തലയോലപ്പറന്പ്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താണ യുവാവിനെ കാണാതായി. ഇടുക്കി സേനാപതി അനീഷ് ഭവനിൽ ഗണേഷിന്റെ മകൻ അനന്തു (19) വിനെയാണ് കാണാതായത്. ഇന്നു രാവിലെ ഏഴിനു തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം മൂവാറ്റുപുഴയാറിൽ തൈക്കാവ് കടവിൽ പത്തോളം സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്. കറി പൗഡറിന്റെ വിതരണക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അനന്തു. തലയോലപ്പറന്പ് പോലീസും വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സും പുഴയിൽ തെരച്ചിൽ നടത്തിവരുന്നു.
Read MoreCategory: Kottayam
മനസാക്ഷിയുള്ള ആരുമില്ലേ..! വാഹനമിടിച്ച് നടുവൊടിഞ്ഞു റോഡ് വക്കിൽ നായ; അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ; ആരുടേയും കരളലിയിക്കുന്ന കാഴ്ച കുറുപ്പന്തറ ബസ് സ്റ്റാന്റിൽ
കടുത്തുരുത്തി: വാഹനമിടിച്ചതിനെ തുടർന്ന് സാരമായി പരിക്കു പറ്റി എഴുന്നേൽക്കാനാവാതെ കിടക്കുന്ന തെരുവ് നായ നൊന്പര കാഴ്ച്ചയായി. കുറുപ്പന്തറ ബസ് സ്റ്റാൻഡിലാണ് നായ കിടക്കുന്നത്. രണ്ട് ദിവസം മുന്പ് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റു കിടന്ന നായയുടെ ശരീരത്തിലൂടെ മറ്റു വാഹനം കയറിയിറങ്ങിയതായി ഇവിടത്തെ ടാക്സി ഡ്രൈവർമാർ പറയുന്നു. ഇതോടെ നടുവൊടിഞ്ഞു എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയിലായി നായയെന്നും ഇവർ പറഞ്ഞു. പഞ്ചായത്ത് ഉൾപെടെയുള്ള അധികാരികളെയെല്ലാം വിവരം അറിയിച്ചിട്ടും നായ്ക്കും ചികിത്സ ലഭ്യമാക്കാൻ ആരുമെത്തിയില്ലെന്നും ഇവർക്ക് പരാതിയുണ്ട്.
Read Moreആരും കണ്ടില്ലേലും ഇവൻ കാണും..! പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പും ഫ്രണ്ട് ഓഫീസും ഇനി കാമറ നിരീക്ഷണത്തിൽ; ഹെഡ്ക്വാർട്ടേഴ്സിൽ പ്രത്യേക വിഭാഗം
സി.സി.സോമൻ കോട്ടയം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളും ഫ്രണ്ട് ഓഫീസുകളും നിരീക്ഷിക്കാൻ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പ്രത്യേക വിഭാഗം ഏർപ്പെടുത്തി. ലോക്കപ്പിനു മുന്നിലും ഫ്രണ്ട് ഓഫീസിലും സ്ഥാപിച്ച കാമറയിലെ ദൃശ്യങ്ങൾ 24 മണിക്കൂറും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിരീക്ഷിക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളിലും കാമറ ദൃശ്യങ്ങൾ എത്തും. ലോക്കപ്പുകളിൽ എന്തു നടക്കുന്നുവെന്ന് തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും അറിയാൻ കഴിയുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തി. ഒരാഴ്ച മുൻപാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകൾക്കു മുന്നിലുള്ള കാമറ പോലീസ് ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും എന്തു നടക്കുന്നുവെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ അറിയാൻ കഴിയും. ചില പോലീസ് സ്റ്റേഷനുകളിൽ കേടായ കാമറകളുണ്ടായിരുന്നത്് നന്നാക്കി. പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന സംഭവങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വൈകിയാണ് അറിയുന്നതെന്ന പരാതിയുണ്ടായിരുന്നു. അതുകൊണ്ടാണ് തൽസമയം നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്. ലോക്കപ്പിൽ ആരെയെങ്കിലും അനധികൃതമായി പാർപ്പിച്ചാൽ ഇനി വിവരമറിയും.…
Read Moreഞങ്ങൾ എന്തുചെയ്യാനാ ? ഓടിച്ചുവിട്ടിട്ടും പോകാതെ കള്ളൻമാർ; മോഷ്ണക്കേസിൽ പിടിച്ചാലും പരാതി നൽകാൻ ആളില്ല; കോട്ടയം മെഡിക്കൽ കോളജിലെ പോലീസ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: ലോട്ടറി വിൽപനക്കാരിയുടെ കൊലപാതകത്തെ തുടർന്ന് ആശുപത്രിയിലെ അനധികൃത കച്ചവടക്കാരെയും താമസക്കാരെയുമെല്ലാം അടിച്ചു പുറത്താക്കിയെങ്കിലും ചില വിരുതൻമാർ തന്ത്രപൂർവം വാർഡുകളിൽ കറങ്ങുന്നു. മറ്റു ചിലർ ഗൈനക്കോളജി വിഭാഗത്തിനു സമീപം തന്പടിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നിരവധി മോഷണങ്ങളാണ് ആശുപത്രിക്കുള്ളിൽ നടന്നത്. രോഗികളെ കബളിപ്പിച്ച് പണം അടിച്ചു മാറ്റുന്നവരും വാർഡുകളിൽ കറങ്ങുന്നുണ്ട്. രണ്ട് മോഷ്ടാക്കളെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ആരും രേഖാമൂലം പരാതി നൽകാതിരുന്നതിനാൽ ഇവർക്കെതിരെ കേസ് എടുക്കുവാൻ കഴിയാതെ പോലീസിന് പറഞ്ഞു വിടേണ്ടി വന്നു. ആശുപത്രി വളപ്പിലെ കൊലപാതകത്തിനു ശേഷം കോന്പൗണ്ടിലെ മുഴുവൻ കച്ചവടങ്ങളും കർശനമായി നിയന്ത്രിക്കുന്നതിനാൽ സാമൂഹ്യ വിരുദ്ധ ശല്യം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ ഇവർ പുതിയ സ്ഥലം കണ്ടെത്തിയിരിക്കുകയാണെന്ന് ചില ജീവനക്കാർ രാഷ്ട്രദീപികയോട് പറഞ്ഞു. ഗൈനക്കോളജി മന്ദിരത്തിന്റെ ഇടത് ഭാഗത്ത് കുറ്റിക്കാടുകളും മണ്ണ് എടുക്കുന്ന അഴത്തിലുള്ള കുഴികളുമുള്ളതിനാൽ കഞ്ചാവ് വില്പനക്കാർ…
Read Moreഅത്താഴ പട്ടിണിക്കാരുണ്ടോ… കോട്ടയം മെഡിക്കൽ കോളജിൽ പൊതിച്ചോറുമായി ഡിവൈഎഫ്ഐയും; എല്ലാ ദിവസവും 1500പേർക്ക് ഉച്ചഭക്ഷണവും, രക്തബാങ്കിലേക്ക് രക്തവും നൽകും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസം 1500 പൊതിച്ചോർ നല്കുന്ന ഹൃദയപൂർവം പദ്ധതിക്ക് ഓഗസ്റ്റ് ഒന്നിന് ഡിവൈ എഫ്ഐ ജില്ലാ കമ്മിറ്റി തുടക്കമിടും.മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവു ഉച്ചയ്ക്ക് ആഹാരം നൽകുന്നതാണ് ഹൃദയപൂർവം പദ്ധതി. ഇതോടൊപ്പം തന്നെ ജീവാർപ്പണം എന്ന പേരിൽ മെഡിക്കൽ കോളജിലെ രക്തബാങ്കിലേക്ക് പ്രവർത്തകർ എല്ലാ ദിവസവും രക്തം നൽകുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഡിവൈഎഫ്ഐയുടെ ജില്ലയിലെ 117 പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നുമാണ് ഉച്ചഭക്ഷണം എത്തിക്കുന്നത്. ഒരു പഞ്ചായത്ത് കമ്മിറ്റി ഒരു ദിവസം 1500 പൊതിച്ചോറുകൾ എത്തിച്ചു നൽകും. ഇതിനായി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ ഭവനങ്ങൾ സന്ദർശിക്കുകയും ഹൃദയപൂർവം പദ്ധതിയുടെ പ്രാധാന്യം വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി വാഴയിലയിലായിരിക്കും പൊതിച്ചോർ എത്തിക്കുക. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഹൃദയപൂർവം…
Read Moreഡിഎൻഎ ഫലം വരട്ടേ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകം;പൊന്നമ്മയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ച് പോലീസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് 22 ദിവസവും ആശുപത്രി വളപ്പിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുത്തിട്ട് ഇന്ന് 17 ദിവസവും പിന്നിട്ടെങ്കിലും മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടില്ല. അരും കൊലയ്ക്കു വിധേയമായ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷവും മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനാ ഫലം വരാത്തതാണു മൃതദേഹം വിട്ടുകൊടുക്കുവാൻ വൈകുന്നതെന്ന് അധികൃതർ പറയുന്നു. മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാത്ത വിധം അഴുകുകയും തലയോട്ടി പൊട്ടിയ നിലയിലും കൈകാലുകൾ തെരുവുനായ്ക്കൾ കടിച്ചു കീറുകയും മാംസം ഭക്ഷിക്കുകയും ചെയ്ത നിലയിലുമായിരുന്നതിനാൽ മൃതദേഹത്തിൽനിന്നെടുത്ത രക്ത സാന്പിളും മകൾ സന്ധ്യയുടെ രക്ത സാന്പിളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിട്ടുനൽകുവാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൃതദേഹം…
Read Moreഅതിരമ്പുഴയിൽ മുറിവിന് തുന്നലിടാൻ സൗകര്യമില്ല; ഏറ്റുമാനൂരിൽ കറന്റുമില്ല; മുറിവുമായെത്തി വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
ഏറ്റുമാനൂർ: അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും ചികിത്സ നിഷേധിച്ചതായി പരാതി. കൈക്ക് മുറിവേറ്റ വേദഗിരി ഇടമലക്കുന്നേൽ അനീഷിന്റെ ഭാര്യ ആനി(28)ക്കാണു ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം. കപ്പ അരിയുന്നതിനിടയിലാണ് ആനിക്കു കത്തികൊണ്ട് ഇടതു കൈയ്ക്കു മുറിവുണ്ടായത്. മുറിവ് ആഴത്തിലുള്ളതിനാൽ ആൻ അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തി. ആശുപത്രിയിൽ മുറിവിൽ തുന്നലിടാൻ സൗകര്യമില്ലെന്നും ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു പോകാനും ഡ്യൂട്ടി നഴ്സ് പറഞ്ഞു. ഒരു പ്ലാസ്റ്റർ ഉപയോഗിച്ച് മുറിവിൽ ഒട്ടിക്കുക മാത്രമാണ് ചെയ്തത്. ഇവർ ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും വൈദ്യുതി മുടങ്ങിയതിനാൽ ഇവിടെയും തുന്നലിടാൻ സാധിക്കില്ലെന്നും മുറിവിനു തുന്നലിടാൻ അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സൗകര്യമുണ്ടെന്നും പറഞ്ഞ് ആനിനെ തിരിച്ചയച്ചു. പീന്നിട് ഇവർ വീട്ടിലേക്ക് പോയി. പുലർച്ചെയോടെ കൈക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടതോടെ തെള്ളകത്തെ സ്വകാര്യ…
Read Moreഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; കോട്ടയം മെഡിക്കൽ കോളജിലെ അണുവിമുക്ത മേഖലയായ ഒമ്പതാം വാർഡിനോടു ചേർന്നുള്ളലിഫ്റ്റു വഴി മാലിന്യം കൊണ്ടുപോകുന്നുതായി പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ അതിതീവ്രപരിചരണ വിഭാഗത്തിനു സമീപമുള്ള ലിഫ്റ്റുവഴി ആശുപത്രി മാലിന്യം കടത്തുന്നതായി പരാതി. വൈക്കം വെളളൂർ വരിക്കാംകുന്ന് പോഴവേലിൽ കെ.വി. തങ്കമണിയാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പൊതു താല്പര്യ ഹർജി നല്കിയത്. കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാം വാർഡിനോടു ചേർന്നുള്ള എമർജൻസി ക്രിട്ടിക്കൽ കെയർ യൂണിറ്റിനു സമീപമുള്ള ലിഫ്റ്റു വഴിയാണ് ആശുപത്രി മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യം കടത്തിക്കൊണ്ടു പോകുന്നത്. ഈ പ്രദേശം അണുവിമുക്ത മേഖല ആണെന്നുളള ബോർഡും സമീപത്തു വച്ചിട്ടുണ്ട്. അതുകൊണ്ട് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ മാലിന്യം കടത്തിക്കൊണ്ടു പോകുന്നതിൽ ഉണ്ടാകാനിടയില്ലെന്നും പരാതിയിൽ പറയുന്നു. ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികളുടെ സമീപത്തുകൂടിയാണു ഇത്തരം മാലിന്യങ്ങൾ കടത്തുന്നത്. മാലിന്യം സ്ട്രെച്ചറിലും ട്രോളിയിലും കയറ്റിയാണ് ലിഫ്റ്റ് വഴി താഴേയ്ക്കു കൊണ്ടു പോകുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും സിസിടിവി കാമറ പരിശോധിച്ച് നടപടി എടുക്കണമെന്നും…
Read Moreഒരു ഡോക്ടറും 500 രോഗികളും! മുണ്ടക്കയം സര്ക്കാര് ആശുപത്രി അവഗണനയില്; നഗര ഹൃദയത്തില് ആരംഭിച്ച ആശുപത്രിക്കാണ് ഈ ഗതി
മുണ്ടക്കയം: തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന മലയോര മേഖലയ്ക്ക് ആശ്വാസം പകർന്ന ജില്ലയിലെ ആദ്യത്തെ ആതുരാലയമായ മുണ്ടക്കയം സർക്കാർ ആശുപത്രി അവഗണനയിൽ. പതിറ്റാണ്ടുകൾക്ക് മുന്പ് നഗര ഹൃദയത്തിൽ ആരംഭിച്ച ആശുപത്രിക്കാണ് ഈ ഗതി. പ്രസവ ശുശ്രൂഷകൾ മുതൽ പോസ്റ്റുമോർട്ടം വരെ നടന്ന ആശുപത്രി നഗര വികസനത്തിനൊപ്പം ഉയരാതെ അപര്യാപ്തതകളിലേക്കു കൂപ്പുകുത്തുകയായിരുന്നു. അവഗണനയുടെ കയ്പുനീർ കുടിച്ചിട്ടും അപര്യാപ്തതകളുടെ നടുവിൽനിന്ന് ജനങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സേവനം നൽകുവാൻ പെടാപ്പാടുപെടുകയാണ് ഇന്ന് ഇവിടത്തെ ഡോക്ടർമാരും ജീവനക്കാരും. നിലവിൽ ഉണ്ടായിരുന്ന പഴയ കെട്ടിടത്തിനൊപ്പം സമീപത്തായി മൂന്നു കോടി രൂപ മുതൽമുടക്കി പുതിയ കെട്ടിടം നിർമിച്ചു. 90 ശതമാനവും പണികൾ പൂർത്തിയായി. ഇലക്ട്രിക് വർക്കുകളും ലിഫ്റ്റിന്റെ വർക്കുകളുമായിരുന്നു പൂർത്തിയാകാനുണ്ടായിരുന്നത്. അതും കഴിഞ്ഞ ആഴ്ചകളിൽ പൂർത്തിയായി. ഐപി, ഒപി ബ്ലോക്കുകൾക്കായി നിർമിച്ച കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഫാർമസിയും ലാബോറട്ടറിയും മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 60 രോഗികളെ…
Read Moreവഴങ്ങിയില്ലെങ്കില്…! കടം വാങ്ങിയ പണം തിരികെ നല്കിയിട്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി; തൊടുപുഴ അരീപ്ലാവില് ഫിനാന്സ് ഉടമ ഒളിവില്
തൊടുപുഴ: കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ പണമിടപാടുകാരനെതിരേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തൊടുപുഴ അരീപ്ലാവിൽ ഫിനാൻസ് ഉടമ മുട്ടം എള്ളുപുറം അരീപ്ലാവിൽ സിബി തോമസിനെതിരേയാണ് മുട്ടം പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. തൊടുപുഴയ്ക്കു സമീപം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ താമസിക്കുന്ന മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നടപടി. സിബി തോമസിൽനിന്നു വീട്ടമ്മ ഒരുലക്ഷം രൂപ കടം വാങ്ങിയിരുന്നു. പകരം ഇയാൾ ഇവരിൽ നിന്നും ആറ് ചെക്കുകൾ ഒപ്പിട്ടു വാങ്ങി. പിന്നീടാണ് ഇയാൾ ഇവരെ ശല്യം ചെയ്യാൻ തുടങ്ങിയത്. വഴങ്ങാത്ത പക്ഷം കൈവശമുള്ള ചെക്കുകൾ ഉപയോഗിച്ചു കേസിൽപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഒരുലക്ഷം രൂപ തിരികെ നൽകിയിട്ടും ചെക്കുകൾ കോടതിയിൽ ഹാജരാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടിലും കുമരകത്തെ സ്വകാര്യ റിസോർട്ടിലും വാഹനത്തിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതിനിടെ ഇയാൾ വീട്ടമ്മയ്ക്കെതിരേ മുട്ടം…
Read More