സംഗീത അധ്യാപകന്‍റെ താളം പിടിക്കൽ പെൺകുട്ടികളെ തൊട്ടും തലോടിയും; ഏറ്റുമാനൂർ സ്കൂളിലെ അധ്യാപകനെ കുടുക്കി പോലീസ്; അറസ്റ്റിലായ അധ്യാപകനെതിരേ 15 കേസുകൾ

കോട്ടയം: വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന്‍റെ പേരിൽ കേസിൽപ്പെട്ട് മുങ്ങി നടന്ന സംഗീത അധ്യാപകൻ കുടുങ്ങി. ഇന്നലെ അധ്യാപകനെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തി. ഏറ്റുമാനൂരിലെ ഒരു സ്കൂളിലെ സംഗീതാധ്യാപകൻ വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു (51) വിനെയാണ് കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ അറസ്റ്റു ചെയ്തത്. പോക്സോ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. 15 കേസുകളാണ് അധ്യാപകനെതിരേ രജിസ്റ്റർ ചെയ്തതെന്ന് ഡിവൈഎസ്പി അറിയിച്ചു. 15 പെണ്‍കുട്ടികൾ അധ്യാപകനെതിരേ മൊഴി നല്കിയിട്ടുണ്ട്. കുട്ടികളോട് മോശമായി സംസാരിക്കുകയും ശരീരത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥിനികളുടെ പരാതി. ഇതെക്കുറിച്ച് കുട്ടികൾ ആദ്യം അധ്യാപികയോടും പ്രഥമാധ്യാപകനോടും പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുവാൻ ഇവർ തയാറായില്ല. ഇതെ തുടർന്ന് സംഗീതാധ്യാപകന്‍റെ ശല്യം രൂക്ഷമാകുകയും കുട്ടികൾ രക്ഷാകർത്താക്കളെ വിവരം ധരിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കൾ കോട്ടയം എസ്…

Read More

 അഞ്ചാം ക്‌ളാസ്  വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു; അസ്വാഭാവിക മരണത്തിന്  കേസെടുത്ത് പോലീസ്

കുമരകം: അഞ്ചാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം എസ്.എച്ച് മൗണ്ട് സ്കൂൾ വിദ്യാർഥിനിയും വരന്പിനകം കിഴക്കേച്ചിറ സിജോയുടെ മകളുമായ ദേവാനന്ദ (ദേവു -10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ദേവു സമീപത്തെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോയി. തിരികെ വീട്ടിലെത്തിയതോടെ തളർന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കുമരകം പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റു മോർട്ടം നടത്തി. ഇന്ന് രണ്ടിന് വീട്ടു വളപ്പിൽ സംസ്കരിക്കും പിതാവ് സിജോയും രണ്ടാനമ്മയും ജോലി സംബന്ധമായി വീട്ടിലില്ലാത്തതിനാൽ പിതൃമാതാവ് സതിയോടൊപ്പമാണ് ദേവു താമസിച്ചിരുന്നത്.

Read More

ഫാംഹൗസ് ജീവനക്കാരന്‍റെ കൊലപാതകം; കേസ് വഴിതിരിച്ചു വിടാൻ  ഭാര്യ ശ്രമിച്ചു;  പ്രതി വസീമിനേയും  റിജോയുടെ ഭാര്യയേയും കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു;  മുഖ്യപ്രതിയുടെ സഹോദരൻ അറസ്റ്റിൽ

രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളം മേട്ടിൽ ഫാംഹൗസ് ജീവനക്കാരനായ പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചത് കൊല്ലപ്പെട്ടയാളിന്‍റെ ഭാര്യ. സംഭവത്തിനു ശേഷം കാണാതായ റിജോഷിന്‍റെ ഭാര്യ ലിജിയാണ് കേസ് വഴി തിരിച്ചു വിട്ട് പ്രതിയെ രക്ഷപ്പെടുത്താൻ നീക്കം നടത്തിയത്. കേസിൽ പ്രതിയായ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്‍റ സഹോദരൻ ഫഹദും (25) ഇയാളുടെ സുഹൃത്തുക്കളുമായി ചേർന്നാണ് പദ്ധതി തയാറാക്കിയത്. ഫഹദിനെ ശാന്തന്പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ ശാന്തന്പാറ പോലീസിൽ പരാതി നൽകിയതിനു ശേഷം രണ്ട് തവണ റിജോഷിന്‍റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വിളി വന്നിരുന്നു. ഇത് റിജോഷാണ് വിളിച്ചതെന്നായിരുന്നു ലിജി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഫഹദിന്‍റെ സുഹൃത്തുക്കളുടെ ഫോണിൽ നിന്നാണ്…

Read More

ശമ്പളം നിഷേധിക്കുന്നു; കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ശനിയാഴ്ച

കോട്ടയം: കെഎസ്ആർടിസിയിൽ തുടർച്ചയായി ശന്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധത്തിനൊരുങ്ങി ജീവനക്കാർ. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് കെഎസ്ആർടിസിയിലേക്ക് ജീവനക്കാർ പ്രതിഷേധമായി വിലാപ യാത്ര നടത്തും. ശമ്പളം വൈകുന്നത് തുടർന്നാൽ കൂടുതൽ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ നാലിന് കോർപ്പറേഷനിലെ പ്രതിപക്ഷ യൂണിയനുകൾ നടത്തിയ പണിമുടക്കിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം.

Read More

ഏറ്റുമാനൂരിൽ  അരി കേടാകാതെയിരിക്കാൻ കീടനാശിനി പ്രയോഗിച്ച സംഭവം; പരിശോധനാ ഫലം ലഭിച്ചാൽ ഉടൻ നടപടി

ഏറ്റുമാനൂർ: അരി കേടാകാതിരിക്കാൻ ചാക്കിന് മുകളിൽ കീടനാശിനി പ്രയോഗം നടത്തിയതു ഗുരുതര വീഴ്ചയാണെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം. കടയിൽ നിന്നും ശേഖരിച്ച സാന്പിളിനു പുറമെ ഇവരുടെ അതിരന്പുഴയിലുള്ള ഗോഡൗണിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും സാന്പിൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കടയുടമയ്ക്കു ഏറ്റുമാനൂർ നഗരസഭ ഇന്നു നോട്ടീസ് നല്കും. ഇവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നു നഗരസഭാധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണു ഏറ്റുമാനൂർ പേൂർ കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് അതിരന്പുഴ ഗോഡൗണിൽനിന്നും എത്തിച്ച അരിച്ചാക്കുകൾക്കിടയിലാണു അലുമിനിയം ഫോസ് ഫൈഡ് 56 ശതമാനം അടങ്ങിയ കീടനാശിനി വിതറിയതായി കണ്ടെത്തിയത്. അരിച്ചാക്കുകൾ ഇറക്കുന്നതിനിടയിൽ തൊഴിലാളികൾക്കു ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടതോടെയാണ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതോടെയാണ് കിടനാശിനികൾ പൊട്ടിച്ചു വിതറിയത് കണ്ടെത്തിയത്. സാധാരണയായി അലൂമിനിയം ഫോസ് ഫൈഡ് നിശ്ചിത അളവിൽ…

Read More

അഴിമതിയുടെ മാലാഖമാർ…! കോട്ടയം നഗരസഭ ചെയർപേഴ്സണും മുൻ വൈസ് ചെയർപേഴ്സണും എതിരേ അഴിമതി ആരോപണം

കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്സണും മുൻ വൈസ് ചെയർപേഴ്സണും എതിരേ അഴിമതി ആരോപണം. നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോനയും മുൻ വൈസ് ചെയർപേഴ്സണും 24-ാം വാർഡ് കൗണ്‍സിലറുമായ ജാൻസി ജയിംസിനും എതിരെയാണ് അഴിമതി ആരോപണമുയർന്നിരിക്കുന്നത്. 23-ാം വാർഡിൽ ജാൻസ് ജയിംസിന്‍റെ വീട് സ്ഥിതി ചെയ്യുന്നതിനു പുറകിലായി നഗരസഭ ഓണ്‍ ഫണ്ടായ 10 ലക്ഷം രൂപ ഉപയോഗിച്ച് 20 മീറ്ററോളം നീളത്തിൽ മതിൽ നിർമിച്ചുവെന്നാണ് പരാതി. ഏതാണ്ട് ആറുമാസം മുന്പാണ് മതിൽ നിർമിച്ചത്. സംരക്ഷണ ഭിത്തി നിലനിർത്തിക്കൊണ്ട് അതിനു മുകളിലാണ് മതിൽ നിർമിച്ചിരിക്കുന്നത്. ആദ്യം കെട്ടിയ മതിൽ ഇടിഞ്ഞു പോയതിനുശേഷം വീണ്ടും മതിൽകെട്ടുകയായിരുന്നു. 23-ാം വാർഡിലെ കൗണ്‍സിലറോ വാർഡു സഭയോ അറിയാതെയാണ് നഗരസഭയുടെ ഓണ്‍ഫണ്ട് ഉപയോഗിച്ച് ഇവിടെ മതിൽ നിർമിച്ചത്. നഗരസഭയുടെ ആവശ്യപ്രകാരം ഇറിഗേഷൻ വകുപ്പ് അധികൃതരാണ് മതിൽ നിർമിച്ചു നല്കിയത്. മതിൽകെട്ടിയ സംഭവത്തിൽ വൻ അഴമതിയുണ്ടെന്ന്…

Read More

വിചിത്ര ഉത്തരവുമായി വനം വകുപ്പ്; കാട്ടാന കൊലപ്പെടുത്തിയ ഫോറസ്റ്റ് വാച്ചർ നാഗരാജിന് സ്ഥിരനിയമനം നൽകി വനംവകുപ്പ്

മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർക്കു സ്ഥിരനിയമനം നൽകി വനംവകുപ്പിന്‍റെ വിചിത്ര ഉത്തരവ്. 2018 ഡിസംബർ 14ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറയൂർ പഞ്ചായത്ത് പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജി(46) നെയാണ് സ്ഥിരപ്പെടുത്തി വനം വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചുങ്കം ഒൗട്ട് പോസ്റ്റിൽ ജോലി ചെയ്തു മടങ്ങവേ ചന്പക്കാടിനു സമീപം കാട്ടാന നാഗരാജിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാഗരാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഡിസംബർ 14ന് മരിച്ചു. 2019 നവംബർ മൂന്നിന് ഇറങ്ങിയ വനം-വന്യജീവി വകുപ്പ് സിസിഎഫിന്‍റെ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. 2013ൽ 20 വർഷം തുടർച്ചയായി താത്കാലികാടിസ്ഥാനത്തിൽ സൂപ്പർ ന്യൂമററി തസ്തികയിൽ 56 വയസ് കഴിയാത്തവരുമായ 234 വാച്ചർമാരെ സർക്കാർ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ, 22 വർഷം…

Read More

എയ്റോബിക് കന്പോസ്റ്റ് യൂണിറ്റിന്‍റെ പ്രവർത്തനം താറുമാറായി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച എയ്റോബിക് കന്പോസ്റ്റ് യൂണിറ്റിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം ആശുപത്രിയിലെ മാലിന്യ സംസ്കരണം അവതാളത്തിലായി. ആശുപത്രിയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനായി 2016-17ൽസ്ഥാപിച്ചതാണ് എയറോബിക് കന്പോസ്റ്റ് യൂണിറ്റ്. നാലു ചേന്പറുകളുള്ള യൂണിറ്റായിരുന്നു സ്ഥാപിച്ചിരുന്നത്. സോഷ്യൽ എക്ണോമിക് യൂണിറ്റ് ഫൗണ്ടേഷനായിരുന്നു നിർമാണ ചുമതല. ഒരു ചേന്പറിൽ 50 കിലോഗ്രാം മാലിന്യം മാത്രം സംസ്കരിക്കുന്ന തരത്തിലാണ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്. നിക്ഷേപിക്കുന്ന മാലിന്യങ്ങളെ 90ദിവസം കൊണ്ട് വളമാക്കി മാറ്റുക എന്നതായിരുന്നു എയ്റോബിക് കന്പോസ്റ്റ് യൂണിറ്റിന്‍റെ ലക്ഷ്യം. യൂണിറ്റിൽ ഈർപ്പ രഹിത മാലിന്യങ്ങൾ മാത്രമേ നിക്ഷേപിക്കാനും സാധിക്കൂ. എന്നാൽ, ഇവിടെ ആഹാര അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നിക്ഷേപിക്കുന്നതിൽ ഏറെയും. ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതുമൂലം ഇവ ഇതിൽ നിക്ഷേപിക്കുക മാത്രമേ ആശുപത്രിക്കും മാർഗമുള്ളൂ. 2016-17ൽ യൂണിറ്റ് സ്ഥാപിക്കുന്പോൾ ഉള്ളതിനേക്കാൾ കൂടുതൽ മാലിന്യമാണ്…

Read More

ഇനി നടക്കാം, വിപിന്  ഈസിയായി..!  കോട്ടയം മെഡിക്കൽ കോളജിലെ മൂലകോശ ശസ്ത്രക്രിയ വിജയം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അസ്ഥിരോഗ വിഭാഗം നടത്തിയ മുഴുവൻ മൂലകോശ ശസ്ത്രക്രിയകളും വിജയകരം. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 15 മൂലകോശ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. ഒടുവിലായി കുമരകം സ്വദേശിയ്ക്കാണു ശസ്ത്രക്രിയ നടത്തിയത്. കുമരകം വള്ളിച്ചിറ സ്വദേശി വിപിന്‍റെ കാൽമുട്ടിനുള്ളിലെ മൃദലാസ്ഥിക്കു തകരാർ സംഭവിച്ചതോടെയാണ് മൃദുലാസ്ഥി ശസ്ത്രക്രിയ ചെയ്യുന്നതിന് മൂലകോശം നിർണിക്കാൻ അസ്ഥിരോഗ വിഭാഗം തീരുമാനിച്ചത്. തുടർന്ന് ഇടുപ്പെല്ലിൽ നിന്നും രക്തം ശേഖരിച്ച് പ്രത്യേക ഉപകരണം വഴി മൂലകോശം നിർമിച്ച് ശസ്ത്രക്രിയ പൂർത്തീകരിച്ചു. ഒന്നര വർഷം മുന്പ് കുഴിയിൽ വീണ് വിപിന്‍റെ വലത് കാൽമുട്ടിന് പരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തി. പരിശോധനയിൽ മൃദുലാസ്ഥിക്ക് പരിക്കുണ്ടായതായി കണ്ടെത്തി. സാധാരണ ഇത്തരത്തിൽ പരിക്ക് സംഭവിച്ചാൽ മുട്ടുചിരട്ട മാറ്റി വയ്ക്കുകയാണ് പതിവ്. എന്നാൽ ഭാവിയിൽ അത് ദോഷകരമാവുമെന്നത് കൊണ്ടും പ്രായം കുറവായതു മൂലവുമാണ് മൂലകോശം നിർമിച്ച്…

Read More

‘ഇതൊന്ന് അവസാനിപ്പിക്കൂ’… ചുങ്കത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം മാലിന്യം തള്ളൽ പതിവ്;   ദുർഗന്ധം മൂലം ഇവിടെ നിൽക്കാനാവില്ലെന്ന് യാത്രക്കാർ

കോട്ടയം: ചുങ്കം പാലത്തിനു സമീപത്തെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നു മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലും കെട്ടിയാണ് രാത്രികാലങ്ങളിൽ ഇവിടേക്കു മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പച്ചക്കറി മാലിന്യങ്ങളും കൊണ്ടു വന്നു തള്ളുകയാണ്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് ഇവിടെ ബസ് കാത്തുനില്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതു സംബന്ധിച്ചു പ്രദേശവാസികൾ പലതവണ വാർഡു കൗണ്‍സിലർ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ടു പരാതി ഉന്നയിച്ചെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു നടപടികളുമുണ്ടായിട്ടില്ല. നാളുകൾക്കു മുന്പുവരെ ഇവിടം മാലിന്യങ്ങൾ ശേഖരിച്ചിരുന്ന കളക്ഷൻ പോയിന്‍റായിരുന്നു. എന്നാൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പതിവായി ഇവിടേക്കു തള്ളിയതോടെ പ്രദേശവാസികൾ ഇടപെട്ട് കളക്ഷൻ പോയിന്‍റ് ഇവിടെ നിന്നും മാറ്റി. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തുന്നവർ ചുങ്കം പാലത്തിൽ നിന്നും മാലിന്യങ്ങൾ ആറ്റിലേക്കു തള്ളുന്നതായും പ്രദേശവാസികൾ പറയുന്നു. നഗരസഭ അധികൃതർ ഇടപെട്ടു പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ…

Read More