ഗാന്ധിനഗർ: പോർട്ടബിൾ ഡയാലിസിസ് സംവിധാനവുമായി കോട്ടയം മെഡിക്കൽ കോളജ്. രോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങൾ എത്തിച്ചു ചികിത്സ നല്കുന്ന സംവിധാനമാണ് പോൾട്ടബിൾ ഡയാലിസിസ്. കോട്ടയം മെഡിക്കൽ കോളജിൽ വൃക്കരോഗ വിഭാഗത്തിലാണ് പോർട്ടബിൾ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. സർക്കാർ ആശുപത്രകളിൽ ഏറ്റവും വലിയ ഡയാലിസിസ് സംവിധാനമാണ് കോട്ടയം മെഡിക്കൽ കോളജിലുള്ളത്. ആശുപത്രിയിലെ വിവിധ വാർഡുകളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികൾക്ക് പലപ്പോഴും ഡയാലിസിസ് ആവശ്യമാണ്. ഈ സാഹചര്യത്തിൽ രോഗിയെ വൃക്കരോഗ വിഭാഗത്തിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ഏതു വിഭാഗത്തിലുള്ള രോഗിക്കും ഡയാലിസിസ് ആവശ്യമായാൽ യന്ത്രം അതാതു വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകാൻ സാധിക്കും. ഇതാണ് പോൾട്ടബിൾ ഡയാലിസിസ് സംവിധാനത്തിന്റെ പ്രത്യേകത. ഇതോടെ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് യാത്രയിലുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാകുമെന്നു മാത്രമല്ല മികച്ച ചികിത്സയും ലഭ്യമാകുന്നു. ഡയാലിസിസ് ഡിഗ്രി കോഴ്സ് ആരംഭിച്ചു…
Read MoreCategory: Kottayam
എന്നെ നിനക്ക് വേണ്ടല്ലേ; ബന്ധം തുടരാൻ താല്പര്യമില്ലെന്ന് പറഞ്ഞ യുവതിയെ വെട്ടുകത്തിയുമായി എത്തി യുവാവിന്റെ ഭീഷണി; യുവാവിനെ കൈയോടെ പൊക്കി പോലീസ്
കുമരകം: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വിദ്യാർഥിനിയെ വെട്ടുകത്തിയുമായി ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ ജയിലിലായി. കാഞ്ഞിരം മുതലപ്രച്ചിറ ഇന്ദുചൂഡൻ (24) ആണ് റിമാൻഡിലായത്. കഴിഞ്ഞ ഒന്നിനാണു കേസിനാസ്പദമായ സംഭവം. മുന്പ് ഇഷ്ടത്തിലായിരുന്ന വിദ്യാർഥിനി ബന്ധം തുടരാൻ താല്പര്യമില്ലെന്ന നിലപാട് എടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇയാൾ ചെറിയ വെട്ടു കത്തിയുമായി പിന്നാലെ എത്തി പെണ്കുട്ടിയുടെ കൈയിൽ കടന്നുപിടിക്കുകയായിരുന്നു. പെണ്കുട്ടിയുടെ പിതാവ് കുമരകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കുമരകം എസ്ഐ ജി. രജൻ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്യുകയായിരുന്നു.
Read Moreപതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തി മുങ്ങി; രണ്ടു വർഷത്തിന് ശേഷം പ്രതി ഷാജഹാൻ പോലീസ് പിടിയിൽ
കോട്ടയം: ഒന്പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം രണ്ടുവർഷത്തോളം മുങ്ങി നടന്നയാൾ പിടിയിൽയ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കോട്ടയം താഴത്തങ്ങാടി അറുപുഴ അബീന മൻസിലിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതിൽ ഷാജഹാനെ (ഷാജി – 43) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ എത്തിയ കുട്ടിയെ ഷാജഹാൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഷാജഹാൻ സ്ഥലം വിട്ടു. കുട്ടിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ വിവരം ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനെ അറിയിച്ചു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഷാജഹാനാണ് പ്രതിയെന്ന് കണ്ടെത്തിയത്. 10 വർഷത്തോളം വിദേശത്തായിരുന്ന ഷാജഹാൻ മടങ്ങിയെത്തി താഴത്തങ്ങാടി കേന്ദ്രീകരിച്ച് വണ്ടി പൊളിക്കുന്ന ജോലി ചെയ്യുകയാണ്. താഴത്തങ്ങാടി അറുപുഴയിൽ തന്നെ ഒരു തുണിക്കടയും ഇയാൾ നടത്തുന്നുണ്ട്. ഈ അടയാളമാണ്…
Read Moreവിധികർത്താക്കൾക്ക് ചവിട്ടു നാടകത്തെക്കുറിച്ച് ഒരുചുക്കുമറിയില്ല; റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ കല്ലുകടി
കോട്ടയം: കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ തന്നെ കല്ലുകടി. ചവിട്ടുനാടക വിധി കർത്താക്കൾക്കെതിരെയാണു മത്സരാർഥികളുടെ പ്രതിഷേധം.പ്രധാനവേദിയായ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി ചവിട്ടുനടക മത്സരത്തിന്റെ ഫലപ്രഖ്യാപനം വന്നയുടൻ 10.30നാണ് സംഭവം. ഹയർ സെക്കൻഡറി വിഭാഗത്തിൽ നെടുങ്കുന്നം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് എച്ച്എസ്എസും ഹൈസ്കൂൾ വിഭാഗത്തിൽ മൗണ്ട് കാർമൽ എച്ച്എസും വിധികർത്താക്കൾക്കെതിരെ രംഗത്തെത്തി. ചവിട്ടുനാടകത്തെക്കുറിച്ച് അറിവില്ലാത്തവരാണു വിധികർത്താക്കളായതെന്ന് ആരോപണമുയർന്നു. വിധി കർത്താക്കളുടെ പാകപ്പിഴ ചൂണ്ടിക്കാട്ടി അപ്പീൽ നൽകുമെന്നു മത്സരാർഥികളും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നു സംഘാടകരും അറിയിച്ചതിനെത്തുടർന്നാണു പ്രതിസന്ധി മറികടന്നത്.
Read Moreഞങ്ങളും സ്മാർട്ടായി… സമ്പുഷ്ട കേരളം പദ്ധതിക്കായി അങ്കണവാടി ടീച്ചർമാരും ഇനി സ്മാർട്ടാകും
കോട്ടയം: അങ്കണവാടി ടീച്ചർമാർ ഇനി സ്മാർട്ടാകും. പ്രധാനമന്ത്രിയുടെ നാഷണൽ ന്യുട്രീഷൻ മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിൽ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന സന്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2050 അങ്കണവാടി പ്രവർത്തകർക്ക് സൗജന്യമായി സ്മാർട്ട് ഫോണ് നൽകി. നിലവിൽ അങ്കണവാടി പ്രവർത്തകർ നടത്തിവരുന്ന പോഷകാഹാര പദ്ധതി, ഗർഭിണികളുടെ പരിചരണം, കുട്ടികളുടെ പോഷകാഹാര പദ്ധതി തുടങ്ങി നിരവധിയായ വനിതാ ശിശുവികസ പ്രവർത്തങ്ങളുടെ റിപ്പോർട്ടുകളും മറ്റും ഇനി ആപ്പിലൂടെയായിരിക്കും നൽകുക. ഇതിനായി ഐസിഡിഎസ് സിഎഎസ് എന്ന പേരിൽ നാഷണൽ ന്യൂട്രീഷൻ മിഷൻ വകുപ്പും തയാറാക്കിയിട്ടുണ്ട്. ഇതിന്റെ പരിചയപ്പെടുത്തലും ഉപയോഗം സംബന്ധിച്ചും അങ്കണവാടി പ്രവർത്തകർക്കായി കോട്ടയത്ത് മൂന്നു ദിവസമായി നടത്തി വന്ന പരിശീലന പരിപാടിയും സമാപിച്ചു. ലാവയുടെ സ്മാർട്ട് ഫോണും ബിഎസ്എൻഎൽ സിം കാർഡും പവർ ബാങ്കുമാണ് നൽകിയിരിക്കുന്നത്.
Read Moreഞങ്ങൾക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കണം; 20ന് സൂചനാ സമരം നടത്തുമെന്ന് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ
ഗാന്ധിനഗർ: ശന്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ കെജിഎംസിടിഎ നേതൃത്വത്തിൽ 20ന് സൂചനാ സമരം നടത്തും. സർക്കാർ ജീവനക്കാർക്ക് മൂന്നാംതവണ ശന്പള പരിഷ്കരണം നടപ്പിലാക്കുന്പോഴാണ് ഡോക്്ടർമാർക്ക് അവഗണനയെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജിലെ ഡോക്്ടർമാർക്ക് നൽകേണ്ടിയിരുന്ന ശന്പള പരിഷ്കരണം 2010ലാണ് നടത്തിയത്. നാല് വർഷം വൈകി നടന്ന പരിഷ്കരണത്തിൽ മൂന്നു വർഷത്തെ കുടിശിക മാത്രമാണ് നൽകിയത്. മെഡിക്കൽ കോളജ് ഡോക്്ടർമാർ എഐടിസി സ്കെയിൽ ആയതിനാൽ 10 വർഷത്തിലൊരിക്കലാണ് ശന്പള പരിഷ്കരണം. സാധാരണ അധ്യാപനത്തിനു പുറമേ രോഗി ചികിത്സയും ദുരന്തങ്ങൾ അടക്കമുള്ള സമയങ്ങളിലും ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നു. നിരവധി തവണ ഇതു സംബന്ധിച്ച് അധികാരികൾ വകുപ്പ് അധികാരികളെ സമീപിച്ചതാണെന്നും അനുഭാവപൂർണമായ ഒരു നടപടിയുമുണ്ടായില്ലെന്നും ഭാരവാഹികളായ ഡോ.എം.സി.ടോമിച്ചനും ഡോ. രാജേഷും പറഞ്ഞു.
Read Moreസ്ത്രീകൾ ജാഗ്രതൈ..! സ്ത്രീകളുടെ മാല പറിക്കുന്ന പെൺ മോഷ്ടാവ് കോട്ടയത്ത്; സെയിൽസ് ഗേളിന്റെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവതിയെ തോടി പോലീസ്
കോട്ടയം: സ്ത്രീകളുടെ മാല പറിക്കുന്ന പെണ് മോഷ്ടാവ് നഗരത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നു. സ്ത്രീകൾ ജാഗ്രതൈ. ചുരിദാർ ധരിച്ച യുവതി ഇന്നലെ തിരുനക്കര ബസ് സ്റ്റാൻഡിൽ ഒരു യുവതിയുടെ മാല തട്ടിയെടുക്കാൻ ശ്രമം നടത്തി. സ്റ്റാൻഡിലെ ഒരു കടയിലെ സെയിൽസ് ഗേളിന്റെ മാലയിലാണു പിടിച്ചുവലിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്റ്റാൻഡിനുള്ളിലൂടെ നടന്നു വരവേ എതിരേ നടന്നു വന്ന ചുരിദാറിട്ട യുവതിയാണു മാലയിൽ പിടിച്ചത്. പെട്ടെന്ന് കൈതട്ടിമാറ്റിയതോടെ ചുരിദാർധാരി ഓടി മറഞ്ഞു. ഞൊടിയിടെ യുവതി അപ്രത്യക്ഷയായി. യുവതി കടയിലെത്തി വിവരം ധരിപ്പിച്ച് മറ്റു ജീവനക്കാരുമായി എത്തിയപ്പോഴേക്കും പെണ് മോഷ്ടാവ് സ്ഥലം വിട്ടു. സ്റ്റാൻഡിലെ ഒരു കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാവുന്ന ചിത്രങ്ങൾ ലഭിച്ചിട്ടില്ല. ചുരിദാർ ധാരിയുടെ ഭാഗികമായ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ മാല പറിക്കുന്ന സ്ത്രീകളെക്കുറിച്ച് കോട്ടയംകാർ ആദ്യമായാണു കേൾക്കുന്നത്. മോഷ്ടാക്കൾ സംഘമായാണോ എത്തിയിരിക്കുന്നതെന്നും സംശയിക്കുന്നു. സ്റ്റാൻഡിലെ…
Read Moreവെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഏറ്റെടുക്കൽ; സർക്കാർ റിപ്പോർട്ട് പരിശോധിച്ചു
കടുത്തുരുത്തി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് ലിക്യുഡേറ്ററുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം പരിശോധിച്ചു. എച്ച്എൻഎല്ലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ (എച്ച്പിസി) ലിക്യുഡേറ്ററായ കുൽദീപ്വർമയാണ് ഇതുമായി ബന്ധപെട്ട് കൊൽക്കത്തയിൽ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ എച്ച്എൻഎൽ എം.ഡി. ആർ.ഗോപാലറാവു, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എച്ച്എൻഎല്ലിന്റെ നൂറ് ശതമാനം ഓഹരികളുടെയും ഉടമസ്ഥാവകാശം എച്ച്പിസിക്കാണ്. അതിനാലാണ് നിലവിൽ ലിക്യുഡേഷനിലല്ലെങ്കിലും എച്ച്പിസിയുടെ സബ്-സീഡിയറി സ്ഥാപനമായ എച്ച്എൻഎല്ലും ലിക്യുഡേറ്ററുടെ കീഴിലായത്. സംസ്ഥാന സർക്കാർ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന് (എച്ച്പിസി)ക്ക് ഏറ്റെടുത്ത് നൽകിയ ഭൂമി 30 ദിവസത്തിനകം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ എച്ച്എൻഎല്ലിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.
Read Moreഅതിരമ്പു ഴയിൽ മിഠായിക്കടയിൽ തീപിടിത്തം; കട പൂർണമായും കത്തി നശിച്ചു; 40 ലക്ഷം രൂപയുടെ നാശനഷ്ടം അ
തിരന്പുഴ: മിഠായി മൊത്ത വിതരണക്കടയിൽ തീ പിടിത്തം. കട പൂർണമായും കത്തി നശിച്ചു. 40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അതിരന്പുഴ പച്ചക്കറി മാർക്കറ്റിനുസമീപം പ്രവർത്തിക്കുന്ന ധനേഷ് സ്റ്റോഴ്സിലാണ് ഇന്നു രാവിലെ അഞ്ചിനു തീപിടിത്തമുണ്ടായത്. വെളുപ്പിനു ചന്തയിലെത്തിയ നാട്ടുകാരാണു കടയിൽനിന്നും തീ ഉയരുന്നതു കണ്ടത്. അതിരന്പുഴ കദളിമറ്റം തലയ്ക്കൽ ഗോപാലന്റെ ഉടസ്ഥതയിലുള്ള കടയാണ്. ഇൻവെർട്ടറിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിന് കാരണമെന്നു കരുതുന്നു. ആദ്യം കടയുടെ താഴത്തെ നിലയിലും പിന്നീട് സാധനങ്ങൾ സൂക്ഷിക്കാനായി കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന മുകൾ തട്ടിലേക്കും തീ പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ പഴയ കെട്ടിടത്തിനും കാര്യമായ ബലക്ഷയം സംഭവിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. മുകൾ നിലയിലെ തീ അണയ്ക്കാൻ കഴിയാതെ വന്നതോടെ കടയുടെ പിൻഭാഗത്ത് ഭിത്തിയുടെ കുറച്ചുഭാഗം പൊളിച്ച് മാറ്റിയാണു മുകൾ നിലയിലെ തീ അണച്ചത്. കോട്ടയത്തുനിന്നുമുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് രണ്ടു മണിക്കൂറോളം…
Read Moreടൗണിൽ പട്ടിശല്യമുണ്ട്, കാൽനടയാത്രക്കാർ സൂക്ഷിക്കണം; ഏറ്റുമാനൂർ കൈടയക്കി തെരുവു നായ്ക്കൾ ; നിരവധി പേർക്ക് ആക്രമണത്തിൽ പരിക്ക്
ഏറ്റുമാനൂർ: ടൗണ് പ്രദേശങ്ങളിലും മത്സ്യ മാർക്കറ്റിനുസമീപവും തെരുവ് നായ്ക്കൾ വിദ്യാർഥികളെയും യാത്രക്കാരെയും ആക്രമിക്കുന്നതു പതിവാകുന്നു. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും സ്കൂൾ വിദ്യാർഥികളും സഞ്ചരിക്കുന്ന ഏറ്റുമാനൂർ ചിറക്കുളം, മത്സ്യമാർക്കറ്റ്, കെഎസ്ആർടിസി സ്റ്റാൻഡ്, ഓൾഡ് എംസി റോഡ് എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവു നായ്ക്കൾ അലഞ്ഞു തിരിഞ്ഞ് നടന്ന് വഴിയാത്രക്കാരെയും വിദ്യാർഥികൾക്ക് നേരെയും കുരച്ച് ചാടുന്നതു പതിവായിരിക്കുന്നു. ഇതോടെ വഴിയാത്രക്കാരും നാട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്. ഇന്നലെയും സ്കൂൾവിദ്യാർഥികൾക്കുനേരേ ആക്രമണം ഉണ്ടായി. എസ് എഫ്എസ് സ്കൂൾ വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുട്ടികൾക്കുനേരേ തെരുവുനായ് ക്കൾ കൂട്ടത്തോടെ എത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികൾ പലരും നിലത്തുവീണു. ഇതിനിടെ രംഗം കണ്ട ഓട്ടോ ഡ്രൈവർ കുട്ടികളുടെയും നായ്ക്കളുടെയും ഇടയിലേക്ക് ഓട്ടോ ഓടിച്ചു കയറ്റി. സമീപത്തുണ്ടായിരുന്നവരും ഓടിയെത്തിയതോടെയാണ് നായ്ക്കൾ പിന്തിരിഞ്ഞത്. നായ്ക്കൾ പരസ്പരം കടിപിടികൂടി യാത്രക്കാരെ…
Read More