കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി റൂട്ടിൽ സ്ഥിരം വാഹനാപകടം ഉണ്ടാകുന്ന കൂവപ്പള്ളിക്കു സമീപം പറപ്പള്ളി, തേനംമാക്കൽ വളവുകൾ നിവർത്തുവാൻ സംരക്ഷണഭിത്തി കെട്ടുന്നതിനും ക്രാഷ്ബാരിയർ സ്ഥാപിക്കുന്നതിനും മറ്റുമായി 48,21,000 രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയറുടെ ഭരണാനുമതിക്കായി അയച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പിനുവേണ്ടി എരുമേലി പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വി.ജി. പ്രേംലാൽ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കോടതിയെ അറിയിച്ചു. പ്രസ്തുത പ്രദേശത്ത് സ്ഥിരമായി വാഹനാപകടം ഉണ്ടാകാറുണ്ടെന്നും അടിയന്തിരമായി വേണ്ട സത്വരനടപടി സ്വീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അസിസ്റ്റന്റ്് എൻജിനീയർ കോടതിയെ അറിയിച്ചു.ചീഫ് എൻജിനീയറുടെ ഓഫീസിൽനിന്നും അനുമതി ലഭിച്ചാലുടൻ പണിപൂർത്തീകരിക്കുന്നതാണെന്നും അസിസ്റ്റന്റ്എൻജിനീയർ അറിയിച്ചു. ഇതു സംബന്ധിച്ച് പിയുസിഎൽ ജില്ല പ്രസിഡന്റ് എം.എ. ഷാജി, ജില്ലാ ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ അസീസ് എം.കെ. അനന്തൻ എന്നിവരാണ് ലീഗൽ സർവീസ് കോടതിയിൽ പൊതുതാൽപര്യഹർജി നൽകിയത്. എന്നാൽ, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ പണികൾ…
Read MoreCategory: Kottayam
ബിവറേജസ് ചില്ലറ വിൽപ്പന ശാലകളിൽ ക്രമക്കേടുകൾ ചില്ലറയല്ല; ജവാനും ഫാർമറും ഇല്ല, കമ്മീഷൻ കിട്ടാൻ പകരം സ്വകാര്യ കമ്പനികളുടെ സാധനം, പൊതിയുന്ന പത്രപേപ്പറിലും, ഡാമേജ് ഇനത്തിലും വൻ ക്രമക്കേട്
കോട്ടയം: ബിറവേജസ് ചില്ലറ വിൽപ്പന ശാലകളിൽ ചില്ലറയല്ല ക്രമക്കേടുകൾ. ജീവനക്കാർക്ക് മദ്യപിക്കാൻ കുപ്പി കടത്തുന്നു. കുപ്പി പൊതിഞ്ഞു നൽകുന്നതിനു പത്രം വാങ്ങുന്നതിനും ക്രമക്കേട്. കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻക്രമക്കേടുകൾ. ജില്ലയിലെ ഏഴു ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപന ശാലകളിലാണ് തിങ്കളാഴ്ച രാത്രി 7.30 മുതൽ അർധരാത്രി വരെ നീണ്ട പരിശോധന നടത്തിയത്. കോട്ടയം, ഗാന്ധിനഗർ, പള്ളിക്കത്തോട്, ചിങ്ങവനം, മുണ്ടക്കയം, കടുത്തുരുത്തി ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപന ശാലകളിലും, പാലായിലെയും ഏറ്റുമാനൂരിലെയും കണ്സ്യൂമർഫെഡിന്റെ ചില്ലറ വിൽപന ശാലകളിലുമായിരുന്നു പരിശോധന.ഡാമേജിന്റെ പേരിലും, മദ്യം പൊതിഞ്ഞു കൊടുക്കുന്ന പേപ്പർ വാങ്ങുന്നതിന്റെ പേരിലും വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഗാന്ധിനഗറിലെ ബിവറേജിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇവിടെ വിൽപന നടത്തിയതായി കണ്ടെത്തിയ ബില്ലും തുകയും തമ്മിൽ അന്തരമുണ്ട്. ഏപ്രിൽ മാസം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ, ഡാമേജ് രജിസ്റ്ററിൽ…
Read Moreതാഴ്ന്ന ജാതിക്കാരനായ അവന്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ല; കെവിന്റേതു ദുരഭിമാനക്കൊല, കൊന്നത് പിതാവും സഹോദരനുമെന്ന് കോടതിയിൽ നീനു
കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയിൽ. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവും ചേട്ടൻ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിൻ താഴ്ന്ന ജാതിക്കാരനായതിനാൽ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയിൽ മൊഴി നൽകി. കെവിനെ വിവാഹം കഴിച്ചാൽ അഭിമാനക്ഷതമുണ്ടാകുമെന്ന് അവർ കരുതി. കെവിന്റെ ജാതിയായിരുന്നു പ്രശ്നം. കെവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചാണ് വീടുവിട്ടത്. ഗാന്ധിനഗർ സ്റ്റേഷനിൽനിന്ന് തന്നെ ബലമായി കൊണ്ടുപോകാൻ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്നു പിതാവ് പറഞ്ഞു. സ്റ്റേഷനിൽ വച്ച് കെവിനെ എസ്ഐ കഴുത്തിനു പിടിച്ചു തള്ളി. പിതാവിനൊപ്പം പോകാൻ തയാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങിയെന്നും നീനു മൊഴി നൽകി. രണ്ടാംപ്രതി നിയാസ് തന്നെയും കെവിനെയും ഭീഷണിപ്പെടുത്തി. കെവിനെ ഫോണിൽ വിളിച്ചും നിയാസ് ഭീഷണി മുഴക്കി. കെവിന്റെ വീട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിൻ…
Read Moreതൊണ്ടി മുതലില്ല, കൂട്ടുപ്രതിയുടെ കുറ്റസമ്മതം മാത്രം; ഏഴുവർഷത്തിന് ശേഷം മോഷണക്കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി
ഈരാറ്റുപേട്ട: കുമാരനല്ലൂരിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും ഡിജിറ്റൽ കാമറയും മോഷ്ടിച്ച കേസിൽ ഈരാറ്റുപേട്ട നടയ്ക്കൽ കരിയംതോട്ടം സാഹിബിന് (ഷിഹാബുദീൻ – 37)ഏഴു വർഷം തടവും 20,000 രൂപ പിഴയും. വിവിധ വകുപ്പുകളിലായി ആറു വർഷം കഠിന തടവും, ഒരു വർഷം വെറുതെ തടവുമാണു വിധിച്ചിരിക്കുന്നത്. ശിക്ഷ പ്രത്യേകം പ്രത്യേകമായി അനുഭവിക്കണമെന്നു ഏറ്റുമാനൂർ മജിസ്ടറേറ്റ് സന്തോഷ് ദാസാണു വിധിച്ചത്. കേസിൽ ഷിഹാബുദീന്റെ കൂട്ട് പ്രതിയായ മുഹമ്മദ് ഫൈസൽ വിസ്താരം കഴിഞ്ഞപ്പോൾ തന്നെ കുറ്റം സമ്മതിച്ചിരുന്നു. തൊണ്ടി മുതൽ ലഭിക്കാതിരുന്ന കേസിൽ, ഈ കുറ്റസമ്മതമൊഴിയും, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ ഷിഹാബുദീനെതിരെ കോടതി ശിക്ഷവിധിക്കുകയായിരുന്നു. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിലെ വീട് കുത്തിത്തുറന്ന് അകത്തു കയറിയ പ്രതികൾ മോഷണം നടത്തിയെന്നായിരുന്നു കേസ്. ഭവന ഭേദനത്തിന് 454, 461 വകുപ്പുകൾ പ്രകാരവും, മോഷണത്തിന് 380 വകുപ്പ് പ്രകാരവുമാണ് ഗാന്ധിനഗർ പോലീസ്…
Read Moreരണ്ടു കുട്ടികളുടെ മാതാവായ യുതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഉന്നതബന്ധമുള്ള പ്രതി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി യുവതി
വാകത്താനം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. ഞാലിയാകുഴി സ്വദേശിനിയാണ് ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. ഞാലിയാകുഴി സ്വദേശി വിവാഹം കഴിക്കാമെന്നു പറഞ്ഞു രണ്ടു വർഷം പീഡിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്. രണ്ടു കുട്ടികളുടെ മാതാവായ തന്നെ വീട്ടിലും ഒൗട്ട് ഹൗസിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ഉന്നതബന്ധമുള്ള പ്രതി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലവൻസിന്റെ കാര്യത്തിൽ പക്ഷപാതം; പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച വിവിധ ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർക്ക് വ്യത്യസ്ത നിരക്കിലുള്ള അലവൻസ്. പോലീസ് സേനാംഗങ്ങൾക്ക് 1440 രൂപ കൂടാതെ പ്രതിദിന അലവൻസായി 140 രൂപയും ലഭിച്ചപ്പോൾ എക്സൈസിന് പ്രതിദിനം 150 രൂപമാത്രാണ് ലഭിച്ചത്. സ്പെഷൽ പോലീസിനു 2200 രൂപയും പ്രതിദിന അലവൻസായി 150 രൂപയും നൽകി. കോളജ് എൻസിസി, റിട്ടയേർഡ് പോലീസ്, വിരമിച്ച സൈനീകർ എന്നിവരെയാണു സ്പെഷൽ പോലീസ് സേനയ്ക്കായി നിയോഗിച്ചത്. ഇവർക്ക് തെരഞ്ഞെടുപ്പിനു ദിവസവും തലേദിവസവുമാണു ജോലിയ്ക്കു നിയോഗിച്ചത്. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്പ് മുതൽ അഞ്ച് ദിവസം ഡ്യൂട്ടി ചെയ്യേണ്ടിവന്നു. കഴിഞ്ഞ വർഷം എക്സൈസിനു 1650 രൂപയും പ്രതിദിന അലവൻസായി 150 രൂപയും നൽകിയിരുന്നു. പോലീസുകാർക്ക് ബാങ്ക് അക്കൗണ്ട് വഴിയും സ്പെഷൽ പോലീസുകാർക്ക് നേരിട്ടുമാണു പണം കൈമാറിയത്.ഒരേ ഡ്യൂട്ടിയ്ക്കു രണ്ടു വേതനം വിതരണം ചെയ്ത നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
Read Moreകെവിൻ കേസിൽ ഇരുപത്തിയെട്ടാം സാക്ഷി കൂറുമാറിയപ്പോൾ ഗാന്ധിനഗറിലെ തട്ടുകടക്കാരൻ ഒന്നാം പ്രതിയുൾപ്പെടെ 12 പേരെ തിരിച്ചറിഞ്ഞു
കോട്ടയം: കെവിൻ കൊലക്കേസിൽ ഇരുപത്തിയെട്ടാം സാക്ഷി കൂറുമാറി. അബിൻ പ്രദീപാണ് കൂറുമാറിയത്. പോലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണ് പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയതെന്നും അബിൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പറഞ്ഞു. കെവിനെ തട്ടികൊണ്ട് പോകുന്നതുൾപ്പെടെ അറിഞ്ഞിരുന്നെന്നാണ് അബിൻ ആദ്യം മൊഴി നൽകിയിരുന്നത്. അക്രമത്തിനുപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും അബിൻ മൊഴി നൽകിയിരുന്നു. ഇക്കാര്യം രഹസ്യമൊഴിയായും നൽകിയിരുന്നു. ഈ മൊഴിയാണ് വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞത്. അതേസമയം കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് മൊഴി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കമുണ്ടായെന്നും ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു. കെവിനുമായുള്ള വിവാഹശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി. കെവിനും…
Read Moreനെല്ലു സംഭരണത്തിലെ പകൽക്കൊള്ള തുടരുന്നു; കുത്തരി ചാക്കരിയാക്കുന്ന മറിമായവും
കോട്ടയം: കർഷകരിൽനിന്ന് സംഭരിക്കുന്നത് പൊന്നുപോലെ വിളഞ്ഞ ഒന്നാംതരം നെല്ല്. എന്നാൽ, ഇതു സ്വകാര്യ കുത്തുമില്ലുകളിൽ കുത്തി മാസങ്ങൾക്കുശേഷം പൊതുവിപണിയിലേക്കു തിരിച്ചുവരുന്നത് നാലാംകിട ചാക്കരിയായും! കേരളത്തിൽ കാലങ്ങളായി അരങ്ങേറുന്ന ഈ മറിമായത്തിനു തടയിടാൻ സപ്ലൈകോയ്ക്കും സിവിൽ സപ്ലൈസ് വകുപ്പിനും താത്പര്യമില്ല. പരസ്പരധാരണയിൽ എന്ന വിധം നടക്കുന്ന ഈ കൊള്ള തടയാൻ ഒരു സർക്കാരിനും താത്പര്യമില്ല. വേനൽമഴ ശക്തമായതോടെ നെല്ല് പാടങ്ങളിൽ കൂട്ടിയിട്ടശേഷം വാങ്ങാൻ മില്ലുകാരെ കാത്തിരിക്കുന്ന കർഷകരുടെ വിലാപം കേൾക്കാൻ ആരുമില്ല. ഈർപ്പത്തിന്റെ പേരിൽ തൂക്കത്തിൽ കിഴിവു വാങ്ങി കർഷകരെ പറ്റിക്കാൻ മില്ലുകാർ സംഘടിതമായി ചിലയിടങ്ങളിൽ മാറിനിൽക്കുകയും ചെയ്യുന്നു. വിവിധ ജില്ലകളിലായി 42 സ്വകാര്യ മില്ലുകളാണ് കർഷകരിൽനിന്ന് സപ്ലൈകോയിലൂടെ നെല്ല് കുത്താൻ സംഭരിക്കുന്നത്. കുത്തുകൂലിയുടെ വരുമാനം നോക്കിയല്ല ഈ അരി മറിച്ചുവിറ്റു കോടികൾ നേടാനുള്ള കച്ചവടലാഭമാണു മില്ലുകാരെ ഇതിലേക്ക് അടുപ്പിക്കുന്നത്. കരിന്പട്ടികയിൽപ്പെട്ടതും സ്വന്തമായി അരിക്കന്പനികൾ നടത്തുന്നതുമായ മില്ലുകളെ സംഭരണത്തിൽനിന്നു…
Read Moreകരിയാറിൽ എക്കൽ നിറഞ്ഞ് നീരൊഴുക്കു കുറഞ്ഞു; ജലഗതാഗതം തടസപ്പെടുന്നു ; നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
തലയോലപ്പറന്പ്: കരിയാറിൽ എക്കൽ നിറഞ്ഞ് നീരൊഴുക്കു കുറയുന്നത് ജലഗതാഗതത്തെ തടസപ്പെടുത്തുന്നു. പുഴയിൽനിന്നു ഫലഭൂയിഷ്ടമായ എക്കൽ തൊഴിലാളികൾ വള്ളങ്ങളിൽ കോരി കൊണ്ടുപോയിരുന്നത് ഏറെക്കുറെ പൂർണമായി അവസാനിച്ചതോടെയാണ് ജലാശയങ്ങളിൽ അവശിഷ്ടങ്ങൾ ചീഞ്ഞളിച്ച് നിക്ഷേപിക്കപ്പെട്ടു ആഴംകുറയുകയും ചെയ്തത്. കനത്ത തോതിൽ ചെളിനിറഞ്ഞ് നീരൊഴുക്കു തടസപ്പെടുന്ന വിധത്തിലായ ഭാഗങ്ങളിൽ ആന്പലടക്കമുള്ള ജലസസ്യങ്ങളും തഴച്ചുവളരുന്നു. തലയോലപ്പറന്പ്-കടുത്തുരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കരിയാറിനു കുറുകെ നിർമ്മിച്ച എഴുമാംതുരുത്തു പാലത്തിന്റെ അടിഭാഗവും സമീപ സ്ഥലങ്ങളും എക്കൽ നിറഞ്ഞ് നീരൊഴുക്കു തടസപെടുകയാണ്. എഴുമാംതുരുത്ത് പാലത്തിനു സമീപത്തുള്ള പുതുശേരിക്കടവ് ജെട്ടിയിൽ വെള്ളമില്ലാത്തതിനാൽ വള്ളങ്ങളും ഹൗസ് ബോട്ടുകളും അടുപ്പിക്കാനാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഷ്ടിച്ചു ഒന്നര അടിയോളം വെള്ളമുള്ള ഇവിടെ ചരക്കു കയറ്റി വരുന്ന വള്ളങ്ങൾ ഉറക്കുകയാണ്. കരിയാറിലെ മറ്റൊരു ജെട്ടിയായ കാന്താരിക്കടവിന്റെ സ്ഥിതിയും പരിതാപകരമാണ്. വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും ഉൾനാടൻ ജലാശയങ്ങളിൽ ജലഗതാഗതം ഏറ്റവും കൂടുതലുള്ള ജലാശയങ്ങളിൽ ഒന്നാണ് കരിയർ. റോഡുഗതാഗതം സാധ്യമാകാത്ത…
Read Moreപോലീസ് ക്യാമ്പിലെ അടുക്കള മാലിന്യം മൂലം പൊറുതിമുട്ടി നാട്ടുകാർ; ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന്
എരുമേലി: നൂറുകണക്കിന് പോലീസുകാർ അധിവസിക്കുന്ന ക്യാന്പിൽ ഭക്ഷണമാലിന്യങ്ങൾ തള്ളുന്നത് ഇത്തിരിപ്പോന്ന തുറസായ കുഴിയിൽ. കുഴിനിറഞ്ഞു കവിഞ്ഞിട്ട് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് സമീപത്തെ ഫോറസ്റ്റ് ഓഫീസിനടുത്തേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും. ദുർഗന്ധം സഹിക്കാനാകാതെ ആരോഗ്യ വകുപ്പിലും പോലീസ് ക്യാന്പ് അധികൃതർക്കും നാട്ടുകാർ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപം. എരുമേലിയിലെ പോലീസ് ക്യാന്പിന്റെ കാന്റീനിൽ നിന്നാണ് മാലിന്യങ്ങൾ കുഴി നിറഞ്ഞു പരിസര മലിനീകരണം സൃഷ്ടിക്കുന്നത്. അതേസമയം സ്ഥലപരിമിതിയും അസൗകര്യങ്ങളും മൂലം മാലിന്യപ്രശ്നം പരിഹരിക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് പോലീസ് ക്യാന്പ് അധികൃതർ. ആവശ്യമായ വെള്ളം ക്യാന്പിൽ ഇല്ല. ജലക്ഷാമം പരിഹരിക്കുന്നത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ്. കൂടുതൽ സ്ഥലം സമീപത്ത് തന്നെ കിട്ടുന്നതിന് വകുപ്പിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പരാതികൾ ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പരിധിയിൽ കൂടുതൽ മാലിന്യങ്ങൾ ദിവസേനെ എത്തുന്നതിനാൽ അടിയന്തിര പരിഹാരം സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.…
Read More