ടിലധികം കിടക്കേണ്ടി വന്നത് പ്രതിഷേധ ത്തിനിടയാക്കി. കോതമംഗലം എംഎ കോളജ് ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്കിടെയാണ് സംഭവം. ജൂണിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിനിടെ എളന്തിക്കര എച്ച്എസ്എസിലെ ഐവിൻ ടോമിയാണ് കടുത്ത പേശിവലിവ് മൂലം മൈതാനത്ത് വീണത്. ഡോക്ടർ എത്തി പരിശോധിച്ച് പ്രാ ഥമിക ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. വേദന സഹിക്കാനാവാതെ മൈതാനത്ത് കിടന്ന ഐവിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സഹപാഠികളും കായികാധ്യാപകരും ആവശ്യപ്പെട്ടു. ആംബുലൻസ് സമീപം ഉണ്ടായി രുന്നെങ്കിലും ഗ്രൗണ്ടിലേക്ക് ഇറക്കാൻ മാർഗമില്ലായിരുന്നു. ഇതിനിടെയാണ് മീറ്റിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഈ സമയം മറ്റു വിഷയങ്ങളിൽ പ്ര തിഷേധിക്കാൻ കാത്തുനിന്ന കായികാധ്യാപകർ താരം 20 മിനിട്ട് മൈതാനത്ത് കിടന്നിട്ട് സംഘാടകർ തിരിഞ്ഞു നോക്കിയില്ലെന്ന് പറഞ്ഞ് കളം കൊഴുപ്പിച്ചു. സ്ട്രെച്ചറില്ലെന്നായിരുന്നു…
Read Moreജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആഗ്രഹം നടപ്പിലാക്കി! നിര്ധനരായ 15യുവതികളുടെ വിവാഹം നടത്തി; അഭിനന്ദനവുമായി മന്ത്രി
നീണ്ടൂർ: ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആഗ്രഹ പ്രകാരം നടപ്പിലാക്കിയ നിർധനരായ 15 യുവതികളുടെ വിവാഹം ജോയിച്ചന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടപ്പിലാക്കിയത് സംസ്ഥാനത്തിന് മാതൃകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. നവദന്പതിമാർക്കായി സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിച്ചു. ദന്പതികൾക്കുള്ള പാരിതോഷിക വിതരണ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. ജോസ് കെ മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റ്യൻ എംഎൽഎ, എൻ. ജയരാജ് എംഎൽഎ, കോട്ടയം രൂപത വികാരി ജനറാൾ റവ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ജി വിമല, കുട്ടിയമ്മ, പി.യു. തോമസ്, പ്രോഗ്രാം കോ-ഒാർഡിനേറ്റർ തോമസ് കോട്ടൂർ, ജോയിച്ചന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് മകൻ ജിയോ ലൂക്കോസ്, ഭാര്യ ഷൈലാ ജോയി…
Read Moreയുട്യൂബിലെ കസ്റ്റമർ കെയറിൽ വിളിച്ചു പരാതി പറഞ്ഞു; പാലാ സ്വദേശിയുടെ അക്കൗണ്ട് കാലി; ബാങ്ക് അധികൃതര് കൈമലര്ത്തി
പാലാ: യുട്യൂബിൽ കണ്ട കസ്റ്റമർ കെയർ നന്പറിൽ വിളിച്ച് പരാതി പറഞ്ഞയാൾക്ക് പണം നഷ്ടപ്പെട്ടു. നാഷണലൈസ്ഡ് ബാങ്കിന്റെ പാലാ ശാഖയിലെ കസ്റ്റമർക്കാണ് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടത്. യുട്യൂബിൽ കണ്ട കസ്റ്റമർ കെയർ നന്പരുമായി ബാങ്കിന് ബന്ധമില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എടിഎം കാർഡ് ബ്ലോക്കായതിനെ തുടർന്നാണ് ഇദ്ദേഹം യുട്യൂബിൽ കണ്ട കസ്റ്റമർ കെയർ നന്പറിലേക്ക് വിളിച്ചത്. ഫോണെടുത്തയാൾ കാർഡിന്റെ എടിഎം കാർഡിനു പിന്നിലുള്ള ഒരു നന്പർ ആവശ്യപ്പെട്ടു. എടിഎം കാർഡ് ഉടൻ തന്നെ ശരിയാകുമെന്നും ബാങ്കുമായി ബന്ധപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു.പിന്നീട് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പല തവണയായി ഇപ്രകാരം 18000 ത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ബാങ്ക് അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ കൈമലർത്തുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകി.
Read Moreമൈലപ്രായിൽ ഇടിമിന്നലിൽ മരം പൊട്ടിത്തെറിച്ചു; ബസിന്റെ സൈഡിലെ ആറോളം ഗ്ലാസുകൾ തകര്ന്നു; ദൃസാക്ഷി പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: മഴയ്ക്ക് മുന്നോടിയായി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മൈലപ്ര പെട്രോൾ പന്പിനോടു ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നിരുന്ന വാകമരം പൊട്ടിത്തെറിച്ചു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന പത്തനംതിട്ട – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിന്റെ സൈഡിലെ ആറോളം ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. തൊട്ടടുത്ത് കുളിച്ചുകൊണ്ടിരുന്ന കണ്ടക്ടറുടെ ദേഹത്ത് പൊട്ടിത്തെറിച്ച മരത്തിന്റെ ചില്ലകൾ തെറിച്ചുവീണു. പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ കത്തിയെരിഞ്ഞ വൃക്ഷ ശിഖരങ്ങൾ സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിനു മുകളിലും പ്രധാന പാതയിലേക്കും ചിതറി തെറിച്ചു. ഇടിമിന്നലിൽ മരം കത്തിയെരിഞ്ഞതിനു സമീപത്തു തന്നെയാണ് പൊട്രാൾ പമ്പ് പ്രവർത്തിക്കുന്നെങ്കിലും ഇവിടേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മരം തീർത്തും കത്തിയെരിയുകയായിരുന്നെന്നു ദൃക്സാക്ഷിയായ ഗീവർഗീസ് തറയിൽ പറഞ്ഞു. മഴയില്ലാതെയാണ് ഇടിമിന്നൽ ഉണ്ടായത്. പെട്രോൾ പന്പിലെ ഓട്ടോമേഷൻ യന്ത്രം ഇടിമിന്നലിൽ തകരാറിലായി. ഇതോടെ പമ്പിന്റെ പ്രവർത്തനവും…
Read Moreവെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുമെന്ന് സർക്കാർ; സംസ്ഥാന സർക്കാർ ദേശീയ ട്രിബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചു
കടുത്തുരുത്തി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) ഏറ്റെടുക്കുവാനുള്ള തീരുമാനം അറിയിച്ചു സംസ്ഥാന സർക്കാർ ദേശീയ ട്രിബ്യൂണലിൽ റിപ്പോർട്ട് സമർപിച്ചു. നാഷണൽ കന്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) കൊച്ചി ബഞ്ചിലാണ് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകിയത്. കന്പനി സ്ഥിതി ചെയ്യുന്ന 700 ഏക്കർ സ്ഥലത്തിൽ സംസ്ഥാന സർക്കാരിനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത തുകയുടെ 70 ശതമാനം തുക ഒറ്റത്തവണയായി തിരിച്ചടച്ചു കുടിശിക തീർക്കുമെന്നാണ് സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചത്. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കായി 200 കോടിയോളം രൂപയാണ് കന്പനി വായ്പയെടുത്ത ഇനത്തിൽ തിരിച്ചടയ്ക്കാനുള്ളത്. ശന്പളവും മറ്റ് ആനുകൂല്യങ്ങളുമായി ജീവനക്കാർക്കും തൊഴിലാളികൾക്കും കൊടുക്കുവാനുള്ള മുഴുവൻ തുകയും സർക്കാർ നൽകും. കേസ് തുടർവാദത്തിനായി ഈ മാസം 19 ലേക്ക് മാറ്റി.…
Read Moreനഗരസഭയെ കരിവാരിത്തേക്കാനുള്ള ശ്രമം മാത്രം;നവജാത ശിശുവിന്റെ സംസ്കാരവുമായി ഉണ്ടായ വിവാദം അനാവശ്യമെന്ന് നഗരസഭ
ഏറ്റുമാനൂർ: നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം അനാവശ്യമായിരുന്നുവെന്ന് നഗരസഭ അധികൃതർ. നിലവിൽ സംസ്കാരം നടത്തിയ ശ്മശാനത്തിന് സമീപം ജനവാസ കേന്ദ്രമായതിനാൽ കിണറുകളിലെ വെള്ളം മലിനമാകുന്നുവെന്ന പരാതിയുണ്ടായിരുന്നു. അതിനാൽ ഇവിടെ സംസ്കാരം നടത്തുന്നതിൽ ആളുകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ സംസ്കാരം ഇപ്പോൾ നടത്താറില്ല. ഏറ്റുമാനൂരിലെയും പരിസര പ്രദേശങ്ങളിലെയും മൃതദേഹങ്ങൾ കോട്ടയത്തും മറ്റുചിലയിടങ്ങളിലുമാണ് സംസ്കരിച്ചിരുന്നത്. സംസ്കാരം ഇല്ലാത്തതിനാൽ അതിനായിട്ടുള്ള ജീവനക്കാരെയും നിലവിൽ നിയമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആധുനിക ഗ്യാസ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം മാത്രമെ ഏറ്റുമാനൂർ നഗരസഭയിൽ ജീവനക്കാരെ നിയമിക്കുകയും മൃതദേഹങ്ങൾ സം സ്കരിക്കുകയും ചെയ്യുകയുള്ളു എന്ന് മെഡിക്കൽ കോളജിൽ അടക്കം അറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഒഴിവാക്കാനാകാത്ത കേസുകളിൽ മൃതദേഹം സംസ്കരിച്ചിട്ടുണ്ട്. രണ്ടുമാസം മുൻപ് ഏറ്റുമാനൂർ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനാഥ മൃതദേഹം ചെയർമാന്റെ നേതൃത്വത്തിൽ ആചാരപ്രകാരം നഗരസഭയിലെ തൊഴിലാളികളുടെ…
Read Moreലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് സംസ്ഥാന സമ്മേളനം കൊല്ലത്ത് 15,16 തീയതികളിൽ
കോട്ടയം: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) ഏഴാം സംസ്ഥാന സമ്മേളനം 15, 16 തീയതികളിൽ കൊല്ലത്ത് നടക്കും. 15ന് ചിന്നക്കടയിലുള്ള കണ്വൻഷൻ സെന്ററിൽ വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം നടക്കും. 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളുടെ സമ്മേളനം 16ന് രാവിലെ 11ന് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു. ലോട്ടറി മേഖല അഭിമുഖീകരിക്കുന്ന പ്രധന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സംസ്ഥാന ലോട്ടറിയുടെ വില 30 രൂപയിൽ നിന്ന് 50 രൂപയാക്കാനുള്ള നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും.
Read More