വിദ്യാർഥിനികളോടു മോശമായി പെരുമാറിയ സംഭവം: അധ്യാപകനെതിരേ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകി; അധ്യാപകന്‍ മുങ്ങി

ഏറ്റുമാനൂർ: വിദ്യാർഥിനികളോടു മോശമായി പെരുമാറിയ അധ്യാപകനെതിരേ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകി. കുറ്റാരോപിതനായ അധ്യാപകൻ ഒളിവിലാണ്. കുറ്റാരോപിതനായ അധ്യാപകൻ, സംഭവം മൂടി വയ്ക്കാൻ ശ്രമിച്ച മൂന്നു അധ്യാപകർ എന്നിവരെ ജോലിയിൽ നിന്നും പുറത്താക്കണമെന്ന് ഇന്നലെ ചേർന്ന രക്ഷിതാക്കളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഏറ്റുമാനൂർ പോലീസ് ഇന്നലെയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. അധ്യപകനെ പിടികൂടാത്തത്തിനാൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ പരാതി ലഭിച്ചിട്ടും മൂടിവയ്ക്കാൻ ശ്രമിച്ചതിന് പ്രധാന അധ്യാപകൻ ഉൾപ്പെടെ മൂന്നു പേർക്ക് എതിരെ കേസ് എടുക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം 17ന് ആണ് അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങളുമായി രണ്ടു വിദ്യാർഥിനികളുടെ മാതാപിതാക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയത്.

Read More

എനിക്ക് ടിക്കറ്റുണ്ടോ..? രാജമല ടിക്കറ്റ് കൗണ്ടറിൽ ഒറ്റയാൻ ഇറങ്ങി; ആളുകൾ ചിതറിയോടി

മൂന്നാർ: വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്നതിനിടെ രാജമലയിൽ കാട്ടാന ഇറങ്ങി. ആനയെക്കണ്ട് സഞ്ചാരികൾ ചിതറിയോടി. പാർക്ക് ഒരു മണിക്കൂറോളം അടച്ചിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് മൂന്നാർ – മറയൂർ അന്തർസംസ്ഥാന പാതയിലൂടെ ഒറ്റയാൻ എത്തിയത്. നാട്ടാനയാണ് വരുന്നതെന്നു കരുതി പലരും റോഡിൽനിന്നു മാറാൻ ശ്രമിച്ചില്ല. കാട്ടാനയാണെന്നു വനംവകുപ്പ് ജീവനക്കാർ സന്ദർശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്‍റെ കെട്ടിടങ്ങളിൽ അഭയം തേടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ‌നിന്നിരുന്നവരെ ജീവനക്കാർ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. കഴിഞ്ഞ ദിവസം നയമക്കാട് ഭാഗത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ഇന്നലെ ഉച്ചയോടെ പാർക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ദേശീയോദ്യാനത്തിന്‍റെ അഞ്ചാം മൈൽ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് വഴിയടച്ച് ആന നിലയുറപ്പിച്ചത്. കൊന്പൻ കാടുകയറിയതോടെയാണ് പാർക്ക് വീണ്ടും തുറന്നത്.

Read More

വെള്ളൂർ കരിപ്പാടത്തെ ജാതിക്ക മോഷണം; പിന്നിൽ ലഹരിവിൽപ്പന സംഘം; സിസിടിവി ദൃശ്യങ്ങളിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാർ

തലയോലപ്പറന്പ്: വെള്ളൂർ കരിപ്പാടത്തെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്‌‌ടിച്ചതിനു പിന്നിൽ ലഹരി വിൽപ്പന സംഘത്തിലെ കണ്ണികളെന്നു സൂചന. ജാതിക്ക വീട്ടുമുറ്റത്തു നിന്നെടുത്തശേഷം ചാക്കിലാക്കി ഇവർ ചെന്പ് ഏനാദി ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. കരിപ്പാടം പാറയ്ക്കൽ ഭാഗത്ത് താമസിക്കുന്ന നിരവധി മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളുടെ വീട് കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. കരിപ്പാടം പാറയ്ക്കലും, ബ്രഹ്മമംഗലം, വൈപ്പാടമ്മേൽ ഭാഗങ്ങളിൽ കഞ്ചാവു വിൽപ്പനയും ഉപഭോഗവും വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഏതാനും ദിവസം മുന്പ് കരിപ്പാടത്തെ മറ്റൊരു വീട്ടിൽ നിന്നും ജാതിക്ക മോഷണം പോയിരുന്നു. ഗ്രാമപ്രദേശത്തെ സ്വൈര്യ ജീവിതത്തിനു വിഘാതമാകുന്ന ലഹരി വിൽപ്പന സംഘത്തിനും മോഷ്ടാക്കൾക്കുമെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

കഞ്ചാവ് വിൽപനയെക്കുറിച്ച്  പോലീസിന് വിവരം നൽകിയതിലെ വൈരാഗ്യം; വീട്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾക്കൂടി പോലീസ് പിടിയിൽ

കോട്ടയം: വീട് കയറി ആക്രമിച്ച സംഭവത്തിൽ ഒരാളെക്കൂടി കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഒളശ വാഴയിൽ അനന്ദുവിനെ(21)യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തിനു വേണ്ടിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ ഉൾപ്പെട്ട ഗുണ്ട വിനീത് സഞ്ജയൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഒരു മാസം മുന്പു ഒളശ സ്വദേശി അഖിലിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. പ്രദേശത്ത് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിനെതിരേ അഖിലിന്‍റെ നേതൃത്വത്തിൽ സംഘടിച്ചു പോലീസിൽ പരാതി നല്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിനാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് .

Read More

എയർ ഹോൺ ശബ്ദം കേട്ട് ഇടഞ്ഞ് ഓടിയ ശിവനെ  പ്രകോപിപ്പിച്ച്  യുവാക്കളുടെ മൊബൈയിൽ ഷൂട്ടിംഗും; ആനയ്ക്ക് മുന്നിലും പിന്നിലൂടെയും ബൈക്കിലെത്തിയാണ് വീഡിയോ പകർത്തിയത്

കുമരകം: ചെങ്ങളം മരുതനയിൽ ഇന്നലെ ആന ഇടഞ്ഞതിനു കാരണം സ്വകാര്യ ബസ് എയർ ഹോണ്‍ മുഴക്കിയതാണെന്ന് സമീപവാസികൾ. മദപ്പാടിന്‍റെ ലക്ഷണമുണ്ടായിരുന്ന ആനയെ മറികടക്കുന്നതിനിടയിൽ അറുപറ ഭാഗത്തുവച്ച് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ആന ഓടാൻ തുടങ്ങിയത്. ഇടഞ്ഞോടിയ തിരുനക്കര ശിവന്‍റെ പിന്നാലെ രണ്ട് പാപ്പാന്മാരും അവരുടെ പിന്നാലെ ബൈക്കോടിച്ച് മൊബൈലിൽ വീഡിയോ പകർത്താൻ പാഞ്ഞ യുവാക്കളുടെ ശ്രമവും പ്രകോപനത്തിനു കാരണമായി. ആന മരുതന ജംഗ്ഷനിലെത്തിയപ്പോൾ ചേർത്തലയിൽ നിന്നും നിറയെ യാത്രക്കാരുമായി യാത്രിക് ബസ് എതിരെ വന്നതോടെ ബസിനു നേരേ അക്രമം അഴിച്ചുവിടുകയും ചെയ്തു. പീന്നിടാണ് ആന ഇടവഴിയിലേക്ക് പ്രവേശിച്ചത്. ഇടക്കരിച്ചിറ റോഡിൽ കൂടി ഏതാനും ദൂരം സഞ്ചരിച്ചശേഷം നിലയുറപ്പിച്ച ആന സുരക്ഷിതനായി എന്ന തോന്നലിലാകണം കുടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. ആനയുടെ അടുത്തേക്ക് കാഴ്ചക്കാരെ കടത്തി വിടാതെ കുമരകം എസ്ഐ ജി. രജൻ കുമാറിന്‍റെ നേതൃത്വത്തിൽ കുമരകം പോലീസ് നടത്തിയ…

Read More

ആനയ്ക്കും പോസ്റ്റിനു മിടയിൽ ഞെരുങ്ങി മരിച്ച  പാപ്പാൻ വിക്രമന്‍റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും; അസ്വാഭാവിക മരണത്തിനു കേസെടുത്തു

കുമരകം: ഇടഞ്ഞോടിയ ആന വൈദ്യുത പോസ്റ്റിനിടയിൽ വച്ചു ഞെക്കികൊലപ്പെടുത്തിയ പാപ്പാന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. തിരുവനന്തപുരം ശ്രീവരാഹം മണക്കാട് പനമൂട് വീട്ടിൽ എം. എസ്. വിക്രമൻ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. വിക്രമന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയശേഷം മാത്രമേ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കുമരകം പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5.30നു തിരുനക്കര മഹാദേവ ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള തിരുനക്കര ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്‍റെ ആറാട്ട് എഴുന്നള്ളിപ്പിനുശേഷം ആനയെ ചെങ്ങളത്തുകാവിലേക്കു തളയ്ക്കാനായി കൊണ്ടുപോവുകയായിരുന്നു. ഇല്ലിക്കൽ ആന്പക്കുഴി ഭാഗത്ത് എത്തിയപ്പോഴേക്കും ആന ഇടയുകയായിരുന്നു. ഇതു കണ്ടതോടെ ഇതുവഴിയെത്തിയ സ്വകാര്യ ബസ് നിർത്തി. ഇതോടെ ഇടഞ്ഞ ആന നിറെയ യാത്രക്കാരുണ്ടായിരുന്ന…

Read More

എടിഎമ്മിൽ നിന്നു  കിട്ടിയ നോട്ടുകൾ കീറിയതും ഒട്ടിച്ചതും! അത്യാവശ്യക്കാർക്ക് വീണ്ടും ബാങ്ക് കയറിയിറങ്ങേണ്ട അവസ്ഥ

കുമരകം: ബാങ്കിന്‍റെ എടിഎമ്മിൽ നിന്നും ലഭിച്ച കറൻസിനോട്ടുകൾ കൈമാറ്റം ചെയ്യാൻ സാധിക്കാത്തവയാണെന്ന് പരാതി. കീറിയതും ഒട്ടിച്ചതുമായ നോട്ടുകളാണ് ഏറെയും. മഷി പുരണ്ട നോട്ടുകൾക്കും കുറവില്ല. ഇന്നു രാവിലെ കുമരകത്തെ ഒരു എടിഎമ്മിൽ നിന്നും ലഭിച്ച നോട്ടുകളാണ് ഉപയോഗ ശൂന്യമായ നിലയിലുള്ളത്. 20,000 രൂപ പിൻവലിച്ച ഉപയോക്താവിന് ലഭിച്ച 500 രൂപ നോട്ടുകളിലേറെയും കീറി പ്ലാസ്റ്റിക് ഒട്ടിച്ചവയായിരുന്നു. തുടർന്ന് ഈ എംടിഎമ്മിൽ നിന്ന് പണമെടുത്ത പലർക്കും മോശം നോട്ടുകളാണ് ലഭിച്ചത്. രാവിലെ അത്യാവശ്യത്തിന് പണമെ ടുത്തവർ നോട്ട് ബാങ്കിൽ നൽകി മാറിയെടുക്കേണ്ട ഗതികേടിലാണ്.

Read More

ഒരൊറ്റ മഴ മതി കാഞ്ഞിരപ്പള്ളി  മുങ്ങാൻ; വെള്ളക്കെട്ടിൽ റോഡ് കാണാനാവാതെ ഇരുചക്രവാനങ്ങൾ അപകടത്തിൽപ്പെടുന്നു; കാൽനടയാത്ര ദുഷ്കരവും

കാഞ്ഞിരപ്പള്ളി: ഒരൊറ്റ മഴ മതി കാഞ്ഞിരപ്പള്ളി മുഴുവൻ വെള്ളക്കെട്ട് രൂപപ്പെടാൻ. കനത്ത മഴ പെയ്യുന്പോൾ കാഞ്ഞിരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ റോഡ് കാണാനാകാത്ത വിധമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും മണിമല വഴിക്കും ഈരാറ്റുപേട്ട റോഡിലും കെകെ റോഡിലുമാണ് വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് കാൽനടയാത്രകരെയാണ്. വാഹനങ്ങൾ ചീറിപ്പായുന്പോൾ ദേഹത്ത് വെള്ളം തെറിക്കാതെ ഒഴിഞ്ഞു മാറുന്നതു തന്നെ സാഹസികമാണ്. വെള്ളക്കെട്ടിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന മറ്റൊരു കൂട്ടർ ഇരുചക്ര വാഹന യാത്രികരാണ്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ മിക്കവാറും റോഡിലെ കുഴികളിൽ ചാടി റോഡിൽ തെന്നി വീണ് അപകടങ്ങൾ പതിവാണ്, ഒപ്പം മറ്റ് വലിയ വാഹനങ്ങൾ കടന്നു പോകുന്പോൾ ദേഹമാകെ വെള്ളത്തിൽ കുളിച്ചാകും ഇവരുടെ യാത്ര. ഓടകൾ ഇല്ലാത്തതും ഉള്ളത് തടസം നിറഞ്ഞതുമാണ് മിക്ക വെള്ളക്കെട്ടിനും കാരണമാകുന്നത്. പല ഓടകളും അടഞ്ഞതിനാൽ വെള്ളം മുഴുവൻ റോഡിലൂടെയാണ്…

Read More

സ്വകാര്യ ബസുടമകൾ പ്രക്ഷോഭത്തിലേക്ക്;  20ന് സംസ്ഥാന വ്യാപകമായി  സൂചനാ പണിമുടക്ക്; 13ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും 

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ചു കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നാളെ രാവിലെ ജില്ലാ കളക്ടറേറ്റിലേക്കു മാർച്ചും ധർണയും നടക്കും. 13ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു മാർച്ചും ധർണയും നടത്തും. തുടർന്നാണ് 20നു സംസ്ഥാന വ്യാപകമായി സർവീസുകൾ നിർത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുന്നത്. പിന്നീടും പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ 21ന് അസോസിയേഷന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നു ഭാവി പരിപാടികൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ധനവില, ചേസിസ്, ഇൻഷ്വറൻസ് പ്രീമിയം, സ്പെയർപാർട്സ്, ജീവനക്കാരുടെ വേതനം, ടയർ ലൂബ്രിക്കന്‍റ്സ് എന്നിവയുടെ അമിതവിലവർധന മൂലം ബസ് വ്യവസായം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. 2018ൽ ബസ് ചാർജ് വർധിപ്പിക്കുന്പോൾ ലിറ്ററിന് 64രൂപയായിരുന്ന ഡീസലിന് 71രൂപയായി ഉയർന്നു. 34,000ത്തോളം സ്വകാര്യബസുകൾ 12500 ആയികുറഞ്ഞു. സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന മിക്ക മേഖലകളിലൂം കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചതും വരുമാനത്തെ ബാധിച്ചുവെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസിയുടെ കടന്നുകയറ്റം…

Read More

ഇനി നാറ്റിക്കില്ല..! കോട്ടയം – കുമരകം റോഡിൽ പൊളിഞ്ഞു കിടക്കുന്ന ഓട നന്നാക്കാൻ നടപടിയായി

കോട്ടയം: ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഓട നന്നാക്കുന്നതിനുള്ള നടപടിയായി. കോട്ടയം – കുമരകം റോഡിൽ ബേക്കർ ജംഗ്ഷനും ദീപികയ്ക്കുമിടയിൽ അപകടകരമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഓടയാണ് നന്നാക്കുന്നത്. താലൂക്ക് വികസന സമിതിയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യമറിയിച്ചത്. ബേക്കർ ജംഗ്ഷൻ മുതൽ ആരംഭിക്കുന്ന ഓടനവീകരണത്തിന്‍റെ ഭാഗമായി ഈ ഭാഗവും നന്നാക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തിയായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകരമായ രീതിയിൽ ഓട പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കാണിച്ച് കേരള കോണ്‍ഗ്രസ് ബി ജില്ലാ സെക്രട്ടറിയും വികസന സമിതിയംഗവുമായ സാൽവിൻ കൊടിയന്തറയാണ് വിഷയം വികസന സമിതിക്കു മുന്പാകെ അവതരിപ്പിച്ചത്. ദിവസവും നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നു പോകുന്ന വഴിയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഓട വലിയ അപകട സാധ്യതയാണ് സൃഷ്്ടിക്കുന്നത്. കുമരകം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതും…

Read More