ഏറ്റുമാനൂർ: നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം ശേഷിക്കെ യുഡിഎഫ് ക്യാന്പിൽ അങ്കലാപ്പ്. 23നാണ് ചെയർമാൻ തെരഞ്ഞെടുപ്പ്. സ്വതന്ത്ര കൗണ്സിലർമാർ അവകാശവാദവുമായി രംഗത്തെത്തിയത് യുഡിഎഫ് നേതൃത്വത്തിനു തലവേദനയായി. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടയിൽ നടക്കുന്ന ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് യുഡിഎഫിന് അഭിമാന പ്രശ്നമാണ്. യുഡിഎഫിലെ ധാരണപ്രകാരം കേരള കോണ്ഗ്രസ് മാണി വിഭാഗത്തിലെ ജോർജ് പുല്ലാട്ടിനാണ് ഇനി സ്ഥാനം ലഭിക്കേണ്ടത്. യുഡിഎഫിലെ അഭിപ്രായ ഭിന്നതകൾ മുൻനിർത്തി ഭരണം പിടിച്ചടക്കാനാണ് സ്വതന്ത്ര സ്ഥാനാർഥികളെ മുൻനിർത്തി പ്രതിപക്ഷം ശ്രമിക്കുന്നത്. രാജിവച്ച മുൻ ചെയർമാൻ ജോയ് ഉൗന്നുകല്ലേലിനു പിന്തുണ നൽകി വീണ്ടും രംഗത്തെത്തിക്കാൻ എൽഡിഎഫിന്റെ ശ്രമം നടന്നിരുന്നു. മത്സരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച് സ്വതന്ത്രയായി ജയിച്ച ബീനാ ഷാജി രംഗപ്രവേശം ചെയ്തതാണ് യുഡിഎഫിനും കേരള കോണ്ഗ്രസിനും തലവേദന സൃഷ്ടിച്ചത്. ബീനാ ഷാജി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകിയാൽ എൽഡിഎഫും ബിജെപിയും പിന്തുണയ്ക്കാനാണ് സാധ്യത. 35അംഗങ്ങളുള്ള…
Read MoreCategory: Kottayam
അഡീഷണൽ സെഷൻസ് കോടതി ജഡ്ജിക്ക് സ്ഥലംമാറ്റം ; കെവിൻ കേസ് പരിഗണിക്കുന്ന കോടതി മാറ്റി
കോട്ടയം: കെവിൻ കേസ് പരിഗണിക്കുന്ന കോടതി മാറ്റി. കേസ് പരിഗണിച്ചിരുന്ന കോട്ടയം അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി കെ.ജി. സനൽകുമാർ സ്ഥലം മാറിയതോടെയാണു കോടതി മാറ്റിയത്. ഇനി കോട്ടയം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് കെവിൻ കേസ് പരിഗണിക്കുക. ജഡ്ജി സി. ജയചന്ദ്രനാകും ഇനി മുതൽ ഈ കേസ് പരിഗണിക്കുക. 26ന് കേസ് പരിഗണിക്കും. അന്ന് കേസിൽ സാക്ഷി വിസ്താരം തുടങ്ങുന്ന തീയതിയും പ്രഖ്യാപിക്കും. ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, അഞ്ചാം പ്രതി ചാക്കോ എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി.
Read Moreഇന്ന് അങ്ങാടിക്കുരുവി ദിനം; അങ്ങാടിക്കുരുവി ചരിത്രത്തിലേക്കോ…
രാജകുമാരി: തൊടികളിലും ചന്തയിലെ തിരക്കുകൾക്കിടയിലും തെരുവുകളിലെ മരക്കൊന്പുകളിലും ധാരാളമായി കണ്ടിരുന്ന അങ്ങാടിക്കുരുവികൾ നാമമാത്രമായി മാറിയിരിക്കുന്നു. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾമൂലം ചരിത്രത്തിന്റെ പിന്നാന്പുറത്തേക്കു പറന്നുപോകുന്ന ഒരു ജീവിവർഗമായി അങ്ങാടിക്കുരുവികൾ മാറിയിരിക്കുന്നു. ഗ്രാമ, നഗര മേഖലയിൽ കൂടുണ്ടാക്കാനുള്ള ഇടങ്ങൾ കുറയുന്നതും വർധിച്ചുവരുന്ന പ്രാവുകൾ കുരുവികളുടെ ഇടം കൈയടക്കുന്നതും ഇവയുടെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. വികസന പ്രവർത്തനത്തിനായി ഗ്രാമ – നഗരങ്ങളിൽ മരങ്ങൾ വ്യാപകമായി വെട്ടിനിരത്തുന്നതും കുരുവികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. 2010 മുതലാണ് കുരുവിദിനം ആചരിച്ചുതുടങ്ങിയത്. മുൻപ് വ്യാപാരശാലകളുടെ മുന്നിൽ ഇവയ്ക്ക് പാർപ്പിടമൊരുക്കി ഇവയെ സംരക്ഷിച്ചിരുന്നു. എന്നാൽ പുതിയ കെട്ടിടനിർമാണ രീതിയും ജീവിത ശൈലിയും കുരുവികൾക്കു പൊരുത്തപ്പെട്ടു പോകാനായിട്ടില്ല. ഒപ്പം കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗംമൂലം തീറ്റയ്ക്കാവശ്യമായ പ്രാണികളെയും ചെറുകീടങ്ങളെയും കിട്ടാതായതും കുരുവികൾക്ക് തിരിച്ചടിയായി.ഇടവും തീറ്റയും വെള്ളവും ഒരുക്കിയാൽ നമ്മുടെ തെരുവുകളിലേക്ക് ഇനിയുമേറെ കുരുവികൾ പറന്നെത്തും.
Read Moreനാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കാതെ ഒരു കിണർ; ഷൈജിന്റെ പുരയിടത്തിലെ കിണറ്റിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം എടുക്കുന്നത് പതിനഞ്ചോളം കുടുംബങ്ങൾ
കടുത്തുരുത്തി: കടുത്ത വേനലിലും 15 കുടുംബങ്ങൾക്ക് ക്ഷാമമില്ലാതെ കുടിവെള്ളം നൽകുന്ന പെരുവയിലെ കിണർ. അവർമ കൊരവേലിൽ കെ.വി. ഷൈജിന്റെ പുരയിടത്തിലെ കിണറാണ് നാളിതുവരെ വറ്റാതെ നിലനിൽക്കുന്നത്. പന്ത്രണ്ട് മോട്ടോറുകളാണ് വെള്ളം എടുക്കുന്നതിനായി കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോറുകൾ തുടർച്ചയായി പ്രവർത്തിച്ചിട്ടും കിണറ്റിലെ വെള്ളത്തിന് മാറ്റമില്ല. പതിനഞ്ചോളം വീട്ടുകാരാണ് ഇത്തരത്തിൽ മോട്ടോർ ഉപയോഗിച്ച് ഈ കിണറ്റിൽ നിന്നു വെള്ളം എടുക്കുന്നത്. വേനൽ കടുത്തതോടെ പരിസര പ്രദേശങ്ങളിലെ പല കിണറുകളും വറ്റിയ നിലയിലാണ്. ഏല്ലാ വർഷവും വേനലാകുന്നതോടെ ഈ കിണറ്റിൽ പതിനഞ്ചോളം മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. കൂറേയാളുകൾ കൂടി കിണറ്റിൽ മോട്ടോർ വയ്ക്കാൻ അനുമതി തേടി ഷൈജിനെ സമീപിച്ചിട്ടുണ്ട്.
Read Moreകോട്ടയം നഗരസഭാ പ്രദേശവാസികൾ ചോദിക്കുന്നു നാവു നനയ്ക്കാനെങ്കിലും അൽപം വെള്ളം തരുമോ ?
ചിങ്ങവനം: നാവ് നനയ്ക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ നാട്ടുകാരുടെ നെട്ടോട്ടം. പരാതികൾക്കും പ്രതിഷേധങ്ങൾക്കും ചെവികൊടുക്കാത്ത അധികൃതരുടെ നടപടികളെ പഴിക്കുകയാണ് നാട്ടുകാർ. നഗരസഭാ പ്രദേശങ്ങളായ കോടിമത, മണിപ്പുഴ, മൂലേടം, മുപ്പായിക്കാട്, നാട്ടകത്തിന്റെ വിവിധ പ്രദേശങ്ങൾ, പള്ളം തുടങ്ങിയ പ്രദേശങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കോടിമത നാലുവരി പാതയുടെ നിർമാണ വേളയിൽ നിലവിലുണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ വിഛേദിച്ചിരുന്നു. പാതയുടെ പണികൾ തീർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് ലൈൻ പുന:സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതോടെ കോടിമതയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്നവർക്ക് കുടി വെള്ളം കിട്ടാക്കനിയായി. പള്ളം, നാട്ടകം തുടങ്ങിയ പ്രദേശങ്ങളിലെ പടിഞ്ഞാറൻ മേഖലയിലുള്ളവർ കൊടൂരാറ്റിലൂടെ വള്ളത്തിൽ കുടിവെള്ളത്തിനായി പോകാൻ വയ്യാത്ത സ്ഥിതിയിലുമായി. ആറ്റിൽ പോള തിങ്ങി നിറഞ്ഞു കിടക്കുന്നതിനാൽ വള്ളം തുഴയാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതുമൂലം വിലിയ വില കൊടുത്ത്…
Read Moreഎടിഎം തട്ടിപ്പും, ലോട്ടറി തട്ടിപ്പിനും പിന്നാലെ പല്ലിയുടെയും പാറ്റയുടെയും പേരിൽ തട്ടിപ്പ്; കോട്ടയത്ത് നടന്ന ഒരു ഞെട്ടിക്കുന്ന തട്ടിപ്പുകഥയിങ്ങനെ…
കോട്ടയം: പല്ലിയെയും പാറ്റയെയും ഓടിക്കാനുള്ള മരുന്നിന്റെ പേരിൽ തട്ടിപ്പ്. കുമരകത്തെ ഒരു വ്യാപാരിക്ക് 1980 രൂപ നഷ്ടമായി. കാറിലെത്തിയ മൂന്നംഗ സംഘമാണ് നിമിഷങ്ങൾക്കകം വ്യാപാരിയെ കബളിപ്പിച്ച് കടന്നത്. കാറിന്റെ നന്പർ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കടക്കാരന് നല്കിയത് എറണാകുളത്തുള്ള ഒരു മൊത്ത വ്യാപാര കടയുടെ ബില്ലാണ്. ഇതിലെ ഫോണ് നന്പരിൽ വിളിച്ചപ്പോൾ അതൊരു സ്കൂളാണെന്ന് വ്യക്തമായി. വളരെ നൈസായി കടയുടമയെ കബളിപ്പിച്ച് മുങ്ങിയ സംഘം ഒരാഴ്ച മുൻപ് ചോക്ലേറ്റ് വിൽപനയ്ക്കെത്തി കോട്ടയത്തെ ചില വ്യാപാരികളെ കബളിപ്പിച്ചുവെന്നും വ്യക്തമായി. പല്ലിയെയും പാറ്റയെയും ഈച്ചയെയും ഓടിക്കാൻ വിപണിയിലെങ്ങും ഇറങ്ങാത്ത ഒരു മരുന്നുമായാണ് സംഘം എത്തിയത്. ആറ് ബണ്ടിൽ മരുന്ന് കടക്കാരനെ പിടിച്ചേൽപിച്ച് 1980 രൂപ വാങ്ങി. ഇത്രയും മരുന്ന് വർഷങ്ങൾ കഴിഞ്ഞാലും വിറ്റുതീരില്ലെന്നു ബോധ്യപ്പെട്ട കടക്കാരൻ ഇടപാടിന് വിസമ്മതിച്ചപ്പോൾ നാളെ വന്ന് പകരം മറ്റൊരു കന്പനിയുടെ ഐറ്റങ്ങൾ തരാമെന്നും പറഞ്ഞാണ്…
Read Moreചിഹ്നം ഏതുമാകട്ടെ, വിമൽ ഇടുക്കിയും കുടുംബവും ഇനി തിരക്കിലാണ്…
കോട്ടയം: സ്ഥാനാർഥി ആരായാലും എഴുത്തും വരയും വിമലും കുടുംബവുമായിരിക്കും. ചുവരെഴുത്തിൽ പ്രഗത്ഭനായ വിമൽ ഇടുക്കിയും കുടുംബവും ഈ തെരഞ്ഞെടുപ്പിലും തിരക്കിലാണ്. രണ്ടില… ചുറ്റിക അരിവാൾ നക്ഷത്രം…ഏതുമാകട്ടെ. എല്ലാം വിമലിന് വഴങ്ങും. വിവിധ വർണക്കൂട്ടുകളിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും വരച്ച് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ശ്രദ്ധേയമാകുകയാണ് പാലാ വിമലും കുടുംബവും. വിമൽ ഇടുക്കിയുടെ ചുവരെഴുത്തുകൾ നിറയാത്ത ഇലക്ഷൻ കാലം വിരളം. വിമലും ഭാര്യയും മക്കളുമാണ് ചുവരെഴുത്തുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിമൽ കുടുബം തിരക്കിലാണ്. രാവിലെ എട്ടിന് ഭാര്യ സിജി മകൻ അമൽ എന്നിവർക്കൊപ്പം മതിലുകളും ചുവരുകളും തേടി ഇറങ്ങും. ഉച്ചഭക്ഷണവും കുടിവെള്ളവും കരുതും. വൈകുന്നേരത്തോടെ ഭാര്യ സിജിയും മകനും വീട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന ബുക്ക്ഡ് മതിലുകൾ വരച്ചുതീർത്തേ വിമൽ രാത്രി മടങ്ങൂ. മതിൽ വൃത്തിയാക്കിയ ശേഷം വെള്ളയടിക്കും. തുടർന്നാണു ചുവരെഴുത്ത്. ചതുരശ്ര അടിക്ക് 18 രൂപയാണ് കൂലി. കുട്ടിക്കാലത്തു…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം അവഗണിച്ചു; അടിമാലിയിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയതിന് പിന്നിലെ സത്യാവസ്ഥയിങ്ങനെ….
അടിമാലി:പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ അടിമാലി ഒഴുവത്തടം ചാമകണ്ടത്തിൽ സജ്ജു സത്യന്റെ മൊബൈൽ ഫോണ് പോലീസ് വിശദമായി പരിശോധിക്കും. ഇയാളുടെ ഫോണ് പ്രാഥമിക പരിശോധന നടത്തിയപ്പോൾ ഒട്ടേറെ പെണ്കുട്ടികളുടെ മൊബൈൽ നന്പരുകൾ ലഭിച്ചിരുന്നു. അതിനാൽ കൂടുതൽ പെണ്കുട്ടികൾ ഇയാളുടെ വലയിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. ഇതോടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിൽ വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് പെണ്കുട്ടിയുടെ കാമുകനായ സജ്ജു സത്യനെ (22) അടിമാലി പോലീസ് അറസ്റ്റു ചെയ്തത്. രണ്ട് മാസങ്ങൾക്ക് മുന്പ് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് സംശയം ഉയർന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് ഡ്രൈവറായ സജ്ജു പോലീസ് പിടിയിലായത്. കഴിഞ്ഞ ജനുവരി എട്ടിന് ആളൊഴിഞ്ഞ വീടിനുള്ളിൽ പെണ്കുട്ടി ജീവനൊടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമാർട്ടത്തിൽ പെണ്കുട്ടി നിരവധി തവണ…
Read Moreബിഷപ്പിനെ അപായപ്പെടുത്തുമെന്ന വ്യാജസന്ദേശം; പോലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഇടുക്കി രൂപത ബിഷപ്പ് മാർ ജോണ് നെല്ലിക്കുന്നേലിനെ വധിക്കാൻ കൂട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി.വർഗീസ് മന്ത്രി എംഎം മണിക്ക് എഴുതുന്നതെന്ന രീതിയിൽ തയാറാക്കിയ കത്തു പ്രചരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സി.വി.വർഗീസ് പോലീസ് ഉന്നത ഉദ്യോഗസ്ഥർക്കും ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പു കാലമായതിനാൽ കത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്നാണ് സിപിഎം നേതാക്കളുടെ ആവശ്യം. വ്യാജമായി തയാറാക്കിയ കത്തും ബിഷപ്പിന്റെ ജീവൻ അപകടത്തിലാണ് രക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള സന്ദേശവും വൈദികർക്കും വിവിധ സ്ഥാപനങ്ങൾക്കുമാണ് ലഭിച്ചത്. കട്ടപ്പന ചെന്പകപ്പാറ സ്വദേശിയായ ഒരാൾ വിദേശത്തുനിന്നും ഇടുക്കി ന്യൂസ് എന്ന വെബ് സൈറ്റിലൂടെയാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സി.വി.വർഗീസിനു പുറമെ ജില്ലയിലെ പ്രമുഖനായ കോണ്ഗ്രസ് നേതാവിന്റെ പേരും കത്തിൽ പരാമർശിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർപാഡ് വ്യാജമായി നിർമിച്ചാണ് വ്യാജ കത്തു തയാറാക്കിയിരിക്കുന്നത്.…
Read Moreകാലവും കാലാവസ്ഥയും രാഷ്ട്രീയക്കാരും മായ്ക്കാത്ത ഈ തെരഞ്ഞെടുപ്പ് പരസ്യത്തിന് 32വയസ്
കുമരകം: വർഷങ്ങളുടെ പഴക്ക മുള്ള ഒരു ചുമർ തെരഞ്ഞെടുപ്പ് പരസ്യം ഇന്നും മായാതെ നിൽക്കുന്നു. പരസ്യ വാചകങ്ങളിൽ പറയുന്ന വെയിലിനെയും മഴയേയും അതിജീവിക്കുന്ന ഈടുറ്റ പെയിന്റുകൊണ്ടല്ല ഇതെഴുതിയത്. വെറും കുമ്മായം കുഴച്ച് അതിലെഴുതിയ അക്ഷരങ്ങൾ 32 വർഷങ്ങൾക്കു ശേഷവും മിഴിവോടെ നിൽക്കുന്നു. കുമരകം ജെട്ടിപ്പാലത്തിലെ ചുവരെഴുത്ത് സ്ഥാനാർഥി ഓർമയായിട്ടും ഒളിമങ്ങാതെ സ്ഥിതി ചെയ്യുന്നു. 1987-ൽ ഇടതു മുന്നണി സ്ഥാനാർഥിയായി കോട്ടയം അസംബ്ലി നിയോജക മണ്ഡലത്തിൽ മത്സരിച്ച ടി.കെ.രാമകൃഷ്ണന് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന ചുവരെഴുത്താണ് ഇന്നും മായാതെ നിലനില്ക്കുന്നത്. കുമരകം ജെട്ടി പാലത്തിന്റെ ഇരുവശങ്ങളിലും എഴുതിയ ചുവരെഴുത്തിൽ കിഴക്കു വശത്തേതാണ് പിന്നീട് പല തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും വെയിലും മഴയും മാറി മറഞ്ഞിട്ടും മായാതെ സ്ഥിതി ചെയ്യുന്നത്. നീലയും കറുപ്പും നിറങ്ങൾ ചാലിച്ച് വെള്ള കുമ്മായത്തിൽ എഴുതിയതാണീ ചുവർ പരസ്യം. പാലത്തിന്റെ കൈവരികളിൽ കയർ കെട്ടി…
Read More