കോട്ടയം: പട്ടികജാതി സർട്ടിഫിക്കറ്റ് തഹസിൽദാർ ഓഫീസിൽനിന്ന് അനുവദിക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥ നിബന്ധനകൾ പട്ടികജാതി വിഭാഗങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ. സർട്ടിഫിക്കറ്റ് ആവശ്യമുള്ള വ്യക്തിക്ക് തന്റെ അച്ഛന്റെ സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ്, അയൽപക്കത്തുള്ള രണ്ടുപേരുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി നിരവധി കാര്യങ്ങൾ നിരത്തി സർട്ടിഫിക്കറ്റ് ആവശ്യമായ സമയത്ത് ലഭിക്കാതെ വരുത്തുന്നതും, ലഭിക്കാതെയിരിക്കുന്നതും ജനങ്ങളെ ദുരതത്തിലാഴ്ത്തുന്നു. ഈ ആവശ്യമുന്നയിച്ച് പലവട്ടം സമരങ്ങൾ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ ചേരമർ ഹിന്ദു മഹാസഭ വിവിധ പട്ടികജാതി സമുദായങ്ങളെ അണിനിരത്തി ഈ ആവശ്യം സാധൂകരിച്ചുകിട്ടുന്നതിനുവേണ്ടി സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് അറിയിച്ചു. ചങ്ങനാശേരിയിൽ നടന്ന സംസ്ഥാന കൗണ്സിലിൽ പ്രസിഡന്റ് എം.കെ. വിജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് വിഷയം അവതരിപ്പിച്ചു. ജാതീയ പീഡനത്തിൽ മരിച്ച ഡോ. പായൽ തഡ്വിക്കുവേണ്ടി യോഗം അനുശോചനം അർപ്പിച്ചു. ഇന്ത്യയിൽ ജാതീയ പീഡനങ്ങൾ…
Read MoreCategory: Kottayam
കുളിക്കടവിലെ വസ്ത്രവും കണ്ണടയുടെയും ഉടമസ്ഥനെ തേടി നാട്ടുകാർ; കുടുംബനാഥനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ; കടവിൽ നിന്ന് കിട്ടി സാധനങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ
ഏറ്റുമാനൂർ: മീനച്ചിലാറ്റിലെ ഒഴുക്കിൽപ്പെട്ടെന്നു കരുതുന്ന ഗൃഹനാഥനായി ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. അതിരന്പുഴ മുണ്ടകപ്പാടം ഗോവിന്ദപുരത്ത് ശശിധരൻ പിള്ള (68)യേയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. പേരൂർ പൂവത്തുംമൂട് പാലത്തിന് സമീപമുള്ള കടവിൽ വച്ച് കാണാതാവുകയായിരുന്നു. ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ടെന്നാണ് കരുതുന്നത്. കടവിൽ ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പും വാച്ചും കണ്ണടയും നാട്ടുകാർ കണ്ടെത്തി. ഇക്കാര്യം ഏറ്റുമാനൂർ പോലീസിൽ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ സമയത്ത് ശശിധരൻപിള്ളയെ കാണാനില്ല എന്ന പരാതിയുമായി വീട്ടുകാരും സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പോലിസ് ഇയാളുടെ വസ്തുക്കൾ കാണിച്ചപ്പോൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ ആറ്റിൽ ശക്തമായ ഒഴുക്കാണ്. കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് സംഘമെത്തി തെരച്ചിൽ ആരംഭിച്ചു. ജീവനൊടുക്കാനുള്ള സാധ്യത ഇല്ലെന്നും അതിനു തക്കതായ കാരണങ്ങൾ വീട്ടിൽ ഇല്ലായിരുന്നുവെന്നും ഏറ്റുമാനൂർ പോലീസ് പറഞ്ഞു. എന്നാൽ…
Read Moreപാഠം പഠിപ്പിച്ച് പോലീസ്; സ്കൂൾ തുറന്ന ദിവസം മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ പോലീസ് പൊക്കി
കറുകച്ചാൽ: വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ തുറന്ന ദിവസം പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച രണ്ടു ഡ്രൈവർമാരെ പിടികൂടി.ചങ്ങനാശേരി-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാരായ കുരിശുമ്മൂട് സ്വദേശി ബിനു വർഗീസ് (33), തെക്കേത്തുകവല സ്വദേശി രാജേഷ് (31) എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവരുടെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കുവാൻ നടപടി സ്വീകരിച്ചു. ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായി കറുകച്ചാൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് സ്വകാര്യ ബസുകളും ഒന്പത് ടിപ്പർലോറികളുമാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ചങ്ങനാശേരി ഡിവൈഎസ്പി കെ. എൻ.രാജൻ എന്നിവരുടെ നിർദ്ദേശാനുസരണം രാവിലെ ആറുമുതൽ എട്ടുവരെയാണ് ടിപ്പർ ലോറികളും ബസുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. നിയന്ത്രണങ്ങൾ പാലിക്കാതെ അമിത ലോഡുമായി ഓടിയ ഒന്പത് ടിപ്പർലോറികളും, ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന രണ്ടു പേർക്കെതിരെയും കേസെടുത്തു. അലക്ഷ്യമായി ഓടിച്ച മറ്റൊരു സ്വകാര്യബസും…
Read Moreഉപ്പുവെള്ളം തടയാൻ ഇട്ട താഴത്തങ്ങാടിയിലെ താത്കാലിക തടയണ മുങ്ങി; നിർമാണത്തിലെ അപാകതയെന്ന് നാട്ടുകാർ; തടയണയിൽ ഓരുവെള്ളത്തിൽ മീനപിടിക്കാനെത്തുന്നവരുടെ തിരക്കും
കോട്ടയം: മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് സ്ഥാപിച്ച താൽക്കാലിക തടയണ മുങ്ങി. കഴിഞ്ഞ ദിവസത്തെ മഴയ്ക്കാണ് തടയണയ്ക്കു മുകളിലൂടെ വെളളം ഒഴുകിയത്. പുതുവെള്ളം എത്തിയതോടെ തടയണയ്ക്കപ്പുറത്തു നിന്ന് മീനുകൾ മറു വശത്തേക്ക് ചാടി. ഇതോടെ മീൻ പിടിക്കാനായി നിരവധിയാളുകൾ തടയണയിൽ എത്തി. ഇന്നു രാവിലെയും മീൻ പിടുത്തം തുടരുകയാണ്. സാധാരണ കനത്ത മഴ പെയ്താലേ തടയണയ്ക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകാറുള്ളു. ഇക്കുറി തടയണയ്ക്ക് ഉയരം കുറവാണെന്ന് പരാതിയുണ്ടായിരുന്നു. അതാണ് ചെറിയ മഴയ്ക്കു തന്നെ വെള്ളം കവിഞ്ഞൊഴുകിയത്. ഇനിയിപ്പോൾ രണ്ടുദിവസത്തിനുള്ളിൽ കാലവർഷം എത്തും. അതിനാൽ ഓരുവെള്ളം കയറുമെന്ന ഭീതി വേണ്ട. വേന്പനാട്ട് കായലിൽ നിന്നുള്ള ഓരു വെള്ളം കയറി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിൽ കലരാതിരിക്കാനാണ് മേജർ ഇറിഗേഷൻ വകുപ്പ് എല്ലാ വർഷവും താഴത്തങ്ങാടിയിൽ താൽക്കാലിക തടയണ നിർമിക്കുന്നത്. അതേ സമയം ഇടയ്ക്കാട്ടുപള്ളി കടവിൽ സ്ഥിരമായി തണ്ണീർമുക്കം മോഡലിൽ ഷട്ടർ പാലം…
Read Moreപതിവിന് വിപരീതമായി മഴയുടെ അകമ്പടിയില്ല; ആഘോഷമാക്കി പ്രവേശനോത്സവം
കോട്ടയം: പതിവിന് വിപരീതമായി മഴയുടെ അകന്പടിയില്ലാതെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഒന്നാം ക്ലാസിലെ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുക്കിയ പ്രവേശനോത്സവം പലയിടത്തും വലിയ ആഘോഷമായി മാറി. മിഠായിയും പൂക്കളും ബലൂണുമൊക്കെ നല്കിയാണ് നവാഗതരെ വരവേറ്റത്. എൽകെജിയും യുകെജിയും കഴിഞ്ഞു വരുന്ന കുട്ടികളായതിനാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രത്യേകിച്ചൊരു ജാള്യതയും കുട്ടികളിൽ കാണാനായില്ല. അതേ സമയം എൽകെജിയിൽ ആദ്യമെത്തിയ വിദ്യാർഥികൾ കരഞ്ഞും അമ്മമാരുടെ കൈവിടാതെയുമിരുന്ന ദൃശ്യങ്ങൾ പലയിടത്തും കാണാമായിരുന്നു.ജില്ലയിലെ 857 പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ 1,44,479 വിദ്യാർഥികളെത്തിയെന്നാണ് ഏകദേശ കണക്ക്. ഒന്നാം ക്ലാസിൽ മാത്രം 8840 കുട്ടികൾ പ്രവേശനം നേടി. രണ്ടു മുതൽ പത്തു വരെ ക്ലാസുകളിൽ 7580 പേർ പുതിയതായി പ്രവേശനം നേടി. ജില്ലാതല പ്രവേശനോത്സവം പനമറ്റം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…
Read Moreഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പാലക്കാരുടെ സ്വന്തമായ ഉദ്യാനവും ഉദ്യാനപാലകരെക്കുറിച്ചും പറയാതെ വയ്യ…
കോട്ടയം: മലനിരകളിൽ നിന്നുള്ള തെളിനീരുമായി ശാന്തമായൊഴുകുന്ന മീനച്ചിലാർ. ആറിന്റെ തീരം ഒന്നര കിലോമീറ്റർ ദൂരത്തിൽ പുഷ്പങ്ങളും വിവിധ സസ്യങ്ങളും പൂത്തുലഞ്ഞു നിൽക്കുന്നു. ഇതുവഴി കടന്നു പോകുന്നവർ ഒരു നിമിഷം വാഹനം നിർത്തി ഇതു കേരളമോ എന്നു ചിന്തിക്കും. ഈ മനോഹര കാഴ്ചയ്ക്ക് ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പാലായ്ക്കുസമീപം മുത്തോലിയിലേക്ക് ചെല്ലണം. മീനച്ചിലാറിന്റെ തീരത്ത് ഒന്നര കിലോമീറ്ററോളം ദൂരം സൂര്യപ്രഭയിൽ പുഞ്ചിരിക്കുന്ന മഞ്ഞ കോളാന്പി ചെടിയും നന്ത്യാർവട്ടവും തണൽ വിരിച്ചു പൂത്തു നിൽക്കുന്ന ഗുൽമോഹറും കാഴ്ചയുടെ വിരുന്നൊരുക്കുന്ന ആറ്റുതീരം. ഈ ആറ്റുതീരത്തെ മനോഹരമാക്കുന്നതും പരിപാലിക്കുന്നതും ജോസഫും രാജപ്പനും എന്ന രണ്ട് ഉദ്യാനപാലകരാണ്. കഴിഞ്ഞ 12 വർഷമായി ഇവരാണ് ഈ ആറ്റു തീരത്തെ പരിപാലിക്കുന്നത്. പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഹൈവേ യാത്രക്കാർക്കായി ഈ മനോഹരമായ വഴിയോര വിശ്രമകേന്ദ്രവും പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്. പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന അന്തരിച്ച പ്രഫ. കെ.കെ.…
Read Moreമരുന്നിന്റെ കുറിപ്പടിയുമായി പുറത്തി റങ്ങിയാൽ റാഞ്ചിക്കൊണ്ടുപോകാൻ ലാബ് ഏജന്റുമാർ; ചീട്ടു പിടിച്ചുവാങ്ങി ബലമായിവരെ കൂട്ടിക്കൊണ്ടുപോകും;കോട്ടയം മെഡിക്കൽ കോളജിനു മുന്നിലെ ഏജന്റുമാ രുടെ തോന്ന്യാസം ഇങ്ങനെയൊക്കെ…
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ലാബ് ഏജന്റുമാർ വീണ്ടും സജീവം. വിവിധ പരിശോധനകൾക്ക് സാന്പിളുമായി ലാബിലേക്ക് പോകുന്ന രോഗിയുടെ കൂട്ടിരിപ്പുകാരെ കാൻവാസ് ചെയ്യാനായി നാലംഗ സംഘമാണ് ആശുപത്രി പരിസരത്ത് കറങ്ങുന്നത്. പ്രായമായവരാണെങ്കിൽ കുറിപ്പടിയും സാന്പിളും ബലമായി പിടിച്ചുവാങ്ങി ലാബിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. യുവതിക്ക് കാൻസർ ബാധയെന്ന് സ്വകാര്യ ലാബിൽ നിന്നുള്ള തെറ്റായ റിപ്പോർട്ട് നല്കിയതിനെ തുടർന്നുള്ള ജനരോഷം ഭയന്ന കാൻവാസിംഗ് ഏജന്റുമാർ രണ്ടുദിവസം മാറി നിന്നെങ്കിലും വീണ്ടും ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. ചാർജ് കുറവ്, വേഗം പരിശോധനാ ഫലം കിട്ടും എന്നൊക്കെ പറഞ്ഞാണ് ആളുകളെ വശീകരിക്കുന്നത്. മെഡിക്കൽ കോളജിലെ പൊടിപാറ ലാബിനു മുന്നിൽ നിന്നുവരെ ആളുകളെ കാൻവാസ് ചെയ്യുന്ന ഏജന്റുമാരുണ്ട്. പത്തും പതിനഞ്ചും ഇരുപതും ശതമാനം തുകയാണ് കാൻവാസിംഗ് ഏജന്റുമാർക്ക് കമ്മീഷനായി ലഭിക്കുന്നത്. ചില രോഗങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ ലാബിനു പുറമേ സ്വകാര്യ…
Read Moreപോലീസിനെയും വിറപ്പിച്ച് കെഎസ്ഇബി; വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനു എസ്ഐയെ വിളിച്ച് അസഭ്യം പറഞ്ഞ് വൈദ്യുതി ജീവനക്കാർ; മൂലമറ്റത്തെ ഷോക്കിംഗ് വാർത്ത ഇങ്ങനെ…
മൂലമറ്റം: വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനു അസഭ്യം പറഞ്ഞവർക്കെതിരേ എസ് ഐ പരാതി നൽകി. കൃത്യ സമയത്ത് വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനു കാഞ്ഞാർ എസ്ഐ ജോണ് സെബാസ്റ്റ്യനെ കെ എസ് ഇ ബി ജീവനക്കാർ ഫോണ് വിളിച്ച് അസഭ്യം പറയുകയായിരുന്നു. കഴിഞ്ഞ 23നായിരുന്നു ബില്ലടയ്ക്കേണ്ട അവസാന തീയതി. അന്ന് എസ് ഐ രോഗബാധിതനായതിനാൽ ബിൽ അടച്ചിരുന്നില്ല. സാധാരണ ലൈൻമാൻ വന്ന് ബിൽ വാങ്ങി പണം അടയ്ക്കുകയാണ് പതിവ്. അതിനാൽ എസ്ഐ ശ്രദ്ധിച്ചതുമില്ല. എന്നാൽ കഴിഞ്ഞ ദിവസം മൂലമറ്റം സെക്ഷൻ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ഷമീർ എന്നയാൾ വിളിച്ച് ലൈൻ കട്ട് ചെയ്യുമെന്ന് പറയുകയും മോശമായി സംസാരിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരെ കൊണ്ട് വിളിപ്പിച്ച് അസഭ്യം പറയിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ജോണ് സെബാസ്റ്റ്യൻ അസി. എൻജിനിയറെ വിളിച്ച് വിവരം പറഞ്ഞപ്പോൾ ഷമീർ ഇവിടത്തെ വർക്കർ ആണെന്നും…
Read Moreവെടിപൊട്ടി, വില്ലൻമാർ കൂട്ടത്തോടെ പറന്നുയർന്നു; കുറവിലങ്ങാട്ടെ മാനത്ത് കണ്ട വവ്വാൽ കൂട്ടത്തെ കണ്ട് ഞെട്ടി നാട്ടുകാർ; ആശങ്കയുടെ ചിറകടികൾ നാട്ടിൽ ചർച്ചയാവുന്നതിങ്ങനെ
കുറവിലങ്ങാട്: കുര്യനാട്ട് ആശങ്കയും കൗതുകവും സമ്മാനിച്ച് വവ്വാലുകളുടെ കൂട്ടപ്പറക്കൽ. ഇന്നലെ രാവിലെയാണ് നാട്ടിലാകെ ചർച്ചയ്ക്ക് വഴിയൊരുക്കി നൂറുകണക്കിനു വവ്വാലുകൾ കൂട്ടത്തോടെ പറന്നത്. എംസി റോഡിൽ മുണ്ടിയാനിപ്പുറം ഭാഗത്ത് രണ്ടു മരങ്ങളിലായി കൂടുകൂട്ടിയിരുന്ന വവ്വാലുകൾ ആർക്കും ശല്യമുണ്ടാക്കിയിരുന്നില്ല. വവ്വാലുകളുടെ സാന്നിധ്യം ആർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുമില്ല. ഇന്നലെ രാവിലെ വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് വവ്വാലുകൾ കൂട്ടത്തോടെ പറന്നത്. നൂറുകണക്കിനു വവ്വാലുകളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ആയിരമല്ലെന്ന മറുപടിയാണു നാട്ടുകാർ നൽകിയത്. നിപ്പ വൈറസിന്റെ പേരിൽ വവ്വാലുകളെ വില്ലൻ വേഷത്തിൽ നിറുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ ആശങ്ക വളർന്നിരിക്കുന്നത്. എന്നാൽ കൂട്ടമായി വവ്വാലുകൾ പറന്നത് കൗതുകത്തിനും ഇടയാക്കി.
Read Moreരണ്ടില കൊഴിഞ്ഞ് വീണില്ലെങ്കിൽ..! ന്യായമായും തനിക്ക് ചെയർമാൻസ്ഥാനം അവകാശപ്പെട്ടതെന്ന് പി.ജെ. ജോസഫ്
തൊടുപുഴ: കേരള കോണ്ഗ്രസ്-എം ചെയർമാൻസ്ഥാനം ന്യായമായും തനിക്ക് അവകാശപ്പെട്ടതാണെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ പറഞ്ഞു. ജോസ് കെ. മാണി വർക്കിംഗ് ചെയർമാനും സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറുമാകുകയെന്നതാണു ന്യായം. ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവരുടെ കത്ത് ലഭിച്ചിട്ടുണ്ട്. സമവായ ചർച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. വിദേശത്തുള്ള മോൻസ് ജോസഫ് എംഎൽഎ മടങ്ങിയെത്തിയതിനു ശേഷമെ തീയതി നിശ്ചയിക്കുകയുള്ളൂവെന്നും ജോസഫ് പറഞ്ഞു.
Read More