പാലാ: പാലായിൽ വിധിയെഴുത്തിന് ഇനി മൂന്നുനാൾ. നാലാം ദിവസം വോട്ടെടുപ്പ്. പ്രചാരണം തീരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സ്ഥാനാർഥികൾ. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കൊട്ടിക്കലാശം. തിങ്കളാഴ്ച വോട്ടെടുപ്പ്. ആകെ വോട്ടർമാർ 1,79,107. പുരുഷൻമാർ 87,72,9. സ്ത്രീകൾ 91,37,8. 27ന് രാവിലെ വോട്ടെണ്ണൽ. രാവിലെ 11ന് ഫലപ്രഖ്യാപനം. അഡ്വ. ജോസ് ടോം (യുഡിഎഫ്), മാണി സി. കാപ്പൻ (എൽഡിഎഫ്), എൻ. ഹരി (എൻഡിഎ) ഉൾപ്പെടെ 13 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. ആവേശകരമായ ഇലക്ഷൻ സമ്മേളനങ്ങൾക്കു പുറമെ പര്യടനവും കുടുംബയോഗങ്ങളുമായി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ തുടങ്ങിയവർ എൽഡിഎഫ് പ്രചാരണത്തിൽ സജീവമായി. പി.കെ. കൃഷ്ണദാസ്,…
Read MoreCategory: Kottayam
കളക്ടറുടെ ഉത്തരവിനു പുല്ലുവില; ആരുപറഞ്ഞാൽ അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റും?
മൂലമറ്റം: മൂലമറ്റം കെഎസ്ആർ ടി സി ബസ്സ്റ്റാൻഡ് പരിസരത്ത് അപകട ഭീഷണിയായി നിൽക്കുന്ന വൻമരങ്ങൾ വെട്ടിമാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. അഡ്വ.ടോം മാത്യു നൽകിയ പരാതിയിലാണ് കളക്ടർ ഇടപെട്ടത്. എന്നാൽ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കേണ്ട പൊതുമരാമത്ത് വകുപ്പധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. കെ എസ് ആർടിസി ബസ്സ്റ്റാൻഡ്, എസ് ബി ഐ, കെ എസ്ഇബി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് വൻമരങ്ങൾ ഭീഷണിയാണ്. കഴിഞ്ഞ ദിവസം മൂലമറ്റത്ത് ഉണ്ടായ ശക്തമായ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ മറിഞ്ഞ് വീണിരുന്നു. മൂലമറ്റം വഴി വാഗമണ്ണിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾ ഈ വൻ മരത്തിന്റെ സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. പതിപ്പിള്ളി, മണപ്പാടി,കണ്ണിക്കൽ, ഇലപ്പള്ളി, എടാട് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളും നാട്ടുകാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ ശക്തമായ കാറ്റിനെ അതിജീവിക്കാനുള്ള സാധ്യത…
Read Moreജനുവരി 17 മുതൽ മേയ് വരെ! ഏലത്തോട്ടം ഉടമ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി; പ്രതി മുങ്ങി
രാജകുമാരി: ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഏലം എസ്റ്റേറ്റ് ഉടമയ്ക്കെതിരെ പോലീസ് 376-ാം വകുപ്പ് പ്രകാരം കേസെടുത്തു.മുൻപ് കെആർവി എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന ജിഐഇ പ്ലാന്റേഷൻസ് ഉടമ തൃശൂർ സ്വദേശി അബ്ദുൾ ഖാദറി (44) നെതിരെയാണ് ശാന്തൻപാറ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 17 മുതൽ മേയ് വരെ ജീവനക്കാരിയെ പീഡനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നും 45 വയസുള്ള സ്ത്രീയുടെ പരാതിയിൽ പറയുന്നു. രണ്ടാഴ്ച മുൻപ് പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതി അബ്ദുൾ ഖാദർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചതായി ശാന്തൻപാറ സിഐ ടി. ആർ. പ്രദീപ്കുമാർ അറിയിച്ചു.
Read Moreസൈഡ് നൽകിയില്ല! കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദനം; സംഭവം അടിമാലിയില്‍
അടിമാലി: കെഎസ്ആർടിസി ബസിനെ മറികടക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് ഡൈവർക്ക് യുവാക്കളുടെ മർദനം. ആറാം മൈൽ പുതുക്കേരിൽ പി.എസ്. പ്രദീപ് (38) നെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ യുവാക്കളുടെ അഞ്ചംഗ സംഘത്തെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. മയ്യനാട് തട്ടാമല സ്വദേശികളായ ഐഷാ മാൻസിൽ റഹ്മത്തുള്ള(22), ഉഷസ് വീട്ടിൽ തോമസ് ജഫ്രി (23), മുളവന തണൽ വീട്ടിൽ വിനീത് (20), കുരീപ്പുഴ ജോണ്‍ വില്ല ഫെബി (24), കുരീപ്പുഴ കുഴിക്കാട്ടിൽ സുധീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.10-നാണ് സംഭവം. മൂന്നാറിൽനിന്ന് അടിമാലിക്കു വരികയായിരുന്ന ബസ് അടിമാലിക്കുസമീപം എട്ടുമുറി ഭാഗത്ത് മൂന്നു ബൈക്കുകളിലായി എത്തിയവർ ഇടത്, വലത് ഭാഗത്തുകൂടി ബസിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും ഒരു ബൈക്കിന് മറികടക്കാൻ കഴിയാതെവന്നു. ഇതിൽ ക്ഷുഭിതരായ ബൈക്ക് യാത്രികർ അടിമാലി ടൗണിൽ ബസ്…
Read Moreസ്റ്റുഡിയോ ഉടമകൾ ജാഗ്രതൈ; ഹാക്കർമാർ പിന്നാലെ! ചിത്രങ്ങൾ തട്ടിയെടുത്ത് വിലപേശുന്ന പുതിയ തന്ത്രവുമായാണ് ഹാക്കർമാർ
കട്ടപ്പന: കന്പ്യൂട്ടർ ഹാക്കർമാർ തട്ടിപ്പിന്റെ പുതിയ മേഖലയിലേക്കു കടന്നു. ഫോട്ടോ സ്റ്റുഡിയോകളെയാണ് ഇത്തവണ ഉന്നമിട്ടിരിക്കുന്നത്. സ്റ്റുഡിയോകളിലെ കന്പ്യൂട്ടറുകൾ ഹാക്കുചെയ്ത് അതിലെ ചിത്രങ്ങൾ തട്ടിയെടുത്ത് വിലപേശുന്ന പുതിയ തന്ത്രവുമായാണ് ഹാക്കർമാർ രംഗത്തെത്തിയിരിക്കുന്നത്. ഹൈറേഞ്ചിലെ ഒരു സ്റ്റുഡിയോയിലെ എട്ടു കന്പ്യൂട്ടറുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടു. ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ വന്ന വിൻഡോ ക്ലോസ് ചെയ്തപ്പോൾ വൈറസ് കന്പ്യൂട്ടറിൽ കയറുകയായിരുന്നു. കന്പ്യൂട്ടറിലെ മുഴുവൻ ചിത്രങ്ങളുടെ വിവരങ്ങളും പുതിയ ഗൂഗിൾ ക്രോം വിൻഡോയിലൂടെ തെളിഞ്ഞുവന്നു. ഉടൻതന്നെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചശേഷം കന്പ്യൂട്ടറിലെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഒന്നുപോലും ഓപ്പണ്‍ ആകുന്നില്ല. വീണ്ടും ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചപ്പോൾ ചിത്രങ്ങൾ തിരികെ നൽകണമെങ്കിൽ ലക്ഷങ്ങൾ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വന്നുതുടങ്ങി. 72 മണിക്കൂറിനുള്ളിൽ 750 യുഎസ് ഡോളർ നൽകണമെന്നും വൈകിയാൽ ലക്ഷങ്ങളുടെ വർധനയുണ്ടാകുമെന്നുമുള്ള സന്ദേശങ്ങളും പിന്നാലെ എത്തി. വിവാഹം, മൃതസംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും പാസ്പോർട്ട് സൈസ്…
Read Moreചിങ്ങവനത്തുനിന്ന് പ്ലസ്ടുവിദ്യാർഥിനികളെ കാണാതായി; പോലീസിന്റെ സമയോചിതമായ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയ സംഭവമിങ്ങനെ…
കോട്ടയം: ഫോണ്‍ എടുക്കാതെ വീടുവിട്ട പെണ്‍കുട്ടികൾ വഴി പോക്കന്റെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ പോലീസ് പാഞ്ഞെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്ന് വീട്ടിലാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടലിൽ പിടിവിട്ടുപോകാമായിരുന്ന രണ്ടു പെണ്‍കുട്ടികളെ വീട്ടിലെത്തിക്കാൻ സാധിച്ചു. കുറിച്ചി സ്വദേശിനികളായ പ്ലസ് വണ്‍ വിദ്യാർഥിനികളെ ഇന്നലെ രാവിലെയാണ് കാണാതായത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായപ്പോൾ വീട്ടുകാർ ചിങ്ങവനം പോലീസിനെ സമീപിച്ചു. പെണ്‍കുട്ടികൾ സ്കൂളിൽ എത്താതെ ബസിൽ കോട്ടയം ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കോട്ടയം നഗരത്തിൽ തെരച്ചിൽ നടത്തുന്പോൾ രാത്രി ഒൻപത് മണിക്കാണ് പെണ്‍കുട്ടികളിൽ ഒരാൾ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ച് സംസാരിച്ചത്. നാഗന്പടത്തുള്ള ഒരു പള്ളിയിൽ എത്തിയ പെണ്‍കുട്ടികൾ അവിടെയെത്തിയ മറ്റൊരാളുടെ ഫോണിലൂടെയാണ് സുഹൃത്തുമായി സംസാരിച്ചത്. പെണ്‍കുട്ടികളെ കാണാതായതിനെ തുടർന്ന് അടുത്ത സുഹൃത്തുക്കളോട് വിവരം ആരാഞ്ഞിരുന്നു. അതിനാൽ പെണ്‍കുട്ടികൾ വിളിച്ച വിവരവും ഫോണ്‍ നന്പരും നിമിഷങ്ങൾക്കുള്ളിൽ പോലീസിന് ലഭിച്ചു.…
Read Moreകൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേയടിച്ച് കവർച്ച; പ്രതികൾ പിടിയിൽ; അറസ്റ്റിലാകുമ്പോൾ ഇരുവരും മദ്യലഹരിയിലെന്ന് പോലീസ്
കോട്ടയം: നഗര മധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ കുരുമുളക് സ്പ്രേയടിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. തിരുവാതുക്കൽ സ്വദേശി അഖിൽ, തിരുവാർപ്പ് സ്വദേശി ബാദുഷ എന്നിവരെ ഇന്നു പുലർച്ചെയാണ് പിടികൂടിയത്. പിടികൂടുന്പോൾ നല്ല മദ്യലഹരിയിലായിരുന്നു പ്രതികൾ. അതിനാൽ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. മോഷണം, തട്ടിപ്പ് , പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ സ്പെഷൽ സ്ക്വാഡിലെ സമർഥരായ പോലീസുകാരാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കൊറിയര#് സ്ഥാപനത്തിൽ തെളിവെടുപ്പിന് കൊണ്ടുവരും. കോട്ടയം പോസ്റ്റ് ഓഫിസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവിസ് ഓഫീസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നാണ് കവർച്ച നടന്നത്. ഒരു ലക്ഷത്തോളം രൂപ പ്രതികൾ കവർച്ച ചെയ്തു. കവർച്ചയ്ക്കുശേഷം പണവുമായി കടന്നുകളഞ്ഞ സംഘം രക്ഷപെടുന്നതിനിടയിൽ…
Read Moreതലനാട് ജോസ് ടോം, ഭരണങ്ങാനത്ത് മാണി സി കാപ്പൻ, മുത്തോലിയിൽ എൻ ഹരി; വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു
പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പര്യടനം ഇന്നു തലനാട് പഞ്ചായത്തിൽ. രാവിലെ എട്ടിനു തലനാട് പഞ്ചായത്തിലെ മേലടുക്കത്തു നിന്ന് പര്യടനം ആരംഭിച്ചു. നൂറുകണക്കിനാളുകളാണ് ഓരോ പോയിന്റുകളിലും പങ്കെടുക്കുന്നത്. ജോസ് ടോമിന്റെ ചിഹ്നമായ പൈനാപ്പിളും സ്വീകരണ സ്ഥലങ്ങളിൽ കൊണ്ടുവരുന്നുണ്ട്. കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥിയുടെ ചിഹ്നത്തിനൊപ്പം കെ.എം മാണിയുടെ ഛായാചിത്രവുമായാണ് പ്രവർത്തകർ എത്തുന്നത്. ഇന്നലെ രാവിലെ കരൂർ പഞ്ചായത്തിലെ അന്തിനാട്ടിൽ കൊടിക്കുന്നിൽ സുരേഷ് എംപി തുറന്ന വാഹനത്തിലെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യപ്പാൾ, അന്ത്യാളം, പഞ്ചായത്ത് ജംഗ്ഷൻ, നെച്ചിപ്പുഴൂർ ബാങ്ക് ജംഗ്ഷൻ, ലക്ഷം വീട്, നെല്ലാനിക്കാട്ടുപാറ, മങ്കൊന്പ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വലവൂരിൽ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് രാമപുരം പഞ്ചായത്തിലെ പര്യടനം ചക്കാന്പുഴ ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. കൊണ്ടാട്, കുടപ്പുലം, ചേറ്റുകുളം, ആനിച്ചുവട് ജംഗ്ഷൻ, അമനകര, ഏഴാച്ചേരി…
Read Moreപിണറായി വിജയൻ, എ.കെ. ആന്റണി, മുരളീധര റാവു, പാലായുടെ മണ്ണിലേക്ക് നേതാക്കളുടെ ഒഴുക്ക്
കോട്ടയം: ഉപതെരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണ പ്രവർത്തനങ്ങൾക്ക് വീറും വാശിയും പകർന്ന് ജനനേതാക്കൾ ഇന്നു പാലായിൽ എത്തും. എൽഡിഎഫിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനു വേണ്ടി കേണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുമാണ് ഇന്ന് പാലായിലെത്തുന്നത്. ആന്റണി പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ. ജോസഫും പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിനു പാലാ കുരിശുപള്ളി കവലയിൽ നടക്കുന്ന മഹാസമ്മേളനം എ. കെ. ആന്റണി എംപി ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംപി, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി, നേതാക്കളായ പി. ജെ. ജോസഫ് എംഎൽഎ , ജോസ് കെ. മാണി എംപി,…
Read Moreജനങ്ങളുടെ ഉറക്കം കെടുത്തി സെമി ഹൈസ്പീഡ് റെയിൽപാതയ്ക്കു സ്ഥലം ഏറ്റെടുക്കൽ; അടയാളപ്പെടുത്തൽ തുടങ്ങി
കടുത്തുരുത്തി: ജനങ്ങളുടെ ഉറക്കം കെടുത്തി തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി അടയാളപ്പെടുത്തൽ തുടങ്ങി. കോട്ടയം ജില്ലയിൽ മുളക്കുളത്തുനിന്നുമാണ് പാത ആരംഭിക്കുന്നത്. മുളക്കുളം കളന്പൂർ പാലത്തിലും മുളക്കുളം അന്പലപ്പടിക്ക് സമീപം മുളക്കുളം-വെള്ളൂർ റോഡിലും കുന്നപ്പിള്ളിയിലുമാണ് മാർക്കിംഗ് നടത്തിയതായി ശ്രദ്ധയിൽപെട്ടിരിക്കുന്നത്. ഇവിടെനിന്നും കടുത്തുരുത്തി വഴിയാണ് പാത കടന്നു പോവുന്നത്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് (കെആർഡിസി) നിർമാണ ചുമതല. ഓരോ അഞ്ച് കിലോ മീറ്റർ ദൂരത്തുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റെയിൽ പാതയ്ക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നതായി പറഞ്ഞു കേൾക്കുന്നത്. ഇതുകൂടാതെ രണ്ട് ഭാഗങ്ങളിലേക്കുമായി 15 മീറ്റർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ലെന്നാണ് നിയമമെന്ന് അറിയുന്നു. ഇങ്ങനെയാണെങ്കിൽ 55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതോടെ ആയിരകണക്കിനാളുകളുടെ സ്ഥലമാണ് ഇതിനാവിശ്യമായി വരിക. മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗതയിലാണ് സെമി ഹൈസ്പീഡ്…
Read More