തട്ടിപ്പിന് പുതിയ മാനം നൽകി ‘അമ്മയും കുഞ്ഞും പിന്നെ ഓട്ടോക്കാരനും;   കാഞ്ഞിരപ്പള്ളിയിൽ തട്ടിപ്പിനിരയായ  വ്യാപാരി പറയുന്നതിങ്ങനെ…

കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്ത് വ്യാപാരികളെ കബളിപ്പിക്കുന്ന പുതിയ തരത്തിലുള്ള തട്ടിപ്പ്. യുവതിയായ വീട്ടമ്മയും ഇവരുടെ കുഞ്ഞും ഒരു ഓട്ടോക്കാരനുമാണ് തട്ടിപ്പുമായി എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ബേക്കറി, മധുരപലഹാര കടകൾ, എണ്ണയിൽ വറുത്തു നൽകുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം പാലൂർക്കാവ് സ്വദേശിനിയായ വീട്ടമ്മ കൈക്കുഞ്ഞുമായി ഓട്ടോയിൽ ഒരു ബേക്കറിയിൽ എത്തി. ഇവിടെ നിന്നു ലഡു ഉൾപ്പെടെ 50 രൂപയ്ക്ക് താഴെ സാധനങ്ങൾ വാങ്ങി ഓട്ടോയിൽ മടങ്ങി. പിറ്റേന്ന് രാവിലെ 10 ആയപ്പോൾ താങ്കളുടെ കടയിൽ നിന്നു വാങ്ങിയ ലഡു കഴിച്ച തന്‍റെ കുട്ടിക്ക് ഛർദിയും വയറ്റിളക്കവും ഉണ്ടായെന്നും ആശുപത്രിയിൽ കൊണ്ടു പോയതിന്‍റെ ഓട്ടോ ചാർജും ചികിത്സാ ചെലവും വേണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഭരണ കക്ഷിയിൽപ്പെട്ടവർ ഇടപെടുകയും പ്രശ്നം രൂക്ഷമാകാതിരിക്കാൻ കടയുടമ 2000രൂപ ഇവർക്ക് നൽകുകയും ചെയ്തു. പിറ്റേന്ന് കടയുടമയ്ക്ക് സാധനങ്ങൾ നൽകിയ ആളെ ഭീഷണിപ്പെടുത്തുകയും…

Read More

 തട്ടുകടകൾ കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി; കോട്ടയം നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഓടിച്ച് പോലീസ്; ലൈസൻസ് ഇല്ലാത്തവരാരും കച്ചവടം നടത്തേണ്ടതില്ല

കോട്ടയം: നഗരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വഴിയോര കച്ചവടക്കാർക്കെതിരേ പോലീസ് നടപടി ആരംഭിച്ചു. ഒരു ലൈസൻസിന്‍റെ പേരിൽ രണ്ടും മൂന്നും തട്ടുകടകൾ പ്രവർത്തിക്കുന്നതായി ഇന്നലെ പരിശോധനയിൽ വ്യക്തമായി. ഇത്തരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ നീക്കം ചെയ്യാൻ നിർദേശം നല്കി. ലൈസൻസികൾ കടകൾ മറിച്ചു വിൽപന നടത്തുന്ന ഏർപ്പാടും നിലവിലുണ്ട്. ഇതും അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. ലൈസൻസുള്ളയാൾക്കേ തട്ടുകട നടത്താൻ അനുവദിക്കു. അല്ലാത്തവരെ നീക്കം ചെയ്യുമെന്നും പോലീസ് അറിയിച്ചു. നഗരത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന. ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ ലൈസൻസില്ലാതെ പ്രവർത്തിച്ച കടകളെല്ലാം ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം തിരുനക്കരയിലെ കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘത്തിനു വഴിയോര കച്ചവടക്കാരിൽ ചിലരിൽ നിന്നും സഹായം ലഭിച്ചതായി…

Read More

പാലാരിവട്ടം പാലം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തി ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി

പാലാ: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിനു മുന്നിൽ വരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തിയിലാണ് ഇത് പറയുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. പാലാരിവട്ടം കേസിൽ ഉമ്മൻ ചാണ്ടിക്കു രക്ഷപ്പെടാൻ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.

Read More

വൈക്കത്തെ ‘ലക്ഷ്യ’യുടെ ലക്ഷ്യം തെറ്റിയിട്ട് രണ്ടാഴ്ച;  യാത്രക്കാർ ദുരിതത്തിൽ; തകരാറിനെക്കുറിച്ച് ചോദിച്ചാൽ ഉദ്യോഗസ്ഥരുടെ മറുപടിയിങ്ങനെ

വൈക്കം: പാണാവള്ളിയിൽ സർവീസ് നടത്തിവന്ന ജലഗതാഗതവകുപ്പിന്‍റെ ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ‘ലക്ഷ്യ’ യന്ത്ര ത്തകരാറിനെ തുടർന്ന് വൈക്കം ജെട്ടിയിൽ കെട്ടിയിട്ടിട്ട് രണ്ടാഴ്ചയാകുന്നു. ഒരു കോടിയിലധികം വിനിയോഗിച്ച് ജലഗതാഗത വകുപ്പ് ലക്ഷ്യ എന്ന പേരിൽ നിർമിച്ച അഞ്ചു ബോട്ടുകളിലൊന്നാണ് വെള്ളത്തിനടിയിൽ പ്രൊപ്പല്ലർ ഉറപ്പിക്കുന്ന ബ്രാക്കറ്റിനു തകരാറു സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടത്. ബോട്ടിന്‍റെ അടിഭാഗത്ത് തകരാറു സംഭവിച്ചതിനാൽ കരയ്ക്ക് കയറ്റി കേടുപാടു നീക്കണം. ആലപ്പുഴയിലെ ഡോക്കിൽ മറ്റൊരു ബോട്ടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സ്ഥലപരിമിതി മൂലമാണ് ലക്ഷ്യയുടെ തകരാറു പരിഹരിക്കൽ നീളുന്നതെന്ന് അധികൃതർ പറയുന്നു. കായലിലെ ബോട്ടുചാലിൽ പലയിടത്തും മണൽതിട്ട അപകട ഭീഷണി ഉയർത്തുകയാണ്. മണൽത്തിട്ടയിൽ ഇടിച്ചും മണ്ണിൽ ബോട്ടുറച്ചുമാണ് മിക്കപ്പോഴും ബോട്ടുകൾക്കു കേടുപാടുകൾ സംഭവിക്കുന്നത്. ലക്ഷ്യയുടെ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

പെൻഷൻ പണത്തിന് വേണ്ടി പിതാവിനെ ക്രൂരമായി കൊന്ന് മകൻ; മദ്യപിച്ചെത്തുന്ന അനി പിതാവുമായി സ്ഥിരം  വഴക്കിടാണ്ടായിരുന്നെന്ന് നാട്ടുകാർ; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറ‍യുന്ന കാര്യമിങ്ങനെ

ചങ്ങനാശേരി: പായിപ്പാട്ട് ഗൃഹനാഥന്‍റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ മകൻ അറസ്റ്റിൽ. പായിപ്പാട് കൊച്ചുപള്ളി വാഴപ്പറന്പിൽ തോമസ് വർക്കി (കുഞ്ഞപ്പൻ-76)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോസഫ് തോമസിനെ(അനി-35) ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ്, എസ്ഐ സാബു സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. പോലീസും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. മദ്യപിച്ചെത്തി അനിയും സഹോദരൻ സിബിയും പിതാവ് തോമസ് വർക്കിയും തമ്മിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് സാധാരണമാണ്. 17-നു രാത്രി വീട്ടിലെത്തിയ അനി പിതാവ് തോമസുമായി വാക്കേറ്റമുണ്ടാക്കുകയും തോമസിന്‍റെ കഴുത്ത് ഞെരിച്ച് ഭിത്തിയിൽ തലയിടിപ്പിച്ചു. നിലത്തുവീണ തോമസിനെ നിലത്തിട്ടു ചവിട്ടി. അതിനുശേഷം അനി കിടന്നുറങ്ങി. തോമസ് നിലത്തുകിടന്ന് രക്തം വാർന്ന് മരിച്ചു. പിറ്റേന്നു രാവിലെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ വീട്ടിലെത്തി…

Read More

കൊറിയർ സ്ഥാപനം കൊള്ളയടിച്ച കേസ്; പിന്നിൽ വൻ ഗൂഢാലോചന; മൂന്നുപേർ നിരീക്ഷണത്തിൽ

കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ കുരുമുളക് സ്പ്രേയടിച്ച് പണം തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ സംഘമെന്ന് പോലീസ്. മൂന്നു പേരാണ് പണം തട്ടലിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇവരെ ഇന്നു വൈകുന്നേരം അറസ്റ്റു ചെയ്യാനാണ് സാധ്യത. വൻ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ നടന്നതെന്ന് പോലീസ് പറയുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇവരിപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. മൂന്നു ദിവസം മുൻപ് ഒരു രഹസ്യ കേന്ദ്രത്തിലിരുന്നാണ് പണം തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കിയത്. സംഭവത്തിനു ശേഷം പ്രതികളെ ഒളിപ്പിച്ചതും പിന്നിലുള്ളവർ തന്നെ. കൊറിയർ സ്ഥാപനത്തിൽ നിന്ന് പണം ത്ട്ടിയെടുത്തതിന് പിടിയിലായവരുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റു മൂന്നു പേരുടെയും നന്പരുകൾ പോലീസിന് ലഭിച്ചു. സംഭവത്തിനു മുൻപും ശേഷവും ഇവരുമായി പ്രതികൾ ബന്ധപ്പെട്ടതിന് തെളിവുണ്ട്. ഇതോടെ പിന്നിൽ കളിച്ചവർ കുടുങ്ങുമെന്നു…

Read More

പാലാ ഉപതെരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്; പാലാ നഗരം ഇളകി മറിയും; തിങ്കളാഴ്ച വോട്ടെടുപ്പ്

പാലാ: കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന പാലാ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച. പരസ്യ പ്രചാരണം നാളെയാണ് അവാസാനിക്കേണ്ടതെങ്കിലും നാളെ ശ്രീനാരായണ ഗുരുസമാധി ദിനമായതിനാൽ ഇന്ന് കലാശക്കൊട്ട് നടത്താൻ മുന്നണികൾ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്ന് വൈകുന്നേരം പരസ്യപ്രചാരണത്തിന് തിരശീല വീഴും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെ പാലാ നഗരത്തിലാണ് മുന്നണികളുടെ കലാശക്കൊട്ട്. എൽഡിഎഫിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കം മന്ത്രിമാരും നേതാക്കളും കലാശക്കൊട്ടിൽ അണിചേരുന്പോൾ യുഡിഎഫിനു വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമടക്കമുള്ള യുഡിഎഫിന്‍റെ സംസ്ഥാന നേതൃത്വം ഒന്നാകെ കലാശക്കൊട്ടിൽ പങ്കെടുക്കും. എൻഡിഎയ്ക്കു വേണ്ടി ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വവും പാലായിലുണ്ട്. കെ.എം. മാണിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനായി യുഡിഎഫ് നേതൃത്വം അരയും തലയും മുറുക്കിയാണ് കഴിഞ്ഞ ഒരുമാസമായി പ്രചാരണം നടത്തുന്നത്. ഹൃദയത്തിൽ മാണി സാർ…

Read More

ഇബ്രാഹിംകുഞ്ഞിനെതിരായ നീക്കം പാലാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരൻ എന്നുമൊക്കെയുള്ള തരത്തിൽ നടത്തുന്ന പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Read More

കൊറിയർ സ്ഥാപനത്തിൽ  കുരുമുളക് സ്പ്രേ അടിച്ച് മോഷണം; പ്രതികൾ ഒളിവിൽ കഴിഞ്ഞത് കാറിൽ തന്നെ; ഇരുവരുടേയും പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ്

കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ കുരുമുളക് സ്പ്രേ അടിച്ച് പണം തട്ടിയെടുത്ത പ്രതികൾ ഒളിവിൽ കഴിഞ്ഞത് കാറിൽ. ഒരു മാരുതി കാറിലാണ് പ്രതികൾ മൂന്നു ദിവസം തങ്ങിയത്. ഏറ്റുമാനൂർ, അതിരന്പുഴ , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടക്കുകയായിരുന്ന പ്രതികളെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. തിരുവാർപ്പ് സ്വദേശി ബാദുഷ, സുഹൃത്ത് അഖിൽ എന്നിവരാണ് പിടിയിലായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു പ്രതികളിൽ ഒരാളായ അഖിലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇയാൾക്ക് അസുഖമൊന്നും ഇല്ലെന്നും കഞ്ചാവ് ലഹരിയുടെ അസ്വസ്ഥതയാണെന്നും കണ്ടെത്തി. ഇന്നു ഡിസ്ചാർജ് ചെയ്യുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടു പേരെയും കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച ഉച്ചയ്ക്കു 12നു രണ്ടംഗസംഘം തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബ്ലീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ ആക്രമണം നടത്തി ഒരു ലക്ഷം…

Read More

ഗോഡൗൺ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ പണമടയ്ക്കുന്ന സംവിധാനം ഒഴിവാക്കണം; ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി റേഷൻ കടക്കാർ

കോട്ടയം: റേഷൻ കാർഡുടമകൾക്ക് ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം. എന്നാൽ റേഷൻ കടക്കാർ പണം അടയ്ക്കേണ്ടത് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ മാത്രം. പണം അടയ്ക്കാൻ രണ്ടു തവണ പോകേണ്ട ബുദ്ധിമുട്ട് മൂലം ഇടനിലക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് റേഷൻ കടക്കാർ. അടുത്ത നാളിൽ റാന്നിയിൽ ഇടനിലക്കാരൻ റേഷൻ കടക്കാരുടെ 24 ലക്ഷം രൂപയുമായി മുങ്ങിയ വാർത്ത പുറത്തു വന്നതോടെ സംസ്ഥാനത്തെ മുഴുവൻ കടക്കാരും ഭയന്നിരിക്കുകയാണ്. കോട്ടയം താലൂക്കിലെ 291 റേഷൻ കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് ഒറവയ്ക്കലുള്ള ഗോഡൗണിൽ നിന്നാണ്. അതിനാൽ പണം അടയ്ക്കേണ്ടത് ഫെഡറൽ ബാങ്കിന്‍റെ ഒറവയ്ക്കൽ ശാഖയിലാണ്. കോട്ടയത്തു മാത്രമല്ല മറ്റു താലൂക്കുകളിലും ഇതുപോലെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിലേ പണം അടയ്ക്കാൻ കഴിയു. മാസത്തിൽ ഒരു തവണ പണമടച്ചാൽ മതിയെങ്കിലും ഇതിനായി രണ്ടു തവണ ബാങ്കിൽ പോകണമെന്ന് കടക്കാർ…

Read More