മണർകാട്: മണർകാട് കവലയിൽ നടപ്പാക്കിയ ഗതാഗതപരിഷ്കാരം വിജയിച്ചെങ്കിലും റോഡിന്റെ ശോച്യാവസ്ഥ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കുന്നു. പോലീസും പഞ്ചായത്തും വാക്പോര് നടത്തിയ ഗതാഗതപരിഷ്കാരം സന്പൂർണവിജയം കാണണമെങ്കിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബൈപ്പാസ് റോഡ് നവീകരിക്കണം. കവലയിലെ വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണാനും അധികൃതർ ശ്രദ്ധിക്കണം. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാളും ഓണത്തിരക്കും മണർകാട് കവലയെ ഇത്തവണ കുരുക്കിലാക്കിയില്ല. മുൻവർഷങ്ങളിലെ പെരുന്നാൾ സമയങ്ങളിലും തിരക്കുള്ളപ്പോഴും കവല കുരുക്കിൽ മുങ്ങിയിരുന്നു. ഇത്തവണ കാര്യമായ കുരുക്ക് അനുഭവപ്പെട്ടില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബൈപ്പാസ് റോഡ് നവീകരിക്കാനോ ടാറിംഗ് നടത്തുവാനോ പെരുന്നാൾ, ഓണത്തിരക്ക് സമയങ്ങളിൽ സാധിച്ചില്ല. റോഡ് ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കണമെന്നു പോലീസും നാട്ടുകാരും പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടത്തിയില്ല. മണർകാട് പെരുന്നാളിനു മുന്നോടിയായി മുൻവർഷങ്ങളിൽ സമീപത്തെ പഞ്ചായത്ത് റോഡ് പഞ്ചായത്തും പൊതുമാരാമത്ത് റോഡ് പിഡബ്ല്യുഡിയും അറ്റകുറ്റപ്പണികൾ നടത്തുക പതിവാണ്. ഏറ്റവും തിരക്കേറിയ…
Read MoreCategory: Kottayam
മുളക് സ്പ്രേ ചെയ്ത് കൊറിയർ സ്ഥാപനത്തിൽനിന്ന് ഒരു ലക്ഷം രൂപ അപഹരിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ കുടുങ്ങുമെന്ന് പോലീസ്
കോട്ടയം: പട്ടാപ്പകൽ നഗരമധ്യത്തിലെ എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർക്കുനേരേ മുളകുപൊടി സ്പ്രേ ചെയ്തു ഒരുലക്ഷം രൂപ പിടിച്ചുപറിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. കൊറിയർ സ്ഥാപനത്തിലെ സിസിടിവിയിൽനിന്നും ലഭിച്ച ദൃശ്യങ്ങളിൽനിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതിയായ തിരുവാതുക്കൽ സ്വദേശികളായ ബാദുഷയും അഖിലുമാണു പണം കവർന്നതെന്നു പോലീസ് പറഞ്ഞു. കോട്ടയം പോസ്റ്റ് ഓഫീസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 12.01നാണു കവർച്ച നടന്നത്. കവർച്ചയ്ക്കുശേഷം പണവുമായി കടന്നുകളഞ്ഞ സംഘം രക്ഷപ്പെടുന്നതിനിടയിൽ പണം നിലത്തുവീണു പോലീസിനു ലഭിച്ചു. ഓഫീസിലുണ്ടായിരുന്ന മാനേജർ പുതുപ്പള്ളി പുതുപ്പറന്പിൽ സനീഷ് ബാബു (25), സൂപ്പർവൈസർ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), ഇന്റർവ്യൂവിന് എത്തിയ നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്കുനേരെയാണു കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. കുരുമുളക് പ്രയോഗത്തിൽ അസ്വസ്ഥത…
Read Moreഅനുഗ്രഹം തേടി ജോസ് ടോം ജോസഫിനെ സന്ദർശിച്ചു; പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫ്
തൊടുപുഴ: പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കേരളകോൺഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദർശിച്ചു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാർഥി, തന്നെ വീട്ടിൽ വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫും വ്യക്തമാക്കി. പാലായിലെ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്.
Read Moreനീണ്ട അവധിക്ക് ശേഷം സർക്കാർ ഓഫീസുകളിൽ തുറന്നു; ഓഫീസുകളിൽ ജനങ്ങളുടെ തിരക്ക്
കോട്ടയം: ഒരാഴ്ചത്തെ നീണ്ട അവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തനം ആരംഭിച്ചതോടെ പലയിടത്തും തിരക്ക്. ഓണം, അവിട്ടം, ചതയം തുടങ്ങിയ വിശേഷ ദിവസങ്ങളായിരുന്നതിനാൽ ഒരാഴ്ചയാണ് സർക്കാർ ഓഫീസുകൾക്ക് അവധി ലഭിച്ചത്. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് സ്ഥിരം കയറിയിറങ്ങുന്ന ഓഫീസുകൾ പോലും തുറക്കാതിരുന്നത് ഏറെ വലച്ചു. ദുരിതാശ്വാസ സഹായം ലഭിക്കാത്തവർക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പരാതി നല്കാൻ കഴിഞ്ഞില്ല. വെള്ളം കയറിയ വീടുകളുടെ ഉടമസ്ഥർക്ക് കഴിഞ്ഞ ഏഴിനകം അവരുടെ അക്കൗണ്ടുകളിൽ പതിനായിരം രൂപ എത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ പലർക്കും സഹായ ധനം കിട്ടിയില്ലെന്ന് പരാതിയുണ്ട്. ഇവരൊക്കെ ഇന്നാകും പരാതിയുമായി താലൂക്ക് ഓഫീസുകളിൽ എത്തുക. അതിനാൽ പല ഓഫീസുകളിലും ഇന്ന് നല്ല തിരക്കുണ്ടാകും. അതുപോലെ സിവിൽ സപ്ലൈസ്, വാട്ടർ അഥോറിറ്റി തുടങ്ങിയ ഓഫീസുകളിലും ഇന്ന് തിരക്ക് അനുഭവപ്പെട്ടു. നഗരസഭാ ഓഫീസുകളിലും തിരക്കാണ്. കാലവർഷക്കെടുതിയിൽ നാശം സംഭവിച്ച വീടുകൾക്ക്…
Read Moreകടുത്തുരുത്തിയിൽ ഒച്ച് ശല്യം; ഒച്ചുകൾ ഇല തിന്നൊടുക്കുന്നത് വ്യാപകമായ വിളനാശത്തിന് കാരണമാകുന്നുവെന്ന് കർഷകർ
കടുത്തുരുത്തി: കൃഷിക്കും മനുഷ്യർക്കും ഭീഷണിയായ ആഫ്രിക്കൻ ഒച്ചിനെ കടുത്തുരുത്തി മേഖലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശ്ശേരി പ്രദേശത്താണ് ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. വെള്ളാശേരി ചെന്നക്കുടിയിൽ ജോസിന്റെ അഞ്ച് ഏക്കർ സ്ഥലത്താണ് ഇവയെ ആദ്യം കണ്ടത്. പിന്നീട് കർഷകനായ ക്രിസ്റ്റഫർ വില്ലയിൽ ടോമിന്റെ പുരയിടത്തിലും ഒച്ചുകളെ കൂട്ടത്തോടെ കണ്ടെത്തി. ഇപ്പോൾ സമീപത്തെ പല വീടുകളിലും പുരയിടങ്ങളിലും ഒച്ചുകളുടെ ശല്യം വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. ആപ്പാഞ്ചിറ തോട്ടിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഒച്ചുകളുടെ സാന്നിധ്യം പ്രദേശത്ത് കാണാൻ തുടങ്ങിയത്. പകൽ സമയത്ത് കാര്യമായി കാണപ്പെടാത്ത ഒച്ചുകൾ രാത്രിയിലാണ് ഭക്ഷണം ശേഖരിക്കുന്നതിനായി പുറത്തിറങ്ങുന്നത്. ഇവ ക്രമാതീതമായി പെരുകുന്നത് പ്രദേശത്തെ വാഴ, ചേന, കപ്പളം, മാവ്, പ്ലാവ് തുടങ്ങിയ കൃഷികൾക്കെല്ലാം ഭീഷണിയാണ്. സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം ഇല ഒച്ചുകൾ തിന്നൊടുക്കുന്നത് വ്യാപകമായ വിളനാശത്തിന് കാരണമാകുന്നുണ്ട്. ഈ വിളകൾ ഭക്ഷിക്കുന്ന മനുഷ്യരിലേക്കും വളർത്ത് മൃഗങ്ങളിലേക്കും രോഗം…
Read Moreകാഴ്ചകളുടെ വസന്തമൊരുക്കി അഞ്ചുനാട് സഞ്ചാരികളെ മാടിവിളിക്കുന്നു
മറയൂർ: അവധിക്കാലം ആഘോഷമാക്കാൻ വൈവിധ്യ കാഴ്ചകളുടെ വസന്തമൊരുക്കി മറയൂർ, കാന്തല്ലൂർ മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. കഴിഞ്ഞ രണ്ടു പ്രകൃതി ദുരന്തങ്ങളിലും ഒന്നും ബാധിക്കാത്ത മേഖലയാണ് മറയൂർ, കാന്തല്ലൂർ മലനിരകൾ. മഴയുടെ നിഴലിൽ കഴിയുന്ന ഇവിടെ വെള്ളച്ചാട്ടങ്ങളുടെ സമൃദ്ധിയാണ് ഏറ്റവും മനോഹരമായ കാഴ്ച. തൂവാനം, കച്ചാരം, കരിമൂട്ടി, ഇരച്ചിൽപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധിയുടെ നിറവിലാണ്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഏർപ്പെടുത്തിയ ട്രെക്കിംഗിലൂടെ തൂവാനം വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയും. ബാക്കിയുള്ള സ്ഥലങ്ങളിൽ ജീപ്പുകളിൽ എത്താം. കാന്തല്ലൂർ മലനിരകളിൽ ശീതകാല പഴവർഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വിളവെടുക്കാൻ പാകത്തിൽ കിടക്കുന്ന ആപ്പിളുകളാണ് സഞ്ചാരികളുടെ മനംകവരുന്നതിൽ ഒന്നാമൻ.ബ്ലാക്ക്ബെറി, വിവിധയിനം പ്ലമുകളും പീച്ചുകളും, സബർജിൽ, ഓറഞ്ച്, നെക്ടറിൻ, സീതപ്പഴം, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളുടെ വൈവിധ്യ കലവറയാണ് ഇവിടെ വിളവെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വിവിധയിനം ബീൻസുകൾ തുടങ്ങിയവ വിളയുന്ന ശീതകാല പച്ചക്കറി…
Read Moreപാലാ വിധിയെഴുത്തിന് ഒരാഴ്ച ; സൂപ്പർ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി മുന്നണികൾ
കോട്ടയം: പാലായിൽ വിധിയെഴുത്തിനു ഒരാഴ്ച ബാക്കി നിൽക്കേ കളത്തിൽ സൂപ്പർ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണു മൂന്നു മുന്നണികളും എൽഡിഎഫിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം മണ്ഡലത്തിൽ ക്യാന്പ് ചെയ്തു പ്രചാരണം ഏറ്റെടുക്കുന്പോൾ യുഡിഎഫിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണു ചുക്കാൻ പിടിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനെ കളത്തിലിറക്കിയാണ് എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. നാളെ മുതൽ സൂപ്പർ താരങ്ങളെന്ന പോലെ നേതാക്കൾ പാലായിലെത്തുന്നതോടെ തീപാറും പ്രചാരണമായിരിക്കും പാലായിൽ. കുടുംബയോഗങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും യുഡിഎഫിന്റെ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാലായിൽ ക്യാന്പ് ചെയ്യുകയാണ്. ഇന്നലെ സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടി ഇന്നു മുതൽ 19 വരെ വിവിധ പഞ്ചായത്തുകളിലായി ഇരുപതോളം കുടുംബയോഗങ്ങളിൽ പങ്കെടുക്കും. ഇന്നു രാവിലെ മുത്തോലിയിൽ കുടുംബയോഗത്തിനു തുടക്കമാകും. പ്രതിപക്ഷ…
Read Moreതൊടുപുഴയിലെ സദാചാര ഗുണ്ടായിസവും അക്രമവും; പ്രതികളുടെ അറസ്റ്റ് ഇന്ന് ;കത്തി കരുതിയതിൽ ദുരൂഹത
തൊടുപുഴ: നഗര മധ്യത്തിൽ കഴിഞ്ഞ ദിവസം സദാചാര ഗുണ്ടായിസത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ ഇന്ന് അറസ്റ്റു ചെയ്യും. പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതോടെ അറസ്റ്റു ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിൽ മുൻ വൈരാഗ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സദാചാര പോലീസ് ആക്രമണത്തിനിരയായ പെണ്കുട്ടിയോടൊപ്പമുണ്ടായിരുന്ന യുവാവ് കൈയിൽ കത്തി കരുതിയതിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പെണ്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അടക്കം നാലു പേർക്കാണ് മർദനത്തിലും കത്തിക്കുത്തിലുമായി പരിക്കേറ്റത്. സംഘർഷത്തിനിടയിൽ തോളിൽ ആഴത്തിൽ കുത്തേറ്റ മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി (27) കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾ അപകട നില തരണം ചെയ്തെങ്കിലും വധശ്രമത്തിനു കേസെടുത്ത ഇയാളെ ഇന്ന് അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ തീരുമാനമായില്ല. പെണ്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read Moreതിരുവോണനാളിൽ രാത്രി സിനിമ കഴിഞ്ഞ് എത്തിയ കുടുംബത്തെ മദ്യപസംഘം ആക്രമിച്ച സംഭവം; പരാതിക്കാരിയുടെ ഭർത്താവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തി
നെടുങ്കണ്ടം: പരാതിക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് സിപിഎം ചേന്പളം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി ആരോപണം. ചേന്പളം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തിരുവോണനാളിൽ രാത്രി സിനിമ കഴിഞ്ഞ് എത്തിയ കുടുംബത്തെ ചേന്പളത്തു മദ്യപസംഘം ആക്രമിച്ചിരുന്നു. ആക്രമണത്തിനിരയായ മരുതുങ്കൽ ലിനോയുടെ ഭാര്യ ആര്യ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ലിനോയ്ക്കുനേരെ ബ്രാഞ്ച് സെക്രട്ടറി ഭീഷണിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ കള്ളക്കേസാണ് പരാതിക്കാരി നൽകിയതെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ ചേന്പളം ടൗണിൽ ഓട്ടോറിക്ഷ നീ ഓടിക്കില്ലെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. ഫോണ് സംഭാഷണത്തിൽ അസഭ്യ പദപ്രയോഗങ്ങളുമുണ്ട്. ചേന്പളത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് ലിനോ. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലിനോ നെടുങ്കണ്ടം പോലീസിൽ പരാതിനൽകി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
Read Moreഗുണ്ടുമലയിലെ ബാലികയുടെ കൊലപാതകം! ബന്ധുക്കളുടെയും അയല്വാസികളുടെയും മൊഴികളില് വൈരുധ്യം; പ്രതി ഉടന് പിടിയിലാകുമെന്ന് പോലീസ്
മൂന്നാർ: ഗുണ്ടുമലയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഉൗർജിതപ്പെടുത്തി പോലീസ്. കേസുമായി ബന്ധപ്പെട്ട് നൂറോളം പേരെയാണ് ഇതുവരെ ചോദ്യംചെയ്തത്. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളിലുള്ള വൈരുധ്യം പോലീസ് വിശദമായി പരിശോധിച്ചുവരുന്നുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് പോലീസ് കരുതുന്നത്. ബന്ധുക്കൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും വിശദമായി പരിശോധിക്കുന്നുണ്ട്. കൊലയാളിയിലേക്ക് നയിക്കുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. സംഭവദിവസം പുറത്തുനിന്ന് ആരെങ്കിലും എസ്റ്റേറ്റിനുള്ളിൽ എത്തിയിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എസ്റ്റേറ്റിൽ അത്തരത്തിൽ ഒരാൾ എത്താത്ത സാഹചര്യത്തിൽ മരിച്ച കുട്ടിയുടെ അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും നീക്കങ്ങൾ രഹസ്യമായി വീക്ഷിച്ചുവരുന്നുണ്ട്. മൂന്നാറിൽനിന്ന് 32 കിലോമീറ്റർ അകലെയും ഒറ്റപ്പെട്ട പ്രദേശവുമായ ഗുണ്ടുമല അപ്പർ ഡിവിഷനിൽ ക്യാന്പ് ചെയ്താണ് പോലീസ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സിഐമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന 14 അംഗ…
Read More