പ്ലസ്ടു വിദ്യാർഥിനിയെ കാണാതായ സംഭവം! തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശിയോടൊപ്പം പോയതായി സൈബർ സെൽ

മുട്ടം: പ്ലസ്ടു വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കുടയത്തൂർ നിർഭയ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ വിദ്യാർഥി തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശിയോടൊപ്പം പോയതായി സൈബർ സെൽ കണ്ടെത്തി. ഇയാൾ വിദ്യാർഥിനിയുടെ അകന്ന ബന്ധുവാണ്. പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ബുധനാഴ്ച രാവിലെ വിദ്യാർഥിനിയെ നിർഭയ കേന്ദ്രം നടത്തിപ്പുകാർ മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചിരുന്നു. എന്നാൽ സ്കൂളിലേക്ക് കയറിപ്പോയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു. പരീക്ഷയ്ക്ക് കയറാതെ റോഡിൽ കാത്ത് നിന്നിരുന്ന ബന്ധുവിനോടൊപ്പം ബൈക്കിൽ കയറി പോവുകയായിരുന്നുവെന്നാണ് വിവരം. വിദ്യാർഥി പരീക്ഷയ്ക്ക് എത്താത്തതു സംബന്ധിച്ച് സ്കൂൾ അധികൃതർ നിർഭയ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതു സംബന്ധിച്ച് നിർഭയ അധികൃതർ മുട്ടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. മുട്ടം എസ് ഐ ബൈജു പി. ബാബുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക പോലീസ്…

Read More

ഓപ്പറേഷൻ സാഗർറാണി! നെടുങ്കണ്ടത്തെ പച്ചമീൻ കടകളിൽ പഴകിയ മത്സ്യം; പിടിച്ചെടുത്തത്‌ 50 കിലോഗ്രാം

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പച്ചമീൻ കടകളിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവുപ്രകാരം ഓപ്പറേഷൻ സാഗർറാണി എന്നപേരിൽ സംസ്ഥാനത്ത് നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് നെടുങ്കണ്ടത്തും പരിശോധന നടത്തിയത്. നെടുങ്കണ്ടം ടൗണിലെ ആറു കടകളിലാണ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നു കടകളിൽ സൂക്ഷിച്ചിരുന്ന പഴകിയ 50 കിലോയോളം വരുന്ന ചൂരമീനാണ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചത്. മൂന്നു കടകൾക്കും പിഴ ചമുത്തി നോട്ടീസ് നൽകി. പല കടകളിലൂം മീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നതെന്ന് സംഘം കണ്ടെത്തി. കടകളുടെ വൃത്തിഹീനമായ അന്തരീക്ഷം രണ്ടുദിവസത്തിനകം പരിഹരിക്കാനാണ് സംഘം കടയുടമകൾക്കു നൽകിയിരിക്കുന്ന നിർദേശം. പരിശോധനയിൽ അമോണിയ, ഫോർമാലിൻ എന്നിവ കലർത്തിയ മത്സ്യം കണ്ടെത്താനായില്ലെന്നും സംഘം അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും. ഫിഷറീസ് ഇൻസ്പെക്ടർ ഷിനൂബ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ…

Read More

പ്രളയമൊഴിഞ്ഞ് ഒരുവര്‍ഷം! മഹാപ്രളയ വാര്‍ഷികത്തിലും കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ത്തന്നെ

അടിമാലി: പ്രളയമൊഴിഞ്ഞ് ഒരുവർഷത്തോടടുക്കുന്പോഴും ദുരിതാശ്വാസ ക്യാന്പിൽതന്നെ ജീവിതം തുടരുകയാണ് കല്ലാർകുട്ടി സ്വദേശിയായ കറുപ്പനും കുടുംബവും. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കല്ലാറുകുട്ടി ലിങ്ക് റോഡിനു സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. വീടിനൊപ്പം വീടിനോടു ചേർന്നുണ്ടായിരുന്ന മീൻകുളവും കാലിത്തൊഴുത്തുമെല്ലാം നശിച്ചു. വീടിനോടുചേർന്ന് പട്ടയമില്ലാത്ത 40 സെക്കന്‍റോളം ഭൂമി ഉണ്ടെങ്കിലും കിടക്കാൻ കൂരയില്ലാത്തതിനാലാണ് ദുരിതാശ്വാ സക്യാന്പിൽ കഴിയേണ്ടിവന്നത്. കഴിഞ്ഞ ഒരുവർഷമായി കത്തിപ്പാറയിൽ പ്രവർത്തിക്കുന്ന ക്യാന്പിൽതന്നെയാണ് ഇവരുടെ ജീവിതം. ഭവനനിർമാണത്തിനായി വെള്ളത്തൂവലിൽ മൂന്നുസെന്‍റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ അവിടെ താമസിക്കുക അപ്രായോഗികമാണെന്ന് കറുപ്പൻ പറയുന്നു. മറ്റെവിടെയെങ്കിലും ഭൂമി മാറ്റിനൽകാൻ ഇടപെടലുണ്ടാകണമെന്നാണ് കറുപ്പന്‍റെ ആവശ്യം. കറുപ്പനൊത്ത് ഭാര്യയും മകനും മകന്‍റെ ഭാര്യയും രണ്ടു കൊച്ചുമക്കളും ഒരുവർഷമായി ക്യാന്പിലാണ്. പ്രളയം ബാക്കിവച്ച പുരയിടത്തിൽനിന്നും ലഭിക്കുന്ന തുച്ഛവരുമാനമാണ് ഉപജീവനോപാധി. അടിയന്തര സഹായമായ പതിനായിരം രൂപ മാത്രമാണ് പ്രളയദുരിതാശ്വാസമായി ലഭിച്ചത്. പ്രായാധിക്യവും രോഗവും…

Read More

88 പേര്‍ക്ക് കാന്‍സര്‍ ! കടപ്ര, നിരണം പഞ്ചായത്തുകളിൽ കാൻസർ പടരുന്നു; ആശങ്കയില്‍ ജനങ്ങള്‍

പത്തനംതിട്ട: തിരുവല്ല താലൂക്കിലെ കടപ്ര, നിരണം ഗ്രാമപഞ്ചായത്തുകളില്‍ 88 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തരമായി വിദഗ്ധ പഠനം നടത്തി കാരണം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി 88 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ഗൗരവപൂര്‍വമുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്നും ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണമെന്നും വിഷയം അവതരിപ്പിച്ച മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തണം. കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11,12 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ചു പഠനം നടത്താനുള്ള നിർദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജയ്ക്കും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷനും യോഗം നല്‍കി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ഭയാശങ്കയ്ക്ക് പരിഹാരം കാണണം. തുടര്‍…

Read More

ഹൃദ് രോഗികൾക്ക് ആശ്വാസമായി ബാഗി കാറുകൾ;  അത്യാഹിത വിഭാഗത്തിൽ നിന്ന്  കാർഡിയോളജി വിഭാഗത്തിലേക്ക് ഇനി ഹൃദ് രോഗികൾ നടന്നു പേകേണ്ടതില്ല

ഗാന്ധിനഗർ: ഹൃദ്രോഗികൾക്ക് സന്തോഷ വാർത്ത. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ വേഗം കാർഡിയോളജിയിൽ എത്തിക്കാൻ ബഗി കാറുകൾ എത്തി. രോഗികളെ സ്ട്രെച്ചറിൽ തള്ളി വാർഡുകളിൽ എത്തിക്കുന്പോഴുള്ള കാലതാമസം ഇനി ഒഴിവാകും. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു ബഗി കാറുകളാണ് എത്തിച്ചത്. ഒന്നിൽ സ്ട്രെച്ചറും യുവി സ്റ്റാൻഡും ഉൾപ്പെടെ ആംബുലൻസ് സൗകര്യമുള്ളതും രോഗികളുടെ സഹായികൾക്ക് ഉൾപ്പെടെ യാത്ര ചെയ്യുവാൻ കഴിയുന്നതുമാണ്. ഡ്രൈവർ ഉൾപ്പെടെ നാലു സീറ്റുകളാണ് ഇതിലുള്ളത്. മറ്റൊന്നിൽ ആറു സീറ്റുകളുമുണ്ട്. ഇതിൽ സ്ട്രെച്ചർ സൗകര്യമില്ല.മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികളെ ഹൃദ്രോഗ വിഭാഗത്തിലെത്തിക്കുവാനാണു മുഖ്യമായും ഈ കാറുകൾ ഉപയോഗിക്കുന്നത്. ഇപ്പോൾ രോഗികളെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവിഭാഗത്തിൽനിന്നും ലിഫ്റ്റ് വഴി ഹൃദ്രോഗവിഭാഗത്തിലെത്തിക്കുകയാണ്. ഇതു കൂടുതൽ സമയം വേണ്ടിവരുന്നതു കൂടാതെ രോഗികളുടെ നില മോശമാകുന്നതിനും കാരണമാകുന്നുണ്ട്. ലിഫ്റ്റ് കേടാകുകയോ മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ രോഗിയെ യഥാസമയം…

Read More

വിശുദ്ധ അൽഫോൻസാമ്മ പഠിച്ച  മുട്ടുചിറ ഗവണ്‍മെന്‍റ് യുപി സ്കൂളിൽ ഇനിമുതൽ വൈദ്യുതി പ്രതിസന്ധിയില്ല;   സൗരോർജ പാനലിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ സർക്കാർ വിദ്യാലയം

ബിജു ഇത്തിത്തറ കടുത്തുരുത്തി: വിശുദ്ധ അൽഫോൻസാമ്മ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുട്ടുചിറ ഗവണ്‍മെന്‍റ് യുപി സ്കൂളിൽ ഇനി മുതൽ വൈദ്യൂതി പ്രതിസന്ധി ഉണ്ടാവില്ല. സ്കൂളിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യൂതി സൗരോർജ പാനൽ നൽകും. ജില്ലയിൽ സൗരോർജ പാനലിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ വിദ്യാലയമെന്ന ഖ്യാതിയാണ് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ ധന്യമായ മുട്ടുചിറ സ്കൂളിന് സ്വന്തമായത്. സംസ്ഥാനത്തുതന്നെ ചുരുക്കം ചില സർക്കാർ സ്കൂളുകൾ മാത്രമാണ് പൂർണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. കടുത്തുരുത്തി മുരിക്കൻസ് ഗ്രൂപ്പാണ് സ്കൂളിന് സൗജന്യമായി സൗരോർജ പാനൽ സ്ഥാപിച്ചു നൽകിയത്. അൽഫോൻസാമ്മ സ്കൂളിൽ ചേർന്നിട്ട് 100 വർഷം തികയുന്നതിന്‍റെ ഓർമയ്ക്കായാണ് സോളാർ പാനൽ സ്കൂളിന് സംഭാവന ചെയ്തതെന്ന് മുരിക്കൻസ് ഗ്രൂപ്പ് ഉടമ ജോർജ് ജി.മുരിക്കൻ പറഞ്ഞു. സ്ഥിരമായ വൈദ്യുതി മുടക്കം സ്കൂളിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നതായി മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും ഇദേഹം പറഞ്ഞു. സ്കൂളിലെ…

Read More

വൈകിയോടുന്ന ട്രെയിൻ വൈകിയുള്ള നിർമാണവും; ഏറ്റുമാനൂരിലെ പുതിയ റെയിൽവേ സ്റ്റേഷന്‍റെ നിർമാണ ത്തിന് വേഗം പോരെന്ന് യാത്രക്കാർ

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണം പൂർത്തിയായില്ല. കഴിഞ്ഞ മേയ് അവസാനത്തോടെ പൂർത്തിയാക്കുമെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തിയതാണ്. എന്നാൽ ഇതുവരെ പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.ആധുനിക സൗകര്യങ്ങൾ ഉൾപ്പടെ നാല് ട്രാക്കുകളുമായിട്ടാണ് അതിരന്പുഴ – നീണ്ടൂർ റോഡുകളുടെ ഇടയിൽ പുതിയ സ്റ്റേഷൻ മാറ്റി സ്ഥാപിച്ചത്. എന്നാൽ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ റയിൽവേ സ്റ്റേഷന്‌റെ ഉദ്ഘാടനം കഴിഞ്ഞ വർഷം നടത്തിയിരുന്നു. ട്രെയിനുകൾ നിർത്താറുണ്ടങ്കിലും ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്‍റെയും പാർക്കിംഗ് ഗ്രൗണ്ടിന്‍റെയും നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.കുറുപ്പന്തറ മുതൽ ഏറ്റൂമാനൂർ വരെയുള്ള ഇരട്ടപ്പാതയുടെ നിർമാണം പൂർത്തിയാക്കിയതോടെ ക്രോസിംഗ് പൂർണമായും ഇല്ലാതായി. ഇപ്പോൾ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിന്‍റെ നിർമാണമാണ് നടന്നു കൊണ്ടിരിക്കുന്നത്. 150 ഇരുചക്ര വാഹനങ്ങൾക്കും 40 കാറുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 540 മീറ്റർ നീളത്തിൽ 16,000 ചതുരശ്ര അടിയിലാണ് പ്ലാറ്റ്ഫോമുകളുടെ മേൽക്കൂരയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.മൂന്ന് പ്ലാറ്റ്ഫോമുകളിലായി…

Read More

മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല;  വിലങ്ങുമായി രക്ഷപ്പെട്ട ദിലീപിനായി പോലീസ് നെട്ടോട്ടമോടുന്നു; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോട്ടയം: പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിക്കായി തെരച്ചിൽ തുടരുന്നു. പുതുപ്പള്ളി തലപ്പാടി തച്ചകുന്ന് മാളിയേക്കൽ ദിലീപ് (19) ആണ് മണർകാട് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്. തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഇന്നലെ ദിലീപിനെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. തിരികെ മണർകാട് സ്റ്റേഷനിൽ എത്തിച്ച് ജീപ്പിൽ നിന്നിറങ്ങിയ സമയത്താണ് രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പെട്ടെന്ന് വിലങ്ങു വച്ച് പോലീസിനെ ആക്രമിച്ച്് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൂന്നു പോലീസുകാരാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ, 600 ദിർഹം, 40,000രൂപ വില വരുന്ന രണ്ടു മൊബൈൽ ഫോണുകൾ, രണ്ടു കാമറ, നാലു വാച്ച് എന്നിവയാണു ഷാജിയുടെ വീട്ടിൽനിന്ന് മോഷണം പോയത്. ഇതിൽ ആഭരണവും വാച്ചും കാമറയും ദിലീപിന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി…

Read More

ആർപ്പോ, ഇർറോ…!  ജലമാമാങ്കത്തിൽ വെന്നിക്കൊടിപാറിക്കാൻ ആർപ്പുവിളികളുമായി ചുണ്ടൻവള്ളങ്ങളുടെ പരിശീലനം തുടങ്ങി

കുമരകം: വള്ളംകളിയുടെ പരിശീലന തുഴച്ചിൽ ആരംഭിച്ചതോടെ കുമരകത്ത് ആർപ്പു വിളികൾ ഉയർന്നു. പുന്നമടയിൽ വിജയക്കൊടി പാറിക്കാൻ പായിപ്പാടൻ ചുണ്ടനിൽ കുമരകം ടൗണ്‍ ബോട്ട് ക്ലബ് പരിശീലനം തുടങ്ങി. പരിശീലന തുഴച്ചിൽ കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കുമരകം ചന്തക്കവലയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ പരിശീലന തുഴച്ചിൽ ഉദ്ഘാടനം ചെയ്തു. വി.എസ്. സുഗേഷ് ചുണ്ടന്‍റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. മുകേഷ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വെട്ടിക്കാട്ടിൽ രജി രാജുവിൽ നിന്നും ആദ്യ സംഭാവന സന്പത്ത് കണിയാംപറന്പിൽ ഏറ്റുവാങ്ങി. കുമരകം എസ്ഐ കെ.ടി.സന്ദീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, കെ.എം. ബാബു, പഞ്ചായത്തംഗങ്ങളായ ഉഷ സലി, എ.വി. തോമസ്, പായിപ്പാടൻ ചുണ്ടൻ വള്ളസമിതി സെക്രട്ടറി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

‘ജീവിതം അമൂല്യമാണ്, അത് റെയിൽവേ ട്രാക്കിൽ നഷ്‌‌ടപ്പെടുത്തരുത് ’..! റെയിൽവേ ട്രാക്കിലും സ്റ്റേഷനിലും  സുരക്ഷാബോധമില്ലാതെ  ജനങ്ങൾ;  ബോധവത്ക്കരണവുമായി ആർപിഎഫ്

കോട്ടയം: ജീവിതം അമൂല്യമാണ് അത് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെടുത്താൻ ഉള്ളതല്ല എന്ന സന്ദേശവുമായി റെയിൽവേ സംരക്ഷണ സേനയുടെ (ആർ. പി. എഫ്) സുരക്ഷാബോധവത്കരണ പരിപാടി ശ്രദ്ധേയമായി. പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ബോധവത്ക്കരണ പരിപാടി നടത്തി. ട്രാക്ക് മുറിച്ചു കടക്കുന്നവർ, ഓഫ് സൈഡിൽ കൂടി ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർ, ഓടുന്ന ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർ, അലക്ഷ്യമായി ട്രാക്കിൽ കൂടി നടക്കുന്നവർ ഇങ്ങനെയുള്ളവരെ അപകടത്തെ കുറിച്ച് പറഞ്ഞു മനസിലാക്കുകയാണ് പരിപാടിയുടെ ആദ്യ ഘട്ടം. അടുത്ത ഘട്ടത്തിൽ നിയമം ലംഘിക്കുന്നവരുടെ പേരിൽ നടപടിയെടുക്കുമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More